കഥ
ഹർത്താലിൻ്റെ പിറ്റേന്ന്

Dr .S .D .അനിൽകുമാർ
വര_ സാജോ പനയംകോട്
നിലച്ചുപോയ ഘടികാരം സമയത്തെ പിൻതുടരാനായി നെട്ടോട്ടമോടുന്ന പുതിയ പ്രഭാതത്തിൽ നിരത്തുകൾ വാഹനക്കടലായി. ദീർഘമായ ഉറക്കത്തിന് ശേഷം പിടഞ്ഞെഴുന്നേറ്റ ഷട്ടറുകൾ ,വിൽപ്പനയ്ക്ക് നിരത്തിവച്ച മോഹക്കുരുക്കുകൾ തുറന്നിട്ടു. എച്ചിൽ തിരയുന്ന കാക്കകൾ പ്രതീക്ഷയുടെ കണ്ണുകളുമായി തിളയ്ക്കുന്ന ചായക്കടയിലേക്ക് ചിറകടിച്ചു. അണയ്ക്കാൻ മറന്നുപോയ വഴിവിളക്ക് സൂര്യനോട് പൊരുതിത്തോറ്റു നിരത്തിൽ നിന്നു. മരവിച്ച ഇരുമ്പുപിടികൾ തിരിഞ്ഞു തുറന്നുപിടിച്ച പലചരക്കുകടകൾ മുളകും മല്ലിയും ഉപ്പും ചേർത്തിട്ടും കറിയാകാതെ തണുത്തുറഞ്ഞു. ഉഴുന്നുവടയും പരിപ്പുവടയും പൊള്ളിയടർന്നപ്പോൾ ചായക്കലത്തിൽ പാലിൻ ചരുവം ചൂടുകാഞ്ഞു. ജ്യൂസുകടയിലെ കഴുകിക്കമഴ്ത്തിയ ചരുവത്തിൽ മധുരം തിരക്കി മരിച്ചു പോയ ഒരു ഉറുമ്പ് ശവമായി.ഷവർമാ തട്ടിൽ വെന്തമാംസം ഓർമ്മകൾ അയവിറക്കി.ഇന്നലത്തെ ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് കാലം സ്വയം മാന്യനായി.

കവലയുടെ കിഴക്കേമൂലയിൽ ഒരു കിളിച്ചുണ്ടൻ മാവ് പൂവുകൾ കൊഴിച്ചിട്ട് കരഞ്ഞുകൊണ്ടിരുന്നു. ഞുറുങ്ങിയ വഴതനങ്ങയും പടവലവും ചതഞ്ഞ തക്കാളിയും റോഡിൽ ചിതറിക്കിടന്നു. എരിവ് വറ്റാത്ത പച്ചമുളകുകൾ ചതഞ്ഞരഞ്ഞ് റോഡിന് എരിവ് പകർന്നു. ചിതറിക്കിടന്ന പാവയ്ക്കയിൽ തെറിച്ചുവീണ ഒരു തുള്ളിച്ചോര കറുത്തു പറ്റിപ്പിടിച്ചിരുന്നു. തല്ലിത്തകർത്ത നിരപ്പലകകൾക്കിടയിൽ ഒരു കണ്ണടക്കാല് തകർന്ന് കിടന്നു. ഏതു സംഘർഷവും ഉടച്ചെറിയാത്ത കാഴ്ചയുടെ കരുത്തുപോലെ കുപ്പിഗ്ലാസ്സുകൾ കണ്ണടയിൽ ഉടയാതെ പറ്റിപ്പിടിച്ചിരുന്നു. തുറന്നു മലർന്നു കിടക്കുന്ന ഇരുമ്പ് മേശയുടെ കീഴെ ചില നാണയത്തുട്ടുകൾ നഗ്നരായി. ചതഞ്ഞൊടിഞ്ഞ ഒരു മൂന്നുരൂപ പേനയുടെ ചുവപ്പ് സൂര്യകിരണം തട്ടി തിളക്കമാർന്നു. കീറിയെറിഞ്ഞ ഒരു കണക്കുപുസ്തകത്തിൻ്റെ താളുകൾ അധികപ്പട്ടികയെ തെറ്റിച്ചു കൊണ്ടിരുന്നു. പഴുത്തുപോയ നാടൻ പഴങ്ങൾ ഇറുന്നു വീണു ഈച്ച മൂടി. വെട്ടിപ്പിളർന്ന നേന്ത്രക്കുലയിൽ കുരുക്ഷേത്രഭൂമിയെ ആരോ വായിച്ചെടുക്കുന്നു. വലിച്ചെറിഞ്ഞ കിഴങ്ങും ചേനയും ചേമ്പും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ വിസ കൊതിച്ച് ടാറിട്ട റോഡിൻ്റെ മദ്ധ്യത്തിൽ മണ്ണിനോട് യാചിച്ചു കിടന്നു.
