കവിത
തവസി

റാസി
തിരോന്തരത്ത് ലൊരു പോര് തവസിയുണ്ട്
വഴിയോരങ്ങളിൽ ചെർയ ചെർയ ലുലുമാളം
കെട്ടി പൊഴച്ച് തുരന്ന് പോകുകയാണ് തവസി.
ലിന്തോഫിയൻ കവി ദരീൻഷെയയെ-
യനുകരിച്ച് ജീവിതപേശയിൽ കളറ് മുക്കാതെ ഉടുത്തോണ്ട് നടക്കുന്നു.
നാണോം മാനോം പള്ള് വിളിക്കുമ്പൊഴും പരിചിതരോടെല്ലാം കടം ചോദിക്കും.
കഞ്ഞിവീത്ത്
അന്നദാനം
വിളിക്കാത്തകല്യാണം
ടീപാർട്ടികൾ ഒന്നും വിടൂല.
പ്രേം മത്തനെക്കുറിച്ചോ
പ്രേം നസീറിനിക്കുറിച്ചോ വാതുറക്കാതെ
പ്രേം നിമിഷങ്ങളിടിച്ച് പിഴിഞ്ഞ്
മുതുകത്ത് പുരട്ടിയുറങ്ങും.
പൊത്തകങ്ങൾ, പുത്തകങ്ങൾ
പൊത്തി പൊത്തി വെയ്ക്കാനിടമില്ലാതെ
തവസി.
അനുഫവവും
കബിതേം കദേ൦ നോഫലും ഗുറിപ്പും
നിരൂബാണവും തൊടുക്കാൻ
“അനുശീലനം ഡാഷ് മോനാൻടാ ഡാഷ് മോളെന്ന്”റാത്തീബ് വാളെടുക്കും തവസി.
യെ൦പീനാരായണപിള്ളയല്ലേ
തവസിയുടെയെഴുത്തുസ്താദ്.?
അഭിമാന്യൂസ്ഹള് തവസിയെ
ബേക്കടിയാംഗ്യഭാഷയിലിരുത്തി
തോന്നർക്ക്
തോന്നും ബോലെയവതരിപ്പിക്കാൻ
പറ്റിയ ഐറ്റംമേനല്ല തവസി.

- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം4 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login