Connect with us

കവിത

കച്ചോടം

Published

on

കരീം അരിയന്നൂർ

ഇറച്ചി കച്ചവടം
സൈതലവിൻ്റെ ആദൃ
ഭാരൃ ബീവാത്തു ഓൻ്റെ
ദുൽമിൽ നൊന്ത് പിടഞ്ഞ്
തലാഖ് ചൊല്ലിയപ്പൊൾ
കാരൃങ്ങള് ചോദിക്കാൻ
ചെന്നോരൊട് ബിവാത്തു
കരഞ്ഞു പറഞ്ഞത്
കേട്ട് നാട്ടുകാർ പോലും
വായ് പൊളിച്ചു നിന്നു

ഒന്നും മിണ്ടാതെ നിന്ന
സൈതലവി ചൂണ്ടയിൽ
കുടുങ്ങാത്ത മത്സ്യത്തെ
പോലെ പൊങ്ങി താഴ്ന്നു

കാലം കമഴ്ത്തിയ
കലണ്ടറിൽ നാടിൻ്റെ
ഓർമ്മകള് നടന്നു
മറഞ്ഞത് വേഗത്തിൽ

ബിവാത്തു മനം നൊന്ത്
അള്ളാഹുവിന്റെ ക്യപ
ക്കായി കരഞ്ഞു പ്രാർത്ഥിച്ച
രാത്രികളിൽ നിസ്കാര
പായ കണ്ണീരിൽ പൊടിഞ്ഞു

നല്ല അടക്കമുള്ള
പുതുപ്പെണ്ണിൻ്റെ മുഖം
പോലും തട്ടത്തിരയിൽ
നാട്ടുകാർ കാണുന്ന-
തിനു മുന്നെ അലവി
നഗരത്തിൽ കച്ചോടം
ഒരിങ്ങി തുടങ്ങീരുന്നു

ഓളുമൊത്തുളള കോഴി
കച്ചവടം പട്ടണ
ത്തിൽ പൂരക്കൊടി നാട്ടി-
യപ്പോൾ കൂട്ടുകാരൻ്റെ
കൈതാങ്ങിൽ കച്ചോടം
പെറുക്കി തിന്നു നടന്ന
മാംസ കോഴികളെ
ഇറക്കി കൊഴിപ്പിച്ചു

പുതുപ്പെണ്ണിൻ്റെ മുഖം
മരിച്ച പുഴയുടെ
കണ്ണുനീർ പരപ്പിലെ
ഉറവ പോലെയായി

പുത്യേ മാംസങ്ങൾ തേടി
നടന്ന ബലാലുകൾ
സൈയ്താലിൻ്റെ കച്ച
വടത്തിൽ ഭ്രമിച്ചിട്ട്
നഗരങ്ങളിലേക്ക്
ചേക്കേറുമ്പോൾ പുതു
പെണ്ണു പിറുപിറക്കും

“നടന്നു തിന്നു നടക്കണ
കോഴീൻ്റെ ഇറച്ചികൾ
തിന്നുമ്പൊൾ സൂക്ഷിച്ചോ
തൂറ്റലു വരും,പനിം”

littnow.com

littnowmagazine@gmail.com

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending