Connect with us

കഥ

മൂക്കുത്തി

Published

on

പ്രകാശൻ കളത്തറ

വര_ സാജോ പനയംകോട്

നനുത്ത സ്വർണ്ണച്ചീന്തിൽ തിളങ്ങുന്ന കല്ലുവെച്ച മൂക്കുത്തി അവൾക്ക് ഒരഹങ്കാരമായിരുന്നു,ഇന്നലെ വരെ.

‌ഒരർത്ഥത്തിൽ അതായിരുന്നു അവളുടെ അടയാളവും. നിറം മങ്ങിയ സാരിത്തുമ്പുകൊണ്ട് കറുത്തു കരുവാളിച്ച മുഖംമറച്ചു നടക്കുമ്പോഴും അവളുടെ പ്രതിക്ഷയുടെ മുഖമുദ്രയായിരുന്നു ആ മൂക്കുത്തി.ഉമ്മറ്റപ്പടിയിലിരുന്നു സങ്കടനോവുകൾ ആറ്റിത്തണുപ്പിക്കുന്ന നേരങ്ങളിലൊക്കെയും അറിയാതെയെങ്കിലും കൈവിരൽകൊണ്ട് മൂക്കുത്തിയുടെ കല്ലിൽ തിരുമ്മിക്കൊണ്ടിരിക്കുകയെന്നത്
‌കാമാച്ചിയുടെ സ്വഭാവമായിരുന്നു.

മൂക്കുത്തിയുടെ അഴുക്കു പിടിച്ച വക്കുകൾപോലെ തന്റെ ജീവിതവും നിറംമങ്ങി വിളറിവെളുക്കുന്നത് അവൾ വേദനയോടെ ഓർക്കുമായിരുന്നു. ഒരിക്കലെങ്കിലും തന്റെ ജീവിതം പൂത്തു തളിർക്കുന്നത് സ്വപ്നം കണ്ടിരിക്കുമ്പോഴൊക്കെ അവൾ പാട്ടിയെയോർക്കും.. ബാല്യകൗമാരങ്ങളുടെ അതിർവരമ്പുകളിലെന്നോ ഒരുനാൾ തനിക്കാദ്യമായി മൂക്കുത്തി അണിയിച്ചു തന്ന പാട്ടി. മൂക്കുത്തി യുടെ ആണി കൊണ്ട് വേദനിച്ചു കരഞ്ഞപ്പോൾ തന്നെ ചേർത്തുപിടിച്ച് മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പാട്ടി പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

അഴാതമ്മാ,അഴാതെ
‌ ഉനക്ക് നല്ല കാലം വരപ്പോറത്.
അതെ, ആ നല്ല കാലം എന്ന സ്വപ്നം പാട്ടിയോടൊപ്പം കുഴിമാടത്തിലായിട്ട് ഇപ്പോൾ ആണ്ടുകൾ പലതായിരിക്കുന്നു .ബാല്യകൗമാരങ്ങളുടെ വിസ്മയങ്ങളിൽ നിന്നും യൗവ്വനത്തിന്റെ വിസ്ഫോടനത്തിലേക്കെത്തിക്കഴിഞ്ഞപ്പോൾ അവൾ വീണ്ടും പാട്ടിയെയോർത്തു.

അഴാതമ്മാ, അഴാതെ,ഉനക്ക് നല്ല കാലം വരപ്പോറത്…

പാട്ടിയുടെ വാക്കുകൾ ഇടക്കിടെ അവളുടെ ചെവിയിൽ മുഴങ്ങും, വീശിയടിക്കുന്ന തോവാളക്കാറ്റിലും തണുത്തു വിറയ്ക്കുന്ന വെളുപ്പാൻ കാലങ്ങളിലും കൊളുന്തു നുള്ളാൻ കൂട്ടുകാരികളോടൊപ്പം ഗ്രാമത്തിലേക്ക് നടക്കുമ്പോഴും അവൾ അറിയാതെന്നപോൽ മൂക്കുത്തിയിൽ തഴുകും -നല്ല കാലത്തിന്റെ വരവറിയിച്ച ചുവന്ന കല്ലുള്ള മൂക്കുത്തി.