കണ്ണുകൾ കണ്ട കാഴ്ചകൾ മനസിലേക്ക് പൊള്ളലായി തെറിച്ചുവീണു. കാതുകൾ കേട്ടതൊക്കെ കേൾവിയിൽ നിന്നും മായ്ച്ച് ഒളിച്ചോടിക്കൊണ്ടിരുന്നു. സമയം രാവിലെ 7 മണിയും 40 മിനിറ്റും. സ്ഥലം CI സുജിത്തും ഗ്രേഡ് SI രാജൻ കൈമളും മഹസ്സർ തയാറാക്കി. സീനിൻ്റെ ഫോട്ടോകൾ എടുത്തു. റൈട്ടർ സദാശിവനോട് FlR ഇടണം എന്ന് പറഞ്ഞു സുജിത്ത് ജീപ്പിൽ കയറി.

സദാശിവൻ സംശയത്തിൽ സുജിത്തിൻ്റെ മുഖത്തേക്ക് നോക്കി.
ആ നോട്ടം മനസ്സിലാക്കിയിട്ട് അത്ര ഇഷ്ടപ്പെടാത്ത ഭാഷയിൽ സുജിത്ത് സദാശിവനോടു പറഞ്ഞു.
“സദാശിവൻ, രാഷ്ട്രീയവും ഭരണവും സ്വാധീനവും ഒന്നും നോക്കണ്ട. ക്രൈം നടന്നതായി പരാതി കിട്ടി. പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നി. FIR ഇടുന്നു.”
” സാർ, ജവാൻ മുക്കിൽ അവർക്കെതിരെ ആരും സാക്ഷിപറയില്ല.ഒടുക്കം കോടതിയിൽ എത്തുമ്പോൾ മജിസ്ട്രേറ്റ് നമ്മളെ കുടയും.”
സദാശിവൻ പോലീസിൻ്റെ പഴകിയ മാനുവൽ സ്വന്തം രാഷ്ട്രീയത്തിൽ മുക്കി വായിച്ചു. സുജിത്ത് അതിനുള്ള ഒറ്റമൂലി മൂന്നാം മുറയിൽ തട്ടിവിട്ടു.
“യഥാർത്ഥ സാക്ഷികളേയും പ്രതികളേയും പൊക്കുക. മൂന്നാംമുറകൊണ്ട് ആയാലും സത്യം കോടതിയിൽ തെളിയണം. പരമാവധി ശിക്ഷ ഉറപ്പാക്കണം.”
സദാശിവൻ ഒടുക്കം ഒരു ഹൂഗ്ളി സുജിത്തിന് നേരേ എറിഞ്ഞു.
“സാർ, രാവിലെ MLA വിളിച്ചിരുന്നു. ഹർത്താൽ ഒരു രാഷ്ട്രീയ പോരാട്ടമാണ് .അതിൻ്റെ ഭാഗമായി ഉണ്ടാവുന്ന ചില അതിക്രമങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റിയായി കരുതരുതെന്നും പറഞ്ഞു. “
സുജിത്ത് സദാശിവനെ രൂക്ഷമായി ഒന്ന് നോക്കി.പഴയ കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനല്ലേ. അങ്ങനെ ഹൂഗ്ളിയിൽ പതറില്ലല്ലോ. ടേണിനൊപ്പം വെറുതേ ബാറ്റ് ചരിച്ചു പിടിച്ചു. പന്ത് സ്ലിപ്പിനും തേർഡ്മാനും ഇടയിലൂടെ നിരങ്ങി ബൗണ്ടറി കടന്നു.
” സദാശിവൻ്റെ സുപ്പീരിയർ MLA യല്ല, ഞാനാണ്. മാത്രമല്ല ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഞാനാണ്. ഈ കേസിൽ എനിക്ക് മുകളിൽ മജിസ്ട്രേറ്റ് കോടതി മാത്രം. FIR എഴുതുക.ഇന്ന് തന്നെ കോടതിയിലേക്ക് അയക്കുക . വധശ്രമത്തിനുള്ള വകുപ്പു കൂടി ഇടണം.”
സദാശിവൻ പിന്നെ ഒന്നും പറഞ്ഞില്ല. ജീപ്പ് പോലീസ് സ്റ്റേഷനിൽ എത്തിയതുവരെ മൂന്നു പേരും ഒന്നും മിണ്ടിയില്ല.
മരണം പോലെ നിലച്ച ജീപ്പിൽ നിന്നും പ്രേതങ്ങളെപ്പോലെ അവർ പുറത്തിറങ്ങി. സ്റ്റേഷൻ മുറ്റത്തെ പുളിയിൽ നിന്നും പുളിച്ചജീവിതം ഞെട്ടറ്റു വീണുകിടന്നിരുന്നു. പാറാവുകാരൻ്റെ പതിവ് ഗോഷ്ടിയും കടന്ന് സുജിത്ത് സ്റ്റേഷന് ഉള്ളിലേക്ക് കടന്നു.വലതു വശത്തെ ലോക്കപ്പിൽ അൽപ്പവസ്ത്രധാരിയായ ഞരമ്പൻ തോമ വിശപ്പിനെപ്പഴിച്ച് നാവുനീട്ടി.അവനെയൊന്ന് ഉഴിഞ്ഞു നോക്കി സുജിത്ത് നാവിനെ മൗനത്തടവറ ചാടിച്ചു.
” പത്രോസേ, ഇവനു രാവിലെ ഞണ്ണാൻ വല്ലതും കൊടുത്തോ? “
” സ്റ്റേഷനിലിട്ട കാപ്പി കൊടുത്തു സാർ. രണ്ട് ദിവസം ഹർത്താലായതിനാൽ മേരിയുടെ കട തുറന്നതേയുള്ളൂ . ദോശമാവ് പുളിയ്ക്കാനായി ലേശം താമസിക്കുമെന്നാണ് അവൾ പറഞ്ഞത്. ദോശയായാൽ ഇവനെ തീറ്റിക്കാം.”
” പത്ത് മണിക്ക് കോടതിയിൽ ഹാജരാക്കണം ,മെഡിക്കലും എടുക്കണം.”
” യെസ്സ് സാർ .”
പതിവു വഴിയിലൂടെ റൂമിലോട്ടു കയറി കറങ്ങുന്ന കസേരയിലിരുന്ന് ലാൻ്റ് ഫോൺ ഡിസ്ക്കണക്റ്റ് ചെയ്തു. മൊബൈൽ ഓഫാക്കി പോക്കറ്റിൽ തള്ളി. കണ്ണടച്ച് മനസ്സുകൂർപ്പിച്ച് ആരോടോ സ്വയം കലഹിച്ച് ചുരുണ്ടുകൂടി. മുപ്പത്തിയേഴുകാരനായ സുജിത്ത് എത്ര പെട്ടെന്നാണ് ചെറുപ്പത്തിലേക്ക് യാത്രയായത്. കുട്ടിക്കാലത്തിലൂടെ ഊളിയിട്ടിറങ്ങിയപ്പോൾ സ്നേഹിക്കാനും ആ സ്നേഹം പകർന്നു നൽകാനും മാത്രം അറിയാവുന്ന ഒരു അപ്പനും അപ്പൻ്റെ നിഴലായ അമ്മച്ചിയും കൊഞ്ചിച്ച് മടുക്കാത്ത കൈക്കുഞ്ഞായ അനിയത്തിയും ഓർമ്മകൾക്ക് തീപിടിപ്പിച്ചു.
ഉത്സവമായിരുന്ന ജീവിതം, ആളൊഴിഞ്ഞ പറമ്പായപ്പോൾ പള്ളിക്കാട്ടിലെ തെമ്മാടിക്കുഴിയിൽ കിടന്ന് അപ്പൻ നിലവിളിച്ചു. ഏത് മൗനത്തിലും ആ നിലവിളി കാതുകളെ പഴുപ്പിക്കുന്നു.
” മകനേ, അപ്പൻ ചെയ്യുന്നത് ക്രൂരതയാണ്. എന്നാലും അപ്പന് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. അമ്മച്ചിയേയും ഉണ്ണിമേരിയേയും നീ നോക്കണം. അപ്പൻ ചതിച്ചതായി തോന്നരുത്.”
നീലിച്ചു തൂങ്ങിയ തണുത്ത കൈകളിൽ മുറുക്കെപ്പിടിച്ചിരുന്ന എഴുത്തിൽ ഇനിയും അക്ഷരങ്ങളും അക്കങ്ങളും ധാരാളം ഉണ്ടായിരുന്നു. പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചൂട് ഹൃദയത്തെ കത്തിക്കുന്നു. തലച്ചോറിനെ ഭ്രാന്തമാക്കുന്നു.
“രാമചന്ദ്രനെ കണ്ട് നമ്മുടെ കമ്പനിയുടെ കടവും പ്രശ്നങ്ങളും ബോധ്യപ്പെടുത്തിയതാണ്. അവന് പകയാണ്. അവനേക്കാൾ കൂടുതൽ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുള്ളവനാണ് ഞാൻ.സമ്പത്തിൻ്റെ നല്ലൊരു പങ്ക് പാർട്ടിക്കായി തീർത്തവനുമല്ലേ ഞാൻ. നാട്ടുകാരനെ നക്കിത്തിന്നാൻ മേലാത്തതിനാലാണ് സ്വന്തമായി ഒരു പ്ലാസ്റ്റിക് കമ്പനി തുടങ്ങിയത്. മുതലാളിയായതിനാൽ പാർട്ടിയിൽ നിന്നും ലീവും എടുത്തു. പാർട്ടി ഒത്തിരി മാറിപ്പോയി. അതൊന്നും നിന്നോട് പറയുന്നില്ല. പഞ്ചായത്ത് ഭരണവും പാർട്ടി സ്വാധീനവും വച്ച് അവന്മാർ കമ്പനി പൂട്ടി. നീ അവന്മാരോട് പോരാടാനോ ഈ കത്ത് പോലീസിനേയോ മീഡിയയേയോ കാണിക്കുകയോ വേണ്ട. പഠിച്ച് ഒരു ജോലി വാങ്ങുക. നിൻ്റെ ആഗ്രഹം പോലെ IPS കിട്ടിയില്ലെങ്കിലും ഒരു SI എങ്കിലും ആകുക.”
ഓർമ്മകൾ തിക്കുമുട്ടിയപ്പോൾ സുജിത്തിന് ശ്വാസം വിലങ്ങുന്നതായി തോന്നി.മൺകൂജയിൽ നിന്നും ലേശം തണുത്ത വെള്ളം കുടിച്ചു. ഉള്ളിലാകെ പഴുത്തുപൊട്ടിയൊലിച്ച ഇന്നലെകൾ കുത്തിവലിച്ചു.
യാന്ത്രികമായി കൈകൾ ബെല്ലിലേക്ക് നീങ്ങി. രാജൻ കൈമളാണ് വന്നത്. കൈമൾ അകത്തുകയറി സല്യൂട്ടും നൽകി നിന്നു. പറയണോ വേണ്ടയോ എന്ന ഒരു സംഘർഷം കൈമളിൻ്റെ മുഖത്ത് ഓളം വെട്ടി.
സുജിത്ത് കൈമളിൻ്റെ മുഖത്തേക്ക് നോക്കി.പിന്നെ പതിയെ ചിരിച്ചു. താൻ ചിരി മറന്നു പോയിട്ട് മണിക്കൂറുകളായി എന്ന് സുജിത്തിന് തോന്നി. സത്യത്തിൽ ഹൃദയം വിരിയുന്ന ചിരി തന്നെ വിട്ടുപോയിട്ട് 15 വർഷങ്ങളായിരിക്കുന്നു.
കൈമൾ എന്തോ പറയാൻ തുടങ്ങി. പിന്നെ നിശബ്ദനുമായി.
“കൈമൾ പറഞ്ഞോളൂ”
“സദാശിവൻ FIR എഴുതില്ല സാർ, DYSP വിളിച്ചിരുന്നു. തൽക്കാലം FIR ഇടേണ്ട എന്നാണ് സാർ പറഞ്ഞത്. “
“കൈമളേ, സ്വൽപ്പം താമസിച്ചുപോയല്ലോ.ഞാൻ ഓൺലൈനായി FIR ലോഡുചെയ്തു. 302 ।pc യും ഇട്ടിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയും കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകളുമെന്നാണ് FIR. “
” എല്ലാം കുഴഞ്ഞല്ലോ സാർ. അവർ വെറുതേ ഇരിക്കില്ല. എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവർ.”
” ഞാനും എന്തും ചെയ്യുവാൻ മടിക്കാത്തവനാണ് കൈമളേ. ഇവൻ്റെയൊക്കെ വിളച്ചിൽ കണ്ട് വിരളുന്നവനുമല്ല. FlR ൻ്റെ മൂന്ന് കോപ്പി എടുക്കുക. നമുക്ക് ഒരു ഹാർഡ് കോപ്പി കോടതിയിൽ കൊടുത്തിട്ട് ഇന്നുതന്നെ സെർച്ച് വാറൻ്റ് വാങ്ങാം.”
” സാർ DYSP വരുമെന്ന് പറഞ്ഞിട്ടുണ്ട്. “
” ശേഖരൻ സാറിന് കാര്യങ്ങൾ എളുപ്പം മനസ്സിലാകും. ഞാൻ CJM നെ കാണുവാൻ പോയി എന്നു പറഞ്ഞാൽ മതി.”
കൈമൾ വരണ്ടുണങ്ങിയ തൻ്റെ മുഖവുമായി നാക്കുകൾ കൊണ്ട് ചുണ്ടുകൾ നനച്ച് മിഴിച്ചു നിന്നു.
സമയം 9 മണികഴിഞ്ഞിട്ടേയുള്ള. മാർച്ചിൻ്റെ വരണ്ട ചൂട് പൊടിമൂടിയ പാതകളെ കുറേക്കൂടി അസഹനീയമാക്കി. ഉള്ളിലെ ചൂടും മനസ്സിലെ ചിന്തകളിലെ മണൽക്കാറ്റും സുജിത്തിന് അസഹ്യമായി തോന്നി. രാവിലെ കുളിച്ചതുമില്ല. ഏതായാലും ക്വാർട്ടേഴ്സിൽ പോയി ഒന്ന് കുളിക്കാം. ബൊളീറോ മൈതാനത്തിൻ്റെ വടക്ക് പാർക്കുചെയ്ത് പതിയെ നടന്ന് ക്വാർട്ടേഴ്സിൽ എത്തി. ഒന്നു കുളിച്ചു. പതിയെ നടന്നു ബൊളീറോയുടെ അടുത്തെത്തി. DYSP യുടെ ഗൺമാൻ ബൊളീറോയിൽ ചാരിനിൽക്കുന്നുണ്ട്. ഫയലുകൾ എടുത്തത് നന്നായി. ഇപ്പോൾ ബൊളീറോയുടെ അടുത്തേക്ക് പോകണ്ട. ശേഖരൻ സാറിൻ്റെ ദൂതുമായി വന്നതാണ് ജോസ്. ഒരു ആട്ടോയെടുത്ത് കോടതി വളപ്പിലേക്ക് പോകാം. കോപ്പിയെടുത്ത് മജിസ്ട്രേറ്റിനെ ചേംബറിൽ കയറി കാണാം.9.30 ആയപ്പോൾ കോടതിയിലെത്തി. നല്ല ഉച്ചി പിളർക്കുന്ന വെയില്. പതിയെ നടന്ന് കോടതിയുടെ കിഴക്കുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ കയറി. കടയ്ക്കകത്തേക്ക് കയറി കുനിഞ്ഞു നിന്നു. ഫോട്ടോസ്റ്റാറ്റിൽ ഒപ്പിട്ടു. സീലുകൾ ബാഗിൽ കരുതിയത് ഭാഗ്യം. സീൽ പതിച്ച് ആലിൻ്റെ ചുവട്ടിലൂടെ നടന്നു. അന്നും ഒരു കിളി പതിവ് തെറ്റിച്ചില്ല. ഇന്ന് ഇടുതുകൈയാണ് ക്ലോസറ്റാക്കിയത്. CJM ൻ്റെ റൂമിനടുത്ത് എത്തിയപ്പോൾ ബഞ്ച് ക്ലാർക്ക് ജെസ്സി അർത്ഥം വച്ച് ചിരിച്ചു.
“ഇന്ന് മാഡവും നേരത്തേ വന്നു. കണ്ണുകളിൽ ആരെയോ തിരയുന്ന ഭാവവും ഉണ്ടായിരുന്നു. കാത്തിരുന്ന് വിശന്നതല്ലേ കാപ്പി കുടിക്കുന്നു. ഞാൻ ഒന്ന് ചോദിക്കട്ടേ.”
ഇതും പറഞ്ഞ് വല്ലാത്തൊരു ചിരിയോടെ ജെസി CJM ൻ്റെ ചേംബറിലേക്ക് പോയി.
ഒരു നിമിഷം കഴിഞ്ഞപ്പോൾ തിരികെ വന്നു. മുഖത്ത് വേർതിരിച്ച് പറയാനാവാത്ത ഒരു ഭാവം.
” എപ്പോഴും ഇപ്പോഴും തുറന്നിട്ടിരിക്കുന്ന വാതിലല്ലേ സാർ, കയറിച്ചെല്ലാൻ CJM പറഞ്ഞു. “
എന്നിട്ട് അവൾ അർത്ഥം വച്ച് ഒന്ന് മൂളി.
എൻ്റെ മനസ്സിൽ ആശങ്കയും വിമ്മിഷ്ടവും ആയിരുന്നു അപ്പോഴും നിറഞ്ഞിരുന്നത്.
” സുജിത്തേ, നീ ഈ എടുത്തുചാട്ടം കുറയ്ക്കണം. നീ മാത്രം വിചാരിച്ചാൽ നന്നാവാൻ ലോകം നീ കൂട്ടിലിട്ടു വളർത്തുന്ന പട്ടിയല്ല.”
ഗായത്രിയുടെ പരിഭവം കലർന്ന ഈ വാക്കുകൾ ഇപ്പോഴേ എൻ്റെ കാതിൽ മുഴങ്ങി.
ആശങ്കയോടെ ഗായത്രിയുടെ റൂമിലേക്ക് കയറി. ഔദ്യോഗികമായ ഒരു വിഷും കൊടുത്തു.
അവൾ എൻ്റെ മുഖത്തേക്ക് കണ്ണുകൾ ഉയർത്തി നോക്കി.പിന്നെ ചെറുതായി ചിരിച്ചു. ആ കണ്ണുകൾ കൊണ്ടുതന്നെ ഇരിക്കാനായി ആംഗ്യവും കാട്ടി. ഫയലുകൾ വായിക്കുമ്പോഴും ചുണ്ടിൽ ചെറിയ ചിരി വരുന്നുണ്ടായിരുന്നു.

” സുജിത്ത് വിഴുങ്ങുന്നത് പെരുമ്പാമ്പാണെന്ന് മനസ്സിലാക്കിയാണോ ഈ സാഹസം? ജില്ലാ ജഡ്ജി പീറ്റർ സാർ വിളിച്ചിട്ട് ഇപ്പോൾ വച്ചതേയുള്ളൂ .തൻ്റെ അപേക്ഷ നിരസിക്കണമെന്നും റെയ്ഡിന് അനുമതി കൊടുക്കരുതുമെന്നാണ് സാർ പറഞ്ഞത്. “
സുജിത്ത് CJM ൻ്റെ മുഖത്തേക്ക് നോക്കി ദയനീയഭാവത്തിൽ നിന്നു. അവൻ്റെ ശരീരഭാഷയിൽ തോറ്റുപോയ ഏതോ ലിപികൾ വായിച്ചെടുക്കാം. ഏത് നിർണ്ണായക നിമിഷത്തിലും അവൻ ഈ കോഡുഭാഷയിലൂടെ സ്വയം ഉരുകാറുണ്ടെന്ന് ഗായത്രി ഓർത്തു. ചിലരുടെ ചിലവേദനകളും ചുരുക്കം ചിലരുടെ എല്ലാവേദനകളും സ്നേഹം കൊണ്ട് തൊട്ടറിയാനാവുമല്ലോ. ആ തിരിച്ചറിവിൽ എന്നും തനിക്ക് ഇവനോട് പറ്റില്ല എന്ന് പറയാനാവില്ലല്ലോ.
ഗായത്രി ചിരിച്ചുകൊണ്ട് തുടർന്നു.
“സാറിനെ ഞാൻ ഒരിക്കലും നിഷേധിച്ചിട്ടില്ലല്ലോ. എൻ്റെ ജീവിതം തന്നെ നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ലേ സുജിത്ത്. നിൻ്റെ കൂട്ടുകാരിയായും കാമുകിയായും മാറി മാറി അഭിനയിച്ച് തീരാനുള്ളതല്ലേ എൻ്റെ ഈ ജീവിതം.”
ഹൃദയം കോറുന്ന വാക്കുകൾ വാരിവിതറി CJM ഓർഡറുകൾ ഒപ്പിട്ടു.
ബഞ്ച് ക്ലാർക്ക് ജെസ്സിയുടെ കുസൃതി നോട്ടങ്ങൾ തഴുകി പുറത്തിറങ്ങിയ സുജിത്ത് കൈയ്യും കാലും ഒന്ന് വലിച്ചു കുടഞ്ഞു. അപ്പോൾ പുറത്ത് പതിവിലും നേരത്തേ എത്തിയ ഉച്ചവെയിൽ ഉരുകി ഒലിച്ചുകൊണ്ടിരുന്നു. വരണ്ടു കീറിയ തൊണ്ട ബോഞ്ചിയിൽ തണുപ്പിച്ച് CI ബൊളീറോയെ തിരക്കി, കിട്ടിയ ഒരു ഓട്ടോയിൽ യാത്രതുടങ്ങി. ഓട്ടോയിലിരുന്ന് ഓഫാക്കിയ ഫോണിനു ജീവൻ കൊടുത്തു. അനുവദിച്ചു കിട്ടിയ ജീവനിൽ ആവശ്യത്തിനും അനാവശ്യത്തിനും ചിലച്ച് ഫോൺ ഒരു തലവേദനയായി . മറുപടികൾ പറഞ്ഞു നാവു കുഴഞ്ഞിട്ടും ഫോൺ ചോദ്യങ്ങൾ തൊടുത്തുവിട്ടു കൊണ്ടിരുന്നു.
ഒടുക്കം SP വിൻസൻ്റ് ജോർജ് ഫോണിലൂടെ പൊട്ടിത്തെറിച്ചു.
” സുജിത്തേ, പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ഒരു CI മാത്രമല്ല .ഒരു കേസിനെ ഭരിക്കുന്ന കക്ഷിക്കെതിരെ തിരിച്ചിട്ട് നിനക്ക് സന്തോഷമായി വിലസാമെന്ന് കരുതണ്ട. CJ M ൻ്റെ ഓർഡറിൻ്റെ മേനി നീ കൂടുതൽ ഉലത്തണ്ട. CJM ന് മുകളിൽ പല കോടതികളും CI യ്ക്ക് മുകളിൽ പല പോലീസുകാരും പിന്നെ മന്ത്രിയും ഒരു ഭരണകൂടവും ഉണ്ടെന്ന് നീ മനസ്സിലാക്കുക.”
അതുകൊണ്ടും അരിശം തീരാതെ SP തുടർന്നു.
“പരമേശ്വരൻ നായരുടെ പെട്ടിക്കട തല്ലിപ്പൊളിച്ചതും അയാളുടെ മുഖത്ത് പിച്ചിയതുമായ കേസ് നിൻ്റെ കൈയിൽ നിന്നും മാറ്റി ഇന്നു തന്നെ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കും .നിന്നെ അട്ടപ്പാടിയിലേക്ക് മാറ്റുകയോ, സസ്പെൻറ് ചെയ്യുകയോ ചെയ്യും. നീ ഇങ്ങനെ വിളഞ്ഞാൽ ഒരു പടമായി ഭിത്തിയിൽ കയറ്റാനും അവർ മടിക്കില്ല. നീ ഈ നാട്ടിലല്ലേ ജീവിക്കുന്നത്? നിനക്ക് അവരെ വേദനിപ്പിച്ചിട്ട് സുഖമായി കഴിയാമെന്ന് കരുതുന്നുണ്ടോ? “
Yes sir എന്ന് ആവർത്തിച്ച് പറഞ്ഞു പറഞ്ഞു ഞാൻ പല തെറികളും വിഴുങ്ങി. MLA യും മന്ത്രിയും ജില്ലാ സെക്രട്ടറിയും അവർക്കറിയാവുന്ന എല്ലാതെറികൾ കൊണ്ടും എന്നെ അലങ്കരിച്ചു. താൻ ജീവനേകിയ ഫോൺ എനിയ്ക്ക് തന്നെ ഉദകക്രീയ ചെയ്യുന്ന പ്രതിസന്ധിയിൽ അവനെ വീണ്ടും ഓഫാക്കി ഞാൻ വേട്ടയിലേക്ക് കടന്നു.
വേട്ടകളുടെ തിരക്കേറിയ ഒരു പകലിന് ശേഷമാണ് പരമേശ്വരൻ പിള്ളയെ കാണാൻ പോയത്. പഴക്കം അലങ്കാരമായ ഒരു നാലുകെട്ടിലാണ് പിള്ളയുടെ താമസം. വൃക്ഷബാഹുല്യത്താൽ ഒരു വനമാണോ എന്ന് സംശയിക്കാവുന്ന വിസ്തൃതമായ ഒരു പുരയിടത്തിൻ്റെ ഒത്തനടുക്കാണ് നാലുകെട്ട്. പഴയതും മങ്ങിയതുമായ നിറങ്ങൾ അലങ്കരിച്ച വീടിൻ്റെ മുന്നിൽ ഒരു അശോകം പൂവിട്ടു നിൽക്കുന്നു. മുറ്റത്ത് നിൽക്കുന്ന നാട്ടുമാവിൽ നിന്നും കൊഴിഞ്ഞ പൂക്കളും ഉണ്ണിമാങ്ങകളും മുറ്റത്ത് ഒരു ഛായാചിത്രമായി പരിണമിച്ചു . കിഴക്കോട്ടുള്ള ഒരു നാലുപാളിക്കതകിൽ ക്ലാവുപിടിച്ചു കറുത്ത പിടി മുഴച്ചു നിന്നു. മുറ്റത്തോട്ടു പാറിവീഴുന്ന അരണ്ട വെളിച്ചം തൂക്കിയിട്ടിരിക്കുന്ന ഒരു LED ബൾബിൻ്റെ സംഭാവന. ജീപ്പിൻ്റെ ഇരമ്പലിൽ ലേശം പരിഭ്രമിച്ച വൃദ്ധയായ ഒരു സ്ത്രീ തലനീട്ടി.
ആഗമനോദ്ദേശം വെളിപ്പെടുത്തിയപ്പോൾ മനസ്സില്ലാമനസ്സോടെ അവർ എന്നെ ഉള്ളിലേക്ക് ആനയിച്ചു. ആവശ്യത്തിന് ലൈറ്റപ്പ് ഇല്ലാത്ത വരാന്തയിൽ ഒരു ചാരുകസാലയിൽ പിള്ള കിടക്കുന്നു. നോട്ടം അകത്തളത്തിലൂടെ എത്തിനോക്കുന്ന ആകാശക്കീറിൽ. വാരിവിതറിയ മൺചെരാതുപോലെ ആ കീറിൽ നിറയെ നക്ഷത്രത്തിളക്കങ്ങൾ. വരാന്തയുടെ കിഴക്കേമൂലയിലെ ചുവരിൽ ഇരുപതു വയസ്സു തോന്നിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ്റെ പഴക്കമുള്ള വർണ്ണച്ചിത്രം. അതിൽ കാലം നിറംകെടുത്തിയ ഒരു മാല. താഴെ വിളക്കെണ്ണവീണ് കറുത്തുപോയ ഓട്ടുവിളക്ക്.
ചതഞ്ഞമാറും പൊട്ടിയടർന്ന മൂക്കിൻ്റെ പാലവും ഒടിഞ്ഞു നുറുങ്ങിയ ഇടതുകൈത്തണ്ടും ഒരു ഹർത്താലിൻ്റെ തിരുശേഷിപ്പായി തുറന്നു കാട്ടി പിള്ള ഒറ്റുകാരനെ തുറന്നു കാട്ടി. 80 കഴിഞ്ഞ ആ വൃദ്ധൻ സ്വന്തം കഥ വേദനയോടെ ഉറക്കെ വായിച്ചു. അവശേഷിക്കുന്ന അവകാശിയായി മകൻ അകത്തെ മുറിയിൽ 50 കഴിഞ്ഞിട്ടും പിച്ചവച്ച് നടക്കാതെ കിടക്കുന്നു. രണ്ടാമനെ 28 വർഷങ്ങൾക്ക് മുമ്പിൽ നിലമേൽ കോളേജിൽ രക്തസാക്ഷിയാക്കി കാലം ഭിത്തിയിൽ തൂക്കി. ശവം കൈക്കലാക്കിയവർ കവലയിൽ തട്ടിക്കൂട്ടിയ രക്തസാക്ഷിമണ്ഡപത്തിൽ തടവിലിട്ട കഥയും വിവരിച്ചു.
എന്നിലെ പോലീസ് ചാടിയെഴുന്നേറ്റു.
” രക്തസാക്ഷിയുടെ വൃദ്ധനായ പിതാവിനെ തല്ലി കൊല്ലാറാക്കാനും കട തല്ലിപ്പൊളിക്കാനും എന്താണ് പ്രകോപനം.”
” ഹർത്താൽ ദിനത്തിൽ കടതുറന്നത്. “
” പാർട്ടിയുടെ അനുഭാവിയായ താങ്കൾ കട തുറന്നതെന്തിന്? “
” മലക്കറിയേയും പഴങ്ങളേയും പരിചരിക്കാൻ.”
“എന്തിന്? “
” മലക്കറിയും പഴങ്ങളും ഒരുപുറം കിടന്നു നീറാതെ ഒന്ന് തിരിച്ചിടാനാണ് പോയത് . അവർ ഒന്നും തിരിച്ചറിയാൻ കൂട്ടാക്കിയില്ല.”
” താങ്കൾ പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ? “
” എനിക്ക് ഒരു വാക്ക് മാത്രം.”
സമയം രാത്രിയാവുന്നു.രാത്രിയാത്രയില്ല.
ഗേറ്റു കടന്ന് ബൊളീറോ കുറേ നേരം ഓടി. ഏതോ ഒരു വാഹനം എന്നെ പിന്തുടരുന്നതായി തോന്നി.ചുവന്ന ഒരു ഇന്നോവയാണ് പിന്തുടരുന്നത്. എനിക്ക് എന്തോ പന്തികേട് തോന്നി. മെയിൻ റോഡിൽ കയറിയപ്പോൾ ഇന്നോവ എൻ്റെ ഇടതുവശത്തുകൂടി പാരലലായി ഓടിക്കൊണ്ടിരിക്കുകയാണ്.എനിക്ക് സ്വാഭാവികമായും റോഡിൻ്റെ നടുക്കോട്ട് വണ്ടി മാറ്റേണ്ടി വരും.ഇന്നോവ വളരെ കൗശലപൂർവ്വം എന്നെ റോഡിൻ്റെ നടുവിലോട്ട് തള്ളുന്നുണ്ട്. ഡിവൈഡർ ഇല്ലാത്ത റോഡ് ആയതിനാൽ ഈ യാത്ര അപകടകരം. ഞാൻ വേഗത കൂട്ടിയും കുറച്ചും നോക്കി. എന്നാൽ അവർ ഒറ്റയ്ക്ക്ല്ലായിരുന്നു. ഏകദേശം ഒരു ഡസൺ വാഹനങ്ങൾ ഈ ഗുണ്ടകൾക്ക് കാണും. ഫോൺ ഓണാക്കി രാജൻ കൈമളിനെ വിളിക്കണോ ,അതോ റോഡ് കട്ട് ചെയ്ത് വലത്തോട്ട് കേറി By road പിടിക്കണോ എന്ന് ഞാൻ ആലോചിച്ചു.പെട്ടെന്ന് ഒരു By road കണ്ടു. ഞാൻ വണ്ടി വലത്തോട്ടു തിരിച്ചു. ഈ ലോറി എൻ്റെ പുറകിൽ എങ്ങനെ വന്നു എന്നെനിക്കറിയില്ല. വലതു വശത്ത് എന്നിലേക്ക് ഇടിച്ചു കയറി വരുന്ന ആ ലോറിയെ കണ്ടതും എൻ്റെ ഓർമ്മ പോയി.
എനിക്ക് അപ്പൻ്റെ മോനേ എന്ന വിളികേൾക്കാം.
” മോൻ സൂക്ഷിക്കണം, അപ്പന് പറ്റിയതുപോലെ ഒരു ചതി മോന് പറ്റരുത്.”
അപ്പൻ ഈ പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടതാണ്. എപ്പോഴാണ് എന്നെ ഒരു ശവമായി ബൊളീറോ പൊളിച്ച് എടുത്തതെന്ന് എനിക്കറിയില്ല. ഇടത്തേ സീറ്റിൽ കിടന്ന ഫയല് കാണാതായത് എങ്ങനെയെന്നും അറിയില്ല. സത്യത്തിൽ ഞാൻ വെറും പോലീസുകാരൻ മാത്രം.
പാർട്ടിയുടെ നിഴലായിരുന്ന എൻ്റെ അപ്പനെ ആത്മഹത്യ ചെയ്യിച്ചതെന്തിനെന്നും ഒരു രക്തസാക്ഷിയുടെ വൃദ്ധനായ പിതാവിനെ കൊല്ലാറാക്കിയതെന്തിനെന്നും ഇന്നേവരെ ചോദിച്ചറിയാൻ കഴിയാത്ത ഞാൻ പോലീസാണോ ? വെറും പൗരനാണോ? ആത്മാഭിമാനമുള്ള ഒരു മനുഷ്യനാണോ?
littnow.com
design : sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@lgmail.com
കഥ
വാഹസം

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…
നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.
തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….
കഥയുടെ പിന്നാമ്പുറം ………..
സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.
സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.
സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…
അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.
ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..
മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….
ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….
അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?
അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..
മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….
മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …
വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..
മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….
ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!
വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …
അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….
വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..
വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….
ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….
എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..
കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….
ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …
പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …
വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .
ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….
ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..
എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ് തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..
അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..
നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………
അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..
littnow.com
design: Sajjayakumar proam
littnowmagazine@gmail.com
കഥ
പെണ്ണ് ചത്ത എഴുത്തുകാരൻ

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക് വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക് വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”
littnow.com
design Sajjayakumar proam
littnowmagazine@gmail.com
കഥ
മുഖംമൂടികൾക്കിടയിൽ

കഥ. ശ്രുതി വൈ ആർ
വര: സാജോ പനയംകോട്
എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”

അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി
സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “
littnow.com
littnowmagazine@gmail.com
-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം11 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
You must be logged in to post a comment Login