കവിത
എറണാകുളം ജംഗ്ഷനിൽ

ഏ വി സന്തോഷ് കുമാർ
കാത്ത്
ഇരിപ്പ്
ഇരിപ്പ് മാത്രമെയുള്ളു
കാക്കുന്നില്ലാരേയും
സമയത്തെ കാത്ത്
എന്ന് വേണമെങ്കിലാവാം
സമയത്തെ കാത്താലെന്ത്
കാത്തില്ലെങ്കിലെന്ത്
അതിങ്ങെത്തും
അതിന്റെ സമയമാകുമ്പോൾ
കാത്തുസൂക്ഷിക്കാൻ
പറ്റാത്ത ഒന്നിനെയാണല്ലോ
കാത്തിരിക്കുന്നത്
എന്നോർക്കുന്നതിലാണ്
അതിന്റെ ഒരിത്.
കാത്തിരിപ്പ്
ഒറ്റയ്ക്കാവൽ
ഏകാന്തത
ഒരമ്മ പെറ്റ മക്കൾ
കൈവള്ളയിൽ കോരിയ
ജലം പോലെ ഊർന്നു പോകുന്ന സമയത്തിന്റെ
കൂലിയില്ലാ കാവൽക്കാരൻ
സെലപ്സിഡ്രായിലെ
ജലഘടികാരം പോലെ
നിറയുന്നു ഒഴിയുന്നു
തുടരുന്ന കാത്തുനിൽപ്പ്
കമാഫ്ലാഷിൽ
അരയിൽ തോക്കുറ തിരുകിയ
ഒരു പോലീസുകാരൻ
അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്നുണ്ട്
തുകലിന്റെ തോക്കുറ
ഏത് ജീവിയുടെ തുകൽ ?
അതിനെ കൊന്നത്
ഏത് തോക്ക് ?
ഏത് കൈ ?
തോക്കുറ
ഒഴിഞ്ഞതോ നിറഞ്ഞതോ?
നിറതോക്കോ
വെറും തോക്കോ ?
കാത്തിരിപ്പിന്റെ തോന്നലുകൾ
ആദിയുമന്തവുമില്ലാതെ
തുടരുന്നു
അതിന്റെ സമയമാകും വരെ.

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login