Connect with us

കഥ

ഹർത്താലിൻ്റെ പിറ്റേന്ന്

Published

on

Dr .S .D .അനിൽകുമാർ

വര_ സാജോ പനയംകോട്

നിലച്ചുപോയ ഘടികാരം സമയത്തെ പിൻതുടരാനായി നെട്ടോട്ടമോടുന്ന പുതിയ പ്രഭാതത്തിൽ നിരത്തുകൾ വാഹനക്കടലായി. ദീർഘമായ ഉറക്കത്തിന് ശേഷം പിടഞ്ഞെഴുന്നേറ്റ ഷട്ടറുകൾ ,വിൽപ്പനയ്ക്ക് നിരത്തിവച്ച മോഹക്കുരുക്കുകൾ തുറന്നിട്ടു. എച്ചിൽ തിരയുന്ന കാക്കകൾ പ്രതീക്ഷയുടെ കണ്ണുകളുമായി തിളയ്ക്കുന്ന ചായക്കടയിലേക്ക് ചിറകടിച്ചു. അണയ്ക്കാൻ മറന്നുപോയ വഴിവിളക്ക് സൂര്യനോട് പൊരുതിത്തോറ്റു നിരത്തിൽ നിന്നു. മരവിച്ച ഇരുമ്പുപിടികൾ തിരിഞ്ഞു തുറന്നുപിടിച്ച പലചരക്കുകടകൾ മുളകും മല്ലിയും ഉപ്പും ചേർത്തിട്ടും കറിയാകാതെ തണുത്തുറഞ്ഞു. ഉഴുന്നുവടയും പരിപ്പുവടയും പൊള്ളിയടർന്നപ്പോൾ ചായക്കലത്തിൽ പാലിൻ ചരുവം ചൂടുകാഞ്ഞു. ജ്യൂസുകടയിലെ കഴുകിക്കമഴ്ത്തിയ ചരുവത്തിൽ മധുരം തിരക്കി മരിച്ചു പോയ ഒരു ഉറുമ്പ് ശവമായി.ഷവർമാ തട്ടിൽ വെന്തമാംസം ഓർമ്മകൾ അയവിറക്കി.ഇന്നലത്തെ ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് കാലം സ്വയം മാന്യനായി.

കവലയുടെ കിഴക്കേമൂലയിൽ ഒരു കിളിച്ചുണ്ടൻ മാവ് പൂവുകൾ കൊഴിച്ചിട്ട് കരഞ്ഞുകൊണ്ടിരുന്നു. ഞുറുങ്ങിയ വഴതനങ്ങയും പടവലവും ചതഞ്ഞ തക്കാളിയും റോഡിൽ ചിതറിക്കിടന്നു. എരിവ് വറ്റാത്ത പച്ചമുളകുകൾ ചതഞ്ഞരഞ്ഞ് റോഡിന് എരിവ് പകർന്നു. ചിതറിക്കിടന്ന പാവയ്ക്കയിൽ തെറിച്ചുവീണ ഒരു തുള്ളിച്ചോര കറുത്തു പറ്റിപ്പിടിച്ചിരുന്നു. തല്ലിത്തകർത്ത നിരപ്പലകകൾക്കിടയിൽ ഒരു കണ്ണടക്കാല് തകർന്ന് കിടന്നു. ഏതു സംഘർഷവും ഉടച്ചെറിയാത്ത കാഴ്ചയുടെ കരുത്തുപോലെ കുപ്പിഗ്ലാസ്സുകൾ കണ്ണടയിൽ ഉടയാതെ പറ്റിപ്പിടിച്ചിരുന്നു. തുറന്നു മലർന്നു കിടക്കുന്ന ഇരുമ്പ് മേശയുടെ കീഴെ ചില നാണയത്തുട്ടുകൾ നഗ്നരായി. ചതഞ്ഞൊടിഞ്ഞ ഒരു മൂന്നുരൂപ പേനയുടെ ചുവപ്പ് സൂര്യകിരണം തട്ടി തിളക്കമാർന്നു. കീറിയെറിഞ്ഞ ഒരു കണക്കുപുസ്തകത്തിൻ്റെ താളുകൾ അധികപ്പട്ടികയെ തെറ്റിച്ചു കൊണ്ടിരുന്നു. പഴുത്തുപോയ നാടൻ പഴങ്ങൾ ഇറുന്നു വീണു ഈച്ച മൂടി. വെട്ടിപ്പിളർന്ന നേന്ത്രക്കുലയിൽ കുരുക്ഷേത്രഭൂമിയെ ആരോ വായിച്ചെടുക്കുന്നു. വലിച്ചെറിഞ്ഞ കിഴങ്ങും ചേനയും ചേമ്പും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ വിസ കൊതിച്ച് ടാറിട്ട റോഡിൻ്റെ മദ്ധ്യത്തിൽ മണ്ണിനോട് യാചിച്ചു കിടന്നു.

കണ്ണുകൾ കണ്ട കാഴ്ചകൾ മനസിലേക്ക് പൊള്ളലായി തെറിച്ചുവീണു. കാതുകൾ കേട്ടതൊക്കെ കേൾവിയിൽ നിന്നും മായ്ച്ച് ഒളിച്ചോടിക്കൊണ്ടിരുന്നു. സമയം രാവിലെ 7 മണിയും 40 മിനിറ്റും. സ്ഥലം CI സുജിത്തും ഗ്രേഡ് SI രാജൻ കൈമളും മഹസ്സർ തയാറാക്കി. സീനിൻ്റെ ഫോട്ടോകൾ എടുത്തു. റൈട്ടർ സദാശിവനോട് FlR ഇടണം എന്ന് പറഞ്ഞു സുജിത്ത് ജീപ്പിൽ കയറി.

സദാശിവൻ സംശയത്തിൽ സുജിത്തിൻ്റെ മുഖത്തേക്ക് നോക്കി.

ആ നോട്ടം മനസ്സിലാക്കിയിട്ട് അത്ര ഇഷ്ടപ്പെടാത്ത ഭാഷയിൽ സുജിത്ത് സദാശിവനോടു പറഞ്ഞു.

“സദാശിവൻ, രാഷ്ട്രീയവും ഭരണവും സ്വാധീനവും ഒന്നും നോക്കണ്ട. ക്രൈം നടന്നതായി പരാതി കിട്ടി. പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നി. FIR ഇടുന്നു.”

” സാർ, ജവാൻ മുക്കിൽ അവർക്കെതിരെ ആരും സാക്ഷിപറയില്ല.ഒടുക്കം കോടതിയിൽ എത്തുമ്പോൾ മജിസ്ട്രേറ്റ് നമ്മളെ കുടയും.”

സദാശിവൻ പോലീസിൻ്റെ പഴകിയ മാനുവൽ സ്വന്തം രാഷ്ട്രീയത്തിൽ മുക്കി വായിച്ചു. സുജിത്ത് അതിനുള്ള ഒറ്റമൂലി മൂന്നാം മുറയിൽ തട്ടിവിട്ടു.

“യഥാർത്ഥ സാക്ഷികളേയും പ്രതികളേയും പൊക്കുക. മൂന്നാംമുറകൊണ്ട് ആയാലും സത്യം കോടതിയിൽ തെളിയണം. പരമാവധി ശിക്ഷ ഉറപ്പാക്കണം.”

സദാശിവൻ ഒടുക്കം ഒരു ഹൂഗ്ളി സുജിത്തിന് നേരേ എറിഞ്ഞു.

“സാർ, രാവിലെ MLA വിളിച്ചിരുന്നു. ഹർത്താൽ ഒരു രാഷ്ട്രീയ പോരാട്ടമാണ് .അതിൻ്റെ ഭാഗമായി ഉണ്ടാവുന്ന ചില അതിക്രമങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റിയായി കരുതരുതെന്നും പറഞ്ഞു. “

സുജിത്ത് സദാശിവനെ രൂക്ഷമായി ഒന്ന് നോക്കി.പഴയ കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനല്ലേ. അങ്ങനെ ഹൂഗ്ളിയിൽ പതറില്ലല്ലോ. ടേണിനൊപ്പം വെറുതേ ബാറ്റ് ചരിച്ചു പിടിച്ചു. പന്ത് സ്ലിപ്പിനും തേർഡ്മാനും ഇടയിലൂടെ നിരങ്ങി ബൗണ്ടറി കടന്നു.

” സദാശിവൻ്റെ സുപ്പീരിയർ MLA യല്ല, ഞാനാണ്. മാത്രമല്ല ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഞാനാണ്. ഈ കേസിൽ എനിക്ക് മുകളിൽ മജിസ്ട്രേറ്റ് കോടതി മാത്രം. FIR എഴുതുക.ഇന്ന് തന്നെ കോടതിയിലേക്ക് അയക്കുക . വധശ്രമത്തിനുള്ള വകുപ്പു കൂടി ഇടണം.”

സദാശിവൻ പിന്നെ ഒന്നും പറഞ്ഞില്ല. ജീപ്പ് പോലീസ് സ്റ്റേഷനിൽ എത്തിയതുവരെ മൂന്നു പേരും ഒന്നും മിണ്ടിയില്ല.
മരണം പോലെ നിലച്ച ജീപ്പിൽ നിന്നും പ്രേതങ്ങളെപ്പോലെ അവർ പുറത്തിറങ്ങി. സ്റ്റേഷൻ മുറ്റത്തെ പുളിയിൽ നിന്നും പുളിച്ചജീവിതം ഞെട്ടറ്റു വീണുകിടന്നിരുന്നു. പാറാവുകാരൻ്റെ പതിവ് ഗോഷ്ടിയും കടന്ന് സുജിത്ത് സ്റ്റേഷന് ഉള്ളിലേക്ക് കടന്നു.വലതു വശത്തെ ലോക്കപ്പിൽ അൽപ്പവസ്ത്രധാരിയായ ഞരമ്പൻ തോമ വിശപ്പിനെപ്പഴിച്ച് നാവുനീട്ടി.അവനെയൊന്ന് ഉഴിഞ്ഞു നോക്കി സുജിത്ത് നാവിനെ മൗനത്തടവറ ചാടിച്ചു.

” പത്രോസേ, ഇവനു രാവിലെ ഞണ്ണാൻ വല്ലതും കൊടുത്തോ? “

” സ്റ്റേഷനിലിട്ട കാപ്പി കൊടുത്തു സാർ. രണ്ട് ദിവസം ഹർത്താലായതിനാൽ മേരിയുടെ കട തുറന്നതേയുള്ളൂ . ദോശമാവ് പുളിയ്ക്കാനായി ലേശം താമസിക്കുമെന്നാണ് അവൾ പറഞ്ഞത്. ദോശയായാൽ ഇവനെ തീറ്റിക്കാം.”

” പത്ത് മണിക്ക് കോടതിയിൽ ഹാജരാക്കണം ,മെഡിക്കലും എടുക്കണം.”

” യെസ്സ് സാർ .”

പതിവു വഴിയിലൂടെ റൂമിലോട്ടു കയറി കറങ്ങുന്ന കസേരയിലിരുന്ന് ലാൻ്റ് ഫോൺ ഡിസ്ക്കണക്റ്റ് ചെയ്തു. മൊബൈൽ ഓഫാക്കി പോക്കറ്റിൽ തള്ളി. കണ്ണടച്ച് മനസ്സുകൂർപ്പിച്ച് ആരോടോ സ്വയം കലഹിച്ച് ചുരുണ്ടുകൂടി. മുപ്പത്തിയേഴുകാരനായ സുജിത്ത് എത്ര പെട്ടെന്നാണ് ചെറുപ്പത്തിലേക്ക് യാത്രയായത്. കുട്ടിക്കാലത്തിലൂടെ ഊളിയിട്ടിറങ്ങിയപ്പോൾ സ്നേഹിക്കാനും ആ സ്നേഹം പകർന്നു നൽകാനും മാത്രം അറിയാവുന്ന ഒരു അപ്പനും അപ്പൻ്റെ നിഴലായ അമ്മച്ചിയും കൊഞ്ചിച്ച് മടുക്കാത്ത കൈക്കുഞ്ഞായ അനിയത്തിയും ഓർമ്മകൾക്ക് തീപിടിപ്പിച്ചു.
ഉത്സവമായിരുന്ന ജീവിതം, ആളൊഴിഞ്ഞ പറമ്പായപ്പോൾ പള്ളിക്കാട്ടിലെ തെമ്മാടിക്കുഴിയിൽ കിടന്ന് അപ്പൻ നിലവിളിച്ചു. ഏത് മൗനത്തിലും ആ നിലവിളി കാതുകളെ പഴുപ്പിക്കുന്നു.

” മകനേ, അപ്പൻ ചെയ്യുന്നത് ക്രൂരതയാണ്. എന്നാലും അപ്പന് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. അമ്മച്ചിയേയും ഉണ്ണിമേരിയേയും നീ നോക്കണം. അപ്പൻ ചതിച്ചതായി തോന്നരുത്.”

നീലിച്ചു തൂങ്ങിയ തണുത്ത കൈകളിൽ മുറുക്കെപ്പിടിച്ചിരുന്ന എഴുത്തിൽ ഇനിയും അക്ഷരങ്ങളും അക്കങ്ങളും ധാരാളം ഉണ്ടായിരുന്നു. പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചൂട്‌ ഹൃദയത്തെ കത്തിക്കുന്നു. തലച്ചോറിനെ ഭ്രാന്തമാക്കുന്നു.

“രാമചന്ദ്രനെ കണ്ട് നമ്മുടെ കമ്പനിയുടെ കടവും പ്രശ്നങ്ങളും ബോധ്യപ്പെടുത്തിയതാണ്. അവന് പകയാണ്. അവനേക്കാൾ കൂടുതൽ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുള്ളവനാണ് ഞാൻ.സമ്പത്തിൻ്റെ നല്ലൊരു പങ്ക് പാർട്ടിക്കായി തീർത്തവനുമല്ലേ ഞാൻ. നാട്ടുകാരനെ നക്കിത്തിന്നാൻ മേലാത്തതിനാലാണ് സ്വന്തമായി ഒരു പ്ലാസ്റ്റിക് കമ്പനി തുടങ്ങിയത്. മുതലാളിയായതിനാൽ പാർട്ടിയിൽ നിന്നും ലീവും എടുത്തു. പാർട്ടി ഒത്തിരി മാറിപ്പോയി. അതൊന്നും നിന്നോട് പറയുന്നില്ല. പഞ്ചായത്ത് ഭരണവും പാർട്ടി സ്വാധീനവും വച്ച് അവന്മാർ കമ്പനി പൂട്ടി. നീ അവന്മാരോട് പോരാടാനോ ഈ കത്ത് പോലീസിനേയോ മീഡിയയേയോ കാണിക്കുകയോ വേണ്ട. പഠിച്ച് ഒരു ജോലി വാങ്ങുക. നിൻ്റെ ആഗ്രഹം പോലെ IPS കിട്ടിയില്ലെങ്കിലും ഒരു SI എങ്കിലും ആകുക.”

ഓർമ്മകൾ തിക്കുമുട്ടിയപ്പോൾ സുജിത്തിന് ശ്വാസം വിലങ്ങുന്നതായി തോന്നി.മൺകൂജയിൽ നിന്നും ലേശം തണുത്ത വെള്ളം കുടിച്ചു. ഉള്ളിലാകെ പഴുത്തുപൊട്ടിയൊലിച്ച ഇന്നലെകൾ കുത്തിവലിച്ചു.

യാന്ത്രികമായി കൈകൾ ബെല്ലിലേക്ക് നീങ്ങി. രാജൻ കൈമളാണ് വന്നത്. കൈമൾ അകത്തുകയറി സല്യൂട്ടും നൽകി നിന്നു. പറയണോ വേണ്ടയോ എന്ന ഒരു സംഘർഷം കൈമളിൻ്റെ മുഖത്ത് ഓളം വെട്ടി.

സുജിത്ത് കൈമളിൻ്റെ മുഖത്തേക്ക് നോക്കി.പിന്നെ പതിയെ ചിരിച്ചു. താൻ ചിരി മറന്നു പോയിട്ട് മണിക്കൂറുകളായി എന്ന് സുജിത്തിന് തോന്നി. സത്യത്തിൽ ഹൃദയം വിരിയുന്ന ചിരി തന്നെ വിട്ടുപോയിട്ട് 15 വർഷങ്ങളായിരിക്കുന്നു.

കൈമൾ എന്തോ പറയാൻ തുടങ്ങി. പിന്നെ നിശബ്ദനുമായി.

“കൈമൾ പറഞ്ഞോളൂ”

“സദാശിവൻ FIR എഴുതില്ല സാർ, DYSP വിളിച്ചിരുന്നു. തൽക്കാലം FIR ഇടേണ്ട എന്നാണ് സാർ പറഞ്ഞത്. “

“കൈമളേ, സ്വൽപ്പം താമസിച്ചുപോയല്ലോ.ഞാൻ ഓൺലൈനായി FIR ലോഡുചെയ്തു. 302 ।pc യും ഇട്ടിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയും കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകളുമെന്നാണ് FIR. “

” എല്ലാം കുഴഞ്ഞല്ലോ സാർ. അവർ വെറുതേ ഇരിക്കില്ല. എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവർ.”

” ഞാനും എന്തും ചെയ്യുവാൻ മടിക്കാത്തവനാണ് കൈമളേ. ഇവൻ്റെയൊക്കെ വിളച്ചിൽ കണ്ട് വിരളുന്നവനുമല്ല. FlR ൻ്റെ മൂന്ന് കോപ്പി എടുക്കുക. നമുക്ക് ഒരു ഹാർഡ് കോപ്പി കോടതിയിൽ കൊടുത്തിട്ട് ഇന്നുതന്നെ സെർച്ച് വാറൻ്റ് വാങ്ങാം.”

” സാർ DYSP വരുമെന്ന് പറഞ്ഞിട്ടുണ്ട്. “

” ശേഖരൻ സാറിന് കാര്യങ്ങൾ എളുപ്പം മനസ്സിലാകും. ഞാൻ CJM നെ കാണുവാൻ പോയി എന്നു പറഞ്ഞാൽ മതി.”

കൈമൾ വരണ്ടുണങ്ങിയ തൻ്റെ മുഖവുമായി നാക്കുകൾ കൊണ്ട് ചുണ്ടുകൾ നനച്ച് മിഴിച്ചു നിന്നു.

സമയം 9 മണികഴിഞ്ഞിട്ടേയുള്ള. മാർച്ചിൻ്റെ വരണ്ട ചൂട് പൊടിമൂടിയ പാതകളെ കുറേക്കൂടി അസഹനീയമാക്കി. ഉള്ളിലെ ചൂടും മനസ്സിലെ ചിന്തകളിലെ മണൽക്കാറ്റും സുജിത്തിന് അസഹ്യമായി തോന്നി. രാവിലെ കുളിച്ചതുമില്ല. ഏതായാലും ക്വാർട്ടേഴ്സിൽ പോയി ഒന്ന് കുളിക്കാം. ബൊളീറോ മൈതാനത്തിൻ്റെ വടക്ക് പാർക്കുചെയ്ത് പതിയെ നടന്ന് ക്വാർട്ടേഴ്സിൽ എത്തി. ഒന്നു കുളിച്ചു. പതിയെ നടന്നു ബൊളീറോയുടെ അടുത്തെത്തി. DYSP യുടെ ഗൺമാൻ ബൊളീറോയിൽ ചാരിനിൽക്കുന്നുണ്ട്. ഫയലുകൾ എടുത്തത് നന്നായി. ഇപ്പോൾ ബൊളീറോയുടെ അടുത്തേക്ക് പോകണ്ട. ശേഖരൻ സാറിൻ്റെ ദൂതുമായി വന്നതാണ് ജോസ്. ഒരു ആട്ടോയെടുത്ത് കോടതി വളപ്പിലേക്ക് പോകാം. കോപ്പിയെടുത്ത് മജിസ്ട്രേറ്റിനെ ചേംബറിൽ കയറി കാണാം.9.30 ആയപ്പോൾ കോടതിയിലെത്തി. നല്ല ഉച്ചി പിളർക്കുന്ന വെയില്. പതിയെ നടന്ന് കോടതിയുടെ കിഴക്കുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ കയറി. കടയ്ക്കകത്തേക്ക് കയറി കുനിഞ്ഞു നിന്നു. ഫോട്ടോസ്റ്റാറ്റിൽ ഒപ്പിട്ടു. സീലുകൾ ബാഗിൽ കരുതിയത് ഭാഗ്യം. സീൽ പതിച്ച് ആലിൻ്റെ ചുവട്ടിലൂടെ നടന്നു. അന്നും ഒരു കിളി പതിവ് തെറ്റിച്ചില്ല. ഇന്ന് ഇടുതുകൈയാണ് ക്ലോസറ്റാക്കിയത്. CJM ൻ്റെ റൂമിനടുത്ത് എത്തിയപ്പോൾ ബഞ്ച് ക്ലാർക്ക് ജെസ്സി അർത്ഥം വച്ച് ചിരിച്ചു.

“ഇന്ന് മാഡവും നേരത്തേ വന്നു. കണ്ണുകളിൽ ആരെയോ തിരയുന്ന ഭാവവും ഉണ്ടായിരുന്നു. കാത്തിരുന്ന് വിശന്നതല്ലേ കാപ്പി കുടിക്കുന്നു. ഞാൻ ഒന്ന് ചോദിക്കട്ടേ.”

ഇതും പറഞ്ഞ് വല്ലാത്തൊരു ചിരിയോടെ ജെസി CJM ൻ്റെ ചേംബറിലേക്ക് പോയി.

ഒരു നിമിഷം കഴിഞ്ഞപ്പോൾ തിരികെ വന്നു. മുഖത്ത് വേർതിരിച്ച് പറയാനാവാത്ത ഒരു ഭാവം.

” എപ്പോഴും ഇപ്പോഴും തുറന്നിട്ടിരിക്കുന്ന വാതിലല്ലേ സാർ, കയറിച്ചെല്ലാൻ CJM പറഞ്ഞു. “

എന്നിട്ട് അവൾ അർത്ഥം വച്ച് ഒന്ന് മൂളി.
എൻ്റെ മനസ്സിൽ ആശങ്കയും വിമ്മിഷ്ടവും ആയിരുന്നു അപ്പോഴും നിറഞ്ഞിരുന്നത്.

” സുജിത്തേ, നീ ഈ എടുത്തുചാട്ടം കുറയ്ക്കണം. നീ മാത്രം വിചാരിച്ചാൽ നന്നാവാൻ ലോകം നീ കൂട്ടിലിട്ടു വളർത്തുന്ന പട്ടിയല്ല.”

ഗായത്രിയുടെ പരിഭവം കലർന്ന ഈ വാക്കുകൾ ഇപ്പോഴേ എൻ്റെ കാതിൽ മുഴങ്ങി.

ആശങ്കയോടെ ഗായത്രിയുടെ റൂമിലേക്ക് കയറി. ഔദ്യോഗികമായ ഒരു വിഷും കൊടുത്തു.

അവൾ എൻ്റെ മുഖത്തേക്ക് കണ്ണുകൾ ഉയർത്തി നോക്കി.പിന്നെ ചെറുതായി ചിരിച്ചു. ആ കണ്ണുകൾ കൊണ്ടുതന്നെ ഇരിക്കാനായി ആംഗ്യവും കാട്ടി. ഫയലുകൾ വായിക്കുമ്പോഴും ചുണ്ടിൽ ചെറിയ ചിരി വരുന്നുണ്ടായിരുന്നു.

” സുജിത്ത് വിഴുങ്ങുന്നത് പെരുമ്പാമ്പാണെന്ന് മനസ്സിലാക്കിയാണോ ഈ സാഹസം? ജില്ലാ ജഡ്ജി പീറ്റർ സാർ വിളിച്ചിട്ട് ഇപ്പോൾ വച്ചതേയുള്ളൂ .തൻ്റെ അപേക്ഷ നിരസിക്കണമെന്നും റെയ്ഡിന് അനുമതി കൊടുക്കരുതുമെന്നാണ് സാർ പറഞ്ഞത്. “

സുജിത്ത് CJM ൻ്റെ മുഖത്തേക്ക് നോക്കി ദയനീയഭാവത്തിൽ നിന്നു. അവൻ്റെ ശരീരഭാഷയിൽ തോറ്റുപോയ ഏതോ ലിപികൾ വായിച്ചെടുക്കാം. ഏത് നിർണ്ണായക നിമിഷത്തിലും അവൻ ഈ കോഡുഭാഷയിലൂടെ സ്വയം ഉരുകാറുണ്ടെന്ന് ഗായത്രി ഓർത്തു. ചിലരുടെ ചിലവേദനകളും ചുരുക്കം ചിലരുടെ എല്ലാവേദനകളും സ്നേഹം കൊണ്ട് തൊട്ടറിയാനാവുമല്ലോ. ആ തിരിച്ചറിവിൽ എന്നും തനിക്ക് ഇവനോട് പറ്റില്ല എന്ന് പറയാനാവില്ലല്ലോ.

ഗായത്രി ചിരിച്ചുകൊണ്ട് തുടർന്നു.

“സാറിനെ ഞാൻ ഒരിക്കലും നിഷേധിച്ചിട്ടില്ലല്ലോ. എൻ്റെ ജീവിതം തന്നെ നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ലേ സുജിത്ത്. നിൻ്റെ കൂട്ടുകാരിയായും കാമുകിയായും മാറി മാറി അഭിനയിച്ച് തീരാനുള്ളതല്ലേ എൻ്റെ ഈ ജീവിതം.”

ഹൃദയം കോറുന്ന വാക്കുകൾ വാരിവിതറി CJM ഓർഡറുകൾ ഒപ്പിട്ടു.

ബഞ്ച് ക്ലാർക്ക് ജെസ്സിയുടെ കുസൃതി നോട്ടങ്ങൾ തഴുകി പുറത്തിറങ്ങിയ സുജിത്ത് കൈയ്യും കാലും ഒന്ന് വലിച്ചു കുടഞ്ഞു. അപ്പോൾ പുറത്ത് പതിവിലും നേരത്തേ എത്തിയ ഉച്ചവെയിൽ ഉരുകി ഒലിച്ചുകൊണ്ടിരുന്നു. വരണ്ടു കീറിയ തൊണ്ട ബോഞ്ചിയിൽ തണുപ്പിച്ച് CI ബൊളീറോയെ തിരക്കി, കിട്ടിയ ഒരു ഓട്ടോയിൽ യാത്രതുടങ്ങി. ഓട്ടോയിലിരുന്ന് ഓഫാക്കിയ ഫോണിനു ജീവൻ കൊടുത്തു. അനുവദിച്ചു കിട്ടിയ ജീവനിൽ ആവശ്യത്തിനും അനാവശ്യത്തിനും ചിലച്ച് ഫോൺ ഒരു തലവേദനയായി . മറുപടികൾ പറഞ്ഞു നാവു കുഴഞ്ഞിട്ടും ഫോൺ ചോദ്യങ്ങൾ തൊടുത്തുവിട്ടു കൊണ്ടിരുന്നു.

ഒടുക്കം SP വിൻസൻ്റ് ജോർജ് ഫോണിലൂടെ പൊട്ടിത്തെറിച്ചു.

” സുജിത്തേ, പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ഒരു CI മാത്രമല്ല .ഒരു കേസിനെ ഭരിക്കുന്ന കക്ഷിക്കെതിരെ തിരിച്ചിട്ട് നിനക്ക് സന്തോഷമായി വിലസാമെന്ന് കരുതണ്ട. CJ M ൻ്റെ ഓർഡറിൻ്റെ മേനി നീ കൂടുതൽ ഉലത്തണ്ട. CJM ന് മുകളിൽ പല കോടതികളും CI യ്ക്ക് മുകളിൽ പല പോലീസുകാരും പിന്നെ മന്ത്രിയും ഒരു ഭരണകൂടവും ഉണ്ടെന്ന് നീ മനസ്സിലാക്കുക.”

അതുകൊണ്ടും അരിശം തീരാതെ SP തുടർന്നു.

“പരമേശ്വരൻ നായരുടെ പെട്ടിക്കട തല്ലിപ്പൊളിച്ചതും അയാളുടെ മുഖത്ത് പിച്ചിയതുമായ കേസ് നിൻ്റെ കൈയിൽ നിന്നും മാറ്റി ഇന്നു തന്നെ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കും .നിന്നെ അട്ടപ്പാടിയിലേക്ക് മാറ്റുകയോ, സസ്പെൻറ് ചെയ്യുകയോ ചെയ്യും. നീ ഇങ്ങനെ വിളഞ്ഞാൽ ഒരു പടമായി ഭിത്തിയിൽ കയറ്റാനും അവർ മടിക്കില്ല. നീ ഈ നാട്ടിലല്ലേ ജീവിക്കുന്നത്? നിനക്ക് അവരെ വേദനിപ്പിച്ചിട്ട് സുഖമായി കഴിയാമെന്ന് കരുതുന്നുണ്ടോ? “

Yes sir എന്ന് ആവർത്തിച്ച് പറഞ്ഞു പറഞ്ഞു ഞാൻ പല തെറികളും വിഴുങ്ങി. MLA യും മന്ത്രിയും ജില്ലാ സെക്രട്ടറിയും അവർക്കറിയാവുന്ന എല്ലാതെറികൾ കൊണ്ടും എന്നെ അലങ്കരിച്ചു. താൻ ജീവനേകിയ ഫോൺ എനിയ്ക്ക് തന്നെ ഉദകക്രീയ ചെയ്യുന്ന പ്രതിസന്ധിയിൽ അവനെ വീണ്ടും ഓഫാക്കി ഞാൻ വേട്ടയിലേക്ക് കടന്നു.

വേട്ടകളുടെ തിരക്കേറിയ ഒരു പകലിന് ശേഷമാണ് പരമേശ്വരൻ പിള്ളയെ കാണാൻ പോയത്. പഴക്കം അലങ്കാരമായ ഒരു നാലുകെട്ടിലാണ് പിള്ളയുടെ താമസം. വൃക്ഷബാഹുല്യത്താൽ ഒരു വനമാണോ എന്ന് സംശയിക്കാവുന്ന വിസ്തൃതമായ ഒരു പുരയിടത്തിൻ്റെ ഒത്തനടുക്കാണ് നാലുകെട്ട്. പഴയതും മങ്ങിയതുമായ നിറങ്ങൾ അലങ്കരിച്ച വീടിൻ്റെ മുന്നിൽ ഒരു അശോകം പൂവിട്ടു നിൽക്കുന്നു. മുറ്റത്ത് നിൽക്കുന്ന നാട്ടുമാവിൽ നിന്നും കൊഴിഞ്ഞ പൂക്കളും ഉണ്ണിമാങ്ങകളും മുറ്റത്ത് ഒരു ഛായാചിത്രമായി പരിണമിച്ചു . കിഴക്കോട്ടുള്ള ഒരു നാലുപാളിക്കതകിൽ ക്ലാവുപിടിച്ചു കറുത്ത പിടി മുഴച്ചു നിന്നു. മുറ്റത്തോട്ടു പാറിവീഴുന്ന അരണ്ട വെളിച്ചം തൂക്കിയിട്ടിരിക്കുന്ന ഒരു LED ബൾബിൻ്റെ സംഭാവന. ജീപ്പിൻ്റെ ഇരമ്പലിൽ ലേശം പരിഭ്രമിച്ച വൃദ്ധയായ ഒരു സ്ത്രീ തലനീട്ടി.

ആഗമനോദ്ദേശം വെളിപ്പെടുത്തിയപ്പോൾ മനസ്സില്ലാമനസ്സോടെ അവർ എന്നെ ഉള്ളിലേക്ക് ആനയിച്ചു. ആവശ്യത്തിന് ലൈറ്റപ്പ് ഇല്ലാത്ത വരാന്തയിൽ ഒരു ചാരുകസാലയിൽ പിള്ള കിടക്കുന്നു. നോട്ടം അകത്തളത്തിലൂടെ എത്തിനോക്കുന്ന ആകാശക്കീറിൽ. വാരിവിതറിയ മൺചെരാതുപോലെ ആ കീറിൽ നിറയെ നക്ഷത്രത്തിളക്കങ്ങൾ. വരാന്തയുടെ കിഴക്കേമൂലയിലെ ചുവരിൽ ഇരുപതു വയസ്സു തോന്നിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ്റെ പഴക്കമുള്ള വർണ്ണച്ചിത്രം. അതിൽ കാലം നിറംകെടുത്തിയ ഒരു മാല. താഴെ വിളക്കെണ്ണവീണ് കറുത്തുപോയ ഓട്ടുവിളക്ക്.

ചതഞ്ഞമാറും പൊട്ടിയടർന്ന മൂക്കിൻ്റെ പാലവും ഒടിഞ്ഞു നുറുങ്ങിയ ഇടതുകൈത്തണ്ടും ഒരു ഹർത്താലിൻ്റെ തിരുശേഷിപ്പായി തുറന്നു കാട്ടി പിള്ള ഒറ്റുകാരനെ തുറന്നു കാട്ടി. 80 കഴിഞ്ഞ ആ വൃദ്ധൻ സ്വന്തം കഥ വേദനയോടെ ഉറക്കെ വായിച്ചു. അവശേഷിക്കുന്ന അവകാശിയായി മകൻ അകത്തെ മുറിയിൽ 50 കഴിഞ്ഞിട്ടും പിച്ചവച്ച് നടക്കാതെ കിടക്കുന്നു. രണ്ടാമനെ 28 വർഷങ്ങൾക്ക് മുമ്പിൽ നിലമേൽ കോളേജിൽ രക്തസാക്ഷിയാക്കി കാലം ഭിത്തിയിൽ തൂക്കി. ശവം കൈക്കലാക്കിയവർ കവലയിൽ തട്ടിക്കൂട്ടിയ രക്തസാക്ഷിമണ്ഡപത്തിൽ തടവിലിട്ട കഥയും വിവരിച്ചു.

എന്നിലെ പോലീസ് ചാടിയെഴുന്നേറ്റു.

” രക്തസാക്ഷിയുടെ വൃദ്ധനായ പിതാവിനെ തല്ലി കൊല്ലാറാക്കാനും കട തല്ലിപ്പൊളിക്കാനും എന്താണ് പ്രകോപനം.”

” ഹർത്താൽ ദിനത്തിൽ കടതുറന്നത്. “

” പാർട്ടിയുടെ അനുഭാവിയായ താങ്കൾ കട തുറന്നതെന്തിന്? “

” മലക്കറിയേയും പഴങ്ങളേയും പരിചരിക്കാൻ.”

“എന്തിന്? “

” മലക്കറിയും പഴങ്ങളും ഒരുപുറം കിടന്നു നീറാതെ ഒന്ന് തിരിച്ചിടാനാണ് പോയത് . അവർ ഒന്നും തിരിച്ചറിയാൻ കൂട്ടാക്കിയില്ല.”

” താങ്കൾ പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ? “

” എനിക്ക് ഒരു വാക്ക് മാത്രം.”

സമയം രാത്രിയാവുന്നു.രാത്രിയാത്രയില്ല.

ഗേറ്റു കടന്ന് ബൊളീറോ കുറേ നേരം ഓടി. ഏതോ ഒരു വാഹനം എന്നെ പിന്തുടരുന്നതായി തോന്നി.ചുവന്ന ഒരു ഇന്നോവയാണ് പിന്തുടരുന്നത്. എനിക്ക് എന്തോ പന്തികേട് തോന്നി. മെയിൻ റോഡിൽ കയറിയപ്പോൾ ഇന്നോവ എൻ്റെ ഇടതുവശത്തുകൂടി പാരലലായി ഓടിക്കൊണ്ടിരിക്കുകയാണ്.എനിക്ക് സ്വാഭാവികമായും റോഡിൻ്റെ നടുക്കോട്ട് വണ്ടി മാറ്റേണ്ടി വരും.ഇന്നോവ വളരെ കൗശലപൂർവ്വം എന്നെ റോഡിൻ്റെ നടുവിലോട്ട് തള്ളുന്നുണ്ട്. ഡിവൈഡർ ഇല്ലാത്ത റോഡ് ആയതിനാൽ ഈ യാത്ര അപകടകരം. ഞാൻ വേഗത കൂട്ടിയും കുറച്ചും നോക്കി. എന്നാൽ അവർ ഒറ്റയ്ക്ക്ല്ലായിരുന്നു. ഏകദേശം ഒരു ഡസൺ വാഹനങ്ങൾ ഈ ഗുണ്ടകൾക്ക് കാണും. ഫോൺ ഓണാക്കി രാജൻ കൈമളിനെ വിളിക്കണോ ,അതോ റോഡ് കട്ട് ചെയ്ത് വലത്തോട്ട് കേറി By road പിടിക്കണോ എന്ന് ഞാൻ ആലോചിച്ചു.പെട്ടെന്ന് ഒരു By road കണ്ടു. ഞാൻ വണ്ടി വലത്തോട്ടു തിരിച്ചു. ഈ ലോറി എൻ്റെ പുറകിൽ എങ്ങനെ വന്നു എന്നെനിക്കറിയില്ല. വലതു വശത്ത് എന്നിലേക്ക് ഇടിച്ചു കയറി വരുന്ന ആ ലോറിയെ കണ്ടതും എൻ്റെ ഓർമ്മ പോയി.

എനിക്ക് അപ്പൻ്റെ മോനേ എന്ന വിളികേൾക്കാം.

” മോൻ സൂക്ഷിക്കണം, അപ്പന് പറ്റിയതുപോലെ ഒരു ചതി മോന് പറ്റരുത്.”

അപ്പൻ ഈ പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടതാണ്. എപ്പോഴാണ് എന്നെ ഒരു ശവമായി ബൊളീറോ പൊളിച്ച് എടുത്തതെന്ന് എനിക്കറിയില്ല. ഇടത്തേ സീറ്റിൽ കിടന്ന ഫയല് കാണാതായത് എങ്ങനെയെന്നും അറിയില്ല. സത്യത്തിൽ ഞാൻ വെറും പോലീസുകാരൻ മാത്രം.

പാർട്ടിയുടെ നിഴലായിരുന്ന എൻ്റെ അപ്പനെ ആത്മഹത്യ ചെയ്യിച്ചതെന്തിനെന്നും ഒരു രക്തസാക്ഷിയുടെ വൃദ്ധനായ പിതാവിനെ കൊല്ലാറാക്കിയതെന്തിനെന്നും ഇന്നേവരെ ചോദിച്ചറിയാൻ കഴിയാത്ത ഞാൻ പോലീസാണോ ? വെറും പൗരനാണോ? ആത്മാഭിമാനമുള്ള ഒരു മനുഷ്യനാണോ?

littnow.com

design : sajjaya kumar

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@lgmail.com

കഥ

പറയാതെ, അറിയാതെ

Published

on

parayathe-ariyathe

സാരംഗ് രഘുനാഥ്

      പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…
ഒരു പഴയ ലൂണ സ്കൂട്ടറിൽ നിറച്ചും ഭാണ്ടം കെട്ടിവെച്ചു, താടിയൊക്കെ നീട്ടിവളർത്തി, പാതി മുടിയൊക്കെ കൊഴിഞ്ഞു പോയ ഒരു വയസ്സായ വ്യക്തി എന്നും ചായ കുടിക്കുന്ന ഇക്കയുടെ കടയ്ക്ക് മുന്നിൽ തന്റെ ലൂണ ചെരിച്ചു വെക്കും മധുരം ഇടാത്ത ഒരു കട്ടനും കുടിച്ചു സ്കൂട്ടർ എടുത്ത് അവിടെ നിന്ന് പോകും… എനിക്ക് വേണ്ടി ഒരു ചെറു പുഞ്ചിരി ഉണ്ടാവും എപ്പോഴും ആ ഇരുണ്ട മുഖത്ത്. പക്ഷെ വേദനയുള്ള ഒരു ഹൃദയം അതിനു പിന്നിൽ ഞാൻ കാണുന്നു. ചായ കുടിച്ചതിനു ശേഷം കടയുടെ പുറത്തുള്ള പൈപ്പിൽ നിന്നും എപ്പോഴും വെള്ളം കോരി കുടിക്കും, എന്നിട്ട് തന്റെ മെലിഞ്ഞുണങ്ങിയ കൈകളും കാലും തുടച്ചു കഴുകും. ഒരു വട്ടമെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു, ഈ കടയിൽ നിന്ന് വെള്ളം കുടിച്ചു കൂടെ എന്ന്, കഴിഞ്ഞ മൂന്ന് വർഷവും കാണുന്നത് ഒരേ കാഴ്ച്ച , മാറി ഉടുക്കാൻ മൂന്ന് ജോഡി തുണിയുമുണ്ട്. അങ്ങനെ ഒരു വൈകുന്നേരം പതിവ് പോലെ ചായ കുടിക്കാൻ അദ്ദേഹം വന്നു, ചായ കഴിഞ്ഞതും വെള്ളം കോരി കുടിച്ചു കൈ കാലുകൾ കഴുകി, ദുഅഃ ചൊല്ലി അരികിൽ ഉള്ള മര തടി കൊണ്ടുണ്ടാക്കിയ മേശയിൽ കിടന്നു, ഉറങ്ങി, പിന്നെ ഒരിക്കലും ഉണരാത്ത ഉറക്കം, തന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മയക്കം, ആളുകൾ ഒത്തു കൂടി പോലീസ് വന്നു, ശരീരം പൊതു സ്മശാനത്തിൽ കൊണ്ട് പോകുവാണെന്നു ആരൊക്കെയോ പറയുന്നത് കേട്ടു.. ഇക്കയോട് ഞാൻ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിക്കുന്നില്ലേ എന്ന് ചോദിച്ചു, ഇക്ക എന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി. ഞാൻ വീണ്ടും ആവർത്തിച്ചു… ഇക്ക പറഞ്ഞു, എന്റെ കട തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിനെ കാണാറുണ്ട്, കഴിഞ്ഞ മുപ്പത് വർഷായിട്ട് ഇവിടെ നിന്നാണ് ചായ കുടിക്കുന്നത്, ഇയാൾക്കു ബന്ധുവെന്ന് പറയാനോ ശത്രുവെന്നു പറയാനോ എന്റെ അറിവിൽ ആരുമില്ല…

എന്റെ അന്നത്തെ ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടു,… ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടി, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളില്ല എന്റെ ചുറ്റിലും എവിടെയോ ഉത്തരങ്ങൾ ഉണ്ട് എന്ന് എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഞാൻ അദ്ദേഹം കടയുടെ അടുത്ത് ചാരി വെച്ച സ്കൂട്ടറിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് കരുതി അന്വേഷിച്ചു, ആ മുഷിഞ്ഞു പകുതി നശിച്ചു തുന്നി കൂട്ടിയ ഭാണ്ട കെട്ട് തുറന്നു നോക്കി, അതിൽ കുറേ പുസ്തകങ്ങളും കീറിയും കത്തിയും നശിച്ച തുണികളും ഉണ്ടായിരുന്നു. തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ അനേകം പുസ്തകങ്ങൾ.. ഞാൻ അതിശയിച്ചു, അദ്ദേഹത്തിന് ഇത്രയധികം ഭാഷ അറിയുമോ എന്നതിലല്ല, ആ വേഷവും നടത്തവും കണ്ടപ്പോൾ ഞാൻ ധരിച്ചത് എഴുത്തും വായനയും പോലും അറിയില്ല എന്നാണ്. പക്ഷെ ഇത്രയേറെ ഭാഷകൾ അറിയുമെന്നറിഞ്ഞത് എന്നിലെ കൗതുകം വീണ്ടും വളർത്തി. ഞാൻ ആ പുസ്ഥകങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ ഒരു പണ്ടത്തെ കത്ത്‌ എനിക്ക് കിട്ടി.. അതിലെ വർഷം 12/03/1983,നാല്പത് വർഷത്തോളം പഴക്കമുള്ള ഒരു കത്ത് ഇന്നുള്ള മലയാളം എഴുത്തുകളിൽ നിന്നും വ്യത്യാസമുണ്ട്, ആ കത്ത്‌ ഞാൻ വായിച്ചു.

” പ്രിയപ്പെട്ട സലീം അറിയാൻ വേണ്ടി, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു,നിന്നെ ഒരു നാട്ടു വിവരവും അറിയിക്കേണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു ദുഃഖ വാർത്ത അറിയിക്കുവാൻ വേണ്ടിയാണ് ഞാനിതെഴുതുന്നത്, നിന്റെ ഉമ്മ നമ്മളെ വിട്ടു പിരിഞ്ഞു, നീ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു, ഉമ്മയുടെ അവസാന നാളുകളിൽ സുഖവിവരം അറിയാൻ വേണ്ടി പോയപ്പോൾ നിന്നെ പറ്റി പറഞ്ഞു ഒരുപാട് കരഞ്ഞു, നിന്നെ കാണണം എന്ന് പറഞ്ഞു, ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും അടക്കം കഴിഞ്ഞിട്ടുണ്ടാവും… പറ്റുവെങ്കിൽ നീ ഉമ്മയുടെ കബറിസ്ഥാൻ ഒന്ന് കാണാൻ വരണം, ഉമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം. വരുമെന്ന പ്രതീക്ഷയിൽ നിന്റെ സുഹൃത്ത് അനന്തൻ “

കത്തിലെ കുറച്ചു വരികൾ വ്യക്തമല്ലായിരുന്നു ചില അക്ഷരങ്ങൾ നനവ് തട്ടിയിട്ടു മാഞ്ഞു പോയായിരുന്നു.

കത്തിലെ അഡ്രെസ്സ് കോഴിക്കോടുള്ള ഒരു സ്ഥലത്തു നിന്നായിരുന്നു. എന്ത് ചെയ്യണമെന്ന് തോന്നിയാലും, അത് ചെയ്തു തീർക്കുന്ന സ്വഭാവമുള്ളതുകൊണ്ട്. ഞാൻ യാത്ര പുറപ്പെട്ടു കോഴിക്കോട്ടേക്ക്, പലഹാരങ്ങളുടെ മാധുര്യം നാവിലുണർത്തുന്ന ജില്ല. ആ കത്തിൽ ഉണ്ടായിരുന്ന വിലാസവും തേടി അലഞ്ഞു, അവസാനം കണ്ടുപിടിച്ചു ആ വിലാസത്തിലുള്ള വീട് ഇപ്പോൾ ഇല്ല പകരം വേറെ പുതിയ ഒരു വീട് അവിടെ ഉണ്ട് കേട്ടെടുത്തോളം ആ കത്തെഴുതിയ സുഹൃത്തിന്റെ മകന്റെ ആയിരുന്നു ആ വീട്, ഞാൻ അവിടെ പോയി. അദ്ദേഹം മരിച്ചിട്ട് 12 വർഷമായി എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മക്കൾക്ക് ഒന്നും ഇങ്ങനൊരാളെ പറ്റി അറിയില്ല, പ്രതീക്ഷകൾ കൈ വിട്ടു തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ എന്നെ തിരിച്ചു വിളിച്ചു.

“അമ്മയ്ക്ക് കാണണമെന്ന് പറയുന്നുണ്ട് ഒന്ന് അകത്തോട്ടു വരുവോ ” ഞാൻ അകത്തേക്ക് പോയി, വയ്യാതെ കിടക്കുന്ന ഒരു അമ്മ, എന്നെ നോക്കി ആരാണെന്ന് ചോദിച്ചു, ഞാൻ നടന്ന കാര്യങ്ങൾ വിവരിച്ചു, അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, “സലീക്ക, മൂപ്പരുടെ ഒറ്റ ചങ്ങായിയ ഓർക് സലീക്ക ഇല്ലാണ്ട് പറ്റിലേനും, എന്നെ കെട്ടുന്നേന്റെ മുന്നിൽ ഞാൻ ഇങ്ങൾ സലീക്കേനെ നിക്കാഹ് ചെയ്യൂഓന്നു ചോയ്ച്ചിട്ടു മക്കാറാക്കാറിണ്ട്..,

ഞാൻ ചോദിച്ചു “സലീം ഇക്കയുടെ ബന്ധുക്കളൊക്കെ എവിടെയാ” എന്ത് കുടുംബക്കാർ ആകെ ഇണ്ടായെ ഉമ്മയേനും ഓർ മയ്യത്തായപ്പോ അനന്തേട്ടൻ കത്തയച്ചിന്, കുറച്ചു നാളായിഞ്ഞിട്ട് ആരോ ബന്ന് പറഞ്ഞ് സലീക്ക കബറിസ്ഥാനിൽ ബന്നിറ്റിണ്ടെന്ന്, ഇവർ ഈടെന്ന് ഓടിയെത്തിയപോളേക്കും ഓർ കൈച്ചിലായി.. പിന്നെ കണ്ടീറ്റില്ല എന്റെ ജീവിതത്തിൽ അനന്തേട്ടൻ ആദ്യായിട്ടും അവസാനായിട്ടും കരയുന്നത് അന്നാണ് കണ്ടത്. എന്നിട്ട് ആ അമ്മ കരഞ്ഞു. ഞാൻ അമ്മയോട് സലീമിക്ക എന്തിനാണ് നാട് വിട്ടു പോയതെന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞു ” സലീക്കാക്ക് നമ്മളെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് പെരുത്ത് ഇഷ്ട്ടേനും പക്ഷെ ആ കുട്ടിയോട് ഓറത് തുറന്ന് പറഞ്ഞിറ്റില്ല, എന്നിറ്റ് ഓള് പഠിക്കാൻ പുറത്ത് പോയപ്പോ ഓർ നാട് വിട്ടു പോയതാ, ഇങ്ങൾക്ക് കൂടുതൽ അറിയണേൽ മുക്കിലെ ചായ കടേലെ ബാലേട്ടനോട് ചോയ്ച്ചാ മതി. ഓർക്കു ഈനപറ്റിയെല്ലോ ശെരിക്കും അറിയാ എന്റെ കെട്ടിയോൻ ഒന്നും തുറന്ന് പറയൂല, ചോയ്ച്ചാ ഓർ മറക്കാൻ പോന്ന കാര്യാ എന്ന പറയുവാ.

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നു കിട്ടിയ വിലാസം വെച്ചു ആ ചായ കടയിൽ എത്തി, ഒരു പഴയ ചായ കട, ഒരു സമാവറും, കുറച്ചു അരിയുണ്ടയും മാത്രമേ അവിടുള്ളൂ വയസ്സായിട്ട് ശെരിക്കും നടക്കാൻ പോലും സാധിക്കാത്ത ഒരു വ്യക്തി എന്നെ കണ്ടതും ഞാൻ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഒരു ചായ എടുത്തു തന്നു, “മ്മ് ചോയ്ച്ചോളി, എന്താ അറിയണ്ടേ “

ഞാൻ അതിശയത്തോട് കൂടി നോക്കി എന്നിട്ട് ചോദിച്ചു, എങ്ങനെ മനസിലായി, അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ഈടെ അടുത്തല്ലോം ഇത്രേം വല്യ കടയും തിന്നേണ്ടതും ഇള്ളപ്പോ, ഇങ്ങൾ ബാലേട്ടന്റെ അരിയുണ്ട തിന്നാൻ ബരൂലാന്ന് ഞമ്മക് അറിയാലോ, മ്മ് ചോയ്ച്ചോളീ ” ഞാൻ സലീം ഇക്കയെ പറ്റി ചോദിച്ചു , ഒരു നിമിഷം അദ്ദേഹം മൗനത്തോടെ ഇരുന്നു, “ഓൻ ഇപ്പൊ ഏട്യ, ഞാൻ മരണ വിവരം അറിയിച്ചു, അദ്ദേഹം തന്റെ ഉണങ്ങി തൊലികൾ ഇളകിയ കൈ കൊണ്ട് നനഞു വന്ന കണ്ണു തുടച്ചു, എന്നിട്ട് ചോദിച്ചു, “മയ്യത്തേടെയ അടക്കിയെ, അതോ അടക്കീലേ, രാജസ്ഥാനിലൊക്കെ മയത്ത്‌ ഏടെ അടക്കാനാ അല്ലെ, അതും ഊരും പെരുമറിയാത്ത ഒരു യത്തീമിന്റെ, ഓൻ യത്തീമല്ല, എല്ലാരും ഇണ്ടേനും ഓൻ വേണ്ട എന്ന് വെച്ചു പോയതാ, ഞാൻ അതിനു പിന്നിലെ കഥ ചോദിച്ചു, അദ്ദേഹം പറഞ്ഞു,

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ട്ടേനും ഓന് ഓളോട്, ഓൻ തുറന്ന് പറഞ്ഞിട്ടില്ല, ഓൾക് ഇഷ്ടാവില്ലെങ്കിലോ എന്ന് വിചാരിച്ചു ഓൻ അത് ഉള്ളിൽ കൊണ്ട് നടന്നു, എന്നും ഓളെ വീടിന്റെ ഭാഗത്തു ചുറ്റി കളിക്കും ഓളെ കാണാൻ വേണ്ടി, ഓൾ നോക്കുമ്പോ തിരിഞ്ഞു നടക്കും അവൾക്ക് വേണ്ടി ഓളെ എല്ലാ പിറന്നാളിനും എന്തേലും പണിയെല്ലോ എടുത്തിട്ട് പിറന്നാൾ കോടി മേടിക്കും പക്ഷെ അതൊന്നും പേടിച്ചിട്ട് കൊടുത്തിട്ടില്ല, അതിങ്ങനെ ഉള്ളിൽ തന്നെ വെച്ചു വളർത്തി ഒരു വല്യ ഭാരം ആക്കി. ഓൾ പഠിച്ച കോളേജിൽ തന്നെയാ ഓനും പോയെ, അങ്ങനെ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങി ഓളെ വീട്ടിൽ നിന്നും ഓളെ പുറത്തേടെയോ പഠിപ്പിക്കാൻ പറഞ്ഞു വിടുവാണെന്ന് ഓൻ അറിഞ്ഞു, ഓൾ പോന്ന ദിവസാ ഓൻ അതറിഞ്ഞേ, ഓൻ ഓടി ഓളെ വീടിന്റടുത്തെത്തി, ഓളെ നോക്കി, ഓൾ കാറിൽ കേരുമ്പോ ഓനെ നോക്കി, ഓൾടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…”അതേടോ ഓൾക്കും ഓനെ ഇഷ്ട്ടേനും പരസ്പരം പറയാതെ അറിയാതെ പോയ ഇഷ്ടം, ഓള് പോയി എവിടാണെന്ന് അറീല ഓൻ ഓൾടെ വീട്ടിൽ പോയി തിരക്കി, മാപ്പിള ചെറുക്കനെന്തിനാ എന്റെ മോൾടെ കാര്യത്തിൽ ശ്രദ്ധ എന്ന് പറഞ്ഞു അയാൾ അവനെ വീട്ടിൽ നിന്നും പുറത്താക്കി, അവൻ തന്റെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു, അമ്മ അവനെ കുറേ വഴക്ക് പറഞ്ഞു, അവൻ അവൾക്ക് വേണ്ടി വാങ്ങിയ എല്ലാ വസ്ത്രങ്ങളും എടുത്ത് അമ്മയെ കാണിച്ചു അമ്മ അത് കത്തിക്കാൻ ശ്രമിച്ചു, അപ്പോൾ തന്നെ അവൻ അത് കെടുത്തി എല്ലാം കൂടി എടുത്ത് വീട് വിട്ടിറങ്ങി, ഒരിക്കലും തിരിച്ചു ആ പടി ചവിട്ടില്ലെന്നു പറഞ്ഞു.. അവളെ അന്വേഷിച്ചു എവിടെയൊക്കെ അലഞ്ഞു, അവൻ അവസാനമായി എന്റെ അറിവിൽ രാജസ്ഥാനിൽ ആയിരുന്നു എന്നാണ് അനന്തൻ പറഞ്ഞത്, അനന്തൻ പോയിട്ട് ഇപ്പൊ വർഷം പത്തു കഴിഞ്ഞു, “സലീംക്ക പ്രേമിച്ച പെണ്ണിന്റെ വീടറിയോ? മ്മ്. പോകുന്നതിന് മുന്നേ എന്നോട് സലീംക്ക അവസാന നാളുകളിൽ എവിടായിരുന്നു എന്ന് ബാലേട്ടൻ ചോദിച്ചു ഞാൻ മംഗലാപുരം എന്ന് പറഞ്ഞു. എനിക്ക് ബാലേട്ടൻ വഴി പറഞ്ഞു തന്നു ഞാൻ അവിടേക്കു പോയി അവിടെ ആരും ഇല്ലായിരുന്നു, തോട്ടക്കാരനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടത്തെ അമ്മ മൂന്നു ദിവസം മുൻപ് അന്തരിച്ചു അത് കൊണ്ട് എല്ലാ ബന്ധുക്കളും കൂടി മംഗലാപുരത്തു പോയിട്ടാ ഉള്ളത് എന്നാണ്….

പറയാതെ, അറിയാതെ അസ്തമിച്ചു പോയ ഒരായിരം പ്രണയങ്ങൾക്കിടയിൽ സലീമിക്കയും തോറ്റു കൊടുത്തു…
രചന : സാരംഗ് രഘുനാഥ്
Parayathe ariyathe pic by Sajo Panayamkodu
വര: സാജോ പനയംകോട്
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കഥ

ഹാഷ് ടാഗ്

Published

on

hash-tag

15/02/2019
2.00 pm.

രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും വയലിലും വഴിയിലും എല്ലാരുംകേൾക്കെ എന്നാലൊട്ടാരും കേൾക്കാതെയുള്ള അടക്കം പറച്ചിലുകൾ, നൊന്തുപെറ്റ വയറൊരുവശത്തും കൈപിടിച്ചു നടത്തിയ തണലൊരു വശത്തും താൻ താൻ മാത്രം കേൾക്കെ തേങ്ങലുകൾ, കരളിൽകൊണ്ടുനടന്നും കനവിൽ കൂട്ടിരുന്നും കാത്തുകാത്തിരുന്നൊരു, കവിളുകൾ നനച്ചൊഴുകുന്ന കണ്ണീർച്ചാലുകൾ, കഥയറിയാതെ ആട്ടംകാണുന്ന നാട്ടുകൂട്ടത്തിന്റെ മുറുമുറുപ്പുകൾ, ആരാന്റമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേലെന്നും ചൊല്ലി പരിഹാസങ്ങൾ, കാരണമില്ലാത്ത കുറെയേറെ ആത്മഗതങ്ങൾ, വടക്കേപ്പുറത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലാകെ ചെമ്മണ്ണിൽ പൊക്കുവരവുകൾ കുറിച്ചിടുന്ന വാഹന വ്യൂഹങ്ങൾ. ആളിപ്പടരുന്ന അഗ്നിക്കൂമ്പാരത്തിനിടയിലെവിടെയോ
‘കാലമേ നീ സാക്ഷി’ എന്ന് അലമുറയിടുന്ന ഒരു തകർന്ന ഹൃദയം.

14/02/2019
8.00 am.

പട്ടായ ബീച്ചിൽ കുട്ടിനിക്കറും ഉടുത്തു മലർന്നുകിടന്നു സൺബാത്ത് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായ മഴ. അൽഫോൻസാ മാമ്പഴത്തോളം വലുപ്പമുള്ള മഴത്തുള്ളികൾ മുഖത്തു വന്നു വീണതും കിടന്ന പാ പോലും മടക്കാതെ മുന്നിൽ കാണുന്ന ബാറിന്റെ വാതിൽ ലക്ഷ്യമാക്കി ഒറ്റ ഓട്ടം
കണ്ണുകൾ ശരിക്കൊന്നു തിരുമ്മി ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് വാതിൽക്കൽ തോക്കും പിടിച്ചു സെക്യൂരിറ്റി ചേട്ടൻ നിന്നിരുന്ന സ്ഥാനത്തു കയ്യിൽ കാലിപ്പാട്ടയും പിടിച്ചു നിൽക്കുന്ന അമ്മയെ തെളിഞ്ഞു കണ്ടത്.
“മണി എട്ടായി എണീറ്റ് ജോലിക്ക് പോവാൻ നോക്കെടാ ചെക്കാ”
തന്റെ മധുര സ്വപ്നത്തിൽ വെള്ളംകോരിയൊഴിച്ച അമ്മയോട് കലിപ്പ് ഇരച്ചുവന്നെങ്കിലും അമേരിക്കൻ കമ്പനിക്ക് അയച്ചു കൊടുക്കേണ്ട പ്രപ്പോസൽ ഫയൽ ഉച്ചയ്ക്ക് മുന്നേ പൂർത്തീകരിച്ചു ടേബിളിൽ കൊണ്ടുവച്ചിരിക്കണം എന്ന് ആക്രോശിച്ചു മുന്നിൽ നിൽക്കുന്ന രാവണൻ ബോസിന്റെ മുഖം ഓർത്തപ്പോൾ പട്ടായ ബാക്കി സ്വപ്നം പിന്നീടാവാം എന്ന നിഗമനത്തിൽ അവൻ ബാത്രൂം ലക്ഷ്യമാക്കി ഓടി.
കേരളത്തിന്റെ പേരുമാറ്റി ചിറാപ്പുഞ്ചി എന്നെങ്ങാനും ആക്കേണ്ടി വരും എന്തൊരു മഴയാണിത്. ബൈക്കും കൊണ്ട് ഈ മഴയത്ത് ട്രാഫിക്കുകൾ താണ്ടി ഓഫിസിൽ എത്തുക എന്നുവച്ചാൽ സൂയസ് കനാൽ നീന്തിക്കടക്കുന്നതിന് തുല്യം തന്നെ . കഴിഞ്ഞ രാത്രി വൈകുവോളമിരുന്നു ജോലി ചെയ്തത് കൊണ്ട് ഉറക്കോം ശരിയായിട്ടില്ല.
ബസ്സെങ്കിൽ ബസ്സ്.

13/02/2019
11.30 pm

സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല
അത് സാക്ഷാത്ക്കരിക്കാൻ കൂടി ഉള്ളതാണ്. ഈ കോഴിക്കോട് നഗരത്തിൽ തന്നെ സ്വന്തമായൊരു ഓഫിസ്. അവിടെ തന്നെപ്പോലെതന്നെ സ്വപ്നങ്ങൾക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന കുറെ സഹപ്രവർത്തകർ. അതിനൊക്കെ വേണ്ടിയാണല്ലോ ഈ വൈകിയ നേരത്തും വീട്ടിൽ പോലും പോവാതെ താൻ ജോലി ചെയ്യുന്നത്. കഴിയാവുന്നത്രയും ഇന്ന് ചെയ്തു തീർത്താൽ നാളെ അത്രയും ഭാരം കുറഞ്ഞുകിട്ടുമല്ലോ.
രാത്രിയുടെ നിശ്ശബ്ദതയ്ക്കും കീപാടിന്റെ ടിക് ടിക് ശബ്ദങ്ങൾക്കുമിടയിലൂടെ നുഴഞ്ഞു കയറിവന്ന ഫോൺ റിങ്ങുകൾ രണ്ടുതവണ കെട്ടില്ലെന്നു നടിച്ചെങ്കിലും. അതിനെ പറഞ്ഞുവിട്ട മറുതലയ്ക്കലുള്ള ആൾ തന്റെ പ്രിയതമയാണ് എന്ന ഒറ്റക്കാരണത്താലാണ്‌ അവൻ ആ ഫോൺ അറ്റൻഡ് ചെയ്തത്.

“മിസ്റ്റർ പ്രവീൺ കല്യാണം കഴിഞ്ഞാലും നിങ്ങളോട് ഇതേപോലെ പാതിരാത്രിയിൽ ഓഫീസിൽ വിളിച്ചു സംസാരിക്കേണ്ടി വരുമോ എനിക്ക്”

“അതിന് കല്യാണം ഉറപ്പിച്ചല്ലേ ഉള്ളൂ… ഇപ്പൊ ഞാൻ തൊഴിലാളിയല്ലേ അപ്പോഴേക്കും ഒരു മുതലാളിയാവും പിന്നെ എന്റെ സമയം എന്റേതായിരിക്കും. അതോണ്ട് മോളിപ്പോ ഉറങ്ങാൻ നോക്ക് ഒരു മണിക്കൂറും കൂടി പണിയുണ്ട്.”

“നാളെ വാലന്റൈൻസ് ഡേ അല്ലേ. എപ്പോഴാ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നത്”

“പകൽ എന്തായാലും നടക്കില്ല കുട്ടീ, നമുക്ക് വൈകീട്ട് കാണാം”

“ഈ പോക്കാണെങ്കിൽ കല്യാണവും, ഹണിമൂൺ ട്രിപ്പും പട്ടായയും ഒക്കെ നടന്നത് തന്നെ.”

“നീ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സമ്മാനവുമായി നാളെ വൈകീട്ട് ഞാൻ വരും. ഇപ്പൊ ഈ ജോലിയൊന്നു ചെയ്തു തീർക്കട്ടെ”
ഒടുവിൽ പരസ്പ്പരം ഓരോ ഗുഡ് നൈറ്റ് കൈമാറി
അവർ വിടപറഞ്ഞു. രാവും പകലും ഒന്നാക്കിക്കൊണ്ടു മഴ അപ്പോഴും പെയ്തോണ്ടിരിക്കയാണ്.

14/02/2019
4 pm

അമേരിക്കൻ കമ്പനിയാണ്. അത്ര പെട്ടെന്നൊന്നും ഒന്നിനേയും അംഗീകരിക്കാത്ത കൂട്ടർ. എന്നാലും താൻ തന്റെ പരമാവധി ഊർജ്ജം ഈ പ്രാപ്പോസലിന് പിന്നിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ. അവർക്കിഷ്ടമായാൽ മാറാൻ പോകുന്നത് തന്റെ തലവര ആയിരിക്കും. രാവിലത്തെ സംഭവം മനസ്സിനെ അസ്വസ്ഥമാക്കിയില്ലായിരുന്നെങ്കിൽ ഇത്തിരിക്കൂടി നേരത്തെ പണി കഴിഞ്ഞേനെ.
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു ഫയൽ മെയിൽ ചെയ്തു കഴിഞ്ഞപ്പോഴാണ്. അവളെ കാണാൻ പോവണമെന്നും ഗിഫ്റ്റ് വങ്ങണമെന്നു പോലും അവൻ ഓർത്തത്.
“നീതുവിനെ കാണാൻ പോണം അതോണ്ട് ഇത്തിരി നേരത്തെ ഇറങ്ങുവാണെ”
പറഞ്ഞു പുറത്തിറങ്ങും മുന്നേ വാതിൽക്കൽ വച്ചു അലക്‌സ് അവനെ തടഞ്ഞു നിർത്തി.
“പ്രവീണേ നീ ഇപ്പൊ നീതുവിനെ കാണാൻ പോണ്ട. ബസ്സിൽ യാത്രചെയ്താൽ ശരിയാവൂല്ല. പ്രശ്നമാണ്. ഞാൻ നിന്നെ വീട്ടിൽ കൊണ്ടുവിടാം.”
കാര്യമറിയാതെ മിഴിച്ചു നോക്കിക്കൊണ്ടിരുന്ന അവനുനേരെ അലക്‌സ് തന്റെ ഫോൺ കാണിച്ചു.
ഫോണിനകത്തു സോഷ്യൽ മീഡിയ ചുമരുകളിൽ വന്നു നിറയുന്ന ചുവന്ന സ്മൈലികളും അസഭ്യ വാചകങ്ങളും കണ്ട് അവന് മനം പുരട്ടുന്നത് പോലെ തോന്നി. അവൻ വാഷ്‌റൂമിലേക്ക് ഓടി.
“ചാനലിൽ ആ കുട്ടിയുടെ ലൈവ് ഇന്റർവ്യൂ കാണിക്കുന്നുണ്ട്. സംഭവം ചാനലുകാർ വല്യ വിഷയവുമാക്കിയിട്ടുണ്ട്”
വാഷ്‌റൂമിലേക്ക് ഒടുന്നതിനിടെ കേട്ട പ്രയാഗിന്റെ വാക്കുകൾ അവന്റെ കാലുകളെക്കൂടി തളർത്തുകയായിരുന്നു.
ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി എന്നുപറയുന്നത് എത്ര സത്യമാണ്. ഓഫീസിന് പുറത്തു കൂട്ടം കൂടി നിൽക്കുന്ന വിദ്യാർഥികളെ കണ്ട് അലക്സിനും പ്രയാഗിനും ഉള്ളിൽ ഭയം തോന്നാതിരുന്നില്ല. അവർ ഏതു നിമിഷവും ചില്ലുവാതിലുകൾ തകർത്തു അകത്തേക്ക് പാഞ്ഞു കയറിയേക്കും. ചിലപ്പോൾ ഈ ഓഫിസ് തന്നെ കത്തിച്ചു ചാമ്പലാക്കിയേക്കും. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ.
മെയിന്റെനെൻസുകാരുടെ എമർജൻസി വാതിൽ പിന്നിൽ ഉള്ളത് നന്നായി. അലക്സും പ്രയാഗും പ്രവീണിനെ ആ വഴി കൊണ്ടുപോയി പാർക്കിങ് ഏരിയയിൽ എത്തിച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ അവൻ അവർക്കൊപ്പം ഒരു റോബോർട്ടിനെപ്പോലെ നടക്കുക മാത്രം ചെയ്തു.
“ഡാ പ്രയാഗേ നീതുവിനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലാലോ. വീട്ടീന്നാണെങ്കിൽ അമ്മ വിളിച്ചോണ്ടിരിക്കുന്നു.”
“അവർ രണ്ടുപേരും വാർത്തയൊക്കെ കാണുന്നുണ്ടാവില്ലേ അതുകൊണ്ടാ.. നീ ടെൻഷൻ അടിക്കേണ്ട എല്ലാം ഒന്ന് തണുക്കട്ടെ നമുക്ക് എല്ലാരേയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താം”
അലക്സ് അവനാൽ കഴിയുംവിധം പ്രവീണിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
വീട്ടിലേക്ക് പോവുന്നത് സേഫ് അല്ലെന്നും തൽക്കാലം ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ടേക്ക് മാറി ആളൊഴിഞ്ഞ സ്ഥലത്തുള്ള കബീർക്കയുടെ ലോഡ്ജിൽ പ്രവീണിനെ ഒളിപ്പിക്കാം എന്നതും പ്രയാഗിന്റെ പ്ലാൻ ആണ്. കബീർക്കയോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ സീനില്ല. കൂടെ ഇത്തിരി പൈസയും കൂട്ടിക്കൊടുത്താൽ മൂപ്പര് ഫ്‌ളാറ്റായിക്കോളും എന്നത് അവന് നന്നായി അറിയാം.

14/02/2019
11.00 pm

ആമിന ലോഡ്ജിന്റെ മുഷിഞ്ഞ ചുവരുകൾ അവനെനോക്കി കണ്ണുരുട്ടിക്കാണിച്ചു. ഇടിഞ്ഞു വീഴാറായ സീലിംഗിൽ അള്ളിപ്പിടിച്ചു ആടിയാടി കറങ്ങുന്ന ഫാൻ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു അവനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്നു വന്നപ്പോഴാണ് അവൻ തന്റെ ലാപ്ടോപ്പ് തുറന്നത്. ഫേസ് ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഇൻ ബോക്സുകളിൽ വന്നു നിറഞ്ഞ തെറികൾ അവനെ കൂടുതൽ പരിഭ്രാന്തനാക്കി. പ്രമുഖ ചാനലുകളുടെ ന്യൂസ് പ്രൈം ടൈമുകളും ഈ വിഷയം തന്നെയാണ് ചർച്ച ചെയ്യുന്നത്. ചർച്ചയിൽ പങ്കെടുക്കുന്ന സിംഹങ്ങൾ ജനമധ്യത്തിൽ വച്ചു വിചാരണ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.
ഒരിക്കൽക്കൂടി നീതുവിനെ വിളിക്കാനുള്ള അവന്റെ ശ്രമം വിഫലമായി എന്നതാണ് സത്യം. മറുപടിയായി വന്ന അവളുടെ ടെക്സ്റ്റ് മെസേജ് അവൻ ആവർത്തിച്ചാവർത്തിച്ചു വായിച്ചു. തന്നെ വെറുക്കാൻ മാത്രം എന്താണ് ഉണ്ടായതെന്ന് മാത്രം അവന് മനസ്സിലാവുന്നില്ലായിരുന്നു.
അമ്മയും കൂടി തന്നെ അവിശ്വസിക്കുന്നു എന്ന് കണ്ടതോടെ അവന്റെ സകല ഊർജ്ജവും നഷ്ടമാവുന്നതായി തോന്നി. കണ്ണുകളിൽ ഇരുട്ടു കയറി. മനസ്സിൽ അഗാധമായൊരു കിണർ രൂപപ്പെട്ടു. ആഴങ്ങളിലെ ഇരുട്ടിൽ നിന്നും തന്നെ ആരോ ഉച്ചത്തിൽ വിളിക്കുന്നതായി അവന്റെ കാതുകൾക്ക് അനുഭവപ്പെട്ടു. ഈ രാത്രി പുലരും വരെ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്ന് അവൻ അവനോടു തന്നെ പറഞ്ഞോണ്ടിരുന്നു.
ആർക്കും സംശയം തോന്നേണ്ട എന്നു കരുതിയാവണം അലക്സും പ്രയാഗും അവനെ അവിടെ തനിച്ചാക്കി പോയത്. എന്നിരുന്നാലും അവരിൽ ആരെങ്കിലും ഈ രാത്രി പുലരും വരെയെങ്കിലും ഇവിടെ നിന്നിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു.
അവര് പോവുമ്പോൾ ഏൽപ്പിച്ചു പോയ വെള്ളവും ഭക്ഷണവും അതേപോലെ മേശപ്പുറത്തു ഇരിക്കുന്നുണ്ട്. ചോദിച്ചു വാങ്ങിയ സിഗരറ്റ് പാക്കറ്റ് മാത്രം കാലിയായിരിക്കുന്നു. തലച്ചോറിൽ ഇരമ്പുന്ന ആകുലതകളെ പുകച്ചുരുളുകൾകൊണ്ട് ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി സിഗരറ്റ് തീർന്നു എന്നല്ലാതെ അവന്റെ മാനസികാവസ്ഥയിൽ യാതൊരു വിധ ആശ്വാസവും ഉണ്ടായിട്ടില്ല.
ഒരു പക്ഷെ ഉറങ്ങിയത് കൊണ്ടാവണം അലക്സും പ്രയാഗും വിളിച്ചിട്ട് ഫോൺ എടുക്കാത്തത്. യുഗങ്ങളുടെ ദൈഘ്യമുള്ള നിമിഷങ്ങൾ തള്ളിനീക്കുക എന്ന ശ്രമകരമായ ദൗത്യത്തോടൊപ്പം. മനസ്സിനെ പിടിച്ചു നിർത്തുക എന്ന വലിയ ഉത്തരവാദിത്വവും അവനിപ്പോൾ നിറവേറ്റേണ്ടതുണ്ട്. ഒന്ന് പെട്ടെന്ന് പുലർന്നിരുന്നെങ്കിൽ.

14/02/2019
9.10 am

മഴ, ഉറക്കക്ഷീണം, തിരക്കുള്ള ബസ്സിൽ യാത്ര വല്ലാത്തൊരു ദിവസം തന്നെ. കഷ്ട്ടിച്ചു ഒരു സീറ്റ് ഒപ്പിച്ചു അതിൽ കയറി ഇരുന്നപ്പോഴാണ് അവന് ഇത്തിരി ആശ്വാസം തോന്നിയത്. ഉറക്ക ക്ഷീണം നന്നേ ഉള്ളത് കൊണ്ട് കണ്ണുകൾ അറിയാതെ അടഞ്ഞു പോവുന്നു. മുൻകരുതലെന്നോണം തനിക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയാൽ ഒന്ന് വിളിച്ചേക്കണേ എന്ന് കണ്ടക്റ്ററോട് ഏല്പിച്ചിട്ടുണ്ട്. ബസ്സ് കോളേജ് ജംഗ്ഷനിൽ എത്തിയതും ഏറുകൊണ്ട കടന്നൽക്കൂട്ടം പോലെ കുറെ വിദ്യാർഥികൾ ബസ്സിനകത്തേക്ക് ഇരച്ചു കയറി. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയതിന്റെ പരിണിതഫലമായി ഉണ്ടായ സമരത്തിന്റെ പേരിൽ പിള്ളേർക്കിന്നു അവധിയാണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിയുടെ ബാക്കി പത്രമാണ് ബസ്സിലെ ഈ തിരക്ക്. മഴ കുറഞ്ഞിട്ടുണ്ട് എന്നാലും ജനാലയിലെ ഷട്ടറുകൾ ഒന്നുപോലും ആരും ഉയർത്തിയിട്ടില്ല. തൊട്ടടുത്ത ഏതോ സീറ്റിൽ നിന്നും ഒരു കുഞ്ഞ് വാവിട്ടു കാരയുന്നുണ്ട്. ഇതൊന്നും തന്നെ അറിയാതെ പ്രവീൺ ആസ്വദിച്ചു ഉറങ്ങുകയാണ്.
പൊതുമരാമത്തു ഓഫിസിന് മുന്നിലെ ഭീമൻ ഗട്ടറിൽ പിൻ ചക്രങ്ങൾ ഇറങ്ങിയ ബസ്സ്‌ ആകെയൊന്നു ആടിയുലഞ്ഞു. അപ്രതീക്ഷിതമായി മുഖത്തു ആഞ്ഞു പതിച്ച അടിയുടെ ആഘാതത്തിൽ ഉറക്കം ഞെട്ടിയപ്പോഴാണ് അവൻ അറിഞ്ഞത് ബസ്സിന്റെ ഉലച്ചിലിൽ വീഴാൻ പോയ തന്റെ മുഖം സീറ്റിൽ പിടിച്ചു ചേർന്നു നിന്നിരുന്ന ഒരു പെണ്കുട്ടിയുടെ മുലകൾക്കിടയിലായിരുന്നെന്നും. താൻ കയറിപ്പിടിച്ചത് അവളുടെ അരക്കെട്ടിൽ ആയിരുന്നെന്നും.
ആവശ്യത്തിന് തടിയും ആരോഗ്യവുമുള്ള കുട്ടി. ഫെമിനിസവും സംഘടനാ പ്രവർത്തനവും കൊണ്ടുനടക്കുന്ന പ്രതികരണ ശേഷിയുള്ള കുട്ടി. പിന്നീട് കുറെ സമയം ബസ്സിനകത്തു നടന്നത് അവന്‌ ഓർക്കാൻ പോലും കഴിയുന്നില്ല. എത്ര പെട്ടെന്നാണ് താൻ ലൈംഗീക ദാരിദ്ര്യത്തിന്റെയും കാമവെറിയുടെയും പ്രതീകമായി മാറിയത്. ഇടയിൽ അവസരം മുതലാക്കുവാനെന്നോണം തന്റെമേൽ കൈവെക്കുവാനും മടിക്കാത്ത ചിലർ ബസ്സിൽ ഉണ്ടായിരുന്നു എന്നതിൽ അവന് അത്ഭുതമൊന്നും തോന്നിയില്ല. എല്ലാത്തിനുമപ്പുറം ബസ്സിലെ അരണ്ട വെളിച്ചത്തിൽ ഫ്‌ളാഷ് ലൈറ്റിന്റെ അകമ്പടിയോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അതേ വേഗതയിൽ സോഷ്യൽ മീഡിയയിൽ ലൈവായി തന്നെ സംപ്രേക്ഷണം ചെയ്ത് പൗരധർമ്മം നിറവേറ്റുന്ന യുവത്വങ്ങൾക്കും അവിടെ യാതൊരുവിധ ക്ഷാമവും ഉണ്ടായിരുന്നില്ല. ഭാഗ്യവശാൽ ഏതോ ഒരു മുതിർന്ന പൗരന്റെ നിർദേശപ്രകാരം ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് പോയത് കൊണ്ടും പോലീസുകാർക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായതുകൊണ്ടും കാര്യങ്ങൾ കൂടുതൽ വഷളാവുന്നതിന് മുമ്പ് അവൻ രക്ഷപ്പെട്ടു എന്നുവേണമെങ്കിൽ പറയാം. അപ്പോഴും പ്രവീൺ എന്ന ചെറുപ്പക്കാരൻ മനപൂർവ്വം തന്നെ ചെയ്തകാര്യങ്ങളാണ് എല്ലാം എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് ആ പെണ്കുട്ടി.

15/02/2019
2.00 am

ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടി ഫേസ് ബുക്കിൽ നിറഞ്ഞു നിൽക്കുന്ന, താൻ അപമാനിക്കപ്പെടുന്ന വീഡിയോ അവൻ വീണ്ടും വീണ്ടും കണ്ടു. തലച്ചോറിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകൾ ചുഴലികളായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ശപിക്കുന്ന അമ്മയെയും വെറുക്കുന്ന കാമുകിയെയും അവൻ ഒരിക്കൽക്കൂടി ഓർത്തെടുത്തു. ഒരു തെറ്റും ചെയ്യാതെ ഒളിവിൽ കഴിയേണ്ടി വന്ന തന്റെ വിധിക്കു നേരെ അവൻ മുഷ്ഠി ചുരുട്ടി. സീലിംഗിൽ തൂങ്ങിയാടുന്ന ഫാൻ കണ്ണുകൾക്ക് നേരെ അടുത്തടുത്തു വന്നു. ഇരുട്ടിന്റെ അഗാധതയിൽ നിന്നും പിന്നെയും ആരോ ആവർത്തിച്ചു വിളിക്കുന്നുണ്ട്. അവസാന ശ്വാസം നിലക്കുമ്പോഴും കണ്ണുകൾ തുറന്നു തന്നെയിരുന്നു. ജീവനറ്റുപോവാത്ത ആ കണ്ണുകൾ തുറന്നു വച്ച ലാപ്ടോപ്പ് സ്ക്രീനിൽ ഇരയ്ക്കൊപ്പം എന്ന ഹാഷ്ടാഗ് ആവർത്തിച്ചാവർത്തിച്ചു വായിച്ചു.
ഇര എന്ന വാക്കിന് സമൂഹം കല്പിച്ചുനൽകിയ അർത്ഥം എന്താണെന്ന നിഗമനത്തിൽ എത്തുന്നതിന് മുമ്പേ ആ ഹൃദയം നിലച്ചിരുന്നു, ..
എങ്ങും കനത്ത നിശബ്ദത.. എങ്ങും കൂരാക്കൂരിരുട്ട്.

 –രജീഷ് ഒളവിലം

hash-tag-post
ചിത്രം ചേർത്തത് ജിത്തു പീറ്റർ
Continue Reading

കഥ

ചീത്തക്കുട്ടി

Published

on

Cheethakkutti

അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ?
കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! ( അതിഥികൾ, ധന്യയുടെ അച്ഛൻറെ സഹപ്രവർത്തകനും, അയൽക്കാരനുമായ വിനയചന്ദ്രനും മിസിസ് വിനയചന്ദ്രനും അവരുടെ ഒരേ ഒരു മകൻ അഭിജിത് വീയുമായിരുന്നു ) ആദ്യത്തെ ഞെട്ടലിനു ശേഷം സ്വബോധം വീണ്ടെടുത്ത ധന്യയുടെ അമ്മ,അവളെ തൂക്കിയെടുത്ത് അടുത്ത മുറിയിലേക്ക് പാഞ്ഞു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം, തുറന്നിട്ട മുറിയിൽ ഒരു കൊച്ചു കുട്ടിയുടെ ദീനസ്വരം നിറഞ്ഞു. അതുപിന്നെ അവിടെ നിന്നും സ്വീകരണ മുറിയിലേക്കും മുറ്റത്തേക്കും ഒഴുകി.പതിയെ പതിയെ കരച്ചിലിന്റെ ശ്രുതി താഴുകയും, ഒടുവിൽ നിലയ്ക്കുകയും ചെയ്തു. അപമാനവും കോപവും കൊണ്ട് ചുവന്ന മുഖവുമായി ധന്യയുടെ അമ്മ വിരുന്നു മുറിയിലേക്ക് വന്നു. അവർ പിറുപിറുക്കുന്നുണ്ടായിരുന്നു; മനുഷ്യനെ നാണം കെടുത്താനായിട്ട്, കൊഞ്ചിച്ചോ ഇനിയും മടിയിൽ കേറ്റിയിരുത്തി, അച്ഛൻറെ വായാടി മോളല്ലേ. ധന്യയുടെ അച്ഛൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.ആരെങ്കിലും ഒരാൾ ദേഷ്യപ്പെടുമ്പോൾ മറ്റേയാൾ മിണ്ടാതിരുന്നാൽ പ്രശ്നം വലുതാകില്ലെന്ന അടവ് നയം ഇതിനോടകം തന്നെ അയാൾ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചിരുന്നല്ലോ. പക്ഷേ പത്തു വർഷത്തോളമായി തുടരുന്ന വിവാഹ ജീവിതത്തിൽ എപ്പോഴും നിശബ്ദത പാലിക്കാനായിരുന്നു അദ്ദേഹത്തിൻറെ വിധി. അതുകൊണ്ടാവും വിവാഹ വാർഷികത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ വിനയചന്ദ്രൻ കാതിൽ ആശംസിച്ചത്; സഹനസമരത്തിന്റെ പത്താം വാർഷികത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

തന്റെ കിളിമൊഴിയിൽ മിസ്സിസ് വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു; സ്കൂളിൽ നിന്നോ മറ്റോ കേട്ടതാവും,ഇപ്പോൾ പൈസ യുണ്ടെങ്കിൽ ആരുടെ മക്കളെ എവിടെ വേണമെങ്കിലും ചേർക്കാലോ,സ്കൂള്കാർക്ക് പണം മാത്രം മതി.നമ്മുടെ കുട്ടികളാ കേടാവണ.അതാ ഞാൻ ഇവനെ പുറത്തു പഠിക്കാനയച്ചത്.സമ്പന്നരും പൗരപ്രമുഖരും ഇടകലർന്ന് താമസിക്കുന്ന ഗ്രൈയിസ് വില്ലയിലെ ഇതിനകം തന്നെ നല്ല കുട്ടി എന്ന് പേരുള്ള അഭിലാഷ് വി അഭിമാനപുളകിതനായി പുഞ്ചിരിച്ചു. എങ്കിലും ധന്യയുടെ ചോദ്യം ആ പ്ലസ്ടുകാരനിൽ സൃഷ്ടിച്ച മുഴക്കം അടങ്ങിയിരുന്നില്ല.

അങ്ങനെ സംഭവബഹുലമായ വിവാഹ വാർഷിക ചടങ്ങ് അവസാനിച്ചു.കേക്ക് മുറിക്കാനോ സദ്യ കഴിക്കാനോ ഒന്നും ധന്യമോൾ പോയില്ല.ആദ്യം വേലക്കാരിയും പിന്നെ അച്ഛനും വളരെ കഴിഞ്ഞ് അമ്മയും വന്ന് വിളിച്ചിട്ടും അവൾ ഒരേ കിടപ്പ് കിടന്നു.അമ്മ പിച്ചിയെ പാട് അവളുടെ അവളുടെ പിഞ്ചുതുടയിൽ ചുവന്ന തെച്ചിപ്പൂക്കൾ നിരത്തി. ആ കിടപ്പില്‍ തന്നെ അവൾ ഉറങ്ങിപ്പോയി.പിന്നെ എപ്പോഴോ കണ്ണ് തുറന്നപ്പോഴാണ് ഇരുട്ടായി തുടങ്ങി എന്ന് അവൾക്ക് മനസ്സിലായത്.അപ്പോഴേക്കും ബഹളങ്ങളും അതിഥികളും പോയി കഴിഞ്ഞിരുന്നു.തുറന്നിട്ട ജനാല വഴി ഇരുട്ടിലേക്ക് നോക്കി കിടന്നപ്പോൾ നേരം തെറ്റി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തോന്നാറുള്ളതുപോലെ അകാരണമായ ഒരു ദുഃഖം അവളെ വന്നു പൊതിഞ്ഞു. ഉലയുന്ന വസ്ത്രങ്ങളും, കിലുങ്ങുന്ന വളകളുമായി ധന്യയുടെ അമ്മ മുറിയിലേക്ക് കടന്നു വന്നു.പതിയെ ധന്യയുടെ മുടിയിൽ വിരൽ ഓടിച്ച് അമ്മ പറഞ്ഞു തുടങ്ങി;
എന്തിനാ മോളെ ചീത്ത കുട്ടിയാവണെ?അതുകൊണ്ടല്ലേ അമ്മ…
ചോറ് തരാം എഴുന്നേൾക്ക്.
അവൾ ബെഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു; ധന്യമോള് ചീത്ത കുട്ടി ആയോണ്ടല്ല, അറിയാത്തോണ്ടാ. മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവുന്നത് എങ്ങനാന്ന് അറിയാത്തോണ്ടാ…
ധന്യയുടെ അമ്മയ്ക്ക് അവൾക്ക് ഒരു നുള്ള് കൊടുക്കാൻ കൈ തരിച്ചെങ്കിലും പിന്നെ പാവം തോന്നി,
വളരെ അനുനയത്തിൽ അവളെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു; ധന്യ മോളുടെ കഴിഞ്ഞ ഹാപ്പി ബർത്ത് ഡേയ്ക്ക് നമ്മളെല്ലാം കൂടി ഒരമ്പലത്തിൽ പോയില്ലേ? കുന്നിൻ മുകളിലുള്ള.
ധന്യമോൾ കൂട്ടിച്ചേർത്തു.അതെ മിടുക്കി.ആ അമ്പലത്തിലെ ദേവി തന്നതാ,അവിടെ ആൽമരത്തിലെ ചെറിയ ചെറിയ തൊട്ടിൽ കണ്ടില്ലേ…നൊണ നൊണ പറയുവാ.അമ്മ പറഞ്ഞ് തീരും മുൻപേ അവൾ കരച്ചിലോളം എത്തി, ബഹളം കൂട്ടി. അങ്ങനെയൊന്നുമല്ല മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണ. എല്ലാരും നൊണ പറയുവ, നിധിൻ കെയും നൊണ പറയുവാ. അവൻ പറയുവാ, ആണും പെണ്ണും കെട്ടിപ്പിടിച്ചാലാ കുട്ടികളുണ്ടാവണേന്ന്.എന്നിട്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു.പക്ഷെ എനിക്ക് കുട്ടികളുണ്ടായില്ലല്ലോ…
എവിടെ കെടന്ന നാശമാണോയിത്,
ദേഷ്യത്തോടെ ചാടി എഴുന്നേറ്റ അമ്മ അവൾക്കൊരു തള്ള് വെച്ചു കൊടുത്തു.കുട്ടി ബെഡിൽ മറിഞ്ഞു വീണു.പുറത്തേക്ക് പോകുന്ന പോക്കിൽ അമ്മ തിരിഞ്ഞ് നിന്ന് ഒന്നുകൂടി പറഞ്ഞു;
നീ ഇന്നിവിടെ കിടന്നോ, എന്റെ കൂടെ കിടക്കണ്ട.ചീത്ത കുട്ടികൾക്ക് അതാ ശിക്ഷ. അവൾ വിങ്ങി വിങ്ങി കരയാൻ തുടങ്ങി തുടങ്ങി.
ഇല്ല,ധന്യമോള് ചീത്തയല്ല… അവളുടെ നോട്ടം അലമാരയിൽ ഇരിക്കുന്ന സ്വർണ നിറമുള്ള രണ്ട് ചെറിയ ട്രോഫികളിൽ പതിഞ്ഞു. അതിൽ ധന്യ കെ.എന്ന് എഴുതിയിരുന്നു.ചീത്തക്കുട്ടികൾക്കെങ്ങനാ സമ്മാനം കിട്ടുക ?ഇല്ല ഒരിക്കലുമില്ല.
അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുകയായിരുന്നു.
മോൾ ഉറങ്ങുകയാണോ? വേലക്കാരി അമ്മിണി അമ്മയുടെ ശബ്ദമായിരുന്നു അത്.
കുട്ടിക്ക് ആ ശബ്ദം അപ്രതീക്ഷിതവും, ആശ്വാസമായി തോന്നി.അമ്മിണി അമ്മ പോയില്ലേ?
ഇല്ലല്ലോ
മോള് വാ, ചോറ് വെളമ്പി വെച്ചിരിക്കുന്നു.മറുത്തൊന്നും പറയാതെ,അനുസരണയുളള കുട്ടിയായി അവൾ അമ്മിണി അമ്മയുടെ പിറകെ പോയി,വിളമ്പി വച്ചിരുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.വയർ നിറഞ്ഞപ്പോൾ കുട്ടിക്ക് അമ്മിണിയമ്മയോട് ആ കാര്യം ചോദിക്കാൻ തോന്നി.സംശയിച്ച് സംശയിച്ച് അവൾ ചോദിച്ചു;
അമ്മിണി അമ്മയ്ക്ക് എങ്ങനാ കുട്ടികളുണ്ടായെ?
വൈകിട്ട് നടന്ന സംഭവങ്ങൾ ഓർമയുള്ളതുകൊണ്ട് അവർ കുട്ടിയോട് ദേഷ്യപ്പെട്ടില്ല. മാത്രമല്ല കുറച്ചു കൂടി സഹാനുഭൂതിയോടെ പെരുമാറി.
അതൊക്കെ മോള് വലുതാവുമ്പോൾ മനസ്സിലാവും. എത്ര വലുതാകുമ്പോ?
മോള് വേഗമൊന്ന് കഴിച്ചേ, ഇതെല്ലാം കഴുകി വെച്ചിട്ട് വേണം ബാക്കയൊള്ളോർക്കൊന്ന് നടുനിവർത്താൻ.രാവിലെ തൊടങ്ങിയ പണിയാ,ചെയ്താലും ചെയ്താലും തീരാത്ത…
അവരുടെ വാക്കുകളിലെ നീരസം മനസ്സിലാക്കി ധന്യ വേറെ ഒന്നും ചോദിച്ചില്ല.ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി.

ലൈറ്റിന്റെ പ്രകാശ വലയത്തിൽ ചുവരിലൂടെ പതിയെ നീങ്ങുന്ന പാറ്റയെ നോക്കി കിടക്കുകയായിരുന്നു ധന്യ.പെട്ടന്ന് മറ്റൊരു തടിയൻ പാറ്റ പറന്നു വന്ന് ആദ്യത്തെ പാറ്റയുടെ മുകളിൽ ഇരിപ്പുറപ്പിച്ചു.ആ പാറ്റ പറന്നു പോവുകയോ,അസ്വസ്ഥത കാട്ടുകയോ ചെയ്തില്ല.രണ്ട് പാറ്റകളും നിശ്ചലമായികുറെ നേരം അങ്ങനെ നിന്നു.അമ്മിണി അമ്മ തറയിൽ ബെഡ്ഷീറ്റ് വിരിച്ച് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അതെന്താ കാട്ടണേ?
ഏത്?
കുട്ടി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അമ്മിണി അമ്മ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടാതെ
എപ്പൊഴും വേണ്ടാത്ത കാര്യങ്ങളാ അറിയേണ്ടെ, ചീത്ത കുട്ടികളെ മാതിരി.
കുട്ടി അപരാധബോധത്തോടെ തിരിഞ്ഞു കിടന്നു.മുറിയിൽ ഇരുട്ട് നിറഞ്ഞു.കുട്ടിയോർത്തു,ഇരുട്ടിൽ ഇപ്പൊ എന്താവും പാറ്റകൾ ചെയ്യുക.
അടുത്ത മുറിയിൽ നിന്നും അടക്കിപ്പിടിച്ച് ചിരികളും വളകിലുക്കങ്ങളും അവൾ കേട്ടു. കൂട്ടി വേദനയോടെ ഉറങ്ങി.

പിറ്റേന്ന് രാവിലെ ധന്യയുടെ അമ്മയാണ് അവളെയും വേലക്കാരി അമ്മിണി അമ്മയേയും വിളിച്ചുണർത്തിയത്. അമ്മയുടെ നെറ്റിയിലെ സിന്ദൂരത്തിന് പതിവില്ലാത്ത തിളക്കമുള്ളതുപോലെയും,അമ്മ കൂടുതൽ സുന്ദരിയായതായും ധന്യയ്ക്ക് തോന്നി. ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു;
എന്തായിരുന്നു ആ തമാശ? തമാശ!
സംശയത്തോടെ അമ്മ ധന്യയെ നോക്കി.
ഇന്നലെ രാത്രി അമ്മയുടെ ചിരി കേട്ടല്ലോ.
അമ്മയുടെ മുഖം കടലാസ് പോലെ വിളറി.
വേലക്കാരി അമർത്തിയ ചിരിയോടെ അടുക്കളയിലേക്ക് പോയി.
അത് നീ വല്ല സ്വപ്നം കണ്ടതാവും. എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തു കടക്കാൻ അവർ ആഗ്രഹിച്ചു.
ധന്യ പിന്നെയും പലരോടും അവളുടെ സംശയങ്ങൾ ചോദിച്ചു.
എന്തിനെന്നറിയാതെ കുട്ടി ശകാരങ്ങളും കുറ്റപ്പെടുത്തലും കേട്ടു.പിന്നെ പിന്നെ അവൾ ഒന്ന് തീരുമാനിച്ചു. ഇനി താൻ ആരോടും സംശയങ്ങൾ ചോദിക്കില്ല. കൂടുതൽ മിണ്ടുകയുമില്ല,തീർച്ച.
അവൾ അങ്ങനെ ആരോടും മിണ്ടാതെയായി. അവളുടെ മാറ്റം കണ്ട് എല്ലാവർക്കും അത്ഭുതമായി.അവർ തമ്മിൽ പറഞ്ഞു.
ഇവൾക്കിതെന്തുപറ്റി ,മൗനവൃതമാണോ?
അവൾ തൻറെ സഹപാഠികളായ നിധിൻ കെയോടും കൂട്ടുകാരി രാജി ആറിനോടു പോലും മിണ്ടാതെയായി.

പതിവുപോലെ ഫൈവ് ബീയിലെ ഗീത മൂത്രപ്പുരയുടെ അടുത്ത് വച്ച് ധന്യയെ കണ്ടുമുട്ടി.കണ്ടപാടെ അവൾ ഓടിവന്നു പറഞ്ഞു തുടങ്ങി;
നീയറിഞ്ഞില്ലെ,
കിരണിന്റെ വീട്ടില് മുറ്റമടിക്കാൻ നിന്ന പെണ്ണിന് അവിടെ പാലു കൊണ്ടുവരണ അണ്ണാച്ചി പ്രേമം കൊടുത്തതെന്ന്.
കുട്ടി ഒന്ന് നിർത്തുമോ, ചീത്ത കുട്ടികൾ മാതിരി.ധന്യ മുഖം തിരിച്ചു നടന്നു പോയി.ഗീത മൂത്രപ്പുരയുടെ വാട പോലും മറന്ന് വാ തുറന്ന് നിന്നുപോയി.
ധന്യയുടെ മാറ്റം ഗീതയെ മാത്രമല്ല, അവളുടെ അമ്മയേയും അത്ഭുതപ്പെടുത്തി.

ധന്യയുടെ ക്ലാസ്സിലേക്ക് പുതിയ ഒരു സാറ് വന്നു.അത്
വലിയ പരീക്ഷ അടുപ്പിച്ചായിരുന്നു.സാറ് പ്രത്യേകിച്ച് വിഷയങ്ങളൊന്നും പഠിപ്പിച്ചില്ലെങ്കിലും പരീക്ഷയിൽ ജയിക്കണമെന്നും എന്ത് കാര്യങ്ങൾ വേണമെങ്കിലും തന്നോട് ചോദിക്കുവാനും കുട്ടികളോട് ആവശ്യപ്പെട്ടു.ചോദിക്കുവാൻ ബുദ്ധിമുട്ടുള്ളവർ പേപ്പറിൽ എഴുതി തന്നാലും മതി എന്ന് അറിയിച്ചപ്പോൾ ചിലർ ചിലതെല്ലാം ചോദിച്ചു.
സുരേഷ് എന്ന കുട്ടി എഴുതിയത്, സ്വന്തമായി റോക്കറ്റ് ഉണ്ടാക്കാൻ എത്ര ക്യാഷ് വേണ്ടിവരുമെന്നാണ്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏതോ ഒരു കുട്ടി എഴുതി ചോദിച്ചത്,
പെൺകുട്ട്യോളും പെൺകുട്ട്യോളും തമ്മിൽ കല്യാണം കഴിച്ചാൽ കൊഴപ്പമുണ്ടോ എന്നാണ്.
ആ ചോദ്യം ക്ലാസ്സിലാകെ ചിരി പടർത്തി.

പക്ഷെ ധന്യ ഒന്നും ചോദിക്കുകയുണ്ടായില്ല. അവൾ ഇപ്പോൾ ചീത്ത കുട്ടി അല്ലല്ലോ.
എങ്കിലും തനിച്ചിരിക്കുമ്പോൾ ഒരു പ്രയാസം,ആരോടും പങ്കുവയ്ക്കാനാകാത്ത ഒരു വിഷമം അവളുടെ ഉള്ളിൽ ഒഴിഞ്ഞു കിടന്നു.ചിലപ്പോൾ അവൾക്ക് പോലും അതിൻറെ കാരണം അറിയില്ലായിരുന്നു.
അഭിച്ചേട്ടനെ വീണ്ടും കാണുന്നതുവരെ…

അതൊരു വേനലവധിക്കാലമായിരുന്നു.
ധന്യ അഭിച്ചേട്ടന്റെ വീട്ടിലെ ബാൽക്കണിയിൽ ഇരുന്ന് പാവക്കുട്ടിയുടെ മുടി ചീകി കളിക്കുകയായിരുന്നു.പുറത്ത് വെയിൽ തിളച്ചു കിടന്നു.പിറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടാണ് ധന്യ തിരിഞ്ഞു നോക്കിയത്.പിറകിൽ അഭിച്ചേട്ടൻ!മനോഹരമായി ചിരിക്കുന്ന അഭിച്ചേട്ടൻ.
അവൾ വിളിച്ചു ചോദിച്ചു;
അഭിച്ചേട്ടാ എന്റെയീ പാവക്കുട്ടിയെ ഒന്ന് സ്കൂളിൽ കൊണ്ടുപോകുമോ?ഇവൾ ആനമടിച്ചിയാ.
അഭി അപ്പോഴും ചിരിക്കുക മാത്രം ചെയ്തു.
അവൾ വീണ്ടും പാവക്കുട്ടിയുടെ മുടി ശരിയാക്കാൻ തുടങ്ങി.പിൻ കഴുത്തിൽ ചൂടുള്ള കാറ്റ് തട്ടിയപ്പോഴാണ് അഭിച്ചേട്ടൻ തന്റെ വളരെ അടുത്തായി വന്നിരുന്നത് അവളറിഞ്ഞത്.അവൻ കുറച്ചു കൂടി കുട്ടിയുടെ അടുത്തേക്ക് ചേർന്നിരുന്നു.ധന്യയ്ക്ക് അസ്വസ്ഥത ഒന്നും തോന്നിയില്ല അഭി അവളുടെ കാതിൽ,അവർക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ഒരു കാര്യം ചോദിച്ചു.
കാണാതായ തൻറെ പാവക്കുട്ടിയെ അപ്രതീക്ഷിതമായി സ്റ്റോറുമിലോ,കട്ടിലിന് താഴയോ മറ്റോ കാണുമ്പോൾ,അവൾക്ക് ഉണ്ടാകുന്ന തരം ഒരു തിളക്കം, ധന്യയുടെ ചെറിയ കണ്ണുകളിൽ ആളിക്കത്തി.

-കെ.സന്തോഷ്

cheettakkutti-pic
Continue Reading

Trending