കവിത
എ.എസ്!

രാജന്‍ സി എച്ച്
ഈയിടെ ഞാന്‍ കാണും
സ്വപ്നങ്ങളൊക്കെയും
എ.എസിന്‍റെ ചിത്രങ്ങളാക്കി.
നിറങ്ങളില്ലായിരുന്നെങ്കിലും
പെണ്ണുങ്ങളൊക്കെയും
കടുംനിറച്ചേല ചുറ്റി വന്നു.
കാടുകളൊക്കെയും
ഒറ്റയൊറ്റ മരങ്ങളായി
വിടര്‍ന്നു നിന്നു.
ആകാശത്തെ
ഒരൊറ്റ മേഘത്തിന്‍റെ
ചിറകു വീശിത്തൊട്ടു.
കറുപ്പിന്‍റെയാസക്തമായ
ആക്രമണോത്സുകതയില്‍
കടലാസിന്‍റെ വെളുത്ത പ്രതലങ്ങളില്‍
രൂപസാന്ദ്രമായ കോറലുകളായി.
കറുപ്പിന്‍റെയാസക്തമായ
ആക്രമണോത്സുകതയില്‍
കടലാസിന്‍റെ വെളുത്ത പ്രതലങ്ങളില്‍
രൂപസാന്ദ്രമായ കോറലുകളായി.എന്തൊരു കടുത്ത വരയായിരുന്നു.
നിറന്നു നിരന്നു
യൗവനം വീണ്ടെടുത്ത യയാതിയെപ്പോലെ.
സുന്ദരികളുടെ നീണ്ടിടംപെട്ട
കണ്ണുകളിലെ പ്രപഞ്ചദര്‍ശനം പോലെ.
ദുഃഖിതരായ സ്ത്രീകളുടെ
തടാകക്കയങ്ങള്‍ പോലെ.
പുരുഷന്‍റെ വിടര്‍നെറ്റികള്‍ക്കു മേലെ
തലേക്കെട്ടുകളുടെ കിരീടദര്‍പ്പം പോലെ.
കുഞ്ഞുങ്ങളുടെ ഉടലുകളുടെ
നിഷ്ക്കളങ്കത പോലെ.
എന്തൊരു ജീവിതമായിരുന്നു!
വിരല്‍ത്തുമ്പുകളില്‍
സംഗീതം നിറച്ചുവച്ച
വീണാവാദകനെപ്പോലെ
എ എസ്
കാണുന്നവരെയൊക്കെയും
നിങ്ങളുടെ മാത്രം ചിത്രമാക്കി
നിറച്ചതെന്തിനെന്നില്‍?

(എ എസ്.നായര്‍ എന്ന ഇലസ്ട്രേറ്റര്‍)
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login