Connect with us

കവിത

രണ്ട്
ഹൈപ്പ് കവിതകൾ

Published

on

ആര്യ ബി.എസ്.

ദളമർമ്മരങ്ങൾ

ഇനിയുമൊരിടവേള തന്നാൽ ഞാൻ
നിനക്കായൊരുവേള മാറ്റി വെയ്ക്കാം
തകർന്നോരാ ഹൃത്തിൻ തന്ത്രികളിൽ
തളിരിട്ട കൊമ്പിന്റെ പച്ച നൽകാം
നിലാപരപ്പിൽ നിന്നൊരുകുടം ലാവണ്യം
നിന്റെ നീരാട്ടിനായ് മാറ്റിവെയ്ക്കാം

ഒടുവിലീ മരത്തിന്റെ ഉച്ചിയിലായ്
അടരാത്ത ഈരിലകളായ് ചേർന്നിരിക്കാം
പടരാതെ പോയൊരാ സ്നേഹവല്ലികളിൽ
നിത്യവസന്തമായ് പൂത്ത് നിൽക്കാം
കാലം നിനക്കായൊരുക്കിയ മലർ
മെത്തയിൽ
കാവലാളായിട്ടെങ്കിലും ഞാനും
ഈ കാലം ബാക്കി വെച്ച ഞാനും…

എഴുത്ത്കുത്തുകൾ

ഒറ്റവരി കവിതയിൽ പറ്റിക്കൂടാത്ത
അക്ഷരമെന്നെ വീണ്ടും അടുത്ത
വരിയിലെത്തിച്ചു
അക്ഷരകുസൃതിയെ ഒഴിവാക്കി കവിത
തിരുത്തിയാലോ?
പൂർണവിരാമമിട്ട് കവിത അവസാനിപ്പിക്കുന്നതും നന്നല്ലേ
അങ്ങനെ കവിത തിരുത്തി
പക്ഷേ, ആശയം പാടേ ചത്തുനാറി
അക്ഷരകുസൃതി ചില്ലറക്കാരനല്ല
മാറ്റേണ്ട!ഇനിയിവൻ മതി
ആശ്ചര്യഭാവത്തിൽ കവിത അവസാനിച്ചു
അതാ വീണ്ടും കുഴപ്പം
ഒറ്റവരി കവിതയിതാ ഇരട്ടതാൾ നിറഞ്ഞ്!!!

ആര്യ ബി.എസ്.

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശം.കേരള സർവകലാശാലയിൽ എം എ ഒന്നാം വർഷ കേരളപഠനവിഭാഗം വിദ്യാർത്ഥിനിയാണ്. ഹൈപ്പ് കവിതകളോടാണ് പ്രിയം.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending