കവിത
തവസി

റാസി
തിരോന്തരത്ത് ലൊരു പോര് തവസിയുണ്ട്
വഴിയോരങ്ങളിൽ ചെർയ ചെർയ ലുലുമാളം
കെട്ടി പൊഴച്ച് തുരന്ന് പോകുകയാണ് തവസി.
ലിന്തോഫിയൻ കവി ദരീൻഷെയയെ-
യനുകരിച്ച് ജീവിതപേശയിൽ കളറ് മുക്കാതെ ഉടുത്തോണ്ട് നടക്കുന്നു.
നാണോം മാനോം പള്ള് വിളിക്കുമ്പൊഴും പരിചിതരോടെല്ലാം കടം ചോദിക്കും.
കഞ്ഞിവീത്ത്
അന്നദാനം
വിളിക്കാത്തകല്യാണം
ടീപാർട്ടികൾ ഒന്നും വിടൂല.
പ്രേം മത്തനെക്കുറിച്ചോ
പ്രേം നസീറിനിക്കുറിച്ചോ വാതുറക്കാതെ
പ്രേം നിമിഷങ്ങളിടിച്ച് പിഴിഞ്ഞ്
മുതുകത്ത് പുരട്ടിയുറങ്ങും.
പൊത്തകങ്ങൾ, പുത്തകങ്ങൾ
പൊത്തി പൊത്തി വെയ്ക്കാനിടമില്ലാതെ
തവസി.
അനുഫവവും
കബിതേം കദേ൦ നോഫലും ഗുറിപ്പും
നിരൂബാണവും തൊടുക്കാൻ
“അനുശീലനം ഡാഷ് മോനാൻടാ ഡാഷ് മോളെന്ന്”റാത്തീബ് വാളെടുക്കും തവസി.
യെ൦പീനാരായണപിള്ളയല്ലേ
തവസിയുടെയെഴുത്തുസ്താദ്.?
അഭിമാന്യൂസ്ഹള് തവസിയെ
ബേക്കടിയാംഗ്യഭാഷയിലിരുത്തി
തോന്നർക്ക്
തോന്നും ബോലെയവതരിപ്പിക്കാൻ
പറ്റിയ ഐറ്റംമേനല്ല തവസി.

കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login