Connect with us

കഥ

മദ്യപാനം
ആരോഗ്യത്തിന്
ഹാനികരം

Published

on

ഫാസിൽ മുഹമ്മദ്

അന്തരീക്ഷമാകെ ഇരുട്ടിനാൽ
മൂടിക്കെട്ടിനിന്നു. അങ്ങിങായി
ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ നിന്ന്
പുറപ്പെടുന്ന ഫ്ലാഷ് ലൈറ്റ് പോലെ
ആകാശത്തെയും ഭൂമിയെയും പ്രകമ്പനം
കൊള്ളിച്ചുകൊണ്ട് ഇടിവെട്ടി കടന്നു പോയി.
എന്നാൽ നൂൽ വലിപ്പത്തിൽ കുറച്ച്
തുള്ളികൾ ഭൂമിയിൽ പതിച്ചു എന്നല്ലാതെ
അന്തരീക്ഷ ഭീകരതയോട് നീതിപുലർത്തുന്ന
ഒരു മഴ ഉണ്ടായിരുന്നില്ലാതാനും.എല്ലാം
വീക്ഷിച്ചുകൊണ്ട്
ഇരിപ്പുറക്കാത്തവനെപ്പോലെ നസീഫ്
വീടിന്റെ കോലായിലൂടെ വട്ടവും നീളവും
നടന്നു. നടത്തത്തിനിടയിലും പുറത്ത്
റോഡിലേക്ക് നീളുന്ന പാതയുടെ അറ്റത്തേക്ക്
ആരെയോ പ്രതീക്ഷിച്ച് ഇടക്കിടക്ക് അയാൾ
എത്തിനോക്കുന്നുണ്ടായിരുന്നു.പക്ഷേ
പ്രതീക്ഷക്കും കാത്തിരിപ്പിനും നീളം കൂടി.
മഗ്‌രിബ് നമസ്ക്കരിക്കാനായി പള്ളിയിൽ
പോയിരുന്ന വാപ്പയുടെ തിരിച്ചുവരവിന്
വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.എല്ലാ ദിവസവും ഇത് പതിവായിരുന്നുവെങ്കിലും
ഇന്നത്തേത് അവന്റെ ക്ഷമയെ
നശിപ്പിച്ചിരുന്നു. ഒടുവിൽ വണ്ടിയെന്ന
ലക്ഷ്യം ഉപേക്ഷിച്ച് ഒരു കുടയുമെടുത്ത്
അവൻ പുറത്തേക്കിറങ്ങി.
നടത്തത്തിനിടയിൽ അന്തരീക്ഷമാകെ
അവൻ കണ്ണോടിച്ചു. സാധാരണ ഈ
സമയത്തുള്ളതിനേക്കാൾ അതികരിച്ച ഇരുട്ട്
ഭൂമിയെ ആവരണം ചെയ്തിരിക്കുന്നതായി
അവന് തോന്നി. കഷ്ട്ടിച്ച് ഒരു
കിലോമീറ്ററിനടുത്ത് ദൂരം മാത്രമേ
കവലയിലേക്കുണ്ടായിരുന്നുള്ളു. അവൻ
ദൃതിയിൽ കവലയെ ലക്ഷ്യമാക്കി നടന്നു.
എപ്പോഴും മനുഷ്യന്റെ
കാൽപെരുമാറ്റമുണ്ടായിരുന്ന ആ വഴി
അവനുമുന്നിൽ വിജനമായിക്കിടന്നു.

’മഴ
വന്നാൽ പിന്നെ ഒറ്റ ഒരുത്തനും
പുറത്തിറങ്ങില്ല’അവൻ മനസ്സിൽ
വിചാരിച്ചു. തവളകളുടെ കരച്ചിലും,
ഇടിമിന്നലിന്റെ ശബ്ദവും അവന്റെ
നടത്തത്തിന് പശ്ചാത്തല സംഗീതം
നൽകിക്കൊണ്ടിരുന്നു.18വയസ്സായി.
എന്നതൊക്കെ സത്യം തന്നെ പക്ഷെ
ഇടിമിന്നൽ എന്നത് ഇപ്പോഴും അവനെ
ഭയപ്പെടുത്തുന്ന പ്രതിഭാസമായിരുന്നു,
അതുകൊണ്ടുതന്നെ ഓരോ ഇടിവെട്ടി കടന്നു
പോകുമ്പോഴും അവൻ
ഞെട്ടിത്തരിച്ചുകൊണ്ടിരുന്നു.എന്താണെങ്
കിലും ഒടുവിൽ അവൻ കവലയിലേക്കെത്തി.
നാല് ഭാഗത്തുനിന്നുള്ള വഴികൾ വന്ന്
ഒരുമിക്കുന്ന അത്യാവശ്യം വലിയൊരു
കവലയായിരുന്നു അത്. എന്നാൽ ആകെ മൂന്നോ
നാലോ കടകൾ മാത്രമേ ആ കവലയിൽ
ഉണ്ടായിരുന്നുള്ളു, അതിൽ ഒരെണ്ണം മഴ
കാരണം നേരത്തേ അടച്ചുപോയിരുന്നു. അവൻ
റോഡിന് അപ്പുറം ഉണ്ടായിരുന്ന
കോയാനിക്കയുടെ കടയിലേക്ക് വേഗത്തിൽ
നടന്നുകയറി. രണ്ട് സിഗററ്റ് വാങ്ങിക്കുക
എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഈ
സമയത്തുള്ള പുകവലി അവന്റെ ദിനചര്യയിൽ
പെട്ടതായിരുന്നു അതുകൊണ്ടാണ്
പേടിപ്പെടുത്തുന്ന
അന്തരീക്ഷമായിരുന്നിട്ടുകൂടി അതിനുവേണ്ടി
തുനിഞ്ഞിറങ്ങിയത്. സിഗററ്റും വാങ്ങി വന്ന

വഴിയേ ദൃതിയിൽ അവൻ
തിരിച്ചുനടന്നു.യുദ്ധത്തിനായി പോരാളികൾ
തടിച്ചുകൂടുന്നത് പോലെ ഇരുണ്ട മേഘങ്ങൾ
ആകാശം നിറയെ തിക്കിത്തിരക്കി യുദ്ധകാഹളം
മുഴങ്ങുന്ന പ്രതീതിയിൽ ഇടിമിന്നൽ ഭൂമിയെ
മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. പക്ഷേ
എന്നിട്ടും ഭയം മുഴുവൻ അടക്കിപ്പിടിച്ച്
നസീഫ് മുന്നോട്ട് തന്നെ നടന്നു.വീടിനു
മുന്നിലൂടെ പുഴയിലേക്ക് നീണ്ടുകിടക്കുന്ന
വഴിയിലൂടെ ആ നടത്തം തുടർന്നു.മനുഷ്യൻ
എത്രമാത്രം ധൈര്യശാലിയാണല്ലേ?.
ലക്ഷ്യമുണ്ടെങ്കിൽ പിന്നെ ലോകം മുഴുവൻ
എതിർത്താലും ഒരിക്കലും യാത്ര
അവസാനിപ്പിക്കാൻ അവൻ
തയ്യാറാവില്ല.പെരിയാറിന്റെ ഒരു
കൈവരിയായിരുന്നു അവന്റെ വീടിന്
കുറച്ചകലെമാറി ഒഴുകിയിരുന്നത്.പറയുമ്പോൾ
പുഴയെന്ന് ഒറ്റവാക്കിൽ
പറഞ്ഞവസാനിപ്പിക്കാമെങ്കിലും പുഴയും
സമീപപ്രദേശങ്ങളും രണ്ട് തട്ടായാണ്
കിടന്നിരുന്നത്. ഒന്ന് ഇറങ്ങിവരുമ്പോൾ
പാറയുടെ മുകളിൽ ചെളിമൂടിക്കിടക്കുന്ന

ഉയർന്ന പ്രദേശവും,മറ്റൊന്ന് വെള്ളം
ചാലുകീറി ഒഴുകുന്ന താഴ്ന്ന
പ്രദേശവും.എന്താണെങ്കിലും ഈ
പെരുംമഴയത്ത് താഴേക്ക് പോകാൻ അവൻ
ധൈര്യപ്പെട്ടില്ല മുകളിൽ തന്നെ
നിലയുറപ്പിച്ച് സിഗരറ്റിൽ നിന്നും
ഒന്നെടുത്ത് ചുണ്ടിൽ വെച്ച് കത്തിക്കാൻ
തുടങ്ങി.
പെട്ടെന്നാണ് താഴേ വെള്ളം
ഒഴുകുന്ന ഭാഗത്തുനിന്നും ആരുടെയൊക്കെയോ
സംസാരം അവന്റെ ചെവിക്കുള്ളിലൂടെ
തുളഞ്ഞുകയറി ഹൃദയമിടിപ്പ്
വർധിപ്പിച്ചത്. ചുറ്റപ്പെട്ട
അന്തരീക്ഷവും ഒറ്റക്കാണെന്ന സത്യവും
അവനെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും
എല്ലാം കടിച്ചമർത്തി
ശബ്ദമൊന്നുമുണ്ടാക്കാതെ താഴേ നിന്നുള്ള
സംസാരത്തിലേക്ക് കാത് കൂർപ്പിച്ചുവെച്ച്
അവിടെത്തന്നെ നിന്നു.കുറച്ചുനേരം ആ
നിർത്തം തുടർന്നതിനുശേഷം
അടക്കിവെച്ചിരുന്ന ഓരോ തുള്ളി ശ്വാസവും
നെടുവീർപ്പായി അവൻ ആസ്വദിച്ച്വിട്ടു.

ചെവി കൂർപ്പിച്ചു നിന്ന ആ കുറച്ച്
നേരത്തിനുള്ളിൽത്തന്നെ താഴേ നിന്ന്
കേൾക്കുന്നത് അവന് പരിചിതമായ
ശബ്ദമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ
തിരിച്ചറിവ് തന്നെയായിരുന്നു
നെടുവീർപ്പായി പുറത്തേക്ക്
വന്നത്.എന്തുതന്നെയാണെങ്കിലും
പരിചിതമായ ശബ്ദമാണെന്ന തോന്നൽ
അവന്റെ മനസ്സിലേക്കും തലച്ചോറിലേക്കും
ഒരു ധൈര്യത്തെ പ്രസരിപ്പിച്ചു. ആ
ധൈര്യത്തിന്റെ പുറത്ത് കത്തിക്കാനെടുത്ത
സിഗരറ്റ് ചെവി മടക്കിലേക്ക് വെച്ച്
ഫോണിലെ വെട്ടവുമടിച്ച് അവൻ താഴേക്ക്
നടന്നു.വഴിയിലൂടെ മുഴുവൻ മഴവെള്ളം
പുഴയിലേക്ക് ചാലുകീറി ഒഴുകിയിരുന്നതിനാൽ
തെന്നിവീഴുമോ എന്ന ആശങ്കയിൽ വളരെ
പതിയെയാണ് അവൻ
താഴെക്കിറങ്ങിയത്.കുറച്ചകലെനിന്നേ
മുകളിൽ നിന്ന് ആരോ വരുന്നുണ്ടെന്ന്
മനസ്സിലാക്കി മൂന്ന് നാല് പേര് നിന്ന്
തല്ലിപ്പെടക്കുന്നത് അവന്റെ കണ്ണുകൾ
നിഴൽ രൂപത്തിലാണെങ്കിലും

തിരിച്ചറിഞ്ഞു,അതോടെ അവനുറപ്പായി ഇത്
തനിക്ക് വേണ്ടപ്പെട്ട ആരോ
ആണെന്ന്.അവന്റെ ഉറപ്പ് സത്യമായി
ഭവിച്ചു എന്ന് പറയേണ്ടി വരും.കൂട്ടുകാരായ
ബിലാലും,ഉണ്ണിയും,രഞ്ജിത്തും, മമ്മദും
ആയിരുന്നു അത്, നസീഫാണ് ഇറങ്ങി
വരുന്നതെന്ന് മനസ്സിലായതോടെ അവരും
തല്ലിപ്പെടയെല്ലാം നിർത്തി
സമാധാനത്തോടെ നിക്കാൻ തുടങ്ങി
മാറ്റാരെങ്കിലും ആണെന്ന് കരുതിയായിരുന്നു
ആ ബഹളമെല്ലാം.നസീഫ് മൊത്തത്തിൽ
പരിസരം മുഴുവൻ ഒന്ന് ഓടിച്ചു നോക്കി, ഒറ്റ
നോട്ടത്തിൽ തന്നെ അവന് മനസ്സിലായി
മദ്യപാനമാണ് അവിടെ നടക്കുന്ന
കലാപരിപാടിയെന്ന്.
‘എന്താ പരിപാടി?’
എന്താണ് നടക്കുന്നതെന്ന്
മനസ്സിലായതിന്റെയും
വിളിക്കാത്തതിന്റെയും ഗൗരവം കലർന്ന
ശബ്ദത്തിൽ അവൻ ആദ്യം തന്നെ ചോദിച്ചു.

‘ഹേയ് ഇത് ചെറിയ സെറ്റപ്പിലൊരു കള്ള് കുടി
പരിപാടി’
ബിലാലാണ് അത് പറഞ്ഞത്.
‘നിന്നേ മനപ്പൂർവം വിളിക്കാണ്ടിരുന്നതാ.
നീ എന്നൊക്കെ കുടിച്ചേണ്ടോ അന്നൊക്ക
നിന്നേ ഇക്കാക്ക ഏറ്റിയേണ്ട് അതോണ്ട്
പേടിച്ചിട്ടാ’
തൊട്ട് കൂടെത്തന്നെ മമ്മദും പറഞ്ഞുവെച്ചു.
ഒറ്റ നിമിഷം നസീഫ് സ്ഥബ്ധനായി
നിന്നൊന്ന് ആലോചിച്ചു അവന്
വിഷമമായിക്കാണുമോ എന്ന് വിചാരിച്ച്
എല്ലാ കണ്ണുകളും അവനെത്തന്നെ
നോക്കിക്കൊണ്ടിരുന്നു.പെട്ടെന്ന് ആ
നിശബ്ദതയെയെല്ലാം പാടേ
അവസാനിപ്പിച്ചുകൊണ്ട് അവരുടെയെല്ലാം
നടുവിലേക്ക് അവൻ കുന്ദുകാലിൽ ഇരുന്നു
എന്നിട്ട് അവിടെ ഇരിക്കുന്ന കുപ്പിയിൽ
നിന്നും മൂന്ന് നാല് പെഗ്ഗ് മട മടാന്ന് അങ്ങ്
കുടിച്ചു.എന്താണ് സംഭവിക്കുന്നതെന്ന്
മനസ്സിലാവാതെ അവർ നാലുപേരും പരസ്പരം
നോക്കി.

‘ഇതിപ്പോ ഇവൻ സങ്കടം കൊണ്ടാണോ
കുടിക്കണേ അതോ നമ്മളോടൊള്ള ദേഷ്യം
കൊണ്ടോ?’
രഞ്ജിത്ത് വളരെ ശബ്ദം താഴ്ത്തി ചോദിച്ചു,
അറിയില്ല എന്ന മട്ടിൽ കൈ മലർത്തി
കാണിക്കുക മാത്രമാണ് മൂന്ന് പേരും
ചെയ്തത്.നസീഫ് ശരവേഗത്തിൽ അടുത്ത
പെഗ്ഗിലേക്ക് കടന്നു, പക്ഷേ അതിനേ
തടഞ്ഞുകൊണ്ട് മമ്മദ് അവനെ വട്ടം
കടന്നുപിടിച്ച് എഴുന്നേൽപ്പിച്ചു.
‘എന്റെ പൊന്നളിയാ നീ ഇവന്മാർ
പറയണതൊന്നും നോക്കണ്ട അടിച്ചോ പക്ഷേ
ഇങ്ങനെ വാരിവലിച്ച് കേറ്റിയാ ഒറപ്പായിട്ടും
നീ പാമ്പാവും വീട്ടിൽ പൊക്കേം ചെയ്യും’
മമ്മദ് തന്നെ മയത്തിൽ പറഞ്ഞു
മനസ്സിലാക്കുകയും ചെയ്തു.കാര്യങ്ങൾ
മനസ്സിലായ നസീഫ് മൊത്തത്തിൽ ഒന്ന്
അടങ്ങി അതു കണ്ടതോടെ എല്ലാവരും
ശാന്തരായി. പതിയെ ചെവി മടക്കിൽ നിന്നും
സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച്
ആഴത്തിൽ വലിച്ച് ഊതിക്കൊണ്ട് അവൻ

അങ്ങോടും ഇങ്ങോടും നടന്നു.അങ്ങനെ
കുപ്പി തീരുന്നത് വരെ ആ അടി നീണ്ടു.പക്ഷേ
അപ്പോഴും അന്തരീക്ഷം ഇരുട്ടുമൂടി
ഭയപ്പെടുത്തിയും ആകാശം ചിന്നിച്ചാറിയും
നിലകൊണ്ടു.
‘ടിടിടിംഡിങ് ടിടിടിംഡിങ് ഡിംഗ്’
നസീഫിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും
അത്രയും നേരം ഉണ്ടായിരുന്ന
അബോധാവസ്ഥയിൽ നിന്നും കുറച്ചെങ്കിലും
അവൻ സടകുടഞ്ഞെഴുന്നേറ്റു. വേഗം തന്നെ
അവൻ ഫോൺ ചെവിയിലേക്ക് ചേർത്ത് ഹലോ
പറഞ്ഞു.മറുവശത്ത് അവന്റെ ജേഷ്ഠൻ ഹാമീം
ആയിരുന്നു ഇനിയും വൈകിയാൽ വീട്ടിൽ
കയറ്റിലെന്ന് ഭീഷണി മുഴക്കി അവൻ
പെട്ടെന്ന് തന്നെ ഫോൺ വെച്ചു. പക്ഷേ
അതോടെ നസീഫിന്റെ അത്രയും നേരം
ഉണ്ടായിരുന്ന ധൈര്യവും
മനസ്സമാധാനാവുമെല്ലാം നഷ്ട്ടപ്പെട്ടു.
വീട്ടിൽ കയറാൻ സമയമായെന്ന് തലച്ചോറ്
മനസ്സിലാക്കിയ നിമിഷം മുതൽ കള്ള്

കുടിച്ചത് വീട്ടിൽ പിടിക്കാതിരിക്കാൻ അവൻ
കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങി.
അതേ ഉണർവ്വിൽ കൂടുതൽ ശ്രദ്ധയോടെയാണ്
അവൻ വീടിന്റെ പടികേറിച്ചെന്നത്.അവൻ
കയറിച്ചെല്ലുമ്പോൾ ഇക്കായും, ഇത്തായും,
ഉമ്മയും,വാപ്പയും, കുട്ടികളുമടക്കം
എല്ലാവരും ഹാളിൽ തന്നെയിരുന്ന് ടീവി
കാണുന്നുണ്ടായിരുന്നു. അവൻ
ചെരുപ്പൂരിയിട്ട് ആരെയും
എത്തിച്ചുപ്പോലും നോക്കാതെ നേരെ റൂം
ലക്ഷ്യമാക്കി നടന്നു. പക്ഷേ പെട്ടെന്ന്
പിന്നിൽ നിന്നും ഷർട്ടിൽ ഒരു പിടുത്തം
വീണു അവൻ മുഖം തിരിച്ചതും ഇക്ക
മൂക്കുകൊണ്ടൊന്ന് എത്തിച്ചു മണത്തി.
പെട്ടെന്ന് തന്നെ ഹമീമിന്റെ കൈ
പ്രവർത്തിച്ചു അത് വന്ന് വീണത്
നസീഫിന്റെ മുഖമടച്ചും നസീഫ് കറങ്ങി
തറയിൽ വീണു. അതിനുംപ്പോന്ന
ഒരൊന്നൊന്നര അടിയായിരുന്നു അത്.
‘ഒരു മിനിറ്റ് ഒരു മിനിറ്റ്’

നസീഫ് പറഞ്ഞുകൊണ്ടിരുന്ന
കഥക്കിടയിൽകയറി ബിലാൽ തടയിട്ടു.
‘എന്തേടാ’
നസീഫ് ആ സുഖം പോയതിന്റെ പേരിൽ ഒന്ന്
കടുപ്പിച്ച് ചോദിച്ചു.
‘അല്ലടാ നീ ചെരുപ്പൊക്ക ഊരിയിട്ട്
മര്യാധക്കാരനായി മുറിയിലേക്ക് പോയതിന്
പുള്ളി എന്തിനാ നിന്നെ മണത്തി ചെകളം
പൊത്തണത് ലോജിക് വന്നില്ലല്ലോ’
കടുത്ത സംശയത്തിൽ ആയിരുന്നു ബിലാലിന്റെ
ആ ചോദ്യം. ബാക്കി എല്ലാവരും അവനത്
ചോദിച്ച പാടെത്തന്നെ പക്ഷം
ചേർന്നിരുന്നു.
‘അത് പിന്നെ ചെറിയൊരു അബദ്ധം എനിക്കും
പറ്റി, ചെരിപ്പൂരിയിട്ട് കയറീന്ന്
പറഞ്ഞല്ലോ അത് ഊരിയിട്ടത് നൈസ്
ആയിട്ടൊന്ന് ഹാളിലായിപ്പോയി’
വളരെ വിഷമിച്ചായിരുന്നു നസീഫ് അത്
പറഞ്ഞു തീർത്തത്. പറഞ്ഞു തീർന്നതും
‘ഇപ്പ ശരിയായി’ എന്നും പറഞ്ഞ് എല്ലാവരും

കൂടി ആർത്തു ചിരിക്കാൻ തുടങ്ങി.അങ്ങനെ
ഒരിക്കൽ കൂടി വീട്ടുകാരെ കബളിപ്പിക്കാനുള്ള
പ്രയത്നം എട്ട് നിലയിൽ പൊട്ടി. ‘അടുത്ത
തവണയാകട്ടെ ഞാൻ എന്തായാലും വീട്ടിൽ
പിടിപ്പിക്കില്ല’ നസീഫ് മനസ്സിൽ
പറഞ്ഞു. അവൻ കൈകൾ കൊണ്ട് അടി കൊണ്ട്
തെണർത്തു കിടക്കുന്ന കവിളിലൂടെ മെല്ലെ
തലോടി നോക്കി. പെട്ടെന്ന് അവന്റെ
കണ്ണുകളിലേക്ക് തലേന്ന് രാത്രി അടിച്ച
മദ്യത്തിന്റെ കുപ്പി വെള്ളത്തിലും
കരയിലുമായി ഇടിച്ചു പൊങ്ങുന്ന ഒരു കാഴ്ച
വിരുന്നെത്തി. അവൻ കണ്ണുകൾ
കൂർപ്പിച്ച് അതിലെ സ്റ്റിക്കറിൽ
എഴുതിയിരുന്ന വാചകങ്ങൾ ചുണ്ടു കൊണ്ട്
പതിയെ ഉരുവിട്ടു “മദ്യപാനം ആരോഗ്യത്തിന്
ഹാനികരം”.

littnow.com

littnowmagazine@gmail.com

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

കഥ

അലിയൂ…

Published

on

ഫമിത വര: സാജോ പനയംകോട്

സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.


അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

      സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

  മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ  ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.

   കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.

   അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.

തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..

littnow.com

littnowmagazine@gmail.com

Continue Reading

കഥ

ഒന്നുചേർന്നൊഴുകുന്ന പുഴ

Published

on

ഇളവൂർ ശശി

വര: സാജോ പനയംകോട്

“മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”
ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.
“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി പോലെ ഈ കട്ടിലിൽ മലർന്നു കിടക്കാൻ തുടങ്ങിയിട്ട്. എന്നാണിനി മുറ്റത്തേയ്ക്കും പറമ്പിലേയ്ക്കും ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. മാഷേ… കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും കൊന്നകൾ കാലംതെറ്റി പൂവിട്ടിട്ടുണ്ടാകുമോ. കിളിച്ചുണ്ടൻമാവിലെ മാങ്ങ പകുതിയും കിളിയും അണ്ണാനും വവ്വാലും കൊണ്ടുപോകത്തേയുള്ളൂ. ഓ…ന്നാലും സാരമില്ല. അവറ്റകൾക്കും വേണ്ടേ എന്തെങ്കിലും ഒക്കെ തിന്നാൻ.
തൻ്റെ മടിയിൽ തലവച്ച് കിടക്കുന്ന ടീച്ചറുടെ മൂർദ്ധാവിൽ ഉമ്മവച്ച് മാഷ് പറഞ്ഞു.
“ടീച്ചറേ… ഈശ്വരൻ എല്ലാം നേരെയാക്കും. പിന്നേ… സമയം കുറെയായി! ടീച്ചറൊന്ന് ഉറങ്ങാൻ നോക്ക് “
മാഷ് തന്നോടല്ല പറഞ്ഞതെന്നുള്ള ഭാവത്തോടെ ടീച്ചർ ഇങ്ങനെ തുടർന്നു.
“മാഷേ… മുറ്റത്തും തൊടിയിലും കരിയിലകൾ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. പുറത്തോട്ടിറങ്ങുമ്പോൾ സൂക്ഷിക്കണം. വല്ല ഇഴജന്തുക്കളും കാണും. അമ്മിണിയുടെ മോളെ വിളിച്ച് വീടും പരിസരവും ഒന്ന് തൂത്തുവാരിക്കണം. അതിന് എന്തെങ്കിലും നാല് കാശ് അധികപ്പറ്റായി കൊടുക്കണേ. വയ്യാത്ത തന്തയും തള്ളയും പിന്നെ പറക്ക മുറ്റത്ത രണ്ട് കൈക്കുഞ്ഞുങ്ങളും ഉള്ളതാണ്. അതിൻ്റെ ഭർത്താവാണെങ്കിൽ നാഴികയ്ക്ക് നാല്പതു വെട്ടവും കള്ളും കഞ്ചാവുമ, പോരാത്തതിന് അതിനെ ആ ദുഷ്ടൻ പൊതിരെ തല്ലുകയും ചെയ്യും. കഷ്ടം.”
എന്തോ മറന്ന കാര്യം ഓർത്തിട്ടെന്നപോൽ ടീച്ചർ തുടർന്നു.

 "ങ്ഹാ…പിന്നെ മാഷേ… തൊടിയിലെ മൺചട്ടിയിൽ കുറച്ചു വെള്ളം നിറച്ചു വയ്ക്കണെ… കാക്കയും കിളികളും ഈ തീവെയിലത്ത് പരക്കം പാഞ്ഞു നടക്കുകയാകും." മറ്റെന്തോ കൂടി പറയാനായി ടീച്ചർ ചുണ്ടനക്കിയതാണ്. പക്ഷേ അതിനു മുൻപേ നിരമുറിയാത്ത വെളുത്ത പല്ലു കാട്ടിയുള്ള മാഷിൻ്റെ ചിരിയാണ് ഉയർന്നത്.
  "...അതെല്ലാം ടീച്ചർ എന്നോടൊപ്പം ചേർന്നന്ന് മുതൽ എന്നെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളല്ലേ.കൊള്ളാംഞാനത് മറക്കുമോ" 
ടീച്ചറുടെ നരപടർന്ന കുറ്റിമുടികളിൽ വിരലുകളോടിച്ച് ഒരു കുഞ്ഞിനോടെന്നപോൽ മാഷ് സാവധാനം പറഞ്ഞു.
"ടീച്ചറേ… മുറ്റവും തൊടിയും പുരയ്ക്കകവും ഒക്കെ ടീച്ചർ വൃത്തിയാക്കി ഇടാറുള്ളതുപോലെയല്ലെങ്കിലും ഞാൻ ഒരു വിധം സൂക്ഷിക്കുന്നുണ്ട്. ദേ… ഇനിയാ കണ്ണുകൾ മെല്ലെ അടച്ച് ഒന്നുറങ്ങാൻ നോക്ക്" 

“ഇല്ല മാഷേ…എനിക്കുറക്കം വരുന്നില്ല. കണ്ണുകൾ അടക്കുമ്പോഴേക്കും അരയ്ക്ക് കീഴേ ഒര് വല്ലാത്ത വേദന. ഒന്ന് നിവർന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ…” ടീച്ചറുടെ കണ്ണുകൾ ആർദ്രമായി. വലംകൈയാൽ ആ കണ്ണുകളിലെ നനവ് തുടച്ചുമാറ്റി ടീച്ചറുടെ നയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗദ്ഗദത്തോടെ മാഷ് പറഞ്ഞു.
“…ടീച്ചറെന്തിനാ വിഷമിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്നും ഞാനില്ലേ… കൂടെ. എനിക്ക് ടീച്ചറും, ടീച്ചർക്ക് ഞനുമേയുള്ളു എന്ന ഓർമ്മവേണം. ദേ… ടീച്ചറ് തളർന്നാൽ പിന്നെ ഞാൻ… “
മാഷിൻ്റെ മനമൊന്ന് ഇടറിയെങ്കിലും ക്ഷണം സ്വയം മനസ്സിനെ നിയന്ത്രിച്ച് മാഷ് തുടർന്നു.
“ടീച്ചറേ… ഞാനല്പം ധന്വന്തിരംകുഴമ്പെടുത്ത് കാലിലിട്ട് തടവി തരാം” ടീച്ചറുടെ കാൽപ്പാദം മുതൽ അരക്കെട്ട് വരെ മൂടിയിരുന്ന പുതപ്പിന്റെ കീഴത്തെ തലപ്പ് മുട്ടുവരെ മുകളിലേക്ക് മടക്കിവച്ച ശേഷം കട്ടിലിൻ്റെ അടിയിലിരുന്ന കുപ്പിയിൽ നിന്നും കുഴമ്പെടുത്ത് ഇടം കയ്യിലേക്ക് പകരുന്നതിനിടയിൽ വിറപൂണ്ട കൈകളിൽ നിന്നും അതിൽ കുറച്ച് നിലത്തേക്കും പതിച്ചു. അത് കണ്ട ടീച്ചർ മാഷിനെ നോക്കി മന്ദഹസിച്ചു.
ഉടൻ ”അതെ, ഞാൻ കിളവനായി” എന്ന് പറഞ്ഞ് തലകുലുക്കി മാഷും ആ ചിരിയിൽ പങ്കുചേർന്നു. കട്ടിലിലേക്ക് ഇരുന്ന് കുഴമ്പ് ടീച്ചറുടെ കാൽമുട്ട് മുതൽ കീഴേയ്ക്ക് പതുക്കെ തേച്ച് പിടിപ്പിക്കുന്നതിനിടയിൽ സൗമ്യമായി മാഷ് പറഞ്ഞു.
” ടീച്ചറേ… ഇനി വേദനയൊക്കെ മാറും. പതുക്കെ കണ്ണടച്ചോളു”
പെട്ടെന്നൊരു വിതുമ്പൽ അവിടെ നിറഞ്ഞു.
“എനിക്കുവേണ്ടി മാഷ് ഏറെ സഹിക്കുന്നുണ്ട്. ഇങ്ങനെ ഏറെനാൾ കിടത്താതെ ഈശ്വരനങ്ങ് വിളിച്ചിരു” ആ വാക്കുകൾ പൂർത്തീകരിക്കും മുൻപേ മാഷ് കുഴമ്പ് പുരണ്ട തന്റെ കൈകളാൽ ടീച്ചറുടെ വായ പൊത്തിപ്പിടിച്ച് കഴിഞ്ഞിരുന്നു.
“അങ്ങനെ പറയല്ലേ ടീച്ചറെ പത്തുനാല്പത്തിയൊമ്പത് വർഷക്കാലമായി ഒന്നായി ജീവിക്കുന്നവരല്ലേ നമ്മൾ പോകുന്നെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം”
ടീച്ചർ ഉടനെ പറഞ്ഞു.
“ഭൂതം പൊന്നു കാക്കും പോലെ ഇങ്ങനെ എത്ര കാലം ഇരിക്കും എൻ്റെ അരികിൽ. മാഷിങ്ങനെ ഒരിടത്ത് തന്നെ ഉറച്ചിരിക്കുന്നത് കാണുമ്പോൾ നെഞ്ചു പിടയ്ക്കുന്നു. സ്കൂളിൽ നിന്നും വന്നാലുടനെ ഒരു കൈ ലിമുണ്ടും മടക്കികുത്തി തലയിൽ ഒരു വട്ടക്കെട്ടും കെട്ടി കുന്താലിയുമായി പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് ജോലി ചെയ്തിരുന്ന ഒരാൾ, ഇപ്പോൾ എൻ്റെ കട്ടിലിന്റെ തലയ്ക്കലും കാൽക്കലുമായി കാലം കഴിക്കുന്നു. ഇതൊന്നും കാണുവാൻ എനിക്ക് വയ്യ മാഷേ…”
ടീച്ചറുടെ ശ്രദ്ധ തിരിക്കാനായി മാഷുടനിങ്ങനെ പറഞ്ഞു.
“ടീച്ചറേ… കാലിൽ അല്പം ചൂടുവെള്ളം തുണിയിൽ മുക്കി പിടിക്കാം, പെരുപ്പിനൊരു ആശ്വാസം കിട്ടും”
ഇങ്ങനെ പറഞ്ഞ് മാഷ് കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും വേണ്ട. മാഷെൻ്റെ തലയൊന്ന് ആ മടിയിലേക്ക് എടുത്ത് വച്ചേ. എനിക്ക് ഉറക്കം വരുന്നു”
കാൽച്ചുവട്ടിൽ നിന്നും മാഷെഴുന്നേറ്റ് വീണ്ടും കട്ടിലിന്റെ തലത്തിലേക്ക് ഇരുന്ന് ടീച്ചറുടെ ശിരസ്സ് സാവധാനം തൻ്റെ മടിയിലേക്ക് എടുത്തുവച്ചു.
“മാഷിന് ഓർമ്മയുണ്ടോ പണ്ട് എന്നെ പെണ്ണുകാണാൻ വന്ന കാര്യം”
ചിരിച്ചുകൊണ്ടാണ് മാഷ് അതിനു മറുപടി പറഞ്ഞത്.
” അതെങ്ങനെ മറക്കും! അന്ന് ഞാൻ കണ്ട കണ്ണുകളിലെ ആ പ്രകാശത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല പിന്നെ അല്പം കുറവായിട്ടുള്ളത് ഈ കണ്മഷിയുടെ ചന്തമാണ് “
“മാഷേ… ഈ കണ്ണുകളുടെ വെളിച്ചമിന്ന് അങ്ങയുടെ മനസ്സിൻ്റെ വെളിച്ചമാണ്. രോഗിയായ അമ്മയെ സ്വന്തം മകൾ എങ്ങനെ പരിചരിക്കുമോ അതിലുമേറെ കരുതലോടെയും സ്നേഹത്തോടെയും അല്ലേ മാഷ് എൻ്റെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. എന്തിനേറെ എൻ്റെ കണ്ണുകളിൽ മഷി അണീക്കുന്നതും സീമന്തത്തിൽ സിന്ദൂരം ചാർത്തുന്നതും”
പെട്ടെന്ന് മാഷിടപെട്ടു.
“ഓ… ടീച്ചർ ഇതൊന്നു നിർത്തുന്നുണ്ടോ. നാലഞ്ചു വർഷമായി നിത്യവും ഇതുതന്നെയാണ് പറയുന്നത്. ടീച്ചറേ… എൻ്റെ സ്ഥാനത്ത് ടീച്ചറും, ടീച്ചറുടെ സ്ഥാനത്ത് ഞാനുമാണെങ്കിൽ ടീച്ചറും ഇതെല്ലാം ചെയ്യില്ലേ? അത്രയും കരുതിയാൽ മതി. മാത്രമല്ല, നമ്മൾ രണ്ടല്ലല്ലോ. ഒന്നായി ഒഴുകുന്ന ഒരു പുഴയല്ലേ”
മാഷിൻ്റെ മുഖത്തേക്ക് കണ്ണുകൾ കൂർപ്പിച്ച് ടീച്ചർ ചോദിച്ചു.
“മാഷിനെന്തേ ഷേവ് ചെയ്തില്ലേ?”
“ഓ… ഞാനങ്ങു മറന്നു. ഇനിയിപ്പം നാളെയാകട്ടെ”
”ടീച്ചറുടെ ഇഷ്ടക്കേടുകളിൽ ഒന്നാണ് മുഖത്ത് താടി രോമങ്ങൾ വളർത്തുന്നത്. അതിനാൽ മുഖം മിനുക്കുക എന്നുള്ളത് ഒരു ദിനചര്യയായി കഴിഞ്ഞിരുന്നു. പക്ഷേ എത്രനാൾ ഇങ്ങനെ ഈ മുഖം ടീച്ചറിൽ നിന്നും മറച്ചു പിടിക്കാൻ കഴിയും. ചിലപ്പോൾ കരുതും എല്ലാമങ്ങ് തുറന്നു പറഞ്ഞ് മനസ്സിൻ്റെ ഭാരം ഒന്ന് ഇറക്കി വയ്ക്കാം എന്ന്. പക്ഷേ… ടീച്ചറുടെ മുഖത്തെ ആ ചിരി കണ്ണുനീരായി മാറുന്നത് കണ്ടു നിൽക്കാൻ തനിക്ക് കഴിയില്ല. അത് തന്റെ ഹൃദയത്തെ പിളർത്തും ചിന്തയുടെ വേലിയേറ്റങ്ങളിൽ ഉയർന്നുപൊങ്ങവേ ടീച്ചറുടെ ശബ്ദം ഉയർന്നു. “മാഷെന്താ ആലോചിച്ചു കൂട്ടുന്നത്?”
മനസ്സ് പെട്ടന്നൊന്ന് പിടഞ്ഞെങ്കിലും ഉടനൊരു ഉത്തരം കണ്ടെത്തി.
“നമ്മളൊക്കെ പഠിപ്പിച്ച കുട്ടികൾ ഇപ്പോൾ ഏതെല്ലാം സ്ഥാനമാനങ്ങളിൽ എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചതാണ് “
ടീച്ചർ ചിരിച്ചു. ശേഷം ഇരുത്തിയൊന്നു മൂളി കൊണ്ട് പറഞ്ഞു
“മാഷേ… ഇങ്ങോട്ടൊന്നു നോക്കിയേ…”
ആ മുഖത്തേക്ക് നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ടീച്ചർ അപ്പോൾ പറഞ്ഞു.
“എൻ്റെ മാഷിന് ഇനിയും നുണ പറയാൻ അറിയില്ല. ഈ മുഖം കണ്ടാൽ എനിക്കറിയില്ലേ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. നമുക്ക് ഉറങ്ങാം”
ഇടങ്കൈ ചുവരിലെ വലിയ ബട്ടണിലേക്ക്. വെളിച്ചം അണഞ്ഞപ്പോൾ മാഷ് പറഞ്ഞു.
“എന്നാൽ ടീച്ചറെ ഇന്നത്തെ കഥപറച്ചിലിൻ്റെ ഊഴം എന്റേതല്ലേ. ഞാനിന്ന് ‘ഓ ഹെയ്ൻറി’ യുടെ വിഖ്യാതമായ ‘ദ ലാസ്റ്റ് ലീഫ് ‘ എന്ന കഥ പറയാം”
ഇരുളിനെ തുളച്ച്കൊണ്ടുള്ള ടീച്ചറുടെ ചിരി ആ മുറിയെവിഴുങ്ങി.
“ഇതെനിക്കറിയാം. ഈ കഥ ഒരുനാൾ ഞാൽ പറഞ്ഞതാണ്. എങ്കിലും, മാഷ് പറഞ്ഞോളൂ. മാഷിൻ്റെ മനോഹര ശബ്ദത്തിൽ അതൊന്നു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്”
“എങ്കിൽ ശരി… ന്യൂമോണിയ വ്യപകമായ് പടർന്നുപിടിച്ച് മരണം താണ്ഡവമാടുന്ന യൂറോപ്പിലെ ഒരു നഗരം. അവിടെ ഒരു വലിയ ചിത്രകാരനും തൊട്ടടുത്ത വീട്ടിലായി ഒരു യുവചിത്രകാരിയും. ഒരുനാൾ യുവ ചിത്രകാരിക്കും ന്യൂമോണിയ പിടിപെട്ട് അവൾ രോഗശയ്യയിലാകുന്നു. അവളുടെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ പുറത്ത് മതിലിലേക്ക് പടർന്നു കയറിയ ഒരു വള്ളിച്ചെടി കാണാമായിരുന്നു. അതിൽ നിറയെ ഇലകളും. ഓരോ ദിവസവും പ്രഭാതത്തിൽ അവൾ നോക്കുമ്പോൾ ഇലകളിൽ ഓരോന്ന് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം അവളുടെ പ്രതീക്ഷയും. അവസാനത്തെ ഇലയും കൊഴിഞ്ഞു പോയെങ്കിലും. ആ രാത്രിയിൽ ആ ചിത്രകാരൻ യഥാർത്ഥ ഇലയ്ക്ക് പകരം അതേ ഒരു ഇലയുടെ ചിത്രം അവിടെ വരച്ചു ചേർത്തു. അവസാനത്തെ ഇല കൊഴിയാതെ തന്നെ നിൽക്കുന്നതിനാൽ ആ പെൺകുട്ടി ജീവിതത്തിലേക്ക് പതുക്കെ തിരിച്ചു കയറി. പിന്നീടാണ് ആ പെൺകുട്ടി അറിയുന്നത് തൻ്റെ ജീവൻ നിലനിർത്താനായി ആ ഇല വരച്ച് ചേർത്തതാണെന്നും. ആ ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരിച്ചുപോയെന്നും”
കഥ കേട്ടശേഷം ടീച്ചർ ഉറങ്ങാൻ തുടങ്ങി. ഒരു ദീർഘനിശ്വാസത്തോടെ മാഷ് ഓർത്തു.
‘താനിപ്പോൾ ടീച്ചറുടെ മുഖത്തുനോക്കി കള്ളം പറയാനും പഠിച്ചിരിക്കുന്നു. അതും ഒരു കള്ളത്തെ സത്യമാക്കി തീർക്കാൻ മറ്റ് അനവധി കള്ളങ്ങൾ കൂടി പറയേണ്ടിയും വരുന്നു. എങ്കിലും അപരിചിതരാൽ നിറഞ്ഞ നഗരത്തിൽ ഈ കുടുസ് ഫ്ലാറ്റിൽ കഴിയുന്നത് തന്നെ ടീച്ചറുടെ ചികിത്സയ്ക്ക് ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ്.
ചില നേരങ്ങളിൽ ടീച്ചർ പറയും.
“മാഷേ…എനിക്കെന്നാണിനി ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. ഞാൻ പഠിച്ചതും പഠിപ്പിച്ചതുമായ സ്കൂളിൻ്റെ ക്ലാസ് മുറികളിലൂടെ വെറുതെയെങ്കിലും ഒന്നുലാത്തുവാൻ കഴിയുന്നത്”
“ദേ… ഞാനുമുണ്ടാകും ടീച്ചറോടൊപ്പം, ഈ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട്”
ടീച്ചറിൽ പ്രതീക്ഷയുടെ വിത്തുകൾ വീണ്ടും വിതറുമ്പോഴും മാഷിൻ്റെ മനസ്സുപിടയും.
”ങ്ഹാ…ഒന്നുമില്ലേലും ടീച്ചർ ഇങ്ങനെ എൻ്റെ കൺമുന്നിലുണ്ടായിരുന്നാൽ മതി. അതിനായി ഈ ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും. ജീവിതത്തിൻ്റെ ചെറുപ്പകാലങ്ങളിൽ ഒരു പ്രകാശമായി തന്നിലേക്ക് വന്നതാണ് ടീച്ചർ. തുടർന്നിങ്ങോട്ട് എൻ്റെ വീടിൻ്റെ എണ്ണ വറ്റാത്ത ഒരു നിലവിളക്കായി പ്രകാശം വിതറി. വൃദ്ധരായ എൻ്റെ അച്ഛനുമമ്മയ്ക്കും ഒരു മകളായും, സഹോദരന്മാർക്ക് ഒരു സഹോദരിയായും സ്നേഹിതയായും ഒക്കെ. മാത്രമല്ല, മിണ്ടാപ്രാണികളോടും ചെടികളോടും വരെ കുശലം പറഞ്ഞും അവയെ സ്നേഹത്തോടെ പരിപാലിച്ചും. വയലിൽ നിന്നും വീട്ടിലേക്കുള്ള പടവു വരെയും എപ്പോഴും തൂത്തു വൃത്തിയാക്കി ഇടാനും. മഴയിൽ മുറ്റത്ത് കിളിർക്കുന്ന പാഴ്ച്ചെടികളെ നുള്ളിയെടുത്തും. എന്തിനേറെ വേനൽക്കാലത്ത് പറന്നു നടക്കുന്ന കാക്കയ്ക്കും കിളികൾക്കും വെള്ളവും ആഹാരവും നൽകുന്നതും എല്ലാം ടീച്ചറുടെ ദിനചര്യകളുടെ ഭാഗമായിരുന്നു. സത്യത്തിൽ ഇപ്പോൾ ടീച്ചർക്ക് അങ്ങോട്ടോ ഇങ്ങോട്ടോ കഴുത്തൊന്ന് തിരിക്കാൻ പോലും കഴിയില്ല എങ്കിലും. ആദ്യം ഗർഭാശയ ക്യാൻസറും, അത് കഴിഞ്ഞപ്പോൾ ആമവാതവും അതിനോടൊപ്പം കടുത്ത ഷുഗറും. എന്തിനേറെ, ദൈവം വാരിക്കോരി കൊടുത്ത മറ്റ് അനവധി അസുഖങ്ങളുടെ ഇടയിൽപ്പെട്ട് ഏറെ നാളായി വേദന തിന്നുന്ന ഈ കിടപ്പിൽ പോലും ടീച്ചറെ അറിയിച്ചിട്ടില്ല. ജീവിതത്തിൽ ഇന്നേവരെ സമ്പാദിച്ചതും അല്ലാത്തതുമായ എല്ലാം വിറ്റ് ചികിത്സിച്ചിട്ടാണ് ഈ അവസ്ഥയിലേക്ക് എങ്കിലും ടീച്ചറെ എത്തിക്കുവാൻ കഴിഞ്ഞതെന്ന്. രോഗകിടക്കയിൽ സ്ഥിരതാമസമായപ്പോൾ ടീച്ചറുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറയും. ‘ ‘
“നമുക്കൊരു മകനോ മകളോ ഉണ്ടായിരുന്നെങ്കിൽ”
അപ്പോൾ മുഖം മൂടിയാൽ മനംമറച്ച് ടീച്ചറെ സമാധാനിപ്പിക്കും.
”ടീച്ചറേ… എനിക്ക് ടീച്ചർ മകളും, ടീച്ചർക്ക് ഞാൻ മകനുമല്ലേ. ആർക്കും ആരെയും വേണ്ടാത്ത ഇക്കാലത്ത് നമുക്ക് നമ്മൾ തന്നെ ധാരാളം”
ഉള്ളിലെ വേദനകൾ പുഞ്ചിരിയായി ഞങ്ങൾ പങ്കുവെച്ചു. ഒപ്പം ‘ടീച്ചറേ…’ന്നും ‘മാഷേ…’ന്നും പരസ്പരം വിളിച്ച് ബഹുമാനിച്ചും സന്തോഷിച്ചും സ്നേഹിച്ചും മുന്നോട്ടുപോയി.
ഉറക്കത്തിൽ ടീച്ചറൊന്ന് ഞരങ്ങി.
“മാഷേ… എനിക്ക് വേദനിക്കുന്നു. എൻ്റെ കാലൊന്ന് തിരുമ്മിത്താ…”
ഈയിടെയായി ടീച്ചറിങ്ങനെയാണ്. അതിനാൽ ഏതു പാതിരാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ടീച്ചറുടെ “മാഷേ…”ന്നുള്ള വിളിക്കായി ഞാൻ കാതോർത്തിരിക്കും. ചില രാത്രികളിൽ പതിവ് മരുന്നുകൾക്കൊപ്പം ചെറിയൊരു ഉറക്കഗുളിക കൂടി കൊടുക്കേണ്ടി വരും. ടീച്ചറുടെ കണ്ണൊന്നടപ്പിക്കാനായി.
അധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം എവിടെപ്പോയാലും ടീച്ചർ ഒപ്പമുണ്ടായിരുന്നു. അതിനാൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ ഏറിയതേയുള്ളൂ. സ്നേഹം നടിച്ചുകൊണ്ട് ചില ബന്ധുക്കളും നാട്ടുകാരും എൻ്റെ കാതിൽ കുശുകുശുക്കും. ”മോനെ നിനക്ക് ഈ മച്ചിയെ കളഞ്ഞിട്ട് ഒരു നല്ല പെങ്കൊച്ചിനെ കെട്ടിക്കൂടെ. ഇനിയും സമയമൊന്നും വൈകിയിട്ടില്ല” കുഴപ്പം ടീച്ചറുടേതല്ല എന്റേതാണെന്ന് ഉറക്കെ അവരെ ബോധ്യപ്പെടുത്തും. അപ്പോൾ ചിലർ മുഖം ചുളിച്ച് നിശബ്ദരാകും.
”ഇതുങ്ങളുടെ വിചാരം ഇന്നലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരനാണെന്നാ… അതുപോലെയല്ലേ മുട്ടിയുരുമി കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നത്”
സത്യത്തിൽ ഏതൊരു ഭാര്യയും തന്റെ ഭർത്താവ് എപ്പോഴും അരികിലുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത്രയേ ഉള്ളൂ ടീച്ചറുടെ കാര്യവും. അതിനായി ടീച്ചറുടെ മുന്നിൽ അല്പം തലകുനിക്കുന്നതും ഒരു പ്രത്യേക സുഖമാണ്. ബന്ധുക്കൾ ചിലപ്പോൾ ഞങ്ങളെ നോക്കി പറയും
”ഇവരിപ്പോഴും ഒരേ കട്ടിലിലാണ് കിടപ്പ്”
സത്യത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരേ കട്ടിലിൽക്കിടക്കുന്നത് ശാരീരിക ബന്ധം പുലർത്താൻ വേണ്ടി മാത്രമാണോ?! രണ്ട് പുഴകൾ ഒരു നിയോഗം പോലെ ഒന്ന് ചേർന്ന് ഒരു പുഴയായി ഒഴുകുന്നതല്ലേ ദാമ്പത്യം. ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ അന്നുവരെയും സ്നേഹവും പരിലാളനയും തന്ന മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും ഉറ്റ ബന്ധുക്കളെയും വിദൂരത്താക്കി. പരിചിതമല്ലാത്ത ഒരു വീട്ടിലേക്ക് വന്ന്. ഒരു പുരുഷൻ്റെ നെഞ്ചിലെ ചൂടിൽ ലയിച്ച് അവന്റെ വീടിന്റെ വിളക്കായി നിറയെ പ്രകാശം പരത്തുന്ന സ്ത്രീ. അവളുടെ ത്യാഗം മറ്റെന്തിനെക്കാളും മഹത്തരമല്ലേ.
രോഗാവസ്ഥയിൽ ഭാര്യയോടൊപ്പം ഏറെ നേരം ചിലവഴിച്ചപ്പോൾ നാട്ടുകാർ മറന്നു. കൈവശം ഉണ്ടായിരുന്ന പണവും സ്വത്തു വകയും വിറ്റ് ചികിത്സിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മക്കളെപ്പോലെ എന്ന് പറഞ്ഞു കൂടെ കൂടിയവരും ബന്ധുക്കളും പല പല കാരണങ്ങൾ പറഞ്ഞ് ദൂരേക്ക് മാറി. ആരെല്ലാം ഉപേക്ഷിച്ചാലും വെറുത്താലും എനിക്കെന്നും എന്റെ ടീച്ചറിന്റെ മുഖം കണികണ്ടുണരേണം.

  ''മാഷേ… കാലു വേദനിക്കുന്നു!"
   അല്പം കൂടി ഉച്ചത്തിൽ ടീച്ചർ വീണ്ടുംപറഞ്ഞു.
   "മാഷേ… കാല് വേദനിക്കുന്നു!''           
  പക്ഷെ,ആ വിളി മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല. 


ഇന്നലെ രാത്രിയിൽ ടീച്ചറുടെ കാലിന്റെ വേദന അധികരിച്ചിരുന്നു.. വേദനസംഹാരികളോടൊപ്പം ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് കരുതി മാഷ് ഒരു ഉറക്കഗുളിക കൂടി ടീച്ചർക്ക്കൊടുത്തു. കഥ കേട്ട് തീരും മുൻപേ ടീച്ചർ ഉറങ്ങിപ്പോയി എന്നറിഞ്ഞിട്ടും അൽപനേരം കൂടി കാലുകൾ തടവിക്കൊടുത്തും കഥ പറഞ്ഞും തീർത്തു. ഒപ്പം പതിവുപോലെ മൂർദ്ധാവിൽ ഒരു ചുംബനവും നൽകി കട്ടിൽ നിന്നും എഴുന്നേറ്റു കാലെടുത്ത് ഒരു ചുവടു മുന്നോട്ടു വച്ചതേയുള്ളൂ. നിലത്തുവീണു കിടന്നിരുന്ന ധന്വന്തരം കുഴമ്പ് തുള്ളികളിൽ കാൽവഴുക്കി മലർന്ന് നിലത്തേയ്ക്കൊരു വീഴ്ച്ച. തലയുടെ പിൻഭാഗം ശക്തിയിൽ കട്ടിലിന്റെ തടിമേലിടിച്ചു. ആ കിടപ്പിൽ കിടന്ന് "ടീച്ചറേ…" ന്നൊന്ന് നാവനക്കി. അത്രമാത്രം.


  ടീച്ചറുടെ നിലവിളി ഉച്ചത്തിലായി. മറ്റു ഫ്ലാറ്റുകളിൽ ഉള്ളവർ അപ്പോഴും അവരവരുടെ തിരക്കുകളിൽ വ്യാപൃതരായിരുന്നു.
  "മാഷേ… എഴുന്നേൽക്ക് മാഷേ…"     
  ടീച്ചർ തൻ്റെ സർവ്വശക്തിയും സംഭരിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. എങ്കിലും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കൈയ്യും മെയ്യുമിളക്കി അൽപ്പമായി നിരങ്ങി കട്ടിലിന്റെ അരികിലേക്ക് വന്നു. അടുത്തക്ഷണം ടീച്ചർ ആഞ്ഞ് നിലത്തേക്ക് വീണു. മുഖം നിലത്തേക്ക് ശക്തിയായി ഇടിച്ചു. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി. ശരീരം മൂടിയിരുന്ന പുതപ്പ് നിലത്തേക്ക് വീണു. അപ്പോൾ ടീച്ചറുടെ അരയ്ക്കു കീഴേയുള്ള ഭാഗം കടലിൽ തന്നെ കിടന്നിരുന്നു. അത് അരയിൽ ബന്ധിപ്പിച്ചിരുന്ന കൃത്രിമ കാലുകളായിരുന്നു. എങ്കിലും അത് കണ്ട് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ടീച്ചർ ഇഴഞ്ഞ് മലർന്ന് കിടന്നിരുന്ന മാഷിൻ്റെ അരികിലെത്തി    മെല്ലെ കൈതട്ടി വിളിച്ചു.   
  "മാഷേ…എഴുന്നേൽക്ക് മാഷേ…!, ദേ… ഞാൻ കട്ടില് വിട്ട് എഴുന്നേറ്റു മാഷേ…!! എന്നെയൊന്ന് നോക്കു മാഷേ…!!
  പച്ച ജീവനോടെയുള്ള ഒരു അവയവം ഒരു നിമിഷം കൊണ്ട് തുടയ്ക്കുമേലെ മുറിച്ചുമാറ്റുമ്പോൾ എത്ര മരുന്ന് കുത്തിവച്ച് മയക്കിയാലും അത് അവർക്ക് അറിയാം. അന്ന് എനിക്ക് ബോധം തെളിയും മുൻപേ മാഷ് എന്റെ മുറിച്ചുമാറ്റിയ കാലുകൾക്ക് പകരം അതേ വലിപ്പവും നിറവുമുള്ള കൃത്രിമ കാലുകൾ വച്ച് പിടിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ കരുതിയത്. ഞാനെല്ലാം അറിഞ്ഞിരുന്നു. നമ്മുടെ തറവാടും പറമ്പും വിറ്റതും, തറവാട്ടിലെ നമ്മുടെ ശയനമുറി പോലെ ഈ ഫ്ലാറ്റിനെ മാറ്റിയെടുത്തതുമെല്ലാം.
 എൻ്റെ സന്തോഷത്തിനായി മാഷ് ചെയ്ത കാര്യങ്ങളെല്ലാം ഞാൻ മാഷിൻ്റെ സന്തോഷത്തിനായി അറിഞ്ഞില്ലെന്ന് നടിച്ചു. മുറിച്ചുമാറ്റിയ കാലിൻ്റെ ബാക്കി തുണ്ടിൽ വേദന കടുക്കുമ്പോൾ ഞാനത് കാൽപാദങ്ങളിലും കാൽമുട്ടിലും വേദനയെന്നും പെരുപ്പെന്നും മാറ്റിപ്പറഞ്ഞു. അപ്പോൾ കൃത്രിമ കാലുകളിൽ അങ്ങ് ഇളം ചൂടുവെള്ളം മുക്കി പിടിക്കുകയും ധന്വന്തിരംകുഴമ്പിട്ട് തടവി തരികയും ഒക്കെ ചെയ്തു. 
പക്ഷേ, മാഷേ… അങ്ങെൻ്റെ മുഖത്തേയ്ക്ക് നോക്കി കള്ളം പറയാൻ ശ്രമിക്കുമ്പോൾ അങ്ങയുടെ കണ്ണുകളിൽ ചോര പൊടിയുന്നത് ഞാനറിഞ്ഞിരുന്നു. കൃത്രിമ കാലുകളിൽ കുഴമ്പ് പുരട്ടുമ്പോഴും ചൂടുവെള്ളം മുക്കി പിടിക്കുമ്പോഴും എനിക്ക് ഒന്നും അറിയില്ലെന്ന് മാഷിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 
 മാഷേ… എഴുന്നേൽക്ക് മാഷേ… എന്റെ കാൽ വേദനിക്കുന്നു മാഷേ…    
 മാഷേ… എനിക്കുറക്കം വരുന്നില്ല മാഷേ…! മാഷേ…ഒരു കഥ പറഞ്ഞുതാ മാഷേ…"
  മാഷിൻ്റെ ശിരസ്സിലെ ചോര ടീച്ചറുടെ സീമന്തത്തിലെ സിന്ദൂരത്തെ പുണർന്ന് ഒരു പുഴയായി പുറത്തേയ്ക്കൊഴുകി. 
  ഒന്ന് ചേർന്നൊഴുകിയെത്തിയ പുഴയെ വേർതിരിക്കാനാകാതെ കടൽ…

littnow.com

littnowmagazine@gmail.com

Continue Reading

Trending