കവിത
എഴുതാപ്പുറങ്ങളിലെ കള്ളൻ

ഉമ വിനോദ്
കാറ്റെന്നോ കടലെന്നോ
പേരിടുന്നത് തന്നെ
കണ്ടുപിടിക്കാതിരിക്കാനാണ്…
കവിതയിലൊരാളെ ഒളിപ്പിക്കാനാണ്…
ഒരോർമ്മ കൊണ്ട് പോലും
അവൾക്കുള്ളിൽ
കാറ്റാവാനും
കടലാവാനുമാവുന്ന ഒരാൾക്കുമാത്രം
വായിച്ചെടുക്കാനാണ്…
എന്നിട്ടും ചിലരുണ്ട്,
കള്ളനെപ്പോലെ കയറിവരും…
അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്…
അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്…
അനുവാദം ചോദിക്കാതെ
കടന്നു ചെല്ലും…
കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽ
ഒന്നിലിരുന്ന് കൊണ്ട് തന്നെ
അവളെ വിളിച്ചുണർത്തും…
ഉറക്കച്ചടവിൽ…
അഴിഞ്ഞുലഞ്ഞ
ചുരുൾമുടി വാരിക്കെട്ടി വരുന്ന
അവളെ നോക്കി ചിരിക്കും..
അപ്രതീക്ഷിതമായി കയറിവന്ന
അഥിതിയെ കണ്ടവൾ പരിഭ്രമിക്കും…
അപ്പോഴയാൾ
മുഖാവരണങ്ങൾ
ഒക്കെയുമഴിച്ചിട്ട്
മുട്ട് കുത്തി നിൽക്കും..
അവൾക്കേറ്റവും
പ്രിയമുള്ള വരികൾ
ഈണത്തിൽ
ചൊല്ലാൻ തുടങ്ങും…
കാറ്റേ.. കടലേ..
എന്നവളെ നീട്ടി വിളിക്കും..
അപ്പോൾ..
അപ്പോൾ മാത്രം
കാലങ്ങളുടെ
നിശബ്ദത ഭേദിച്ച്
ഒരു തിരയവളെ വന്നു മൂടും…

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
Ramesh Thekekara
March 23, 2022 at 9:10 am
മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ ഉമ.