സാഹിത്യം
നാട്യധർമ്മിയും ലോകധർമ്മിയുമായ അനുഭവം

ഹരിനാരായണൻ ടി.കെ
സാജോ പനയംകോടിൻ്റെ
മരടിലേക്കു പോകുന്ന മഴ
ജയസൂര്യയുടെ പാട്ടും
എന്ന കഥയുടെ
വായനാനുഭവം
സങ്കേതങ്ങൾ കൃത്യമായി പിൻപറ്റിയുള്ള ലക്ഷണമൊത്ത ഒരു ചെറുകഥയാണിതെന്ന് ആദ്യമേ പറയട്ടെ.
മഴ ഇതിൽ പശ്ചാത്തലം ഒരുക്കുന്നതിനോടൊപ്പം തന്നെ ആദ്യന്തം നായകനോടൊപ്പം ഒരു കഥാപാത്രമായും ഇരട്ട റോളിൽ പ്രത്യക്ഷപ്പെടുന്നു. മഴ പലർക്കും പലതായി അനുഭവപ്പെടുന്നു. നായകന് ഒരു അലോസരമായി തുടങ്ങി ഒടുവിൽ ഒരു ഹൃദയനൊമ്പരമായി മാറുന്നു. വിദ്യാർത്ഥികളെയും കൊണ്ടുപോകുമ്പോൾ കൈകാലിട്ടടിക്കുന്ന മഴ നായകന് അത് പരിഭ്രാന്തമായ ഹൃദയമിടിപ്പുകളാണ്.എന്നാൽ കൗമാരക്കാരിൽ നൃത്തത്തിന്റെ സംഗീതത്തിൻറെ ആവേശമായാണ് മഴ അനുഭവപ്പെടുന്നത്
ഫയർഫോഴ്സിന്റെ മഴയെ കുറിച്ചുള്ള ചോദ്യം വരാൻ പോകുന്ന ജീവിതത്തിൻറെ നിരർത്ഥകതയുടെ പശ്ചാത്തലം സമർത്ഥമായി ഒരുക്കുന്നുണ്ട് .
ഈ സമയമൊക്കെ സമൂഹത്തിന്റെ ഇടപെടലുകൾ കൃത്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ബാർബോയിയുടെ രൂപത്തിൽ ഉള്ള, ഇനി കഴിക്കണോ എന്ന ആകുലത, തെറ്റാണ് സാമൂഹ്യപാഠം എന്ന് അറിയുമ്പോഴും, സമൂഹത്തിന്റെ ശരികളെ ധിക്കരിക്കാനുള്ള ശീലം സ്വാഭാവിക പ്രകൃതി, സാമൂഹ്യനിയമങ്ങളെ എതിർക്കുകയാണെന്ന് ഓർമിപ്പിക്കുന്നു. അതേസമയം പെൺകുട്ടികളെ, ചെളിക്കപ്പുറത്തുള്ള മോട്ടോർസൈക്കിൾകാരായ ചെറുപ്പക്കാരിൽനിന്ന് സൂക്ഷിക്കണമെന്നുള്ള വ്യഗ്രത നായകനെത്തന്നെ സമൂഹത്തിന്റെ കരുതൽ സ്ഥാനത്ത് നിർത്തുന്നു. ആവശ്യമില്ലാതെ ധൃതി കാണിച്ചു സാരി വലിച്ചു നേരെയാക്കുന്ന
ടീച്ചർ ആധുനിക സമൂഹത്തിൻറെ യാന്ത്രികമായ താൻ പ്രാഭവം തന്നെയാണ് വ്യക്തമാക്കുന്നത് പെൺകുട്ടികളെയും ചെറുപ്പക്കാരെയും അതിരിടുന്നത് കുറച്ച് ചെളി മാത്രമാണ് എന്ന സാമൂഹ്യധാരണയുംഇവിടെ നായകനിലൂടെ പകർന്നാടുന്നു. ഇതിനിടെ മദ്യഗന്ധത്തെ, ബാല്യത്തിലെ ചുമക്കുന്ന കൊച്ചുവീട്ടിലെ പുഴുക്കൻ ചീനിയുടെ ഗന്ഥമാക്കുന്ന രസവിദ്യയും ഉണ്ട്. നായകന് തൻ്റെ ട്രാൻസ്ജെൻഡർ ബന്ധം തന്നെ എങ്ങനെ അടയാളപ്പെടുത്തും എന്നുള്ള ആകുലത വ്യക്തമായി കാണിക്കുന്നുമുണ്ട്. അതുകൊണ്ടാണല്ലോ ടിവി ന്യൂസ് കണ്ട് ആളുകൾ ചിരിക്കുന്നത് ഉള്ളിൽ തറക്കുന്നത്
കഥാകൃത്തിന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ, പലനിറങ്ങളിൽ ഉള്ള അനുഭവങ്ങൾ നിഴലും വെളിച്ചവും ചേർത്ത് നാടകീയമായി മുന്നേറുന്ന ജീവിതമുഹൂർത്തങ്ങൾ ഈ കഥയ്ക്ക് ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ സമ്മാനിക്കുന്നു. ഈ കൊച്ചു കഥ കൃതഹസ്തനായ ഒരു ശില്പിയുടെ കൈകുറ്റപ്പാട് തീർത്ത മനോഹര ശില്പം തന്നെ. ഓരോ വായനയും വ്യത്യസ്ത അനുഭവങ്ങൾ തീർക്കുന്നു. ഒരേസമയം നാട്യധർമ്മിയും ലോകധർമ്മിയുമായ ഒരു അനുഭവം.
ചുരുക്കി നാടകാന്തം കവിത്വം എന്നെ ഈ കഥ യെ പറ്റിപറയാനുള്ളൂ.
കഥ

സന്ധ്യയായി തുടങ്ങി എന്ന് എന്ന് ബാർ ബോയി സ്നേഹത്തോടെ പറയുന്നു. ഫൈവ്സ്റ്റാറിലെ എക്സിക്യൂട്ടീവ് ബാറിൽ വലിയ തിരക്കൊന്നുമില്ല. പല നിറത്തിലെ ചെറിയ വെട്ടങ്ങളുടെ നൂലുകൾ കുരുക്കഴിക്കാനാവാതെ പറക്കുന്നുണ്ട്. വലിയ വിൻഡോയുടെ പ്രതിബിംബങ്ങളെ ഫോക്കസ് ചെയ്യാതിരുന്നാൽ ഒഴുകുന്ന വഞ്ചിവീടുകളെ കാണാം. കായലിപ്പോ തണുത്ത് കിടക്കുകയാകും.
‘ഒന്ന് റിപ്പീറ്റ് ചെയ്യടാ ‘
ആലപ്പുഴ സ്ഥിരം വരുമ്പോഴെല്ലാം കണ്ടവനാണ്. കൊടുക്കുന്ന ടിപ്പിൻ്റെ കനം അവനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതും അതാകാം.
‘ സാറ് തിരുവനന്തപുരത്തുന്നേ സെൽഫ് ഡ്രൈവാന്ന് പറഞ്ഞതു കൊണ്ടാ. ഒഴിവാക്കാം ,ഇനി വേണോ?’
‘യാത്ര ഒഴിവാക്കണോ പെഗ്ഗ് ഒഴിവാക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം നീ പറയുന്നത് ചെയ്യ് ‘
‘ശരി ‘
ഹാളിലെ ടിവീല് ന്യൂസില്ല. നന്നായി.
പാട്ടാണ്. കൊള്ളാം മാസ്സ് എഫക്ട്. ജയസൂര്യ തകർക്കുന്നു. ആരാവും സംഗീതം..
‘സാറേ .ഇപ്പോ ഇതാ പൊളി. പടം റിലീസായില്ല പാട്ട് വൈറലാ പിള്ളേരെല്ലാം തകർത്ത് റീല് തൊടങ്ങി’
‘കൊള്ളാം രസമുണ്ട്’
‘ആ മഴ എങ്ങനാ സാറേ, ഫയർ ഫോഴ്സ് സെറ്റപ്പ് തന്നാണോ?’
‘നീ പോയി പെഗ്ഗ് എട് ”
‘ഓ’
ഫോൺ ബല്ലടിക്കുന്നുണ്ട് .കുറേ നേരമായിട്ട്.
പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ചിലതു മാത്രം നോക്കി എടുത്തു. കേട്ടു .ഒന്നു മൂളി മടക്കി വച്ചു. അതു മതി.
സന്ധ്യ ലൈറ്റുകളായ ലൈറ്റുകളെല്ലാം നഗരത്തിൽ കത്തിച്ചിടും. പണ്ട് , ചുമച്ച് നിന്ന കൊച്ചൊരു വീട്ടിൽ കഫ് സിറപ്പിൻ്റ ഒഴിഞ്ഞ കുപ്പിയിൽ മണ്ണെണ്ണ നിറച്ച് അടപ്പിൽ തുളയിട്ട് അമ്മച്ചീടെ പാവാടച്ചരട് തിരിയാക്കി വിളക്കാക്കി രാത്രിയെ ഓടിച്ചത് വെറുതേ ,വെറും വെറുതേ ഓർത്തത് എന്തിനാടോ എന്ന് സ്വയം ചോദിച്ചു.
എ.സി പ്രവർത്തിക്കുന്നുണ്ടെങ്കിലും
കട്ടൻചീനി പുഴുങ്ങി വാർത്ത് ചൂടോടെ വിളമ്പുമ്പോൾ പറക്കുന്ന ആവിയുടെ മണം കാറിൽ നിറയുന്നതുപോലെ. മുളകും ഉളളീം ചതച്ച് വെളിച്ചണ്ണയൊഴിച്ച ചമന്തീടെ എരിവ് കിട്ടുന്നില്ല.
അവൻ പറഞ്ഞത് ശരിയാ, ആ ലാസ്റ്റ് പെഗ്ഗ് കഴിക്കേണ്ടിയിരുന്നില്ല. ചാറ്റൽ മഴയും. വൈപ്പർ ചലിക്കുന്ന ഗ്ലാസ്സിനപ്പുറം പടർന്നു വീഴുന്ന ലൈറ്റുകൾ…
ഇടിച്ചാൽ തീരണം. കിടന്നു പോകരുത് . ആഡംബരത്തിൻ്റെ ഭാരം ഒരു കഫ് സിറപ്പ് കുപ്പിയോളമല്ല. പതുക്കെയോടിക്കാം. മരടിൽ എത്തിയേ പറ്റൂ.
ഫോൺ ബല്ലടിക്കുന്നുണ്ട്. കാറിൻ്റെ സ്പീക്കറിലൂടെ ഒരു പേടിപോലെ അത് മുഴങ്ങുന്നു. സ്ക്രീനിൽ അപരിചിതരേയും ട്രൂ കോളർ കാണിക്കുന്നുണ്ട്.
സത്യത്തിൽ ഇതൊരു സത്യമാണോ. ഈ സന്ദർഭത്ത ഇങ്ങനെയൊക്കെ അതിജീവിക്കാനാകും എന്ന് മുന്നേ പരിശീലിക്കാൻ പറ്റുന്നതല്ലാതായിട്ടും…
ഒരു സിഗററ്റ് വലിക്കാനും ,അതിലേയ്ക്ക് എത്താൻ ഒരു പെഗ്ഗോ, കട്ടഞ്ചായയോന്നും
ഒരു തോന്നൽ മുട്ടി. ബ്രാണ്ടി കാറിലുണ്ട്. ചില തോന്നലുകൾ ചില നേരം നല്ലതാണ്.ഇടത്‌വശം ചേർന്ന് പതുക്കെപ്പോകാം ,ചേർത്തലയിൽ തട്ടുകട കാണാതിരിക്കില്ല.
എവിടെയായി, തിരക്കില്ല.
ഒരു പോലീസുകാരൻ കൈ കാണിക്കുന്നു. ഒപ്പം മറ്റു ചിലരും. ഒരു ടുറിസ്റ്റ് ബസ്സ് അവിടെ കിടപ്പുണ്ട്, മഞ്ഞ ലൈറ്റുകൾ മിന്നിച്ച്. ഇപ്പോൾ അപ്പുറം കുറേ കുട്ടികളെയും കാണാം.
കാർ നിർത്തി. ഇടത് ഗ്ലാസ് താഴ്ത്തുമ്പോൾ പുഴക്കൻച്ചീനിയുടെ മണം അയാൾക്ക് കിട്ടുമോയെന്ന് ശങ്കിക്കാതിരുന്നില്ല.
മരടിലേക്കു പോവുകയാണെന്നറിഞ്ഞപ്പോൾ പോലീസുകാരന് ഒരാവശ്യം പറയാനുണ്ടായി.
കൊച്ചീലെ ഹയർ സെക്കഡറി സ്കൂളിൽ നിന്ന് ടൂറ് പോയ വണ്ടി വീണു. കുറച്ചു കുട്ടികളെ വീതം സെയ്ഫായ വാഹനങ്ങൾ നോക്കി കയറ്റി വിടുകയാണ്, സഹായിക്കാമെങ്കിൽ ഏതെങ്കിലും ഐഡി കൊടുക്കാമോ എന്നായി പോലീസുകാരൻ.
വിസിറ്റിംഗ് കാർഡ് നീട്ടിയത് ,ഒരു കുട്ടിയാണ് വാങ്ങി നോക്കിയത്, പിന്നെ പോലീസിന് കൊടുക്കുമ്പോൾ പ്രതീക്ഷിച്ച ഒരാദരവ് അയാളിൽ പ്രകടമായി. നന്ദി പറയാനും മടിച്ചില്ല.
പുറത്തിറങ്ങി ചാവി പോലീസുകാരൻ്റെ കൈയ്യിൽ കൊടുത്തു.
‘ഞാൻ അങ്ങോട്ട് മാറി നിന്ന് ഒന്നു സ്മോക്ക് ചെയ്തോട്ടെ. ഡിക്കി തുറന്നോളൂ. ലഗേജ് കാണുമല്ലോ ‘
കാറിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളെയാണ് അയാൾ കയറ്റുന്നത്. ഫോൺ നമ്പരുകളും വിലാസവുമാകാം കുറിച്ചെടുക്കുന്നുമുണ്ട്.
മറ്റൊരു പോലീസുകാരൻ പിന്നിൽ നിർത്തിയ കാറിലെ ഫാമിലിയോട് സംസാരിക്കുന്നതും കാണാം. ചാറ്റൽ മഴ ഒന്നുറയ്ക്കാൻ തയ്യാറെടുക്കുന്നതു പോലെ.
നിലവിളിച്ച് ആംബുലൻസുകൾ മരണംപോലെ പറക്കുന്നുണ്ട്. പോലീസുകാരൻ തനിക്ക് കിട്ടിയ കാര്യങ്ങൾ ഒരു അധ്യാപകനോട് പറയുന്നത് ആകാം കാണുന്നത് ,അയാൾ അസ്വസ്ഥനാണ്.ഒരു ടീച്ചർ സാരി പിടിച്ചു നേരേ വച്ചും ധൃതി പ്രകടിപ്പിച്ചും എല്ലാം നോക്കുന്നത് താനാണ് എന്ന ഉത്തരവാദിത്വം അഭിനയിച്ച് ഫോണിൽ എന്തൊക്കെയോ പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
സിഗറ്റ് തീരാറായി, അത് വലിച്ചെറിയുമ്പോൾ വീണുപോകുമോ എന്നൊരു വിചാരം കറണ്ടടിച്ചതു പോലെ.
ഫോൺ ബല്ലടിക്കുന്നുണ്ട്. കുട്ടികൾ കാറിൽ നിറഞ്ഞിരിക്കുന്നു. ഇതെടുക്കേണ്ടതാണ്.
‘എവിടായി?’
എന്താ?
ഇവിടെ മൊത്തം ചാനലുകാരാണ്
ഉം
_ ഒരു മൗനം ഫോണുകൾക്കിടയിൽ ..
മഴയുണ്ടോ?
ഉണ്ട്
ഇവിടെയും
മഴയ്ക്കത് ഇഷ്ടമാണ്.പെയ്യട്ടെ
ഡാ
ശരി വിളിക്കാം.
അപ്പുറത്തിങ്ങോട്ട് എന്തോ പറയാനാഞ്ഞതാണ്. വേണ്ട . പോകാം.
ചാറ്റൽ മഴയത്ത് കാറിലേക്ക് നടക്കുമ്പോൾ അപ്പുറത്ത് ജീപ്പിന് അടുത്തുനിന്ന് എസ്ഐ ശ്രദ്ധിക്കുന്നതും .അയാൾ പെട്ടെന്ന് മുന്നോട്ടു വരാൻ ശ്രമിക്കുന്നതും കണ്ടു ,വേണ്ട അത് വേണ്ട, പെട്ടെന്ന് കാറിൽ കയറി വണ്ടി സ്റ്റാർട്ടാക്കി. പോലീസുകാര് നന്ദി പറയുന്നുണ്ട് .കുട്ടികൾ പോകാം അങ്കിൾ എന്ന ഉത്സാഹത്തോടെ …പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.
മഴ മഴ കാറിനു മുകളിൽ കുറച്ചുകൂടി ശക്തമായി കൈകാലിട്ടടിക്കാൻ തുടങ്ങി.
ഒന്ന് പൊരുത്തപ്പെടാൻ കാത്തിരുന്ന കുട്ടികൾ പതുക്കെ അനങ്ങി തുടങ്ങി .അവർ പരസ്പരം യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് .. കുട്ടികൾ തന്നോടും അടുക്കാൻ ശ്രമിക്കുന്നുണ്ട് ..അവരോട് കളിതമാശകൾ പറയണമെന്നുണ്ട് .ഇപ്പോൾ ,അവർ വിചാരിക്കുന്നുണ്ടാവാം താനൊരു ഗൗരവക്കാരനായ ജാഡക്കാരനാണെന്ന്.
അങ്കിളിന് മക്കളില്ലേ
ഒരുത്തി തലയിൽ ചൊറിഞ്ഞു ചോദിക്കുന്നു.
‘ ഉണ്ട് മോളേ ‘
‘എന്താ പേര്?’
‘മഴ”
അവർ ചിരിച്ചു.
‘എന്ത് ചെയ്യുന്നു’
‘ഇനിയെന്ത് ചെയ്യാൻ ,പെയ്യല്ലേ ‘
അവർ ചിരി നിർത്തീല്ല.
‘ഞങ്ങടെ ടീമാണോ ‘
‘കുറച്ചൂടെ മൂത്തതാ മക്കളേ’
കുട്ടികൾ വിടാനുദ്ദേശമില്ല.
‘എവിടാപ്പോ ‘
‘ പിറകേ വരും .കുറച്ചു കഴിയുമ്പോ ‘
അതവർക്കിഷ്ടപ്പെട്ടു.
‘ചേച്ചിയാണോ, ചേട്ടനോ?’
‘മഴയ്ക്കെന്ത് ജൻഡർ ‘
അവർക്കതും പിടിച്ച മട്ടിൽ ചിരി തന്നെ.
‘അങ്കിൾ പൊളിച്ചു’
‘നിങ്ങക്ക് ചായയോ കോഫിയോ വല്ലോം വേണോ’
കോറസ് പോലെ അവർ ‘ഷവർമ’ എന്നലറി.
കുട്ടികൾ , ചിക്കൻ ചുരണ്ടുന്ന ബംഗാളിക്കു മുമ്പിൽ അക്ഷമരായി നിൽക്കുന്നത് കണ്ട് ഒരു സിഗററ്റ് കൂടി കത്തിച്ചു. അവിടെയാകെ ചെളിവെള്ളം ഒഴുകി നടക്കുന്നു. അപ്പുറത്ത് ബൈക്കുകളിൽ കുറേ ചെറുപ്പക്കാരെ കാണാം. ഒരു കണ്ണു വേണം. സ്കൂളിനുമുമ്പിൽ കുട്ടികളെ കാത്തു നിൽക്കുന്ന വീട്ടുകാർക്കടുത്തെത്തിക്കും വരെ.
കടയിലെ ടി വി യിൽ ന്യൂസ്. അറിയാതെ കണ്ണ് ഒന്നു പാളി, മനസ്സും.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ട്രാൻസ്ജൻ്റർ ആർട്ടിസ്റ്റ് മഴ ആത്മഹത്യ ചെയ്തു … ശസ്ത്രക്രിയ പിഴവിൽ ഡിപ്രഷനിലായിരുന്നുവെന്ന് എഫ് ബി യിലെ പോസ്റ്റിൽ…. വിവിശദീകരണ ദൃശ്യങ്ങളും വിവരണങ്ങളും …. വാടകഫ്ലാറ്റിൽ തുടർ ചികിത്സക്കും വിശ്രമിക്കാനുമായി മതാപിതാക്കൾക്കൊപ്പമായിരുന്നു., അച്ഛൻ പ്രശസ്തനായ…
വീഴാതിരിക്കാൻ കാറിന് ബോണറ്റിൽ ചാരി നിന്നു.
കടയിൽ നിന്നവർ ചിരിക്കുന്നുണ്ടത്കണ്ട് . ഒരാൾ ചാനൽ മാറ്റി. ജയസൂര്യയുടെ പുതിയ പാട്ട്.
ഫോൺ ബല്ലടിക്കുന്നു. എടുക്കേണ്ടതാണ്.
‘ എത്തിയോ.’
‘ഇല്ല’
‘ ആംബുലൻസ് പുറപ്പെട്ടു’
‘അവൾ’
‘ കൂടെയുണ്ട്. നോർമ്മല്ല ‘
‘അവളത് മാനേജ് ചെയ്യും. എന്നെ കാണാതിരിക്കുന്നത്രയും.. മഴയ്ക്ക് നനയാതിരിക്കാൻ ഞാനവിടെ ചെന്ന് ഒരു പന്തലിട്ടിരിക്കാം.. ഏർപ്പാടു ചെയ്തിട്ടുണ്ട്. കൂട്ടിന് വിചാരിച്ച ആരും കാണില്ലെന്ന് അവളെ ഒന്ന് ഓർമ്മിച്ചേക്ക് ‘
‘ഡാ’
‘ശരി’
കുട്ടികൾ കാറിൽ കയറി
പതുക്കെ കാർ നീങ്ങി. അവർ മൊബൈൽ ഫോണിൽ ആ പാട്ടിനൊത്ത് നൃത്തം ചെയ്തത് പരസ്പരം കാണിച്ചു രസിക്കുന്നുണ്ട്.
‘എൻ്റെ മഴക്കും ജയസൂര്യയെ വല്യ ഇഷ്ടമായിരുന്നു’
വെറുതേ പറഞ്ഞു.
‘ഞങ്ങക്ക് യാഷിനെയാ’ കുട്ടികൾ.
‘ അയാൾ മേരിക്കുട്ടിയായിട്ടില്ലല്ലോ, അത് ജയനല്ലേ ‘
എന്ന് പറയണമെന്നു തോന്നി. കുട്ടികൾ പാട്ടിനൊത്ത് ശരീരമനക്കിക്കൊണ്ടിരുന്നു.
മഴ ശക്തമായി.
ശ്രദ്ധിച്ചോടിക്കണം. ഈ മക്കളെ എത്തിച്ചിട്ടു വേണം മരടിലെ വീട്ടിലെത്താൻ.

littnowmagazine@gmail.com
കവിത
അൽഷിമേഴ്‌സ്

ഹരിത ദാസ്
വര: സാജോ പനയംകോട്
ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com
കഥ
മുഖംമൂടികൾക്കിടയിൽ

കഥ. ശ്രുതി വൈ ആർ
വര: സാജോ പനയംകോട്
എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”

അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി
സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “
littnow.com
littnowmagazine@gmail.com
കഥ
അലിയൂ…

ഫമിത വര: സാജോ പനയംകോട്
സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.

അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.
കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.
അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.
തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..
littnow.com
littnowmagazine@gmail.com
-
സാഹിത്യം6 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്10 months ago
ബദാം
-
സിനിമ7 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ8 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം10 months ago
വായനയുടെ സിംഫണി, എഴുത്തിന്റെയും
-
സാഹിത്യം12 months ago
ക്രിസ്തുവിനെ
തേടുന്ന പോപ്പ്… -
ലേഖനം10 months ago
കോവിടാനന്തരലോകം
-
സാഹിത്യം11 months ago
പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം
You must be logged in to post a comment Login