സാഹിത്യം
പെൺപഞ്ചതന്ത്രത്തിലൂടെ

അഞ്ജലി പിണറായി
കെ.ആർ മീരയുടെ പെൺപഞ്ച തന്ത്രങ്ങളും മറ്റു കഥകളും എന്ന കൃതിയിലൂടുള്ളൊരു സഞ്ചാരം
മലയാളത്തിൽ ഈ കൃതിക്ക് കുഞ്ചൻ നമ്പ്യാർ മേന്മയോടെ പുനരാഖ്യാനം നൽകി . ചെറുകഥകൾ നോവലുകൾ ഒപ്പം ബാലസാഹിത്യകൃതികൾ ധാരാളം രചിച്ച പ്രശസ്ത മലയാളം ബാലസാഹിത്യകാരിയായിരുന്ന സുമംഗല പുനരാഖ്യാനം നടത്തിയ പഞ്ചതന്ത്രം കഥകളുടെ ആഖ്യാനശൈലി സ്വീകരിച്ചുകൊണ്ട് കെ ആർ മീര രചിച്ച കഥകയാണ് പെൺപഞ്ച തന്ത്രം മറ്റു കഥകളും എന്ന ഈ കൃതി.

തന്ത്രം ബുദ്ധി അറിവ് ഇവയൊക്കെ പുരുഷ കേന്ദ്രീകൃതമായി മാത്രം ഒതുങ്ങി പ്രതിഫലനം മുഴച്ചു നിൽക്കുമ്പോൾ സ്ത്രീയുടെ ബുദ്ധിവൈഭവത്തിലൂടെ സമൂഹത്തിന് പെൺ കാഴ്ചപ്പാടിന്റെ ധ്വനി മുഴക്കി ഒപ്പം അന്തർലീനമായ മനസ്സുറപ്പിന്റെ ആഴത്തിലുള്ള വേരുപടർത്തി അതിൻെറ ശാഖകൾ പെണ്ണിന് ചിറകുവിടർത്താൻ ഇടമായി മാറണം എന്ന് ശക്തമായ് ആഗ്രഹിച്ച എഴുത്തുകാരിയാണ് പെൺ പഞ്ചതന്ത്രം മറ്റു കഥകളും എന്ന ഈ കൃതിയിൽ എനിക്ക് കാണാൻ കഴിഞ്ഞത്.
ഇവിടെ കെ ആർ മീര എന്ന കഥാകൃത്ത് സമൂഹത്തിനോട് സംവേദനം ചെയ്യാൻ ഇച്ഛിക്കുന്ന ആശയത്തിന്റെ ഉൾകാമ്പ് പുതിയ കാലത്തിന്റെ മാറ്റൊലിയായി ഓരോ സ്ത്രീ മനസ്സിലും അവൾക്കു ചുറ്റും ഭാഗമാവുന്ന പുരുഷൻമാരിലും വിശാലവും നിസ്വാർത്ഥതയുള്ള കാഴ്ചപ്പാടുകളുടെ പുതുജീവൻ കിളിർത്തു തുടങ്ങുവാൻ അക്ഷര നീർത്തുള്ളികളായി മാറാൻ കഥാകാരി കാംക്ഷിച്ചതിലും കൂടുതൽ കഥാഭീജത്തിൽ നിന്നും ഒടുവിൽ കഥ ജനനാന്തരം പൂർണമായും സാധ്യമാകുന്നു എന്ന ആനന്ദം എന്നിലേറെ നിറഞ്ഞു ഓരോ താളുകളിലൂടെയും കടന്ന് വായനാനുഭവത്തിനോടുവിൽ .
ആൺ തന്ത്രങ്ങളുടെ അധോലോകങ്ങളിൽ ഉള്ള പെണ്ണിടപെടലുകൾ കേരള രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നടക്കുന്ന ഉപചാപങ്ങൾക്കു നേരെയുള്ള സൃഷ്ടിയായി പറഞ്ഞുവെക്കുന്ന കൃതി
14 കഥകളാണ് പഞ്ചതന്ത്രം ശൈലിയിൽ ഈ കഥാസമാഹാരത്തിൽ എഴുത്തുകാരി സൃഷ്ടിച്ചത്.
ഷിജിമോൻ ജേക്കബ് എന്ന ചായാഗ്രാഹകൻ തന്റെ മേഖലയിൽ ഏറെ മികവ് പുലർത്തുകയും ധാരാളംഅവാർഡുകൾ നേടുകയും ചെയ്യുമ്പോഴും ഇക്കരെ നിന്നാൽ അക്കരെ പച്ച എന്നോണം അസംതൃപ്തനായി തനിക്ക് ഇല്ലാത്ത കഴിവുകളെ കളവിലൂടെ വശത്താക്കി ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലൂടെയാണ് കഥാരംഭം.
തുടർന്ന് ബിനിനോൾ പി നായർ എന്ന സ്ത്രീ തന്ത്രപൂർവ്വം ഷിജിമോൻ പക്കലുള്ള ഫോട്ടോസ് സ്വന്തമാക്കി വാസ്തുശില്പം പണിത് അതിൽ സ്വന്തമായി ഒരു ശില്പം പ്രതിഷ്ഠിക്കുന്നതിലേക്കാണ് കഥയുടെ സഞ്ചാരം . ഇവർക്കിടയിലേക്ക് കടന്നുവരുന്ന സിഎസ് ഷാജിമോൻ കഥയുടെ ഗതി മാറ്റി മുന്നോട്ടു കൊണ്ടുപോകുന്നു. തീർത്തും ആക്ഷേപഹാസ്യത്തോടെ നർമ്മ രസത്തിൽ സാമൂഹിക പ്രശ്നങ്ങളെ ശക്തമായി എഴുതുകയാണ് കഥാകാരി.
നാല് വസ്തുക്കളെയാണ് കേരളീയരായ ചില പുരുഷന്മാർ അമൃതായി കരുതുന്നത് വെറുതെ കിട്ടുന്ന മദ്യം. സ്ത്രീകളുടെ മുഖസ്തുതി.
രാഷ്ട്രപതിയുടെ അവാർഡുകൾ .
സ്വന്തം പേര് അച്ചടിച്ച പത്ര മാസികകൾ.
ഇങ്ങനെ എഴുതിയ കഥാകാരി യഥാർത്ഥത്തിൽ നർമ്മഭാവത്തോടെ സമൂഹത്തിൽ കാണപ്പെടുന്ന ചില വ്യക്തികളുടെ മാനസിക ചാപല്യങ്ങൾ തുറന്നു കാട്ടുന്നു .
കേരളീയ രാഷ്ട്രീയ ചരിത്രത്തിന്റെ അരാജകത്വത്തിന് നേരെ വിരൽചൂണ്ടിയ കഥയാണ് പാറമടക്കാരനും മഹാരാജാവും എന്ന കഥ . ഇടുക്കി എന്ന പേരിൽ പ്രസിദ്ധമായ ഒരു മഹാനഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ എന്നാരംഭിക്കുന്ന കഥ ചില പാറമടകളുള്ള സംഘടനാ തലവനും മായ പാറമടക്കാരന്റെ അടുത്ത് സുന്ദരിയായ ഒരു യുവതി എത്തുകയും ജലവൈദ്യുതോർജ്ജത്തിന് ക്ഷാമം ആയതിനാൽ സൂര്യൻറെ മുഴുവൻ ഊർജ്ജവും അപ്പാടെ പിടിച്ചെടുക്കാൻ ശേഷിയുള്ള ഒരു സൗരോർജ്ജ നിലയം അവർ സ്ഥാപിക്കുന്നുണ്ടെന്നും അതിന് രാജാവിൻറെ സമ്മതവും നേടി കഴിഞ്ഞു . ഇങ്ങനെ പാറമടക്കാരനെ വിശ്വസിപ്പിച്ച് രണ്ടുകോടി സ്വർണ്ണ നിഷ്ക്കങ്ങൾ സംഭാവന നൽകി പ്പിക്കുന്നു. തുടർന്ന് രാജാവിൻറെ വിശ്വസ്തസേവകൻ കാപ്പനെയും യുവതി തന്റെ വശത്താക്കി മാറ്റുന്നു .
ഇങ്ങനെ നീളുന്ന കഥ ഒടുക്കം കോടികൾ മുടക്കി വീടു പണിതകാപ്പൻ കൊട്ടാരത്തിൽ നിന്നും പുറത്താവുകയും . പാറമട ഉടമ കോടതിയും കേസും കാരണം സമ്പത്ത് നഷ്ടം സംഭവിക്കുകയും മഹാരാജാവ് ആണെങ്കിൽ രാജ്യം പോയില്ല പോയി എന്ന മട്ടിൽ തുടർന്ന് നീങ്ങുന്നു. ഇവരെ വഞ്ചിച്ച യുവതി ഒരു കുഴപ്പവും സംഭവിക്കാതെ പ്രസിദ്ധിയും അഭിവൃദ്ധിയും കൈവരിക്കുന്നു .
ഇങ്ങനെ കഥ അവസാനിക്കുമ്പോൾ ആ കാലഘട്ടത്തിലെ ഭരണ രാഷ്ട്രീയ അവസ്ഥയെ നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് വിമർശനാത്മകമായി സർക്കാത്മകതയിലൂടെ തൻറെ പ്രതിഷേധം രേഖപ്പെടുത്തുകയും സമൂഹത്തോട് എഴുത്തിലൂടെ വിളിച്ചു പറയുകയും ചെയ്യുകയാണ് കഥാകാരി.
കഥാന്ത്യത്തിൽ എഴുത്തുകാരി പറയുകയാണ് പഞ്ചതന്ത്രത്തെ അവലംബിച്ച എഴുതിയതാണ് ഈകഥ ഇതിന് സാമൂഹ്യ ജനതയുമായി സാദൃശ്യം ഉണ്ടെങ്കിൽ അത് വിഷ്ണുശർമ്മയുടെ കഥ അവർ മോഷ്ടിച്ച് ജീവിതത്തിൽ പകർത്തിയത് മൂലമാണ്.
ഏറെ ഹർഷവായിപ്പോടുകൂടി ഒപ്പം കഥാകാരിയോടുള്ള അകമഴിഞ്ഞ ആദരവോടും കൂടി അല്ലാതെ ഈ പരാമർശം വായിച്ച് അവസാനിപ്പിക്കാൻ കഴിയില്ലായിരുന്നു എനിക്ക് .
ഇങ്ങനെ നീളുന്ന 14 പഞ്ചതന്ത്രം കഥകളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ അനീതിയുടെയും തിന്മയുടെയും ജല്പനങ്ങൾക്കു നേരെ അക്ഷരങ്ങളിലൂടെ ശബ്ദിക്കുകയാണ് കെ ആർ മീര എന്ന സാഹിത്യപ്രവർത്തക എന്ന് പറയാനാണ് എൻറെ മനസ്സ് ഇച്ഛിക്കുന്നത്.
തുടർന്നുള്ള മറ്റു കഥകളിൽ അച്ചാമ്മയ്ക്ക് സംഭവിച്ചത് എന്ന കഥ വായന അനുഭവത്തിൽ ആശയത്തിൽ യാഥാർത്ഥ്യത്തിന്റെ ഛായാമുഖി പോലെ എനിക്ക് അനുഭവപ്പെട്ടു.
അക്ഷരാഭ്യാസ ഇല്ലാതിരുന്ന അച്ചാമ്മ എന്ന സ്ത്രീ കമ്മ്യൂണിസ്റ്റുകാർ സാക്ഷരത കൊണ്ടുവന്നപ്പോൾ അക്ഷരങ്ങൾ പഠിക്കുകയും തുടർന്ന് വായനയിലൂടെ തന്റെ കാഴ്ചപ്പാടുകളും ചിന്താരീതികളും പുതുക്കുകയും ഉയർന്ന തലത്തിൽ വിശാലമായ് കാര്യങ്ങളെ കാണുകയും ഒപ്പം എഴുതി തുടങ്ങുകയും ചെയ്യുന്നു .
സധൈര്യമായി തുറന്നെഴുതുന്നതിന്റെ ശക്തമായ ഒഴുക്ക് അവരുടെ വാക്കുകളിൽ പ്രവഹിക്കുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത്. സദാചാരത്തിന്റെ പൊള്ളയായ ഭാണ്ഡംപേറി അവരുടെ എഴുത്തു ജീവിതത്തെ അതിലേക്ക് അഴിച്ചു കെട്ടി കളയാൻ സാമൂഹികവും സാമുദായികവും ബന്ധുജന വിഭാഗവും ശ്രമിക്കുമ്പോഴും ആത്മവിശ്വാസത്തോടെ അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് വാക്കുകളെ മിനുക്കി എടുത്ത് തല ഉയർത്തി നിൽക്കുന്ന സ്ത്രീ എഴുത്തുകാരിയെ കണ്ടപ്പോൾ എന്നിലെ സ്ത്രീ വായനക്കാരിക്ക് ഏറെ അഭിമാനവും ആനന്ദവും ഉളവായി .
സ്ത്രീയുടെ മാനസിക ഭാവങ്ങൾ തൊട്ടറിഞ്ഞ് അടയാളപ്പെടുത്തിയ കെ ആർ മീര എന്ന അതുല്യ കഥാകാരിയുടെ ഡിസി പ്രസാദനം ചെയ്ത പെൺ പഞ്ചതന്ത്രം മറ്റു കഥകളും എന്ന ഈ കഥാസമാഹാരം മീര എന്ന സാഹിത്യകാരി സ്ത്രീ സാഹിത്യപ്രവർത്തക വായനാ ലോകത്ത് സമൂഹത്തിന് നൽകിയത് പ്രസാദകർ കുറിക്കും പോലെ കേരള രാഷ്ട്രീയം സാംസ്കാരിക മണ്ഡലങ്ങളിൽ നടക്കുന്ന കുതികാൽ വെട്ടുകൾക്ക് നേരെ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയ ആഖ്യാനവുമായി വേട്ടക്കിറങ്ങുന്നു.
എന്നിലെ ചിന്തകൾക്ക് ഉണർവോടെ സഞ്ചരിക്കാൻ വൈചിത്ര്യങ്ങളാർന്ന പാതകൾ ഉൾക്കാഴ്ചകളിൽ നീണ്ടു തെളിഞ്ഞിരിക്കുന്നു എന്ന് സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുമ്പോൾ ഇതല്ലേ ഒരെഴുത്തുകാരിയുടെ ധർമ്മം.
കെ ആർ മീര ആദരവ്.
littnow.com
littnowmagazine@gmail.com
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
സാഹിത്യം
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ

കവിതയുടെ തെരുവ് 15
കുരീപ്പുഴ ശ്രീകുമാര്
ഈ തെരുവ് കുറിക്കുമ്പോള് ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് ഈ ഗോത്രഗായികയുടെ ഈണം മുഴങ്ങുന്നത്. കോശിയും അയ്യപ്പനും എന്ന ചിത്രത്തിലൂടെ പ്രസിദ്ധപ്പെട്ട അതീവലളിതമായ
ഈ ഗോത്രകവിത ലത ടീച്ചറാണ് മലയാളപ്പെടുത്തിയത്.

നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
കിഴക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
തെക്കുള്ള ചന്ദനമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
വടക്കുള്ള ഉങ്ങ് മരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം
പടിഞ്ഞാറുള്ള ഞാറമരം
നന്നായി പൂത്തിരിക്കുന്നു
പൂ പറിക്കാൻ നമുക്ക് പോകാം
വിമാനത്തെയും കാണാം.
മൊഴിമാറ്റം ലത ബി. ചിറ്റൂർ
littnow.com
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
കവിത
പ്രതിരാമായണം

രാജന് സി എച്ച്
1
ഊർമ്മിള
പ്രവാസികളുടെ ഭാര്യമാർക്കു
ചരിത്രത്തിലിടമുണ്ടാവുമെങ്കിൽ
ആദ്യത്തെയാൾ ഊർമ്മിളയാകുമോ?
ഭർത്തക്കന്മാരെ കൺചിമ്മാതെ
കാത്തിരുന്ന ഭാര്യമാരിൽ
ആദ്യഭാര്യ?
ഉത്തരവാദിത്തങ്ങളുടെ
ഭാരമേറിയ ഉത്തരങ്ങളെ
തളരാതെ താങ്ങി നിർത്തേണ്ടവൾ?
ലോകം വീടോളം ചുരുങ്ങിപ്പോയവൾ?
കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?
കരയാനുള്ള കണ്ണീരിൽപ്പോലും
അളവ് സൂക്ഷിക്കേണ്ടവൾ?
ഓർമ്മകളുടെ ആകാശങ്ങൾക്കു
ചിറക് തുന്നിയവൾ?
എപ്പോഴും തന്നിലേ നോക്കി
നടക്കേണ്ടവൾ?
പ്രവാസികളുടെ ഭാര്യമാരോളം
ഭാര്യമാരായ ഒരു ഭാര്യയുമില്ല.
അവരുടെ പേരാകുന്നു
ഊർമ്മിള.
2
രാവണായനം
പത്തു തലയാവുന്നതാണ്
പ്രയാസം.
ഓരോ തലയിലും
കണ്ണും കാതും മൂക്കും പോലെ
തലച്ചോറും കാണുമല്ലോ.
പത്തു ബുദ്ധി,പത്തു മനസ്സ്
പത്തു വിഡ്ഢിത്തം,പത്തു ചിന്ത
ഒരേ സമയം.
ആലോചിക്കാനേ വയ്യ
ഒന്നിനൊന്ന് വ്യത്യസ്തമായ
ചിന്തകളാവുമ്പോൾ.
ഒരാൾക്കൂട്ടത്തിന്റെ ചിന്തകൾ
ഒറ്റയുടലിൽ.
സമാധാനമുണ്ട്,
ഹൃദയമൊന്നേയുള്ളൂവെന്നതിൽ.
ഹൃദയവും പത്തെങ്കിൽ
എന്റെ രാവണാ,
നിന്റെ പുഷ്പകത്തിൽ
പറത്തിയെടുക്കാനാവുമായിരുന്നു
എത്ര സീതമാരെ?
3
രാമായണവായന
അധികാരിയുടെ വീട്ടിൽനിന്ന്
അപ്പോൾ രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നു.
നമ്മുടെ വീട്ടിലോ,യെന്ന്
അച്ഛൻ ചോദിച്ചിരുന്നുവത്രെ.
നമ്മുടെ കൂരയിൽ
എല്ലാവരുടേയും വയറ്റിൽ
രാമായണവായന,
മുത്തശ്ശൻ പറയുമായിരുന്നത്രെ.
അതു കേൾക്കാതിരിക്കാനാണത്രെ
കള്ളക്കർക്കടകത്തിൽ
തമ്പുരാക്കന്മാരുടെ
രാമായണവായന.
രാമാ!
4
മായാസീത
മായാ സീതയേയുള്ളൂ
മായാ രാമനില്ല.
പുരുഷനേ കാണൂ
മായാകന്യകളെ.
സ്ത്രീക്കെന്നാൽ
യാഥാർഥ്യമാണ്
പുരുഷൻ.
സ്വപ്നങ്ങളിലേ
അവർ വർണം ചാലിക്കൂ.
യാഥാർഥ്യങ്ങളിൽ
അവരറിയും
പുരുഷന്റെ പൊള്ളത്തരം.
അപ്പോഴേക്കും
കാലം കഴിഞ്ഞിരിക്കുമെങ്കിലും.
5
വരച്ചവര
ലക്ഷ്മണരേഖ
ഒരു രേഖയേയല്ല.
കുടുംബം വരയ്ക്കും
രേഖയില്ലാ രേഖയാണത്.
ഒരു ബാഹ്യശക്തിക്കും
കടന്നുകയറാനാവാത്ത
സംരക്ഷണ നോട്ടമാണത്.
അതിന്റെ ഭദ്രതയിലാവും
കുടുംബസൗഖ്യം.
അതിനെ മറികടക്കുവോർ
കുടുംബവലയത്തിനു പുറത്താവും.
ശത്രുപക്ഷത്താവും
അനാഥമാവും.

littnow.com
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്.
രചനകൾ അയക്കുമ്പോൾ ഒപ്പം വാട്സ്പ് നമ്പരും ഫോട്ടോയും അയക്കുക .
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login