Connect with us

കവിത

പ്രിയപ്പെട്ട അന്നയ്ക്ക്…

Published

on

വൈഷ്ണവ് സതീഷ്

ഏറ്റവും പ്രിയപ്പെട്ട അന്നാ..
പ്രണയിക്കുന്ന നിമിഷങ്ങളിൽ
നാം രണ്ട് നിശാശലഭങ്ങളായി
രൂപാന്തരപ്പെടുന്നുവല്ലോ..

കാറ്റിന്റെ ഇലയനക്കങ്ങളും
രാത്രിയുടെ ഇരുട്ടും സ്വർഗ്ഗ-
കവാടങ്ങളിലെ തൊട്ടിലിൽ
നമുക്ക് താരാട്ടാവുന്നല്ലോ..
ആശങ്കയുടെ അഗ്നി
ആത്മസുഖത്തിന്റെ
ആഴിത്തിരയ്ക്കുള്ളിൽ
മൂടിപ്പുതച്ചുറങ്ങുന്നുവല്ലോ..
കാതങ്ങൾ ദൂരെയെങ്കിലും
ഓർമ്മപ്പുറത്തെ
ഒറ്റക്കൈയകലത്തിൽ
മൊണാർക്കു*കളെപ്പോലെ നാം
ചുംബിക്കുന്നല്ലോ..
ഒരു നേർരേഖയിൽ ബന്ധിക്കുന്ന,
അകലങ്ങളെ പഴിക്കാത്ത രണ്ട്
ജീവബിന്ദുക്കളായി നാം
നമ്മെത്തന്നെ സങ്കല്പിക്കുന്നല്ലോ..

ഏകാന്തതയുടെ
കൊടുംശൈത്യങ്ങൾ നിരന്തരം
പൊള്ളിക്കുന്ന മഹാമാരിക്കാലങ്ങളിൽ
നിന്റെ ഗന്ധം കടലാഴങ്ങൾക്കിപ്പുറം
എന്റെ നെറുകയിൽ
അപ്പൂപ്പൻതാടികളാകുന്നല്ലോ..

ഏറ്റവും പ്രിയപ്പെട്ട അന്നാ..
നിന്റെ ശബ്ദം വിരഹങ്ങളുടെ
ആസന്നമൃതിയിൽ കാതുകൾക്ക്
പ്രിയപ്പെട്ട സംഗീതവും
ഇമയൊലികൾ ഇടറുന്ന
ജീവിതപ്പാതയിൽ പരമമായ
വെളിച്ചവുമാകുന്നു..

അത്രയും പ്രണയാർദ്രമായ
നിമിഷങ്ങളിൽപ്പെട്ട് നീ അയച്ച
കത്തുകൾ ഇന്നെന്നിൽ
കവിതയാവുന്നു..
നിന്റെ ചുംബനങ്ങളിൽ
ഞാനൊരു ലോകോത്തര
വ്യഭിചാരിയായിരിക്കുന്നു.
ചേർന്നൊട്ടിയ നമ്മുടെ
നിമിഷങ്ങളിന്ന് ആത്മരതിയായും
ആലിംഗനങ്ങൾ ആർദ്രതയിൽ
കുതിർന്ന ഫിയോറാപ്പൂക്കളായും
മാറിയിരിക്കുന്നു..

എത്രയും പ്രിയപ്പെട്ട അന്നാ..
നോക്കെത്താദൂരങ്ങളുടെ
അനന്തതയിൽ നീയെന്നെ
പ്രണയിച്ചുകൊണ്ടേയിരിക്കുക..
ആത്മാഹൂതിയുടെ
ചിതൽപ്പുറ്റുകളിൽ
വെന്തുരുകുന്ന നിമിഷങ്ങളിലും
നിന്റെ വിരലനക്കങ്ങൾ
എന്റെയുടലിന് കുളിരേകട്ടെ..!

(മൊണാർക്ക് : കറുത്ത വരകളാലും വെള്ള പുള്ളികളാലും അലംകൃതമായ ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭം)

littnow

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending