കവിത
സാല്‍വദോര്‍ ദാലി

രാജന് സി എച്ച്
രണ്ടു ഭാഗത്തേക്കും
പിരിച്ചുവെച്ച
മീശയായിരുന്നു
അവള്‍ക്കിഷ്ടം.
ഞാനോ
ഫുള്ഷേവ്.
മീശ വെക്കണം,
ആദ്യരാത്രിയില്‍
ആദ്യമായി അവള്
ആവശ്യപ്പെട്ടു.
എന്റെ പൗരുഷം
അതിനു വഴങ്ങിയില്ല.
പിന്നീടവളൊന്നും
എന്നോടു പറഞ്ഞില്ല.
വിവിധ തരത്തില്‍
മീശ വളര്‍ത്തിയവരുടെ
ചിത്രങ്ങളുടെ
ശേഖരം അവള് സൂക്ഷിച്ചു.
നടന്മാരുടെ ചിത്രകാരന്മാരുടെ
നേതാക്കന്മാരുടെ
പല പല മീശകള്‍.
അരങ്ങില്‍
പലവേഷങ്ങളിലാടുന്ന
ഒരു നടനായിരുന്നല്ലോ ഞാന്‍.
പച്ചയും കത്തിയും
മിനുക്കും രൗദ്രവും
ഭീമനും അര്‍ജ്ജുനനും
നളനും പകര്‍ന്നാടി
നിറഞ്ഞാടി
മീശയില്ലാതായി
ജീവിതത്തില്‍.
ഞാനില്ലാത്ത രാവുകളില്‍
അടഞ്ഞ മുറിയില്‍
പല മീശകളണിഞ്ഞ്
അവള് കിടന്നുറങ്ങി.
പല മീശകളവളെ
ചുംബിച്ചു
ശമിച്ചു.
ഒരു പകലുറക്കത്തിന്റെ
മദ്ധ്യാഹ്നത്തില്‍
ഞെട്ടിയുണര്‍ന്ന എന്നെ നോക്കി
അരികത്തവളിരിക്കുന്നു.
അവളുടെ മുടിയിഴകള്‍
എന്റെ ചുണ്ടിനുമേലെ
ഇരുവശത്തേക്കും
സൂച്യാഗ്രം നീട്ടിപ്പിരിച്ച മീശ
ഒരു സെല്‍ഫിയിലാക്കി.
എനിക്കിതു മതി,
അവള് പറഞ്ഞു:
എന്റെ സാല്‍വദോര്‍ ദാലി.

- Uncategorized4 years ago
അക്കാമൻ
- ലോകം4 years ago
കടൽ ആരുടേത് – 1
- കവിത3 years ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി - സിനിമ3 years ago
മൈക്ക് ഉച്ചത്തിലാണ്
- കല4 years ago
ഞാൻ പുതുവർഷത്തെ വെറുക്കുന്നു
- കായികം3 years ago
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
- കവിത4 years ago
കോന്തല
- ലേഖനം4 years ago
തൊണ്ണൂറുകളിലെ പുതുകവിത
You must be logged in to post a comment Login