കവിത
കളിവീണ

സിന്ധു പി വി
ഉത്സവ പറമ്പിൽ
കളിവീണ പാടുമ്പോൾ
വയലിൽ
വായനക്കാരന്റെ വിരലിൽ
ഒറ്റക്കമ്പിയിലെ
മുളനാരിൽ നിന്നു്
ലതാ മങ്കേഷ്കറും
സൈഗാളും
മുഹമ്മദ് റാഫിയും കിഷോർ കുമാറും
ഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.
അച്ഛന്റെ കൈ വിരലിൽ
സഡൻ ബ്രേക്കിട്ട്
കളിവീണക്കാരന് മുന്നിൽ മടിയൻ
കള്ളപ്പയ്യിനെപ്പോൽ
ഒറ്റ നിൽപ്പായിരുന്നു.
കളിവീണക്കാരന്റെ വിരൽ തുമ്പിൽ
ഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും
മോനതിൽ തൊട്ടാൽ
ചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നും
അച്ഛൻ പറയുമായിരുന്നു.
ഏങ്ങിയേങ്ങിക്കരഞ്ഞു്
ശ്വാസം നിലക്കാൻ നേരം
ഇരുപത്തിയഞ്ച് കാശിന് കളിവീണ വാങ്ങും.
എത്ര വായിച്ചാലും
നിശ്ശബ്ദതയ്ക്ക് വിള്ളലേൽപ്പിക്കാതെ
വീണ മൗനത്തിലാഴും.
സോജാ രാജകുമാരി
വീണക്കാരന്റെ വിരലുകൾക്കിടയിൽ ഒളിച്ചിരിക്കും.
അച്ഛന്റെ പരിഹാസ
ചിരിക്കൊടുവിൽ
വീണ സമാധിയാവും
ഉത്സവ പറമ്പിൽ
അപ്പോഴും
കിഷോറും
റാഫിയും സൈഗാളും
ലതയും മത്സരിച്ച്
പാടുന്നുണ്ടാകും.

littnow
illustration saajo panayamkod
design sajjayakumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
പ്രകാശൻ കത്തറ
February 13, 2022 at 1:57 am
കളി വീണ നന്നായി. നിഷ്കളങ്ക ബാല്യത്തിന്റെ കുസൃതികൾക്കിടയിൽ ഒളിച്ചിരിക്കുന്നു സൈഗാള്യം റാഫിയും പിന്നെ കവയിത്രിയും. അഭിനന്ദനങ്ങൾ