കവിത
കഡാവറിനും മൃതസഞ്ജീവനിക്കുമിടയിൽ
![](https://littnow.com/wp-content/uploads/2021/12/smitha-final.jpg)
സ്മിത ഒറ്റക്കൽ
മരണവുംജീവിതവും
പ്രണയത്തിലാകുന്ന
അത്മീയതയിൽ
കഡാവറിന്റെ
പുറത്തൊരു
പുഞ്ചിരി
പുൽക്കൊടി,
പാതിവഴിയിലെകാഴ്ച
ജീവൻ പറിച്ചെടുത്തപ്പോൾ
ഒരു കൈ മണ്ണിൽ
മടങ്ങട്ടെയെന്ന്
ഉള്ളറയിലെ
പയർമണിക്കുള്ളൻ.
വിഭജനത്തിന്റെ
വേദനയിൽ
പിളർന്നകരൾ
ഉറവയിലേക്കു
തിരിഞ്ഞൊഴുകും ചോര
വിരഹത്തേക്കാൾ
വിഭ്രാന്തിയിൽ
പ്രണയം
ഓർമ്മയൊരശ്വമായി –
ശ്വാസമവിശ്വാസിയായി
വിറകൊള്ളുന്ന
വിരൽത്തുമ്പ്.
പിടഞ്ഞുകേഴുന്നദേഹം
നിന്നെവിട്ടിനിയെന്തു
പൂക്കാലം,
നിലത്തിഴയുന്ന ഹൃദയം.
പാതിമരിച്ചോന്റെ
ചിരിയിലേക്ക്
പിടിച്ചുയർത്തുമ്പോൾ
എന്റേതല്ലാത്തയെന്നിലേക്ക്
ആർത്തുവരുന്ന
തിരമാലകൾ…
![](https://littnow.com/wp-content/uploads/2021/12/smitha-pik-ok-ok.jpg)
- കഡാവർ – മൃതദേഹം.
- മൃതസഞ്ജീവനി – അവയവങ്ങൾക്കായി റെജിസ്ട്രർ
ചെയ്യുന്നിടം. - littnow.com
Aravindan K M
December 21, 2021 at 8:50 am
Anupamam…..