കവിത
കരുണ ഓൾഡേജ് ഹോം

റീന. വി
അമ്മ
വീട്ടിലേക്ക്
മടങ്ങിവന്ന നാൾ മുതൽ
കാണാതായ പശുക്കളും
കരകടത്തിയ പൂച്ച കളും
ദുർമരണപ്പെട്ടുവെന്നു കരുതിയ
പട്ടികളും
പുൽച്ചാടികളും
പുഴകളും
കാടും
മലയും അമ്മയോടൊപ്പം നനഞ്ഞ്
തിരിച്ചു വന്നു.
അയൽക്കാർ
പുതിയ അടുപ്പത്തോടെ
പെരുന്നാളിൻ പകർച്ച അതിര് കടന്ന് കൈയിൽ വച്ചുതന്നു .
അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന്
നക്ഷത്രങ്ങളും
സൂര്യനും ചന്ദ്രനും
രാപകലില്ലാതെ
അകമുറികളിൽ
കൊത്തങ്കല്ലു കളിച്ചു.
മറന്നു പോയ ഭാഷ പഴയഈണത്തിൽ
വൈന്നേര വെയിലിനൊപ്പം
മോന്തിക്ക്
കീറിയ ചകലാസുമായി
കൂട്ടു കിടക്കാൻ വന്നു.
അമ്മ വീട്ടിലേക്ക്
മടങ്ങിവന്ന നാൾ
ആകാശം ജനൽപ്പാളിയിൽ
മുട്ടി വിളിച്ച്
പുലർച്ചെ എണീപ്പിച്ച്
മഴയോടൊപ്പം പല്ലു തേപ്പിച്ച്
നെറുകയിൽ രാസ്നാദി തിരുമ്മി
അലക്കിയമണമുള്ള
കുപ്പായമിടുവിച്ച്
ഒറ്റമൈനകളെ കാണിച്ചു തന്നു.
അമ്മചാഞ്ഞ
മണ്ണടരിൽ നിന്ന്
തലയെത്തിച്ച
ഇത്തിരിപ്പോന്ന
പുൽച്ചെടിയെ നോക്കി
ഓൾഡേജ് ഹോമിലെ ഒൻപതാം നമ്പർ മുറി
മരിച്ച ഒരാളുടെ
ഓർമ്മ ചാരി നിന്നു .

രചനകൾക്കൊപ്പം
വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login