എട്ടാം തരത്തിൽ പഠിപ്പു നിർത്തിയപ്പോൾ പാട്ടിക്കായിരുന്നു സങ്കടക്കൂടുതൽ .റാക്കടിക്കാൻ കാശിനായി മൂക്കുത്തി പണയം വെക്കാൻ ചോദിച്ച അപ്പനോട് അവൾ കെഞ്ചിപ്പറഞ്ഞു…

അപ്പാ,ഇതു മട്ടും കേക്കാതിങ്കേ, എനക്ക് ഇതു മട്ടും താൻ ഇരുക്കേ അന്നും തന്നെ രക്ഷിച്ചത് പാട്ടിയാണ്. അറിയാതെ അവളുടെ കണ്ണുകൾ പാട്ടിയുടെ കുഴിമാടത്തിലേക്ക് നീണ്ടു, ചൂണ്ടുവിരൽ മൂക്കുത്തിയിലേക്കും. പെട്ടെന്ന് പൊള്ളലേറ്റതു പോലെ അവൾ കൈ പിൻവലിച്ചു. കൊയ്തൊഴിഞ്ഞ പാടത്തിലൂടെ പഴയ സൈക്കിൾ ടയറുരുട്ടി ഓടിക്കളിക്കുന്ന തൻ്റെ പൊന്നുമോൻ്റെ ചിത്രം പെട്ടെന്നാണ് അവളുടെ നെഞ്ചിലേക്കോടിയെത്തിയത്. ഒരു പിടച്ചിൽ,ഒരു വിങ്ങൽ…

കണ്ണാ നീ എങ്കെ ഓടറൈ,വാ കണ്ണാ…അലമുറയിട്ടു കരഞ്ഞുകൊണ്ട് അവൾ പാടത്തേയ്ക്കിറങ്ങിഓടി. സൈക്കിൾ ടയർ ആയത്തിൽ ഓടിച്ചു കൊണ്ട് അപ്പോഴേക്കും അവൻ വിദൂരതയിൽ മറഞ്ഞുകഴിഞ്ഞിരുന്നു…

അഴാതമ്മാ, അഴാതെ,ചുമലിൽ പതിഞ്ഞ കൈകൾ അവളെ ചേർത്തു പിടിച്ചു.

വാ വന്നിട് .അയാൾ അവളെ ഉമ്മറത്തിണ്ണയിലിരുത്തി ,പാറിക്കിടന്ന മുടിയിഴകൾ തഴുകി ഒതുക്കി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
എടീ അമ്മാ,അവൻ പോയാച്ച്, എന്നൈയും വിട്ടു പോയാച്ച്,ഇനി വരമാട്ടാൻ.

അവളൊന്നും മിണ്ടിയില്ല, അഥവാ അവളൊന്നും കേട്ടില്ല. അവളുടെ നെഞ്ചിൽ കുരുങ്ങിക്കിടക്കുന്ന നൊമ്പരത്തിൽ പഴയ സൈക്കിൾ ടയറിൻ്റെയും അതിനെ ചതച്ചരച്ച തീവണ്ടിച്ചക്രങ്ങളുടെയും നിലവിളികളായിരുന്നു. ഏങ്ങലുകൾക്കും വിലാപങ്ങൾക്കുമൊടുവിൽ എപ്പോഴോ അവൾ പാതി മയക്കത്തിലേക്കൊഴുകി വീണു.

തലേ ദിവസത്തെ അപരാഹ്നം അവളുടെ നെഞ്ചിലേക്കോടിവന്നു.പതിവുപോലെ തൻ്റെ കണ്ണൻ, തൻ്റെ ചെല്ലപ്പിള്ള, ഉച്ചമയക്കം കഴിഞ്ഞ് വെറുതെ പാടത്തേക്കിറങ്ങിയതാണ്, കൂട്ടിന് അവൻ്റെ പുന്നാര സൈക്കിൾ ടയറും. അതാണവൻ്റ കൂട്ടുകാരൻ .അഥവാ മറ്റാരുമായും അവൻ കൂട്ടുകൂടുന്നത് അവൾക്കിഷ്ടവുമല്ലായിരുന്നു.കൊയ്ത്തു കഴിഞ്ഞ് വിണ്ടുകീറിയ പാടത്തുകൂടി പലവട്ടം സൈക്കിൾടയറോടിച്ച് തിരികെയെത്തുമ്പോഴേക്കും അവൻ ക്ഷീണിച്ചു തളർന്നിട്ടുണ്ടാകും. അവനെ മാറോടണച്ച് ,നെറ്റിയിൽ ഉമ്മവച്ച് ചേർത്തുനിർത്തുമ്പോൾ എത്രയോ തവണ തൻ്റെ മിഴികൾ നിറഞ്ഞൂ തുളുമ്പിയിരിക്കുന്നു ,അവൻ കാണാതെ എത്രയോ തവണ താൻ കണ്ണീർ തുടച്ചിരിക്കുന്നു. തൻ്റെ സ്വപ്നങ്ങളുടെ രാജകുമാരൻ ഇല്ലായ്മകളുടെ ചക്രവർത്തിയാണല്ലോയെന്നോർത്ത് നെടുവീർപ്പിട്ട എത്രയെത്ര ദിനരാത്രങ്ങൾ.എപ്പോഴാണ് അത് ഇരുമ്പു ചക്രങ്ങളിൽ ഞരങ്ങിയുടഞ്ഞത്?പാടത്ത് ടയറുരുട്ടൻ പോയവൻ മടങ്ങി വരുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ നെഞ്ചൊന്നുലഞ്ഞതാണ്. ആറരേടെ തീവണ്ടി തോവാള കഴിഞ്ഞുപോയ ചൂളംവിളി താനും കേട്ടതാണ്. എന്നിട്ടുമെന്തേ അവനെ കാണാത്തത്? തീവണ്ടിച്ചക്രങ്ങൾ പെട്ടെന്ന് പാളത്തിൽ നിരങ്ങി നിലവിളിച്ചു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ തൻ്റെ നെഞ്ചിലും ഒരു തീവണ്ടി എഞ്ചിൻ്റെ നീറുന്ന മുരൾച്ച കേൾക്കുന്നില്ലേ എന്നവൾ ശങ്കിച്ചു. എങ്കിലും അവൾ പുറത്തേക്കിറങ്ങി നോക്കി. കാണാവുന്ന ദൂരത്തൊന്നുമവനുണ്ടായിരുന്നില്ല.

ഇരുട്ടു പരക്കാൻ തുടങ്ങിയിരുന്നു, കരിമേഘത്തുണ്ടുകൾപോലെ ചെറിയ ചെറിയ ആശങ്കയുടെ കഷണങ്ങൾ അവളെ വലംവയ്ക്കാൻ തുടങ്ങി. അടുത്ത ലായത്തിലെ പെണ്ണുങ്ങൾ മൗനത്തിൻ്റെ കരിമ്പടം പുതച്ചു കൊണ്ട് അവളെ നോക്കി കടന്നു പോകുന്നതും അവളറിഞ്ഞിരുന്നില്ല. ഒടുവിലയാൾ വന്നു. തന്നെ കൂട്ടിക്കൊണ്ടു പോകാൻ. അടുത്ത റെയിൽവേ സ്റ്റേഷനിലെ സിമൻ്റു ബഞ്ചിൽ മൂടിപ്പുതച്ചുറങ്ങുന്നത് അവനാണോ? എന്തിനാ എൻ്റെ മോൻ ഇവിടെ വന്നു കിടക്കുന്നത്? എന്താ മോനേ,ഞാനെത്ര നേരമായ് കാത്തിരിക്കുന്നു ? അയ്യോ,എൻ്റെ മോനാകെ തണുത്തിരിക്കുന്നല്ലോ? അയ്യോ എന്താ മോനേ കണ്ണു തുറക്കാത്തെ? അയ്യോ ,എന്തായിത്? ഈ ചോരപ്പാടുകൾ? ‌ “അയ്യയ്യോ ,എൻ ചെല്ലപ്പിള്ളേ, നീ എന്നെ വിട്ടു പോയിട്ടയാ?”

ആരൊക്കെയോചേർന്ന് തന്നെ താങ്ങിപ്പിടിച്ച് പ്ലാറ്റ്ഫാമിന് പുറത്തേക്ക് കൊണ്ടു പോയതു മാത്രമാണ് ഓർമ്മയിൽ .എവിടെ എൻ്റെ മോൻ? അവൻ്റെ ടയറെവിടെ?

ബോധസൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. മുനിഞ്ഞു കത്തുന്ന ചിമ്മിനി വെട്ടത്തിൻ്റെ ഇരുണ്ട നിഴലിൽ ഒരു ഗ്രാമം മുഴുവൻ അവൾക്കൊപ്പം കാത്തിരുന്നു.

‌ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ അയാൾ തനിച്ചായിരുന്നു. കസേരയ്ക്ക് പിറകിൽ കൈകൾ പിണച്ചുവച്ച് പുറകോട്ട് ചാരി അയാൾ കണ്ണടച്ചിരുന്നു. അകലെയുള്ള നഗരത്തിൽ നിന്നും നൈറ്റ് ഡ്യൂട്ടിക്കുവേണ്ടി വന്നതാണ്.ഉച്ച കഴിഞ്ഞു പുറപ്പെട്ടാലേ നൈറ്റ് ഡ്യൂട്ടിക്കെത്താൻ കഴിയുകയുള്ളൂ. പുറപ്പെടാൻ നേരം അമ്മ നിർബന്ധിച്ചു തന്നയച്ചതാണ് രാത്രിയിലേക്കുള്ള പൊതിച്ചോറ് . ഗാർഡ് പങ്കജാക്ഷനൊപ്പം ബ്രേക്ക് വാനിൽക്കയറുമ്പോൾ ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ.അടുത്ത സ്റ്റേഷൻ തൻ്റെതാണല്ലോ, എളുപ്പമിറങ്ങാമല്ലോയെന്ന്. വണ്ടി പെട്ടെന്ന് നിർത്തിയപ്പോൾ ഗാർഡിൻ്റെ മുഖത്തൊരാശങ്ക, എന്ത് ഏടാകൂടമാണോ എന്ന ഉത്കണ്ഠ .എഞ്ചിനു മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നു ആ പിഞ്ചു ബാലൻ്റ ശരീരം അയാൾ വലിച്ചു നീക്കി. മുറിപ്പാടുകളൊന്നുമില്ല, തലക്ക് പിന്നിലെ ചെറിയ ക്ഷതം മാത്രം.. ഇടവഴിയിലെ കയറ്റം സൈക്കിൾ ടയറുരുട്ടിക്കയറി വന്നപ്പോൾ പെട്ടെന്ന് ട്രയിൻ വരുന്നതു കണ്ട് നിൽക്കാൻ ശ്രമിച്ച് നില തെറ്റിട്രാക്കിലേക്ക് വീണപ്പോഴുള്ള മുറിവ്.ഗാർഡ്റൂമിൽ സ്ട്രെക്ച്ചറിൽ ആശരീരം എടുത്തു വയ്ക്കാൻ അയാളുമുണ്ടായിരുന്നു. അടുത്ത സ്റ്റേഷനിൽ ഗാർഡ് പങ്കജാക്ഷനൊപ്പം സ്ട്രെക്ച്ചർ പിടിച്ചു കൊണ്ട് അയാളിറങ്ങി. സ്ട്രെക്ച്ചറിനോടൊപ്പം ജീവൻ നഷ്ടമായ ഒരു ശരീരവും ആത്മാവ് നഷ്ടമായ മറ്റൊരു ശരീരവും.

ഈ പട്ടിക്കാട്ടിൽ ,കുറുക്കനും കുറുനരിയും തെരുവുനായ്ക്കളും മാത്രം ഉറങ്ങാതിരിക്കുന്ന ഈ കുഗ്രാമത്തിൽ തനിക്ക് ഈ രാത്രിയിൽ ഒരതിഥി കൂടി. സിമൻ്റ് ബെഞ്ചിൽ മൂടിപ്പുതച്ചുറങ്ങുന്ന കുരുന്ന്, തൊട്ടടുത്ത ബെഞ്ചിൽ വാറ്റു ലഹരിയിൽ പുറംതിരിഞ്ഞുറങ്ങുന്ന വേലുച്ചാമി എന്ന പോർട്ടർ.പരസ്പരം കടിപിടി കൂടുന്ന തെരുവു നായ്ക്കളിൽ നിന്നു് എങ്ങനെ ആ പിഞ്ചു ശരീരം എനിക്ക് സൂക്ഷിക്കാനാകും? നാളെ രാവിലെ 10 മണി കഴിഞ്ഞേ പോലീസെത്തുകയുള്ളൂ.നഗരത്തിൽ ‘അമ്മാ’വുടെ പിറന്നാളാഘോഷമുണ്ടത്രേ! അതിനിടയിൽ ഈ പിഞ്ചു ശരീരത്തിനെന്തു വില? ഒരു നിമിഷം ആലോചിച്ചതിനുശേഷം അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി. മുറ്റത്തെ ചെമ്മൺ തറയിൽ ചുരുണ്ടുകൂടിയിരുന്നവരെ ഒച്ചയുയർത്തി വിളിച്ചു.

‘യാരോ ഒരാൾ വാങ്കൈ’
ഒരാൾരൂപം മുന്നിൽ വന്നു…മുഷിഞ്ഞ ലുങ്കിയും കറുത്ത തോർത്തുമായി മെലിഞ്ഞു നീണ്ട ഒരു പേക്കോലം..അയാളുടെ കുഴിഞ്ഞു താണ കണ്ണൂകളിലേക്ക് നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു. “നീങ്കൈയാര്?”
” അന്ത പയ്യനുടെ അപ്പാ”

“വേറെയാരും കിടയാതോ?”
“ഇല്ലൈ സാർ,നാങ്ക മട്ടും താൻ ഇരുക്കെ,എന്ന വേണം സാർ?”
കൂർക്കം വലിച്ചുറങ്ങുന്ന വേലുമൂരിയെ അവജ്ഞയോടെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു, വാങ്കൈ, ഇന്ത സ്ട്രച്ചർ കൊഞ്ചം തൂക്കി ഉള്ളൈ റൂമിലേ പോട്ടു വയ്ക്കലാമേ?

അയാൾക്കത് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയുന്നതിനു മുമ്പ് ഒരു പൊട്ടിക്കരച്ചിലോടെ ആ രൂപം അയാളുടെ കാൽക്കൽ വീണു. അണകെട്ടി നിർത്തിയിരുന്ന സങ്കടക്കടൽ താനായി തുറന്നു വിട്ടതിൽ അയാൾക്ക് വല്ലാത്ത മനോവ്യഥ തോന്നി. എങ്കിലും അയാളുടെ നെഞ്ചു തകർന്ന വിലാപം ഒന്നാകെ പെയ്തൊഴിയട്ടെ എന്ന് കരുതി അയാൾ അൽപ്പനേരം കാത്തു നിന്നു.പിന്നീട് ഒന്നും മിണ്ടാതെ അയാളെ സാവകാശം പിടിച്ചുയർത്തി തന്നോട് ചേർത്തു നിർത്തി പ്പറഞ്ഞു. “വാങ്കോ അണ്ണൈ, കൊഞ്ചം ഹെൽപ്പ് പണ്ണുങ്കെ “

സ്ട്രെച്ചറിൻ്റെ ഇരുതലയ്ക്കുമായി പിടിച്ച് പാർസൽ റൂമിൽ എടുത്തു വയ്ക്കുമ്പോഴും രണ്ടു പേരും ഒന്നുമുരിയാടിയില്ല. റൂം പൂട്ടി പുറത്തു വന്ന് അയാളോടായി പറഞ്ഞു. “ഇ ങ്കൈ വെയ്റ്റ് പണ്ണ വേണ്ടാ,പോലീസുക്ക് ഇൻഫർമേഷൻ കൊടുത്തിരുക്ക്. അവങ്ക ഇന്നേയ്ക്ക് വരാത്. നാളെ കാലൈ 10 മണിക്ക് താൻ വരും. നീങ്ക അപ്പോ വന്താൽ പോതും… വാതിൽ അകത്തു നിന്നുംചാരി അയാൾ വീണ്ടും കസേരയിലിരുന്നു.

ഹെന്തൊരു ഹതഭാഗ്യനാണു താൻ .ഡ്യൂട്ടിക്ക് മൃതദേഹവുമായി വന്നു ചേരുക, അത് പാർസൽ റൂമിൽ പൂട്ടിയിടുക. മാത്രമോ അതിന്
മരിച്ചയാളിൻ്റെ പിതാവിൻ്റെ സഹായം തേടുക, നേരം പുലരുന്നതുവരെ അതിന് കാവലിരിക്കുക!

അയാൾക്ക് വല്ലാത്ത ഈർഷ്യയും സങ്കടവും അവജ്ഞയും തോന്നി. വിശപ്പും ദാഹവുമൊക്കെ അയാൾ മറന്നു കഴിഞ്ഞിരുന്നു – അമ്മ തന്നയച്ച പൊതിച്ചോറും.
പാതിരാവു കഴിഞ്ഞിരിക്കുന്നു. പുറത്തേക്കുള്ള ജനൽ,പാതി തുറന്ന് അയാൾ വെളിയിലേക്ക് നോക്കി. ചെമ്മൺ മുറ്റത്ത് ഇപ്പോഴും കുറച്ചുപേർ കൂനിക്കൂടിയിരിപ്പുണ്ട്.വീശിയടിക്കുന്ന തോവാളക്കാറ്റിൽ അവരുടെ ചിമ്മിനി വിളക്കുകൾ അണഞ്ഞുപോയിരിക്കുന്നു. എങ്കിലൂം പാർസൽ റൂമിലെ ജനൽപ്പഴുതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിൻ്റെ ചാലുകളിൽ അവർ മരണത്തിൻ്റെ നിറം കണ്ടു, മണവും.

അയാൾ പതുക്കെ ജന്നലടച്ച് തിരിഞ്ഞു നടന്നു.മേശമേൽ മുഖമമർത്തി വച്ച് വീണ്ടും അയാൾ ചിന്തയിലാണ്ടു. രാത്രി വണ്ടികൾ പോയിക്കഴിഞ്ഞാൽ ചിലപ്പോഴെങ്കിലും നിദ്രയുടെ കൂടാരത്തിൽ അയാൾ അഭയം തേടാറുള്ളതാണ്. ഇന്നിപ്പോൾ അതും അന്യമായിരിക്കുന്നു.

കുറുനരികളുടെ ഓരിയിടലും തോവാളക്കാറ്റിൻ്റെ ചൂളം വിളിയുമൊഴിച്ചാൽ പിന്നെ അയാളെ ഭയപ്പെടുത്തിയിരുന്നത് വാറ്റുചാരായത്തിൻ്റെ ലഹരിയിലൊഴുകുന്ന വേലുച്ചാമിയുടെ കൂർക്കം വലിയായിരുന്നു.

നേരം പരപരാ വെളുത്തു തുടങ്ങിയിരുന്നു. പൂന്തോട്ടങ്ങളിൽ പൂവിറുക്കാൻ പോകുന്ന ഗ്രാമീണ പെൺകൊടികളുടെ കലപിലകൾ ഉയർന്നുതുടങ്ങി.

‘സാർ’
പാതി ചാരിയിരുന്ന വാതിലിനു പുറത്തു നിന്ന് ഒരു തളർന്ന ശബ്ദം. അയാളെഴുന്നേറ്റ് വാതിൽ മലർക്കെ തുറന്നു. സന്ധ്യക്ക് കണ്ട സ്ത്രീരൂപം.കരഞ്ഞു കലങ്ങിയ കണ്ണുകളിലെ ഇപ്പോഴത്തെ ഭാവം അയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല, എങ്കിലും അയാൾ ചോദ്യഭാവത്തിലവളെ നോക്കി. പറയാനുള്ള വാക്കുകളൊക്കെ ഉരുക്കു ചക്രങ്ങളിൽ ചതഞ്ഞരഞ്ഞതുപോലെ അവൾ നിസ്സഹായയായി നിന്നു. ഒടുവിൽ തൻ്റെ ഉള്ളം കയ്യിൽ പൊതിഞ്ഞുവച്ചിരുന്ന ചെറിയ കടലാസു പൊതി അയാൾക്ക് നേരെ നീട്ടി അവൾ ഇടർച്ചയോടെ പറഞ്ഞു. ‘സാർ, ഇത്,ഇത് ഏൻ മൂക്കുത്തി താൻ. ഏങ്ക കയ്യിലെ വേറൊന്നും കിടയാത് സർ, കാലൈ പോലീസ് വരുമ്പോത് പണം വേണമല്ലയ. ഏങ്ക കയ്യിലെ വേറെ കാശ് കിടയാത് സർ. സാർ, ഉങ്കെ കയ്യിലെ പണമിരുന്താൽ ഇന്ത പണ്ടത്തെ വെച്ച് നൂറ് രൂപ കൊടുങ്കോ സാർ ,എൻ കയ്യിലെ വേറെ ഒന്നുമേ കിടയാത് സർ.

അയാൾ ആ സ്ത്രീരൂപത്തെ നിർന്നിമേഷനായി നോക്കി നിന്നു. തൻ്റെ. പേഴ്സിലുണ്ടായിരുന്ന 200 രൂപ അവൾക്ക് നൽകിയിട്ട് അയാൾ മൃദുശബ്ദത്തിൽ അവളോട് പറഞ്ഞു. “അന്ത മൂക്കുത്തി,
ഉൻ കയ്യിലേ വെച്ചിടമ്മാ…

ണിം…ണിം…
ഏതോ വണ്ടിക്ക് ലൈൻ ക്ലിയർ ചോദിച്ചു കൊണ്ട് അടുത്ത സ്റ്റേഷനിൽ നിന്നുള്ള അന്വേഷണമാണ്‌.അയാൾ സാവകാശം ബ്ലോക്ക് ഇൻസ്ട്രുമെൻറിനടുത്തേക്ക് തിരിഞ്ഞു.ചുരുട്ടിപ്പിടിച്ച നോട്ടുകളും പഴങ്കടലാസിൽ പൊതിഞ്ഞ മൂക്കുത്തിയുമായി അവൾ അവിശ്വസനീയതയോടെ നിന്നപ്പോൾ പുറത്ത് തെരുവിലൂടെ അമ്മാ വാഴ്കെ, അമ്മാ വാഴ്കെ എന്ന മുദ്രാവാക്യവുമായി ആരാധകർ ഒഴുകുകയായിരുന്നു. പാഴ്സൽ റൂമിൻ്റെ വാതിലിലേക്ക് പാളിനോക്കിക്കൊണ്ട് അയാൾ ഉറക്കെ വിളിച്ചു.

വേലുച്ചാമി, വേലുച്ചാമി, എഴുന്തിട്,വണ്ടി ബ്ളോക്കായാച്ച്.
നിമിഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.അയാളുടെ ശ്രദ്ധ മുഴുവൻ കടന്നു പോകാനുള്ള തീവണ്ടിയിൽ മാത്രമായിരുന്നു. ദൂരെതോവാളക്കാറ്റിനെ കീറിമുറിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന തീവണ്ടി.കൊളുത്തിയ പന്തവും ടോക്കണുമായി വേലുച്ചാമി എതിർ വശത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. പച്ച വെളിച്ചവുമായി അയാൾ പ്ലാറ്റ്ഫോമിലേക്കിറങ്ങിനിന്നു. പാഞ്ഞടുക്കുന്ന തീവണ്ടിയിലെ സുഹൃത്തായ സാരഥിയെ കയ്യുയർത്തി അഭിവാദ്യം ചെയ്ത് തീവണ്ടിയുടെ പ്രയാണം സശ്രദ്ധം വീക്ഷിച്ച് അയാൾ വണ്ടി കടന്നു പോകുന്നതുവരെ അവിടെ നിന്നു. പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ അവളെക്കുറിച്ചോർത്തത്.എവിടെപ്പോയി അവൾ? പാർസൽ റൂമിനു മുന്നിൽ നിൽക്കുകയായിരുന്നല്ലോ? മനസ്സിൽ അറിയാതെ ഉൽക്കണ്ഠയുടെ തേരോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. എവിടെ അവൾ?

അയാൾ വീണ്ടും പ്ലാറ്റ്ഫാമിലാകെ കണ്ണോടിച്ചു. മഞ്ഞിൻ്റെ നേരിയ ആവരണത്തിൽ അയാൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. എങ്കിലും അങ്ങ് ദൂരെയെങ്ങോ നിന്ന് ഒരു പൊട്ടു പോലെ എന്തോ ഒന്ന് മുന്നോട്ടു വരുന്നതുപോലെ.

അടുത്തടുത്തു വരുന്തോറും അയാളുടെ ശ്രദ്ധയിൽ ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നു. ചെറിയ മരക്കമ്പുകൊണ്ട് പഴയ സൈക്കിൾ ടയറോടിച്ചുവരുന്ന ആ രൂപത്തെ അയാൾ നിർന്നിമേഷനായി നോക്കി നിന്നു.കട്ടി മഞ്ഞിൻ്റെ പാളികൾ തൻ്റെ കാഴ്ചയെ മറച്ചെങ്കിലെന്ന് അയാൾ വെറുതെ ആശിച്ചു പോയി..

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക

littnowmagazine@littnow

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

Trending