സാഹിത്യം
നെല്ല്

വാങ്മയം: 12
ഡോ.സുരേഷ് നൂറനാട്
ചിത്രം: കാഞ്ചന.എസ്
നെൽച്ചെടി വളർച്ചയുടെ ഓരോ കാലങ്ങളിലും മനസ്സിലുണർത്തുന്ന സമൃദ്ധി വർണ്ണിക്കാൻ മലയാളത്തിൽ വാക്കുകളില്ല. കെ.രാജഗോപാലിൻ്റെ കവിത സൃഷ്ടിക്കുന്ന വർണ്ണരാജികളും അതുപോലെതന്നെ!
കുട്ടനാടിൻ്റെ ഈണവും മണമുള്ള ഒരു വൈക്കോൽ മുന സഹ്യനിലേക്ക് തല ചായ്ച്ചാൽ പമ്പാനദിക്കുണ്ടാകുന്ന അനക്കമില്ലായ്മയുണ്ട് ആ കവിതകളിൽ. അത്രത്തോളം ക്ലാസ്സിക് ശില്പം രാജഗോപാലിന് വഴങ്ങും. നെല്ലിൻ കുലയിൽ നെല്ലും പതിരും ആ നെല്ലിൻ്റെ തന്നെ പാൽച്ചാറും ഊറിക്കൂടിയിരിക്കുന്നതിൻ്റെ സൗന്ദര്യം കവിതയിൽ അലയടിക്കുന്നു.
വെളിമ്പറമ്പിലൂടിഴഞ്ഞു വരുന്ന വെളിയനാടൻ കാറ്റിൻ്റെ തിരയിൽ പാറ്റിപ്പെറുക്കിയ നെന്മണികൾ പെറുക്കി കൂട്ടിയ വാക്കുകൾ.അവ യോജിച്ചവ, പരദേശികളെ വേർപിരിച്ചവ കവിതയുടെ വിളവ് ചാക്കുകളിലും കുട്ട, വട്ടികളിലും മില്ലിലേക്ക് പണിക്കാർ ചുമന്ന് കൊണ്ടു പോകുകയായി. ‘ മറവി കുത്തുന്ന മില്ല് ‘സുസജ്ജമായ ഒരു കവിതയാകുന്നത് അങ്ങനെയാണ്.

മില്ലിരുന്നിടത്തന്ന്,
നെല്ലുകൂനകൾ കുമിഞ്ഞമരും ചോർപ്പിൽ,
കല്ലുംപോളയും തിരിയുന്നൊരള്ളറിൽ,
തുരങ്കത്തിൽപ്പെട്ട കാറ്റുകൾ
പാറ്റിപ്പറത്തും ഉമിക്കൂന –
ക്കിപ്പുറം നിന്നെ മാത്രം
ധ്യാനിച്ചു നില്കും നേരം
തുമ്മലേ, നെറുകിൻ്റെ ബെൽറ്റയഞ്ഞ്
ഓരോ വളയങ്ങളും തെറിക്കുമോ.
ചെളിയിലൂഴ്ന്ന് നടന്നു കയറി വരുന്ന കവിയുടെ കാല്പാദങ്ങൾ മില്ലിൻ്റെ തറയിൽ പതുങ്ങുന്നു. പാറി വീഴുന്ന ഉമിയും തവിടും പതുങ്ങിക്കിടക്കുന്നതിൻ്റെ പൊടി ആ ഹൃദയത്തിൻ്റെ അനക്കത്തിലുണ്ട്. കായൽ വകഞ്ഞ് തുഴയെറിഞ്ഞു വരുന്ന ബാല്യവും യൗവ്വനവും മില്ലിലിരിപ്പുള്ളത് കവിക്കറിയാം. വിതയും പൊലിയും തേവലും കൊയ്യലും ചവിട്ടും ചിക്കലും എല്ലാം കവിതയുടെ വാങ്മയരൂപത്തെ വലിയ കഥയാക്കി മാറ്റുന്നു..

littnow.com
Uncategorized5 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം5 years agoകടൽ ആരുടേത് – 1
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
സിനിമ3 years agoഅപ്പനെ പിടിക്കല്






















Kanchana
April 20, 2022 at 4:44 am
വാങ്മയം പ്രപഞ്ചാകാരം പൂണ്ട് വിസ്മയമാകുന്നു.ആശംസകൾ.നന്ദിയും.