കവിത
ചോക്കുപെൻസിൽ

ഫില്ലിസ് ജോസഫ്
പണ്ടെന്റെ ക്ലാസ്
മുറിയിൽ ഒരുപിടി
ചോക്കുപെൻസിലു
കളുണ്ടായിരുന്നു
പെട്ടെന്ന് പിണങ്ങി
ഒടിഞ്ഞു പോകുന്ന
പാവം മനസുള്ള
ചോക്കുപെൻസിലുകൾ
എത്ര എഴുതിയാലും
തേഞ്ഞു തീരാതെ
അവർ എപ്പോഴും
പരസ്പരം ചിത്രങ്ങൾ
വരച്ചുകൊണ്ടേയിരുന്നു
ചില ദിവസങ്ങളിൽ ബാക്കിയായി പോയവർ
ചോറ്റുപാത്രങ്ങളിൽ
സുഖമായുറങ്ങാറുണ്ടായിരുന്നു
ഓടിക്കളിച്ച് തളർന്ന
ചിലരുടെ
കാണാതെ പോയ പെൻസിലുകൾ പെറുക്കി വച്ച കൂട്ടുകാരന്റെ കൈയ്യിരുന്ന് അവർ കുടുകുടെ ചിരിച്ചാർത്തു
മഴ പെയ്തപ്പോൾ
ഞാനറിഞ്ഞ
കുളിരിന്റെ കൂട്ടിൽ
അവർ കൂട്ടമായെത്തി നനഞ്ഞുറഞ്ഞു
വേനലാറ്റി കുടഞ്ഞിട്ട
ഇടവേളകളിൽ ഒന്ന്
മിണ്ടാൻ കൊതിച്ചവർ
കരഞ്ഞുടഞ്ഞ്
കാണാതെയായി
കൂട്ടുകൂടിയും അടിപിടി വച്ചും അവർ
സ്വയമെറിഞ്ഞു കളഞ്ഞിടത്ത്
കുഴിയാനകളെ തിരഞ്ഞ് ഞാനിപ്പൊഴും
ശബ്ദമുണ്ടാക്കാതെ
കുനിഞ്ഞിരിപ്പുണ്ട്
അറിയാമെനിക്ക്
കൂട്ടരേ, ചുണ്ടിൽ വിരൽ പൂട്ടി , വരിവരിയായി നിങ്ങളെന്റെ
തൊട്ടുപിറകിൽ തന്നെയുണ്ടെന്ന് …

littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagzine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login