കവിത
തിരയെടുത്ത തീക്കൊള്ളികൾ

തിരയെടുത്ത തീക്കൊള്ളികൾ
ശശിധരൻ കുണ്ടറ
അന്നും ഈ കടൽ
ഇവിടെയുണ്ടായിരുന്നു സാർ.
തോളിൽ കൈ മുറുക്കാതെ
ഞാനിവിടൊക്കെ നടന്ന്
ചിലപ്പോൾ പാട്ടും പാടി
ചിലപ്പോൾ തിരയിൽച്ചാടി.
അന്നുകുട്ടിയായിരുന്നു
തീക്കൊള്ളിയായിരുന്നു.
വിശപ്പാണു സത്യമെന്നു
പറഞ്ഞമാത്രയിൽ തന്നെ
ലോക സാഹിത്യത്തിലെ
ചൂടൻ വിഷയമെന്നു കണ്ട്
സഹൃദയർ മുഖത്തു പാറ്റിത്തുപ്പി.
ചങ്ങാത്തക്കൊടുമുടിയിൽ
ഒടുങ്ങാത്ത സഖ്യമിച്ഛിക്കുമ്പോൾ
ദുര്യോധനൻ കർണനോട്
അരങ്ങേറ്റത്തിനു കീറിയ പോലെ
ഉടമ്പടി വൻചതി യുദ്ധങ്ങൾ.
വലയെറിയാൻ വള്ളത്തിൽ
പോയപ്പോൾ ക്രിസ്തുവുമായി.
നീയങ്ങു വളർന്നല്ലോടാ
കഴുവേറീ എന്നായി കല്ലേറ്.
വെണ്ണക്കൽ പാളികളിൽ
ജീവൻ തുടിച്ചു നിന്ന
ശില്പകന്യകയിലഭിരമിച്ച്
ഉദരവുമുപസ്ഥവും തൊട്ടപ്പോൾ
പിയത്ത തകർത്ത ഭ്രാന്തനെന്ന്
ആർപ്പിട്ട് കൂക്കിട്ട് തെറിതുപ്പി.
ജീവിതം ചമ്മാളിക്കുന്നു,
തോന്താളിക്കുന്നു, കൈവന്നത്
കപ്പത്താളം തട്ടുന്നു
എന്നൊക്കെയായി നാട്ടുഭാഷാ
പേച്ചു കേളികൾ.
എന്നെന്നും അലമുറയിടുന്ന
തലമുറദൂഷ്യം കാലിൽ പായലു
പോലെ കൊരുത്തു കിടന്നു.
ഇതിലെത്ര നിയമവിരുദ്ധം സാർ?
പിന്നെന്താണാവോ
” നിയമം വിട്ടൊരു തെന്നൽ മാതിരി ?”
അയ്യോ ആശാനന്തിക്കു
കടപ്പുറത്തെന്താന്നേ?
ഇങ്ങനെ പോയാൽ നമ്മുടെ
കന്നംതിരിവുകൾ മുഴുവൻ
കടലു കവർന്നു കടന്നേക്കും സാർ.
— ശശിധരൻ കുണ്ടറ

Uncategorized4 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്‍
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത






















You must be logged in to post a comment Login