Connect with us

കവിത

ഒറ്റപ്പെടല്‍

Published

on

രാജന്‍ സി എച്ച്

ഒറ്റയ്ക്കാവുമ്പോള്‍ ഞാന്‍
വളരെയേറെയടുപ്പമുള്ള
ഒരാളോട്
സംസാരിച്ചു തുടങ്ങും.
എത്രവേണമെങ്കിലും
എനിക്കയാളോട് സംസാരിക്കാം.
തര്‍ക്കത്തിലേര്‍പ്പെടാം.
യോജിക്കുകയോ
വിയോജിക്കുകയോ ആവാം.
ഇടയ്ക്ക് പരസ്പരം മാറിപ്പോയതു പോലെ
ആ ഞാനോ ഈ ഞാനോ
ശരിയായ ഞാനെന്ന് ആശങ്കയാവും.
അപ്പോള്‍ കാഴ്ച്ചയ്ക്ക്
മറ്റൊരു മാനം തെളിയും.
ചിലപ്പോഴൊക്കെ വിക്കും.
ഒച്ചപ്പെടും.


ആംഗ്യം കാട്ടും.
ശരീരഭാഷയെന്നത്
വിവര്‍ത്തനത്തിനു വഴങ്ങില്ലെന്ന്
ബോധ്യമാവും.
അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളുമായി
ബാബേലെന്നതു പോലെ
കലങ്ങിപ്പോവും.
മൗനം തിരശ്ശീല വീഴ്ത്തും.
ഒറ്റയ്ക്കാവുമ്പോള്‍ മാത്രം
നമ്മളത്രമാത്രം
കൂട്ടാവുന്നതെന്തുകൊണ്ടാവും?
പുറമേ നിന്നാരാനുമെത്തിയാല്‍
നമ്മിലാരെങ്കിലുമൊരാള്‍
ഒളിച്ചിരിക്കുമിടമെങ്ങാവും?
ആള്‍ക്കൂട്ടത്തിലായാലും
ഒറ്റപ്പെടുമ്പോള്‍
പെട്ടെന്നു പ്രത്യക്ഷപ്പെടുന്നതെങ്ങുനിന്നാവും?
പരസ്പരം പങ്കുവെക്കാനാവാത്ത വിധം
നാമെന്നാവുമിനിയൊറ്റപ്പെടുക?

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക

littnowmagazine@gmail.com

Continue Reading
2 Comments

2 Comments

  1. Balakrishnanmokeri

    May 23, 2022 at 1:17 pm

    Touching,sir.(@Rajan CH)

  2. DR. B. V. BABY

    May 24, 2022 at 6:14 am

    അയ്യപ്പൻ എന്നുമെന്നും എനിക്ക് ഒരു ചോദ്യം ചിഹ്നം ആയിരുന്നു. ആരുമാരെയും കുസാത്ത, എന്തിനെയും അല്പം നോവിക്കുന്ന വെയിലിൽ തളരാത്ത ഒരു തൊട്ടാവാടി. ആ ആൽമാവിന് നിത്യ ശാന്തി നേരുന്നു.

You must be logged in to post a comment Login

Leave a Reply

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending