കവിത
സഞ്ചാരം

എസ് . ജോസഫ്
മരുഭൂമിയിലെ കൂടാരത്തിൽ ഞാനും
ഏകാകിനിയായ രാത്രിയും
അവളുടെ ഉടലിന് തണുപ്പ്
വസ്ത്രത്തിൽ ചന്ദ്രനും നക്ഷത്രങ്ങളും
അവൾ നഗ്നയായി എന്റെ മേലേ കിടന്നു.
ഒരു പുതുപ്പു മാതിരി മൂടി
തണുക്കുന്നു ഞാൻ പറഞ്ഞു
തണുക്കട്ടെ അവൾ പറഞ്ഞു
ഞാൻ ചത്തുപോകും
ചാകട്ടെ
അതു പറഞ്ഞ് അവൾ എന്നെ ഉമ്മവച്ചു.
പുലർച്ചയ്ക്ക് അവൾ എണീറ്റു പോകുമ്പോൾ
ഞാനെന്റെ ഒട്ടകപ്പുറഞ്ഞ് കിഴക്കോട്ട് ലക്ഷ്യം വച്ചു.
എന്റെ കലണ്ടർ പ്രകാരം കാര്യങ്ങൾ സംഭവിച്ചില്ല.
ഋതുക്കൾ തമ്മിൽ യുദ്ധം ചെയ്തു ,
ദിവസങ്ങൾ മാറി മറിഞ്ഞു.
പർവ്വതങ്ങൾ ഇല്ലെന്നു കരുതിയിടത്ത് പർവ്വതങ്ങൾ ,
നദികൾ ഉണ്ടെന്ന് കരുതിയിടത്ത് മണൽക്കൂനകൾ,
മനുഷ്യരില്ലാത്ത ഗ്രാമങ്ങൾ.
ഒട്ടകവും ഞാനും

littnow
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login