കവിത
വില്ലോമരത്തോപ്പിലെ പെൺകുട്ടി

സുരേഷ് നാരായണൻ
നിങ്ങളുടെ ക്യാമ്പസിനുള്ളിലെ പൂക്കളെക്കാൾ കൂടുതൽ
ലഘുലേഖകൾ എൻറെ കൈയിൽ ഉണ്ടാകും.
പേനകളെക്കാൾ കൂടുതൽ തോക്കുകൾ എൻറെ കൂട്ടരുടെ കൈകളിലും.
രക്തം കൊണ്ടെഴുതുന്ന
ഞങ്ങളുടെ പരീക്ഷകൾക്കിടയിൽ നിങ്ങളുടേതു പോലെ
ആറുമാസ ഇടവേളകൾ ഇല്ലേയില്ല.
ഞങ്ങൾ ഹോസ്റ്റലുകൾ അഥവാ
ഒളിവിടങ്ങൾ മാറി മാറിക്കൊണ്ടേയിരിക്കും.
ഞാൻ വില്ലോമരത്തോപ്പിലെ പെൺകുട്ടി.
പ്രണയങ്ങൾക്കും പുസ്തകങ്ങൾക്കും ഇടയിൽ
നിങ്ങളുടെ ലഹരീ ജീവിതം
ഒഴുകുമ്പോൾ,
ഞാൻ ഓടിക്കൊണ്ടിരിക്കുന്നു
അല്ല ,
ഞങ്ങൾ ഓടിക്കൊണ്ടേയിരിക്കുന്നു.

littnow
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login