കവിത
തടയണകൾ കെട്ടുന്നത്

ഓരോ കല്ലിലും ഓരോ അലയുടെ പേര് കൊത്തിയിട്ടുണ്ടാകും,
വരാനുള്ള ഒഴുക്കുകളെയടക്കാനുള്ള
വകുപ്പുകൾ കോറിയമർത്തി എഴുതിയിട്ടുണ്ടാകും.
ആഴത്തിലെറിയുന്ന കല്ലുകളുടെ കറുകരുപ്പിൽ,
ആർത്തൊഴുകിവന്ന മഴക്കാലം
അന്തിച്ചു നിലയ്ക്കും.
ഒറ്റയൊറ്റക്കല്ലു കൊണ്ടോരോ ചാലടയ്ക്കും,
ഉള്ളിലേക്കിറ്റിയ നനവിന്റെ ചാലുകളെ,
കല്ലുരച്ച തീകൊണ്ടുണക്കും.
കാമ്പിലെച്ചേറുകൊണ്ട് കുറച്ച്,
ഉണങ്ങിയ വേനൽകൊണ്ട് കുറച്ച്,
വെറുപ്പ് കൊണ്ടും, കനപ്പുകൊണ്ടും കുറച്ച്!
അങ്ങനെയോരോ ഇടപ്പഴുതുമടച്ചുറപ്പിക്കും,
ഒലിവുകളൂറാതെ ഉറയ്ക്കും,
ഒഴുക്കു മരിച്ചനങ്ങാത്ത ആഴം മാത്രം,
കെട്ടിനിൽപ്പിന്റെ മണം മാത്രം,
ഒറ്റിരുപ്പിന്റെ വിലാപം മാത്രം,
ഒളിഞ്ഞും തെളിഞ്ഞും തടിച്ചു നിലച്ചു നീലിച്ചു കിടക്കും..
തടയണകൾ ഒഴുകാറേയില്ല.
— ഇമ്മാനുവേൽ മെറ്റിൽസ്

ചിത്രം വരച്ചത് സാജോ പനയംകോട്
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login