കവിത
രണ്ടു നഗരങ്ങളിൽ

ഷേർലി മണലിൽ

പൊള്ളിയടരുന്ന
ആകാശച്ചോട്ടിലെ
രണ്ടുനഗരങ്ങളിലാണ് നാം.
തുറക്കാത്ത –
ജനാലകൾക്കപ്പുറം,
നരച്ചപകലുകളിലും
ഉറക്കമകന്നരാത്രികളിലും
നിൻ്റെയോർമ്മകളെ
ഞാനൊന്നു ചുംബിയ്ക്കുന്നു
പിന്നെയും പിന്നെയും
വടവൃക്ഷംപോലെ
വേരുപടർത്തി
ആഴ്ന്നിറങ്ങിയൊന്നു
കോരിയെടുക്കാൻ –
കൊതിയ്ക്കുന്നു.
നീ കൊടുത്തയച്ച
സന്ദേശങ്ങളൊക്കെയും
മറുപടികാത്ത് മുഷിഞ്ഞ്
പാതികത്തിയ മരക്കൊമ്പിൽ
കുടുങ്ങിക്കിടപ്പുണ്ടാവാം,
വെൺമേഘങ്ങൾക്കിടയിലൂടെ
ഊളിയിട്ടൊരുല്ലാസയാത്ര കൊതിച്ച്..
ചിത്രത്തൂവാലയിൽ
പൊതിഞ്ഞയച്ച
മറുചുംബനത്തിലുമിപ്പോൾ
ചോരമണത്തു തുടങ്ങിയിട്ടുണ്ടാവാം
നഗരങ്ങൾക്കുമേലേ
ഇപ്പോൾ പെയ്യുന്നത്
ഷെല്ലുകളാണല്ലോ.
littnow.com
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login