സാഹിത്യം
കവിതയുടെ തെരുവ് 11

കുരീപ്പുഴ ശ്രീകുമാർ
തെരുവിന്റെ തെക്കുകിഴക്കേ മൂലയാണ്. സഹ്യപര്‍വതത്തെ അപ്രസക്തമാക്കിക്കൊണ്ട് വിവിധ തിണകളിലൂടെ ഒരു വലിയ കാവ്യസംസ്ക്കാരം തളിര്‍ത്തു നില്‍ക്കുകയാണ്. രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പ് പൂത്തുലഞ്ഞ സംഘകാലസാഹിത്യം.

കാലം പഴയതാണെങ്കിലും പ്രമേയം പ്രണയമാണെങ്കില്‍ അത് നിത്യനൂതനം ആണല്ലോ. സംഘകാലത്തെ പാട്ടുകവികള്‍ ജാതിവ്യവസ്ഥയ്ക്ക് എതിരെ അക്കാലത്തുതന്നെ എടുത്ത നിലപാട് പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ള എടുത്തു പറയുന്നുണ്ട്.
സംഘകാല തമിഴ് സാഹിത്യത്തിലെ വെള്ളിനക്ഷത്രമാണു വെള്ളിവീതിയാർ എന്ന കവിതയെഴുത്തുകാരി.
കുറുംതൊകൈയിൽ നിന്നും വിവർത്തനം ചെയ്തതാണു ഈ കവിത.
കാമുകൻ ഒളിച്ചു പോയതിനാൽ വ്യസനിക്കുന്ന നായികയെ തോഴി സമാധാനിപ്പിക്കുന്നതാണു കാവ്യസന്ദർഭം.
കവിയുടെ സ്വന്തം അനുഭവമാണിതെന്നു വ്യാഖ്യാതാക്കൾ പറയുന്നു.
വിരഹം പ്രതിപാദ്യമാകയാൽ ഇതു സംഘകാലകവിതയിലെ പാലത്തിണ എന്ന വിഭാഗത്തിൽ പെടുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും അറിവിന്‍റെ അക്ഷയഖനിയുമായിരുന്ന
എന്‍ വി കൃഷ്ണവാര്യരാണ് ഈ കവിത മൊഴിമാറ്റിയത്.

എവിടെപ്പോവാൻ? / വെള്ളിവീതിയാർ (തമിഴ്)
മണ്ണിനുള്ളിൽ താഴുകില്ലാ
വിണ്ണിലേറിപ്പോവില്ലാ
കാൽ നടയായ് കടൽ താണ്ടി-
പ്പോകുവാനും പോരല്ലോ
നാട്ടിൽ നാട്ടിൽ, ഊരിലൂരിൽ
വീട്ടിൽ വീട്ടിൽ തേടിയാൽ
കണ്ടുകിട്ടാതെങ്ങു മുങ്ങാൻ
നമ്മുടെയാ കാമുകൻ?
littnow.com
design: sajjayakumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
Uncategorized5 years agoഅക്കാമൻ
കല5 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
ലോകം5 years agoകടൽ ആരുടേത് – 1
കായികം5 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കവിത4 years agoകടലാസ് പൂക്കൾ






















You must be logged in to post a comment Login