കവിത
നിശ്ശബ്ദത

കാമ്പസ് കവിത
ലിയ മുഹമ്മദ്
ചിതറിത്തെറിച്ച
അവരുടെ മണ്ണിൽ
ഒന്നുംതന്നെ
നിങ്ങൾക്ക്
കെട്ടിപ്പടുക്കുവാനാകില്ല,
നിങ്ങൾക്ക്
അനുഭവിച്ചറിയാനാകാത്ത
കണ്ണീരുകളുടെ നനവിൽ
കുതിർന്നുപോയ
സൂര്യനാണവിടെ
ഉദിക്കുന്നത്…..
ഭൂമിയെ
ഭൂപടങ്ങളാക്കി മുറിച്ച്,
ഇതെന്റെയാണ്,
നിന്റെയല്ല,
അതവരുടേതാണ്,
ഞങ്ങളുടേതല്ല…
അങ്ങനെ
നമ്മളെത്രനാൾ
കണ്ണുകൾ പൊത്തിപ്പിടിക്കും,
കാതുകൾ കെട്ടിപ്പൂട്ടും?
ഒരിക്കൽ ആ കരച്ചിലുകൾ
നമ്മുടെ ഹൃദയത്തെയും
തകർക്കും,
അതിന്റെ നീറ്റലിൽ
നമ്മുടെ നെഞ്ചിൻകൂടുകളും പൊട്ടിപ്പൊടിയും,
അവരുടെ ആകാശത്തെ
കരിമണങ്ങൾ
നമ്മുടെ ആകാശത്തേയും
വിഴുങ്ങും,
അവരുടെ സ്വപ്നങ്ങൾ
തകർത്ത വിമാനങ്ങൾ
നമ്മുടെ പ്രതീക്ഷകളെയും
ചുട്ടുകത്തിക്കും,….
അന്ന്,
നമ്മുടെ കരച്ചിലുകളും,
നിലവിളികളും
നമ്മുടെ മതിലുകളിൽ
തട്ടി നമ്മളിലേക്കുതന്നെ പ്രതിധ്വനിക്കും…
വരൂ… നമുക്കിനിയും
മിസൈലുകൾ
കടം വാങ്ങാം,
തോക്കുകളിൽ
വിഷമരുന്നുകൾ
നിറച്ചുവെയ്ക്കാം,
ചരിത്രപുസ്തകത്തിൽ
ഒരു ജനതയുടെ
ചോരയെക്കൂടി
വർണ്ണിച്ചുവെയ്ക്കാം…
വരൂ…
നമുക്കിനിയും
മിണ്ടാതിരിക്കാം!!!!

ലിയ മുഹമ്മദ്
സ്വദേശം പാലക്കാട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥി.
വായനയും എഴുത്തുമുണ്ട്.
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
V Jayadev
May 26, 2022 at 1:09 am
Poignant concerns well crafted into poetry wishes