Connect with us

കഥ

ദ പെർഫെക്ട് എഡിറ്റ്‌

Published

on

സ്വപ്ന ശശിധരൻ

ഒന്ന്
ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം വോൾഗ മെല്ലെ എഴുന്നേറ്റു. താൻ ഇരുന്നിരുന്ന മുറിക്ക് എതിരിലുള്ള കിടപ്പുമുറിയിലേക്ക് അവൾ മെല്ലെ നടന്നു. വാതിൽക്കൽ വരെ ചെന്ന് മുറിക്കകത്തേക്ക് എത്തി നോക്കി. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആർതർ സുഖസുഷുപ്തിയിലാണ്ടു കിടക്കുന്നത് അവൾ കണ്ടു. അടുത്തു ചെന്ന് ബെഡിൽ ഇരുന്ന് അവൾ അയാളെ സാകൂതം നോക്കി. കൊച്ചു കുട്ടികളുടേത്‌ പോലെ നിഷ്കളങ്കമായ മുഖഭാവം. അവൾ കൈയെത്തിച്ച് അയാളുടെ മൂക്കിനടുത്തേക്ക് കൊണ്ട് ചെന്നു നോക്കി. ഒരനക്കവുമില്ല നല്ല ഉറക്കം. വൈകുന്നേരം വോഡ്കയിൽ ചേർത്ത മരുന്ന് പ്രവർത്തിച്ചു കഴിഞ്ഞു എന്ന് വോൾഗ ഉറപ്പിച്ചു. ആർതറിനെ ഒരുവിധത്തിൽ ഉന്തി കുറച്ച് നേരം മുൻപ് സജ്ജമാക്കിയ സ്ട്രച്ചറിലേക്ക് മാറ്റിക്കിടത്തി. മെല്ലെ സ്ട്രച്ചർ തള്ളിക്കൊണ്ട് ഹാളിലൂടെ മുന്നോട്ട് നടന്നു. ചുവരിൽ വലത് വശത്തായി തൂക്കിയിരുന്ന ‘സ്‌നോ വൈറ്റ് ആൻഡ് ദി ദ്വാർഫ്‌സ്’ പെയിന്റിംഗിന് അടുത്ത് എത്തിയപ്പോൾ അവൾ സ്ട്രച്ചർ ചുവരിന് അരികിലായി നിർത്തി. ആ പെയിന്റിംഗ് അതീവ ശ്രദ്ധയോടെ ചുവരിൽ നിന്ന് എടുത്തു മാറ്റി. ഹാളിലെ ഒരു മൂലയിൽ കിടന്ന മേശയ്ക്ക് മുകളിൽ വച്ചു. ചുവരിൽ പെയിന്റിംഗ് ഇരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ഫിംഗർ പ്രിന്റ് ആക്സസ്സ് ഏരിയ കാണാം. അതിലേക്ക് വോൾഗ അവളുടെ വലത് കൈയുടെ പെരുവിരൽ അമർത്തി. ചുവരിൽ ആക്സസ്സ് ഏരിയ ഉൾപ്പെടെ രണ്ടു പാളികളുള്ള വാതിൽ പോലെ ഇരുവശത്തേക്കുമായി തുറന്നു. ഇനി മുപ്പത് സെക്കന്റ്‌ മാത്രം. വോൾഗ മനസ്സിൽ പറഞ്ഞു. ഒട്ടും വൈകാതെ സ്ട്രച്ചർ തള്ളിക്കൊണ്ട് ആ വാതിലിലൂടെ അവൾ അകത്തേക്ക് കടന്നു. അവൾക്ക് പിന്നിലായി വാതിൽ പെട്ടെന്ന് അടഞ്ഞു. മങ്ങിയ വെളിച്ചം മാത്രമുള്ള ഒരു ഇടനാഴിയിലേക്കാണ് വോൾഗ എത്തിയത്.


അവളെ കണ്ടതും ചിരിച്ചു സ്വാഗതം ചെയ്തു കൊണ്ട് ഒരു ഹ്യൂമനോയ്ഡ് റോബോട്ട് മുന്നോട്ടു വന്നു.
‘നതാലിയ, ആർ വീ ഗുഡ് ടു സ്റ്റാർട്ട്‌. ഞാൻ തന്ന ഇൻസ്‌ട്രക്ഷൻസ് എല്ലാം കറക്റ്റ് ആയി ഫോളോ ചെയ്തല്ലോ അല്ലേ?’ വോൾഗ കുറച്ചു അക്ഷമയായി കാണപ്പെട്ടു.
‘യെസ് മാം ‘ നതാലിയയുടെ മറുപടി കേട്ടപ്പോൾ വോൾഗയുടെ ബ്രൗൺ നിറമുള്ള കണ്ണുകളിൽ ക്രൂരഭാവം നിറഞ്ഞു.
ആർതറിനെ കിടത്തിയിരുന്ന സ്ട്രച്ചർ പ്രഗത്ഭയായ ഒരു ഹോസ്പിറ്റൽ അറ്റൻഡറിനെ പോലെ നതാലിയ നേരത്തെ ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടു പോയി.
‘മാം ആർ യൂ ഷുവർ വീ ആർ ഡൂയിങ് ദിസ്‌?’ നതാലിയ വീണ്ടും സംശയാലുവായി.
‘ഒരാളുടെ നൂറ് തെറ്റുകൾ വരെ പൊറുത്തു നിൽക്കാൻ ഞാൻ ഭഗവാൻ കൃഷ്ണനല്ല നതാലിയ. ഞാനൊരു പെണ്ണാണ്. എല്ലാവരെയും പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അർഹതയുള്ള പെണ്ണ്. അല്ലാതെ മറ്റുള്ളവർക്ക് ഇറിറ്റേറ്റ് ചെയ്തു കളിക്കാനുള്ള ഒരു വസ്തുവല്ല.’ വോൾഗയുടെ ശബ്ദം വല്ലാതെ ഉയർന്നു.
‘ഓൾ റൈറ്റ് മാം, വീ ആർ ഗുഡ് ടു ഗോ. ജസ്റ്റ്‌ ഹാവ് എ ലുക്ക്‌ അറ്റ് ദി അറേഞ്ച്മെൻറ്സ്’ നതാലിയ ചോദ്യങ്ങൾ നിർത്തി പെട്ടെന്ന് കർമ്മനിരതയായി.
വോൾഗ നതാലിയ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കി. ഒരു മിനി എ. ഐ ലാബ് തന്നെ സെറ്റ് ആക്കിയിരുന്നു അവിടെ. പരിചയമുള്ള കാര്യമാണെങ്കിലും മാർവെൽ കോമിക് യൂണിവേഴ്‌സിലെ അവെൻജേഴ്സ് മൂവി ആലോചിച്ചു നിന്നു പോയി അവൾ ഒരു നിമിഷം. ലാബ് സെറ്റപ്പിന് നടുവിലായി ഒരു ബെഡ്. അത് മാത്രമായിരുന്നു മാർവെൽ ലാബുമായുള്ള വ്യത്യാസം.താനും നതാലിയയും ചേർന്നുള്ള ആദ്യ സർജ്ജറി.
നതാലിയ തികഞ്ഞ ഒരഭ്യാസിയെ പോലെ ആർതറിനെ എടുത്ത് ബെഡിലേക്ക് കിടത്തി. വോൾഗ സർജറി ക്ക് വേണ്ടിയുള്ള നിർദേശങ്ങൾ അവളുടെ ബ്രെയിനിൽ (ഓപ്പറേറ്റിംഗ് സിസ്റ്റം ) ഫീഡ് ചെയ്തു കൊടുത്തു. അത് പ്രകാരം സെറിബ്രത്തിന്റെ ഫ്രന്റൽ ലോബ്, പരിറ്റൽ ലോബ്, ടെമ്പോറൽ ലോബ് എന്നിവയിൽ നതാലിയ വേണ്ട മാറ്റങ്ങൾ വരുത്തി. ഒരു സർജ്ജറി നടന്നു എന്ന് പോലും തോന്നിപ്പിക്കാത്ത വിധം മിനിറ്റുകൾക്കുള്ളിൽ ആർതറിന്റെ സ്റ്റിച്ചുകൾ അപ്രത്യക്ഷമായി.
എല്ലാം കഴിഞ്ഞു എന്ന് സൂചിപ്പിച്ചു കൊണ്ട് വോൾഗയുടെ നേരെ നതാലിയ ഒരു തംബ്സ് അപ്പ്‌ ആക്ഷൻ കാണിച്ചു. വോൾഗ സന്തോഷത്തോടെ എഴുന്നേറ്റ് ചെന്ന് അവളുടെ നെറുകയിൽ ചുംബിച്ചു. പിന്നീട് നതാലിയയുടെ ശരീരത്തിൽ നിന്ന് ബാറ്ററിയും ഫീഡ് ചെയ്ത നിർദേശങ്ങളും നീക്കം ചെയ്തു. ഇപ്പോൾ കണ്ടാൽ നതാലിയ ഉറങ്ങുകയല്ലെന്ന് ആരും പറയില്ല.അടുത്തതായി വോൾഗ അവളെ ഡിസ്മാന്റിൽ ചെയ്ത് റഷ്യയിൽ നിന്ന് കൊണ്ടു വന്ന ബോക്സിൽ ഇട്ട് വച്ചു.
‘സോറി നതാലിയ, ഞാൻ തെളിവുകളൊന്നും ബാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറക്കമുണർന്നു വരുന്ന ആർതറിന് ഞാനുദ്ദേശിക്കുന്ന പോലത്തെ സ്വഭാവമേ ഉണ്ടാകൂ. അയാൾ ഇനിയൊരിക്കലും ആരെയും ഇറിറ്റേറ്റ് ചെയ്യില്ല. അയാൾക്ക് ഇനിയെന്നും ഈ വോൾഗയോട് അടങ്ങാത്ത പ്രണയമായിരിക്കും. അതുകൊണ്ട് ഇനിയൊരിക്കലും ആർതർ എന്നെ വിഷമിപ്പിക്കില്ല.’
വോൾഗ ആർതറിനെ പഴയ പോലെ സ്ട്രച്ചറിലേക്ക് കിടത്തി. അത് തള്ളിക്കൊണ്ട് അടഞ്ഞു കിടന്ന വാതിലിനരികിലെത്തി. പുറത്തേക്ക് തുറക്കാനുള്ള സ്വിച്ച് അമർത്തി. അവൾ പുറത്തു കടന്നയുടൻ വാതിൽ അടഞ്ഞ് അവിടെ മുൻപത്തെ പോലെ ചുവർ കാണപ്പെട്ടു. സ്ട്രച്ചർ അരികിൽ ഒതുക്കിയ ശേഷം വോൾഗ ‘സ്‌നോ വൈറ്റ് ആൻഡ് ദി ദ്വാർഫ്‌സ്’ പെയിന്റിംഗ് ചുവരിൽ യഥാസ്ഥാനത്ത് ഉറപ്പിച്ചു. സ്ട്രച്ചർ തള്ളിക്കൊണ്ട് ആർതർ മുൻപ് കിടന്നിരുന്ന മുറിയിലെത്തി.അയാളെ പതിയെ ബെഡിലേക്ക് മാറ്റിക്കിടത്തി. സ്ട്രച്ചർ അതിന്റെ പൂർവസ്ഥാനത്ത് കൊണ്ട് പോയി വച്ചു. എല്ലാം ഭംഗിയായി എന്ന് ഉറപ്പുവരുത്തിയ ശേഷം അവളും ആർതറിനൊപ്പം ഉറങ്ങാൻ കിടന്നു.

രണ്ട്
ലാപ്ടോപ്പിന് മുൻപിൽ ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു വോൾഗ. രാത്രി ജോലി ചെയ്ത ശേഷം പകൽ വൃത്തിയായി ഉറങ്ങാൻ സാധിക്കാത്തത് കാരണം അവളുടെ കണ്ണുകൾക്ക് ചുറ്റും കറുത്ത നിറമുള്ള വലയങ്ങൾ കാണാമായിരുന്നു. ജോലിക്കിടയിൽ ഉറങ്ങിയാൽ ജോലിയും മനസമാധാനവും ഒരേപോലെ നഷ്ടമാകുമെന്ന് അവൾക്കുറപ്പായിരുന്നു. മെല്ലെ കണ്ണ് തിരുമ്മിക്കൊണ്ട് അവൾ ഫോണിൽ ഇൻസ്റ്റാഗ്രാം റീൽസ് ചുമ്മാ നോക്കിക്കൊണ്ടിരുന്നു. അപ്പുറത്തെ മുറിയിൽ നിന്ന് ആർതറിന്റെ പാട്ട് ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു. അവൾക്ക് ചിരി വന്നു. രണ്ടെണ്ണം അകത്ത് ചെന്നാൽ മാത്രമേ ഇവന് പാട്ട് വരൂ. സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ഫുൾ ബോട്ടിലും എടുത്തു വച്ച് ഇരിക്കുന്നതാണ് ആർതർ. അത് മെല്ലെയേ കഴിച്ചു തീർക്കൂ. കഴിക്കുന്നതിനൊപ്പം ഫോൺ വിളിച്ചു സംസാരവും അല്പസ്വല്പം പാട്ടും ഒക്കെയുണ്ട്. വോൾഗ വീണ്ടും ഇൻസ്റ്റാഗ്രാമിലേക്ക് ശ്രദ്ധ തിരിച്ചു.
‘നീയെന്താ ചാറ്റ് ചെയ്യുവാണോ അല്ല സിനിമ കാണുന്നോ?’ ആർതറിന്റെ കുഴഞ്ഞ ശബ്ദം അവളുടെ കാതുകളിലെത്തി.
ഫോൺ ഒരു വശത്തേക്ക് മാറ്റിവച്ച് വോൾഗ അയാളെ നോക്കി. കണ്ണുകൾ ചുവന്നിരിക്കുന്നു. ഇപ്പോൾ കണ്ടാൽ അങ്കത്തട്ടിൽ പൊരുതിത്തോറ്റ പൂവങ്കോഴിയെ പോലെയുണ്ട്. പുറത്തേക്ക് വരാൻ ഒരുങ്ങിയ ചിരിയെ അവൾ ഒതുക്കത്തിൽ മറച്ചു.
‘നിന്റെ കസിൻ മോണിക്കയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് നോക്കുകയായിരുന്നു. എവിടെയോ ട്രിപ്പ് പോയെന്ന് തോന്നുന്നു. കുറെ ഫോട്ടോസ് ഇട്ടിട്ടുണ്ട്.’
ആർതർ ആ മറുപടിയിൽ തൃപ്തനാവാതെ വീണ്ടും വോൾകയെ തന്നെ നോക്കി നിന്നു.
‘ആർതർ ഞാൻ നിന്നോട് പലതവണയായി പറയുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ കുറച്ച് ആക്റ്റീവ് ആണെന്നത് ശരിയാണ്. പക്ഷേ അത് ചാറ്റിങ് ആണെന്ന് നിന്നോട് ആര് പറഞ്ഞു.എന്റെ പുറകേ നടന്നുള്ള ഈ ഓവർ കെയെറിങ് എനിക്കിഷ്ടമല്ല. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി എന്ന് പറഞ്ഞു ഏതെങ്കിലും ചതിക്കുഴിയിൽ വീണുപോകാൻ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടിയൊന്നുമല്ല.’
ആ പറഞ്ഞത് ആർതറിന് തീരെ ഇഷ്ടപ്പെട്ടില്ല. വർദ്ധിച്ച കോപത്തോടെ അയാൾ തിരികെ നടന്നു.
തനിക്കു പരിചയമുള്ള ആർതർ അല്ല ഇപ്പൊ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതെന്ന് വോൾഗയ്ക്കു തോന്നി. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായപ്പോൾ ഏറ്റവും സന്തുഷ്ടരായ ദമ്പതികൾ എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടവരായിരുന്നു തങ്ങൾ ഇരുവരും.
പിന്നീട് എപ്പോഴാണ് തങ്ങൾക്കിടയിൽ വിശ്വാസമെന്ന വാക്ക് അപരിചിതമായതെന്ന് വോൾഗ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത് റീസൈക്കിൾ ബിന്നിലേക്ക് ഇട്ട ഫയലുകൾ റീസ്റ്റോർ ഓപ്ഷൻ കാത്തുകിടക്കും പോലെ ആ ചോദ്യവും മറ്റു ചോദ്യങ്ങൾക്ക് പുറകിലേക്ക് തള്ളി വയ്ക്കപ്പെട്ടു കൊണ്ടിരുന്നു.
വിവാഹശേഷം വീട്ടുകാര്യങ്ങളിലും മറ്റും ഒരു മടിയും കൂടാതെ തന്റെ സാന്നിധ്യമറിയിച്ചിരുന്ന ആർതർ പിന്നീടെപ്പോഴോ ജോലിയിൽ പതിവില്ലാത്ത തിരക്കാണെന്നു പറയാൻ തുടങ്ങി. അടുക്കളയിലും വീട് വൃത്തിയാക്കലിലും മുഴുകി ഓഫീസിൽ പോകാൻ വൈകാറുണ്ടായിരുന്നു വോൾഗ പലപ്പോഴും.പാചകത്തിനും മറ്റു വീട്ടുജോലികൾക്കും ശേഷം ഒന്ന് നടുനിവർത്താനായി ഇരിക്കുമ്പോൾ ആവും മൊബൈൽ കൈയിൽ എടുക്കുന്നത്.ആദ്യമൊന്നും ഗൗനിക്കാതിരുന്ന ആർതർ പിന്നീട് ‘നീ എപ്പോ നോക്കിയാലും മൊബൈലിൽ ആണല്ലോ?’ എന്ന് ചോദിക്കാൻ തുടങ്ങി.വയ്യാതെയാകുമ്പോൾ ‘വോൾഗ നിനക്കിപ്പോൾ എങ്ങനെയുണ്ട്?’ എന്ന് ഒരിക്കലെങ്കിലും അവൻ ചോദിച്ചിരുന്നെങ്കിലെന്നു വോൾഗയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പലപ്പോഴും വോൾഗയെന്നൊരാൾ ആ വീട്ടിൽ ഇല്ലാത്തപോലെ ആയിരുന്നു ആർതറിന്റെ പെരുമാറ്റം.
കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് ആർതറും വോൾഗയും തമ്മിലുള്ള മാനസിക അകലം കൂടിക്കൊണ്ടിരുന്നു. പ്രണയത്തിലായിരുന്നപ്പോഴും, വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിലും ആഴ്ചയിൽ ഒരിക്കൽ മാത്രമുണ്ടായിരുന്ന മദ്യപാനം ദിവസേനയുള്ള ശീലമായി മാറി.
ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ അധികം വൈകാതെ തന്റെ പ്രിയ ബ്രാൻഡ് ബോട്ടിലുമായി ആർതർ സ്വിമ്മിങ് പൂൾ ഫേസിങ് ആയിട്ടുള്ള ബാൽക്കണിയിൽ ഇരിപ്പുറപ്പിക്കും. സ്റ്റാർട്ടർ ആയി കഴിക്കാനുള്ളത് സ്വിഗ്ഗി ചെയ്തു വാങ്ങി മൊബൈലും,വെള്ളവും ഗ്ലാസും എടുത്തു കൊണ്ട് പോയി ഇരുന്നു കഴിഞ്ഞാൽ ആ ബോട്ടിൽ കാലിയാകുവോളം അല്ലെങ്കിൽ അവനു ഉറക്കം വരുവോളം എന്നതായി കണക്ക്.സുഹൃത്തുക്കളിൽ ആരെയെങ്കിലും വിളിച്ചു സംസാരിച്ചു കൊണ്ടാവും മദ്യപാനം.
ഈ സ്വഭാവം മാറ്റിയെടുക്കാൻ വോൾഗ പലപ്പോഴും ശ്രമിച്ചു നോക്കിയതാണ്. പക്ഷേ അതെല്ലായ്‌പ്പോഴും ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിച്ചതേയുള്ളൂ. മദ്യം ഉള്ളിൽ ചെന്നു കഴിഞ്ഞാൽ വായിൽ തോന്നുന്നത് അതേപോലെ വിളിച്ചു പറയുന്ന സ്വഭാവം അവളെ മിക്കപ്പോഴും ആർതറിന്റെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നു വിലക്കി.
വാക്കു തർക്കങ്ങൾക്ക് ശേഷം ആർതർ ഫ്ലാറ്റിന്റെ മെയിൻ ഡോർ വലിച്ചടച്ചു ഇറങ്ങിപ്പോകുന്നതും,വൃത്തിയായി വച്ചിരിക്കുന്ന ഇടങ്ങൾ വീണ്ടും വൃത്തിയാക്കിക്കൊണ്ട് വോൾഗ സമയം കൊല്ലുന്നതും അവിടെ പതിവു കാഴ്ചയായിരുന്നു.
പ്രണയം അന്ധമാണ് എന്ന പ്രയോഗം അന്വർത്ഥമാക്കും പോലെ ആർതറും,വോൾഗയും വീട്ടുകാരെ എതിർത്തു കൊണ്ട് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചവരായിരുന്നു. ഈയൊറ്റക്കാരണം കൊണ്ട് തന്നെ വോൾഗയ്ക്ക് തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഈ ബഹളങ്ങൾക്കിടയിൽ ആർതറും,വോൾഗയും പല തവണ കമ്പനികൾ മാറുകയും, ജോലിയിൽ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തിരുന്നു. വോൾഗയിപ്പോൾ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ഹെഡ് ആണ്. ആർതർ തന്റെ കമ്പനിയിൽ കസ്റ്റമർ ഹാന്റിലിങ്ങിൽ ഗ്ലോബൽ ഹെഡ് ആണ്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ ആർതർ പതിവു പോലെ മദ്യപാനവും ഫോൺ വിളിയുമായി നേരം കഴിച്ചു കൂട്ടും. വോൾഗ വീട്ടിലെ ജോലികൾ തീർത്തു കുറച്ചു നേരം ഇന്റർനെറ്റ് ബ്രൗസിംഗ് അല്ലെങ്കിൽ സിനിമ കാണൽ അങ്ങനെ തന്റെ സമയം ചെലവഴിക്കും .
വോൾഗയുടെ കമ്പനിയിൽ അവളുടെ റഷ്യൻ കൗണ്ടർ പാർട്ട് ആയ അന്ന സ്വെറ്റ്‌ലോവിച്ച്‌ ആണ് മനുഷ്യരുടെ സ്വഭാവം മാറ്റിയെടുക്കാനുള്ള സർജറികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന ഒരു പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത്. അവരുടെ കമ്പനി അതുമായി നീങ്ങാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.ആ പ്രോജക്ടിന്റെ ഭാഗമായി അന്നയും വോൾഗയും കൂടുതൽ അടുത്തു. അന്നയിൽ നിന്നുമറിഞ്ഞതും , ഇന്റർനെറ്റ് മുഖാന്തരം സംഘടിപ്പിച്ചതുമായ വിവരങ്ങൾ വോൾഗ ഒന്ന് ഏകോപിപ്പിച്ചെടുത്തു.
ഈ വിഷയത്തിൽ വോൾഗയ്ക്ക് പ്രത്യേകമായ എന്തോ താത്പര്യമുണ്ടെന്ന് മനസ്സിലാക്കിയ അന്ന വോൾഗയുടെ മനസ്സറിയാൻ പരമാവധി ശ്രമിച്ചു.മറ്റാർക്കും മുന്നിൽ തുറക്കാത്ത മനസ്സ് അന്നയ്ക്ക് ഒരു തുറന്ന പുസ്തകം പോലെ വോൾഗ കാണിച്ചു കൊടുത്തു.
വോൾഗയുടെ പ്രശ്‍നം പരിഹരിക്കാൻ വേണ്ട സഹായങ്ങൾ താൻ ചെയ്തു കൊടുക്കാമെന്ന് അന്ന വാഗ്ദാനം ചെയ്തു. അവർ രണ്ടുപേരും ആർതറിനെ മാറ്റിയെടുക്കാനുള്ള അവസരത്തിനായി കാത്തിരുന്നു.
ആർതറുമായി വഴക്കുണ്ടായതിന്റെ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോളാണ് വോൾഗ അന്ന സ്വെറ്റ്ലോവിച്ചിന്റെ ഫാം ഹൗസിലേക്ക് പോകാൻ പ്ലാൻ ചെയ്തത്. കുറച്ച് ദിവസങ്ങളായി തൊണ്ടവേദന ആയിരുന്നതിനാൽ ആർതർ മദ്യം തൊടാറില്ലായിരുന്നു. ചെറിയ ഇൻഫെക്ഷൻ ഉള്ളത് കൊണ്ട് കുറച്ച് ദിവസത്തേക്ക് എല്ലാമൊന്നു നിയന്ത്രിക്കാൻ ഡോക്ടർ അയാളെ ഉപദേശിച്ചിരുന്നു. വോൾഗ റഷ്യയിൽ നിന്ന് അന്നയെക്കൊണ്ട് ഒരു ഹ്യൂമനോയ്‌ഡ്‌ റോബോട്ടിനെ വരുത്തിച്ചിരുന്നു. സാധാരണക്കാർക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. പക്ഷേ അന്നയുടെ അങ്കിൾ ഒരാൾ റോബോട്ടുകൾ ഉണ്ടാക്കാൻ കോൺട്രാക്ട് എടുത്തിരിക്കുന്ന ഒരു കമ്പനിയിൽ അതിന്റെ നിർമ്മാണ സംബന്ധിയായ ജോലി ചെയ്യുന്നുണ്ട്. അങ്കിൾ വഴി ആയപ്പോൾ അന്നയ്ക്ക് നതാലിയയെ തന്റെ ഫാം ഹൗസിൽ എത്തിക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. അന്നയെ കാണാൻ പോകുന്നു എന്ന പേരിൽ വോൾഗ ആ ഫാം ഹൗസിൽ പോയി നതാലിയയെ തന്റെ ഇഷ്ടാനുസരണം പ്രോഗ്രാം ചെയ്തെടുത്തു.

മൂന്ന്
രാവിലെ ഉറക്കമുണർന്ന ആർതർ നേരം വൈകിയും ഉറങ്ങിക്കിടക്കുന്ന വോൾഗയെ കണ്ട് അതിശയിച്ചു. ഉറക്കം എവിടെ ആയാലും രാവിലെ കൃത്യമായി നടക്കാൻ പോകാറുള്ള ഇവൾക്കിതെന്തു പറ്റി.
‘വോൾഗാ, എഴുന്നേൽക്കൂ നമുക്ക് തിരിച്ചു പോകാനുള്ളതല്ലേ?’ ആർതർ ഓരോന്ന് പറഞ്ഞ് അവളെ വിളിച്ചുണർത്തി.
ഉറക്കമുണർന്ന വോൾഗ കാണുന്നത് കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ തന്നെ നോക്കിയിരിക്കുന്ന ആർതറിനെയാണ്. ഒരു നിമിഷത്തേക്ക് കിളി പോയ മട്ടിൽ അയാളെ നോക്കി ഇരുന്നെങ്കിലും താമസിയാതെ തലേന്നത്തെ കാര്യങ്ങളൊക്കെ അവൾക്ക് ഓർമ്മ വന്നു. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പുഞ്ചിരിച്ചു.
ആർതറിനെ നോക്കിയിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് ഒരു കോൾ വന്നു. മറുഭാഗത്ത് അന്നയായിരുന്നു.’ഓൾ ദി ബെസ്റ്റ് ഫോർ എ ന്യൂ ലൈഫ് വോൾഗ’. ആശംസകളോടെ അന്ന സംസാരം അവസാനിപ്പിച്ചു.
ആർതറിന്റെ മനസ്സിൽ പഴയതു പോലെ വോൾഗയോടുള്ള പ്രണയം ജനിപ്പിക്കുന്നതോടൊപ്പം വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളിൽ എന്നപോലെ വീട്ടുജോലികൾ പങ്കിട്ട് ചെയ്യാനും, മദ്യപാനം മൂലമുള്ള അനാവശ്യ സംശയരോഗം മാറാനും നതാലിയയോടൊപ്പം ചെയ്ത സർജറി സഹായകമായി എന്ന് വരും ദിവസങ്ങളിൽ വോൾഗയ്ക്ക് ബോധ്യമായി. ഓരോ ജോലിക്കുമിടയിൽ വോൾഗയെ പാളി നോക്കുന്ന ആർതറിന്റെ മിഴികളിൽ അവളോടുള്ള തീവ്രമായ സ്നേഹവും,പ്രണയവും ആയിരുന്നെങ്കിൽ അവൾക്ക് മറ്റാർക്കും തിരുത്താൻ കഴിയാത്ത ഒരു ഫയലിലെ എറർ തിരുത്തി ഒരു ക്രിട്ടിക്കൽ പ്രൊജക്റ്റ്‌ തീർത്തയാളിന്റെ സന്തോഷമായിരുന്നു. ദി പെർഫെക്ട് എഡിറ്റ്‌ ചെയ്ത പ്രോഗ്രാമറുടെ മാനസികാവസ്ഥ, അതായിരുന്നു അവിടുന്നങ്ങോട്ട് വോൾഗയ്ക്ക്.

littnow.com

littnowmagazine@gmail.com

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

കഥ

അലിയൂ…

Published

on

ഫമിത വര: സാജോ പനയംകോട്

സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി അവശേഷിപ്പിച്ച മൈനുകൾക്കും സംഹാരങ്ങൾക്കും ഇടയിലൂടെ അവനും അവന്റെ അമ്മയും വളരെ പ്രയാസത്തോടെ നടന്നു. എന്തുചെയ്യാം എങ്ങനെയെങ്കിലും ഈ രാജ്യം വിടണം. കത്തുന്ന വെയിലിലും ദാരിദ്ര്യത്തിലും കലാപങ്ങളിലും ഇടയിൽനിന്നുള്ള രക്ഷാമാർഗ്ഗം യൂറോപ്പാണ്. പട്ടാള വാനുകൾ തന്റെ നേരെ പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞുമാറി. അവർ അവനോട് അടുത്തുവന്ന ട്രക്കിൽ കയറുവാൻ ആവശ്യപ്പെട്ടു. തന്റെ ഭാണ്ഡത്തിൽ ആകെയുള്ള ഒരു ജോഡി ഷൂസ് രണ്ടു കഷണം ബ്രഡ് രണ്ട് ബോട്ടിൽ വെള്ളം എന്നിവയോടൊപ്പം അവന്റെ അമ്മയുമായി ആ ട്രക്കിൽ കയറിക്കൂടി. കഷ്ടി ഒരു കാൽ വെക്കാനുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ.


അതിസമ്പന്നതയുടെ മാനദണ്ഡമായ എണ്ണയും സ്വർണ്ണവും വേണ്ടുവോളം ഉണ്ടായിട്ടും ഞങ്ങൾക്ക് എന്തെ ഒരു നേരത്തെ പ്രാണജലം പോലും അന്യമായത് എന്ന ചിന്ത അവന്റെ മനസ്സിൽ മുള്ളുകൾ കോറിയിട്ടു.. വംശീയവെറികൾക്കും സാമ്രാജ്യത്വ അധിനിവേശത്തിലും അവനെ പോലുള്ളവർക്ക് നഷ്ടമായത് സ്വന്തം നാടും മേൽവിലാസവുമായിരുന്നു. അവൻ ആ ട്രക്കിൽ ഒന്നു നോക്കി.കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും തുടങ്ങി എല്ലാവരും ഞെങ്ങി അമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിർവ്വികാരത മാത്രമാണ്. ഉമിനീർ ഗ്രന്ഥികൾപോലും വറ്റിയ കുട്ടികൾ. ഒരു ട്രക്കിൽ കൊള്ളാവുന്നതിനേക്കാൾ ആളുകൾ.പൊടിയും അസഹ്യമായ ചൂടിലും ആകെ ഒരു തീച്ചൂളയിലൂടെയായിരുന്നു ആ യാത്ര. യൂറോപ്പിലെ ത്തിയാൽ എല്ലാം ശരിയാവും എന്നവൻ ആശ്വസിച്ചു. പട്ടാളക്കാരുടെ തോക്കുകൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവരെ പിന്തുടരുന്ന വെടിയൊച്ചകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

      സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ. ആഹാരം കേട്ടുകേൾവി ആയവർ. തങ്ങൾ എന്തിനു ജനിച്ചു, എന്താണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് അറിയാൻപോലും അവകാശമില്ലാത്തവർ. ഗ്രീസിലെ ത്തിയിട്ട് എന്തെങ്കിലും ജോലി ചെയ്ത് ഒരു കമ്പിളിയെങ്കിലും അമ്മയ്ക്ക് വാങ്ങിനൽകണം. അവൻ ഉറപ്പിച്ചു. ആരോ കരയുന്ന ശബ്ദം കേട്ടാണ് അവൻ തന്റെ മനോവ്യാപാരങ്ങളിൽനിന്നു മുക്തനായത്. അലിയു തളർന്ന മിഴികളോടെ കരയുന്ന സ്ത്രീയിലേക്ക് നോക്കി. അവരുടെ മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കരാറുകാരൻ എടുത്ത് വെളിയിലേക്കെറിഞ്ഞു. അവരുടെ കരച്ചിൽ കാണാനാവാതെ അവൻ തന്റെ മുഖംകാൽമുട്ടിലേക്കമർത്തിയിരുന്നു. എങ്ങനെയെങ്കിലും ഈ നരകയാത്ര തീരാൻ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

  മെഡിറ്റേറിയൻ കടൽ കടന്നാൽ യൂറോപ്പിലെത്താം. എന്നാൽ അവിടെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പിനെ തുടർന്ന് അവർ  ദിശമാറ്റി സഹാറയിലേക്ക് തിരിച്ചു. കത്തുന്ന സൂര്യന് താഴെയായി തോക്കു ചൂണ്ടി തങ്ങളെ മരുഭൂമിയിലേക്ക് ഇറക്കി വിടുമ്പോൾ മുമ്പുണ്ടായിരുന്ന പലരും കൂടെയില്ലെന്ന് അവന് മനസ്സിലായി. ഇതാണോ യൂറോപ്പ്, ഗ്രീസ്സ് എന്നു ചോദിച്ച റൊമാരിയോവിന് നേരെ നിറയൊഴിക്കുന്നത് തളർന്ന മനസ്സോടെ അവനും അമ്മയും നോക്കിനിന്നു. നിങ്ങൾ പുതിയ ലക്ഷ്യം കണ്ടുപിടിച്ചോളൂ. അല്ലെങ്കിൽ മറുപടി നൽകാൻ ഞങ്ങളുടെ തോക്കുണ്ട് എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.

   കടൽപോലെ കാണുന്ന ഈ മണൽക്കാടുകളിലൂടെ എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയില്ലായിരുന്നു. പൊടിക്കാറ്റുകളിൽ പലരും നിലത്തു വീഴുന്നുണ്ടായിരുന്നു. കുട്ടികളാണ് ഏറെയും കഷ്ടപ്പെടുന്നത്. തിരിഞ്ഞു നോക്കിയാൽ തോക്കുകൾ മറുപടി പറയുമെന്ന് അവനറിയാമായിരുന്നു. വെള്ളത്തിനുവേണ്ടി കരയുമ്പോൾ ഒരു കുഞ്ഞിന് തന്റെ കുപ്പിയിലെ അവസാനതുള്ളിയും അവൻ നല്കിയിരുന്നു. 48 ഡിഗ്രി ചൂടിൽ തിളച്ചു നിൽക്കുന്ന സഹാറയിലെ സൂര്യൻ എല്ലാറ്റിനും സാക്ഷിയായി. പലരേയും കാണാതായി. പലരും വഴിതെറ്റി എങ്ങോട്ടോ യാത്രയായി. ലക്ഷ്യമില്ലാതെ അവർ മണൽകാറ്റിലലിഞ്ഞു.

   അമ്മയുടെ കൈകൾ അവനിൽനിന്നും അയഞ്ഞു വീണതായി അവന് തോന്നി. തളർന്നുവീണ അമ്മയെ അവൻ തന്റെ കൈകളിലേക്ക് താങ്ങി. കണ്ണുനീർഗ്രന്ഥി വറ്റിയ അവനിൽ അമ്മയ്ക്ക് ഒരു മുത്തം നൽകാനുള്ള ശേഷി പോലുമില്ലായിരുന്നു. കത്തുന്ന സൂര്യന് താഴെ അലി തന്റെ അമ്മയെ ഉപേക്ഷിച്ചു. ആകെയുള്ള അഭയസ്ഥാനം.. തന്റെ അമ്മ അവിടെ ആ മരുഭൂമിയുടെ മാറിൽ മരവിച്ചു കിടന്നു. അമ്മേ...... അവന്റെ ശബ്ദം നിർജീവമായിരുന്നു. വെടിയൊച്ചകളെ ഭയന്ന് അവൻ നടന്നുനീങ്ങി. തളരുന്ന കാലുകളോടെ.

തളർന്ന് നിരങ്ങുന്ന ഒരു പെൺകുട്ടിയെ പിടിച്ച് ഒരു സ്ത്രീ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രക്കിലേക്ക് കയറാൻ ശ്രമിച്ച അവർക്ക് നേരെ അധികൃതർ വെടിയുതിർത്തു. അവൻ അത് കണ്ടില്ലെന്ന് നടിച്ചു നടന്നു. എല്ലാവർക്കും അവരവർ മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നുവീഴുന്നവരെ തിരിഞ്ഞു നോക്കാതെ ആ പൊടിക്കാറ്റിലൂടെ അവൻ നടന്നു. എന്തിലോ തട്ടി വീണു. ഏതോ നിർജ്ജീവമായ ഒരു ശരീരമായിരുന്നു അത്. കൊടിയ ചൂടിലൂടെ ലക്ഷ്യം തേടി അവൻ ദിനരാത്രങ്ങൾ യാത്ര തുടർന്നു. അസകാമയിലെത്തിയപ്പോൾ യാത്ര തുടങ്ങുമ്പോൾ കണ്ട പലരേയും കാണാനില്ലെന്നുമാത്രം അലിയു അറിഞ്ഞു. ജ്വലിക്കുന്ന സൂര്യന് കീഴെ അഭയംതേടി കത്തിക്കരിഞ്ഞ പാഴ്ചെടികളായിരുന്നു ആ ജീവനുകൾ. അതിന് മൂകസാക്ഷിയായി അവൻ നടന്നുകൊണ്ടേയിരുന്നു. ഒപ്പം സൂര്യനും..

littnow.com

littnowmagazine@gmail.com

Continue Reading

കഥ

ഒന്നുചേർന്നൊഴുകുന്ന പുഴ

Published

on

ഇളവൂർ ശശി

വര: സാജോ പനയംകോട്

“മാഷേ… എന്റെ കാൽ വേദനിക്കുന്നു. കൈ തൊടുമ്പോൾ അരയ്ക്ക് കീഴേ ഒരു മരവിപ്പ് പോലെ”
ഇടയ്ക്കൊരൽപ്പം നിശബ്ദതയ്ക്കു ശേഷം ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ തുടർന്നു.
“ങ്ഹാ… എത്ര നാളായ് ഒരു പാഴ്ത്തടി പോലെ ഈ കട്ടിലിൽ മലർന്നു കിടക്കാൻ തുടങ്ങിയിട്ട്. എന്നാണിനി മുറ്റത്തേയ്ക്കും പറമ്പിലേയ്ക്കും ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. മാഷേ… കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും കൊന്നകൾ കാലംതെറ്റി പൂവിട്ടിട്ടുണ്ടാകുമോ. കിളിച്ചുണ്ടൻമാവിലെ മാങ്ങ പകുതിയും കിളിയും അണ്ണാനും വവ്വാലും കൊണ്ടുപോകത്തേയുള്ളൂ. ഓ…ന്നാലും സാരമില്ല. അവറ്റകൾക്കും വേണ്ടേ എന്തെങ്കിലും ഒക്കെ തിന്നാൻ.
തൻ്റെ മടിയിൽ തലവച്ച് കിടക്കുന്ന ടീച്ചറുടെ മൂർദ്ധാവിൽ ഉമ്മവച്ച് മാഷ് പറഞ്ഞു.
“ടീച്ചറേ… ഈശ്വരൻ എല്ലാം നേരെയാക്കും. പിന്നേ… സമയം കുറെയായി! ടീച്ചറൊന്ന് ഉറങ്ങാൻ നോക്ക് “
മാഷ് തന്നോടല്ല പറഞ്ഞതെന്നുള്ള ഭാവത്തോടെ ടീച്ചർ ഇങ്ങനെ തുടർന്നു.
“മാഷേ… മുറ്റത്തും തൊടിയിലും കരിയിലകൾ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. പുറത്തോട്ടിറങ്ങുമ്പോൾ സൂക്ഷിക്കണം. വല്ല ഇഴജന്തുക്കളും കാണും. അമ്മിണിയുടെ മോളെ വിളിച്ച് വീടും പരിസരവും ഒന്ന് തൂത്തുവാരിക്കണം. അതിന് എന്തെങ്കിലും നാല് കാശ് അധികപ്പറ്റായി കൊടുക്കണേ. വയ്യാത്ത തന്തയും തള്ളയും പിന്നെ പറക്ക മുറ്റത്ത രണ്ട് കൈക്കുഞ്ഞുങ്ങളും ഉള്ളതാണ്. അതിൻ്റെ ഭർത്താവാണെങ്കിൽ നാഴികയ്ക്ക് നാല്പതു വെട്ടവും കള്ളും കഞ്ചാവുമ, പോരാത്തതിന് അതിനെ ആ ദുഷ്ടൻ പൊതിരെ തല്ലുകയും ചെയ്യും. കഷ്ടം.”
എന്തോ മറന്ന കാര്യം ഓർത്തിട്ടെന്നപോൽ ടീച്ചർ തുടർന്നു.

 "ങ്ഹാ…പിന്നെ മാഷേ… തൊടിയിലെ മൺചട്ടിയിൽ കുറച്ചു വെള്ളം നിറച്ചു വയ്ക്കണെ… കാക്കയും കിളികളും ഈ തീവെയിലത്ത് പരക്കം പാഞ്ഞു നടക്കുകയാകും." മറ്റെന്തോ കൂടി പറയാനായി ടീച്ചർ ചുണ്ടനക്കിയതാണ്. പക്ഷേ അതിനു മുൻപേ നിരമുറിയാത്ത വെളുത്ത പല്ലു കാട്ടിയുള്ള മാഷിൻ്റെ ചിരിയാണ് ഉയർന്നത്.
  "...അതെല്ലാം ടീച്ചർ എന്നോടൊപ്പം ചേർന്നന്ന് മുതൽ എന്നെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളല്ലേ.കൊള്ളാംഞാനത് മറക്കുമോ" 
ടീച്ചറുടെ നരപടർന്ന കുറ്റിമുടികളിൽ വിരലുകളോടിച്ച് ഒരു കുഞ്ഞിനോടെന്നപോൽ മാഷ് സാവധാനം പറഞ്ഞു.
"ടീച്ചറേ… മുറ്റവും തൊടിയും പുരയ്ക്കകവും ഒക്കെ ടീച്ചർ വൃത്തിയാക്കി ഇടാറുള്ളതുപോലെയല്ലെങ്കിലും ഞാൻ ഒരു വിധം സൂക്ഷിക്കുന്നുണ്ട്. ദേ… ഇനിയാ കണ്ണുകൾ മെല്ലെ അടച്ച് ഒന്നുറങ്ങാൻ നോക്ക്" 

“ഇല്ല മാഷേ…എനിക്കുറക്കം വരുന്നില്ല. കണ്ണുകൾ അടക്കുമ്പോഴേക്കും അരയ്ക്ക് കീഴേ ഒര് വല്ലാത്ത വേദന. ഒന്ന് നിവർന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ…” ടീച്ചറുടെ കണ്ണുകൾ ആർദ്രമായി. വലംകൈയാൽ ആ കണ്ണുകളിലെ നനവ് തുടച്ചുമാറ്റി ടീച്ചറുടെ നയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗദ്ഗദത്തോടെ മാഷ് പറഞ്ഞു.
“…ടീച്ചറെന്തിനാ വിഷമിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്നും ഞാനില്ലേ… കൂടെ. എനിക്ക് ടീച്ചറും, ടീച്ചർക്ക് ഞനുമേയുള്ളു എന്ന ഓർമ്മവേണം. ദേ… ടീച്ചറ് തളർന്നാൽ പിന്നെ ഞാൻ… “
മാഷിൻ്റെ മനമൊന്ന് ഇടറിയെങ്കിലും ക്ഷണം സ്വയം മനസ്സിനെ നിയന്ത്രിച്ച് മാഷ് തുടർന്നു.
“ടീച്ചറേ… ഞാനല്പം ധന്വന്തിരംകുഴമ്പെടുത്ത് കാലിലിട്ട് തടവി തരാം” ടീച്ചറുടെ കാൽപ്പാദം മുതൽ അരക്കെട്ട് വരെ മൂടിയിരുന്ന പുതപ്പിന്റെ കീഴത്തെ തലപ്പ് മുട്ടുവരെ മുകളിലേക്ക് മടക്കിവച്ച ശേഷം കട്ടിലിൻ്റെ അടിയിലിരുന്ന കുപ്പിയിൽ നിന്നും കുഴമ്പെടുത്ത് ഇടം കയ്യിലേക്ക് പകരുന്നതിനിടയിൽ വിറപൂണ്ട കൈകളിൽ നിന്നും അതിൽ കുറച്ച് നിലത്തേക്കും പതിച്ചു. അത് കണ്ട ടീച്ചർ മാഷിനെ നോക്കി മന്ദഹസിച്ചു.
ഉടൻ ”അതെ, ഞാൻ കിളവനായി” എന്ന് പറഞ്ഞ് തലകുലുക്കി മാഷും ആ ചിരിയിൽ പങ്കുചേർന്നു. കട്ടിലിലേക്ക് ഇരുന്ന് കുഴമ്പ് ടീച്ചറുടെ കാൽമുട്ട് മുതൽ കീഴേയ്ക്ക് പതുക്കെ തേച്ച് പിടിപ്പിക്കുന്നതിനിടയിൽ സൗമ്യമായി മാഷ് പറഞ്ഞു.
” ടീച്ചറേ… ഇനി വേദനയൊക്കെ മാറും. പതുക്കെ കണ്ണടച്ചോളു”
പെട്ടെന്നൊരു വിതുമ്പൽ അവിടെ നിറഞ്ഞു.
“എനിക്കുവേണ്ടി മാഷ് ഏറെ സഹിക്കുന്നുണ്ട്. ഇങ്ങനെ ഏറെനാൾ കിടത്താതെ ഈശ്വരനങ്ങ് വിളിച്ചിരു” ആ വാക്കുകൾ പൂർത്തീകരിക്കും മുൻപേ മാഷ് കുഴമ്പ് പുരണ്ട തന്റെ കൈകളാൽ ടീച്ചറുടെ വായ പൊത്തിപ്പിടിച്ച് കഴിഞ്ഞിരുന്നു.
“അങ്ങനെ പറയല്ലേ ടീച്ചറെ പത്തുനാല്പത്തിയൊമ്പത് വർഷക്കാലമായി ഒന്നായി ജീവിക്കുന്നവരല്ലേ നമ്മൾ പോകുന്നെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം”
ടീച്ചർ ഉടനെ പറഞ്ഞു.
“ഭൂതം പൊന്നു കാക്കും പോലെ ഇങ്ങനെ എത്ര കാലം ഇരിക്കും എൻ്റെ അരികിൽ. മാഷിങ്ങനെ ഒരിടത്ത് തന്നെ ഉറച്ചിരിക്കുന്നത് കാണുമ്പോൾ നെഞ്ചു പിടയ്ക്കുന്നു. സ്കൂളിൽ നിന്നും വന്നാലുടനെ ഒരു കൈ ലിമുണ്ടും മടക്കികുത്തി തലയിൽ ഒരു വട്ടക്കെട്ടും കെട്ടി കുന്താലിയുമായി പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് ജോലി ചെയ്തിരുന്ന ഒരാൾ, ഇപ്പോൾ എൻ്റെ കട്ടിലിന്റെ തലയ്ക്കലും കാൽക്കലുമായി കാലം കഴിക്കുന്നു. ഇതൊന്നും കാണുവാൻ എനിക്ക് വയ്യ മാഷേ…”
ടീച്ചറുടെ ശ്രദ്ധ തിരിക്കാനായി മാഷുടനിങ്ങനെ പറഞ്ഞു.
“ടീച്ചറേ… കാലിൽ അല്പം ചൂടുവെള്ളം തുണിയിൽ മുക്കി പിടിക്കാം, പെരുപ്പിനൊരു ആശ്വാസം കിട്ടും”
ഇങ്ങനെ പറഞ്ഞ് മാഷ് കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും വേണ്ട. മാഷെൻ്റെ തലയൊന്ന് ആ മടിയിലേക്ക് എടുത്ത് വച്ചേ. എനിക്ക് ഉറക്കം വരുന്നു”
കാൽച്ചുവട്ടിൽ നിന്നും മാഷെഴുന്നേറ്റ് വീണ്ടും കട്ടിലിന്റെ തലത്തിലേക്ക് ഇരുന്ന് ടീച്ചറുടെ ശിരസ്സ് സാവധാനം തൻ്റെ മടിയിലേക്ക് എടുത്തുവച്ചു.
“മാഷിന് ഓർമ്മയുണ്ടോ പണ്ട് എന്നെ പെണ്ണുകാണാൻ വന്ന കാര്യം”
ചിരിച്ചുകൊണ്ടാണ് മാഷ് അതിനു മറുപടി പറഞ്ഞത്.
” അതെങ്ങനെ മറക്കും! അന്ന് ഞാൻ കണ്ട കണ്ണുകളിലെ ആ പ്രകാശത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല പിന്നെ അല്പം കുറവായിട്ടുള്ളത് ഈ കണ്മഷിയുടെ ചന്തമാണ് “
“മാഷേ… ഈ കണ്ണുകളുടെ വെളിച്ചമിന്ന് അങ്ങയുടെ മനസ്സിൻ്റെ വെളിച്ചമാണ്. രോഗിയായ അമ്മയെ സ്വന്തം മകൾ എങ്ങനെ പരിചരിക്കുമോ അതിലുമേറെ കരുതലോടെയും സ്നേഹത്തോടെയും അല്ലേ മാഷ് എൻ്റെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. എന്തിനേറെ എൻ്റെ കണ്ണുകളിൽ മഷി അണീക്കുന്നതും സീമന്തത്തിൽ സിന്ദൂരം ചാർത്തുന്നതും”
പെട്ടെന്ന് മാഷിടപെട്ടു.
“ഓ… ടീച്ചർ ഇതൊന്നു നിർത്തുന്നുണ്ടോ. നാലഞ്ചു വർഷമായി നിത്യവും ഇതുതന്നെയാണ് പറയുന്നത്. ടീച്ചറേ… എൻ്റെ സ്ഥാനത്ത് ടീച്ചറും, ടീച്ചറുടെ സ്ഥാനത്ത് ഞാനുമാണെങ്കിൽ ടീച്ചറും ഇതെല്ലാം ചെയ്യില്ലേ? അത്രയും കരുതിയാൽ മതി. മാത്രമല്ല, നമ്മൾ രണ്ടല്ലല്ലോ. ഒന്നായി ഒഴുകുന്ന ഒരു പുഴയല്ലേ”
മാഷിൻ്റെ മുഖത്തേക്ക് കണ്ണുകൾ കൂർപ്പിച്ച് ടീച്ചർ ചോദിച്ചു.
“മാഷിനെന്തേ ഷേവ് ചെയ്തില്ലേ?”
“ഓ… ഞാനങ്ങു മറന്നു. ഇനിയിപ്പം നാളെയാകട്ടെ”
”ടീച്ചറുടെ ഇഷ്ടക്കേടുകളിൽ ഒന്നാണ് മുഖത്ത് താടി രോമങ്ങൾ വളർത്തുന്നത്. അതിനാൽ മുഖം മിനുക്കുക എന്നുള്ളത് ഒരു ദിനചര്യയായി കഴിഞ്ഞിരുന്നു. പക്ഷേ എത്രനാൾ ഇങ്ങനെ ഈ മുഖം ടീച്ചറിൽ നിന്നും മറച്ചു പിടിക്കാൻ കഴിയും. ചിലപ്പോൾ കരുതും എല്ലാമങ്ങ് തുറന്നു പറഞ്ഞ് മനസ്സിൻ്റെ ഭാരം ഒന്ന് ഇറക്കി വയ്ക്കാം എന്ന്. പക്ഷേ… ടീച്ചറുടെ മുഖത്തെ ആ ചിരി കണ്ണുനീരായി മാറുന്നത് കണ്ടു നിൽക്കാൻ തനിക്ക് കഴിയില്ല. അത് തന്റെ ഹൃദയത്തെ പിളർത്തും ചിന്തയുടെ വേലിയേറ്റങ്ങളിൽ ഉയർന്നുപൊങ്ങവേ ടീച്ചറുടെ ശബ്ദം ഉയർന്നു. “മാഷെന്താ ആലോചിച്ചു കൂട്ടുന്നത്?”
മനസ്സ് പെട്ടന്നൊന്ന് പിടഞ്ഞെങ്കിലും ഉടനൊരു ഉത്തരം കണ്ടെത്തി.
“നമ്മളൊക്കെ പഠിപ്പിച്ച കുട്ടികൾ ഇപ്പോൾ ഏതെല്ലാം സ്ഥാനമാനങ്ങളിൽ എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചതാണ് “
ടീച്ചർ ചിരിച്ചു. ശേഷം ഇരുത്തിയൊന്നു മൂളി കൊണ്ട് പറഞ്ഞു
“മാഷേ… ഇങ്ങോട്ടൊന്നു നോക്കിയേ…”
ആ മുഖത്തേക്ക് നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ടീച്ചർ അപ്പോൾ പറഞ്ഞു.
“എൻ്റെ മാഷിന് ഇനിയും നുണ പറയാൻ അറിയില്ല. ഈ മുഖം കണ്ടാൽ എനിക്കറിയില്ലേ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. നമുക്ക് ഉറങ്ങാം”
ഇടങ്കൈ ചുവരിലെ വലിയ ബട്ടണിലേക്ക്. വെളിച്ചം അണഞ്ഞപ്പോൾ മാഷ് പറഞ്ഞു.
“എന്നാൽ ടീച്ചറെ ഇന്നത്തെ കഥപറച്ചിലിൻ്റെ ഊഴം എന്റേതല്ലേ. ഞാനിന്ന് ‘ഓ ഹെയ്ൻറി’ യുടെ വിഖ്യാതമായ ‘ദ ലാസ്റ്റ് ലീഫ് ‘ എന്ന കഥ പറയാം”
ഇരുളിനെ തുളച്ച്കൊണ്ടുള്ള ടീച്ചറുടെ ചിരി ആ മുറിയെവിഴുങ്ങി.
“ഇതെനിക്കറിയാം. ഈ കഥ ഒരുനാൾ ഞാൽ പറഞ്ഞതാണ്. എങ്കിലും, മാഷ് പറഞ്ഞോളൂ. മാഷിൻ്റെ മനോഹര ശബ്ദത്തിൽ അതൊന്നു കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്”
“എങ്കിൽ ശരി… ന്യൂമോണിയ വ്യപകമായ് പടർന്നുപിടിച്ച് മരണം താണ്ഡവമാടുന്ന യൂറോപ്പിലെ ഒരു നഗരം. അവിടെ ഒരു വലിയ ചിത്രകാരനും തൊട്ടടുത്ത വീട്ടിലായി ഒരു യുവചിത്രകാരിയും. ഒരുനാൾ യുവ ചിത്രകാരിക്കും ന്യൂമോണിയ പിടിപെട്ട് അവൾ രോഗശയ്യയിലാകുന്നു. അവളുടെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ പുറത്ത് മതിലിലേക്ക് പടർന്നു കയറിയ ഒരു വള്ളിച്ചെടി കാണാമായിരുന്നു. അതിൽ നിറയെ ഇലകളും. ഓരോ ദിവസവും പ്രഭാതത്തിൽ അവൾ നോക്കുമ്പോൾ ഇലകളിൽ ഓരോന്ന് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം അവളുടെ പ്രതീക്ഷയും. അവസാനത്തെ ഇലയും കൊഴിഞ്ഞു പോയെങ്കിലും. ആ രാത്രിയിൽ ആ ചിത്രകാരൻ യഥാർത്ഥ ഇലയ്ക്ക് പകരം അതേ ഒരു ഇലയുടെ ചിത്രം അവിടെ വരച്ചു ചേർത്തു. അവസാനത്തെ ഇല കൊഴിയാതെ തന്നെ നിൽക്കുന്നതിനാൽ ആ പെൺകുട്ടി ജീവിതത്തിലേക്ക് പതുക്കെ തിരിച്ചു കയറി. പിന്നീടാണ് ആ പെൺകുട്ടി അറിയുന്നത് തൻ്റെ ജീവൻ നിലനിർത്താനായി ആ ഇല വരച്ച് ചേർത്തതാണെന്നും. ആ ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരിച്ചുപോയെന്നും”
കഥ കേട്ടശേഷം ടീച്ചർ ഉറങ്ങാൻ തുടങ്ങി. ഒരു ദീർഘനിശ്വാസത്തോടെ മാഷ് ഓർത്തു.
‘താനിപ്പോൾ ടീച്ചറുടെ മുഖത്തുനോക്കി കള്ളം പറയാനും പഠിച്ചിരിക്കുന്നു. അതും ഒരു കള്ളത്തെ സത്യമാക്കി തീർക്കാൻ മറ്റ് അനവധി കള്ളങ്ങൾ കൂടി പറയേണ്ടിയും വരുന്നു. എങ്കിലും അപരിചിതരാൽ നിറഞ്ഞ നഗരത്തിൽ ഈ കുടുസ് ഫ്ലാറ്റിൽ കഴിയുന്നത് തന്നെ ടീച്ചറുടെ ചികിത്സയ്ക്ക് ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ്.
ചില നേരങ്ങളിൽ ടീച്ചർ പറയും.
“മാഷേ…എനിക്കെന്നാണിനി ഒന്ന് ഇറങ്ങി നടക്കാൻ കഴിയുക. ഞാൻ പഠിച്ചതും പഠിപ്പിച്ചതുമായ സ്കൂളിൻ്റെ ക്ലാസ് മുറികളിലൂടെ വെറുതെയെങ്കിലും ഒന്നുലാത്തുവാൻ കഴിയുന്നത്”
“ദേ… ഞാനുമുണ്ടാകും ടീച്ചറോടൊപ്പം, ഈ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട്”
ടീച്ചറിൽ പ്രതീക്ഷയുടെ വിത്തുകൾ വീണ്ടും വിതറുമ്പോഴും മാഷിൻ്റെ മനസ്സുപിടയും.
”ങ്ഹാ…ഒന്നുമില്ലേലും ടീച്ചർ ഇങ്ങനെ എൻ്റെ കൺമുന്നിലുണ്ടായിരുന്നാൽ മതി. അതിനായി ഈ ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും. ജീവിതത്തിൻ്റെ ചെറുപ്പകാലങ്ങളിൽ ഒരു പ്രകാശമായി തന്നിലേക്ക് വന്നതാണ് ടീച്ചർ. തുടർന്നിങ്ങോട്ട് എൻ്റെ വീടിൻ്റെ എണ്ണ വറ്റാത്ത ഒരു നിലവിളക്കായി പ്രകാശം വിതറി. വൃദ്ധരായ എൻ്റെ അച്ഛനുമമ്മയ്ക്കും ഒരു മകളായും, സഹോദരന്മാർക്ക് ഒരു സഹോദരിയായും സ്നേഹിതയായും ഒക്കെ. മാത്രമല്ല, മിണ്ടാപ്രാണികളോടും ചെടികളോടും വരെ കുശലം പറഞ്ഞും അവയെ സ്നേഹത്തോടെ പരിപാലിച്ചും. വയലിൽ നിന്നും വീട്ടിലേക്കുള്ള പടവു വരെയും എപ്പോഴും തൂത്തു വൃത്തിയാക്കി ഇടാനും. മഴയിൽ മുറ്റത്ത് കിളിർക്കുന്ന പാഴ്ച്ചെടികളെ നുള്ളിയെടുത്തും. എന്തിനേറെ വേനൽക്കാലത്ത് പറന്നു നടക്കുന്ന കാക്കയ്ക്കും കിളികൾക്കും വെള്ളവും ആഹാരവും നൽകുന്നതും എല്ലാം ടീച്ചറുടെ ദിനചര്യകളുടെ ഭാഗമായിരുന്നു. സത്യത്തിൽ ഇപ്പോൾ ടീച്ചർക്ക് അങ്ങോട്ടോ ഇങ്ങോട്ടോ കഴുത്തൊന്ന് തിരിക്കാൻ പോലും കഴിയില്ല എങ്കിലും. ആദ്യം ഗർഭാശയ ക്യാൻസറും, അത് കഴിഞ്ഞപ്പോൾ ആമവാതവും അതിനോടൊപ്പം കടുത്ത ഷുഗറും. എന്തിനേറെ, ദൈവം വാരിക്കോരി കൊടുത്ത മറ്റ് അനവധി അസുഖങ്ങളുടെ ഇടയിൽപ്പെട്ട് ഏറെ നാളായി വേദന തിന്നുന്ന ഈ കിടപ്പിൽ പോലും ടീച്ചറെ അറിയിച്ചിട്ടില്ല. ജീവിതത്തിൽ ഇന്നേവരെ സമ്പാദിച്ചതും അല്ലാത്തതുമായ എല്ലാം വിറ്റ് ചികിത്സിച്ചിട്ടാണ് ഈ അവസ്ഥയിലേക്ക് എങ്കിലും ടീച്ചറെ എത്തിക്കുവാൻ കഴിഞ്ഞതെന്ന്. രോഗകിടക്കയിൽ സ്ഥിരതാമസമായപ്പോൾ ടീച്ചറുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറയും. ‘ ‘
“നമുക്കൊരു മകനോ മകളോ ഉണ്ടായിരുന്നെങ്കിൽ”
അപ്പോൾ മുഖം മൂടിയാൽ മനംമറച്ച് ടീച്ചറെ സമാധാനിപ്പിക്കും.
”ടീച്ചറേ… എനിക്ക് ടീച്ചർ മകളും, ടീച്ചർക്ക് ഞാൻ മകനുമല്ലേ. ആർക്കും ആരെയും വേണ്ടാത്ത ഇക്കാലത്ത് നമുക്ക് നമ്മൾ തന്നെ ധാരാളം”
ഉള്ളിലെ വേദനകൾ പുഞ്ചിരിയായി ഞങ്ങൾ പങ്കുവെച്ചു. ഒപ്പം ‘ടീച്ചറേ…’ന്നും ‘മാഷേ…’ന്നും പരസ്പരം വിളിച്ച് ബഹുമാനിച്ചും സന്തോഷിച്ചും സ്നേഹിച്ചും മുന്നോട്ടുപോയി.
ഉറക്കത്തിൽ ടീച്ചറൊന്ന് ഞരങ്ങി.
“മാഷേ… എനിക്ക് വേദനിക്കുന്നു. എൻ്റെ കാലൊന്ന് തിരുമ്മിത്താ…”
ഈയിടെയായി ടീച്ചറിങ്ങനെയാണ്. അതിനാൽ ഏതു പാതിരാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ടീച്ചറുടെ “മാഷേ…”ന്നുള്ള വിളിക്കായി ഞാൻ കാതോർത്തിരിക്കും. ചില രാത്രികളിൽ പതിവ് മരുന്നുകൾക്കൊപ്പം ചെറിയൊരു ഉറക്കഗുളിക കൂടി കൊടുക്കേണ്ടി വരും. ടീച്ചറുടെ കണ്ണൊന്നടപ്പിക്കാനായി.
അധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം എവിടെപ്പോയാലും ടീച്ചർ ഒപ്പമുണ്ടായിരുന്നു. അതിനാൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ ഏറിയതേയുള്ളൂ. സ്നേഹം നടിച്ചുകൊണ്ട് ചില ബന്ധുക്കളും നാട്ടുകാരും എൻ്റെ കാതിൽ കുശുകുശുക്കും. ”മോനെ നിനക്ക് ഈ മച്ചിയെ കളഞ്ഞിട്ട് ഒരു നല്ല പെങ്കൊച്ചിനെ കെട്ടിക്കൂടെ. ഇനിയും സമയമൊന്നും വൈകിയിട്ടില്ല” കുഴപ്പം ടീച്ചറുടേതല്ല എന്റേതാണെന്ന് ഉറക്കെ അവരെ ബോധ്യപ്പെടുത്തും. അപ്പോൾ ചിലർ മുഖം ചുളിച്ച് നിശബ്ദരാകും.
”ഇതുങ്ങളുടെ വിചാരം ഇന്നലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരനാണെന്നാ… അതുപോലെയല്ലേ മുട്ടിയുരുമി കൊഞ്ചിക്കുഴഞ്ഞ് നടക്കുന്നത്”
സത്യത്തിൽ ഏതൊരു ഭാര്യയും തന്റെ ഭർത്താവ് എപ്പോഴും അരികിലുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അത്രയേ ഉള്ളൂ ടീച്ചറുടെ കാര്യവും. അതിനായി ടീച്ചറുടെ മുന്നിൽ അല്പം തലകുനിക്കുന്നതും ഒരു പ്രത്യേക സുഖമാണ്. ബന്ധുക്കൾ ചിലപ്പോൾ ഞങ്ങളെ നോക്കി പറയും
”ഇവരിപ്പോഴും ഒരേ കട്ടിലിലാണ് കിടപ്പ്”
സത്യത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരേ കട്ടിലിൽക്കിടക്കുന്നത് ശാരീരിക ബന്ധം പുലർത്താൻ വേണ്ടി മാത്രമാണോ?! രണ്ട് പുഴകൾ ഒരു നിയോഗം പോലെ ഒന്ന് ചേർന്ന് ഒരു പുഴയായി ഒഴുകുന്നതല്ലേ ദാമ്പത്യം. ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ അന്നുവരെയും സ്നേഹവും പരിലാളനയും തന്ന മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും ഉറ്റ ബന്ധുക്കളെയും വിദൂരത്താക്കി. പരിചിതമല്ലാത്ത ഒരു വീട്ടിലേക്ക് വന്ന്. ഒരു പുരുഷൻ്റെ നെഞ്ചിലെ ചൂടിൽ ലയിച്ച് അവന്റെ വീടിന്റെ വിളക്കായി നിറയെ പ്രകാശം പരത്തുന്ന സ്ത്രീ. അവളുടെ ത്യാഗം മറ്റെന്തിനെക്കാളും മഹത്തരമല്ലേ.
രോഗാവസ്ഥയിൽ ഭാര്യയോടൊപ്പം ഏറെ നേരം ചിലവഴിച്ചപ്പോൾ നാട്ടുകാർ മറന്നു. കൈവശം ഉണ്ടായിരുന്ന പണവും സ്വത്തു വകയും വിറ്റ് ചികിത്സിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മക്കളെപ്പോലെ എന്ന് പറഞ്ഞു കൂടെ കൂടിയവരും ബന്ധുക്കളും പല പല കാരണങ്ങൾ പറഞ്ഞ് ദൂരേക്ക് മാറി. ആരെല്ലാം ഉപേക്ഷിച്ചാലും വെറുത്താലും എനിക്കെന്നും എന്റെ ടീച്ചറിന്റെ മുഖം കണികണ്ടുണരേണം.

  ''മാഷേ… കാലു വേദനിക്കുന്നു!"
   അല്പം കൂടി ഉച്ചത്തിൽ ടീച്ചർ വീണ്ടുംപറഞ്ഞു.
   "മാഷേ… കാല് വേദനിക്കുന്നു!''           
  പക്ഷെ,ആ വിളി മാഷ് കേൾക്കുന്നുണ്ടായിരുന്നില്ല. 


ഇന്നലെ രാത്രിയിൽ ടീച്ചറുടെ കാലിന്റെ വേദന അധികരിച്ചിരുന്നു.. വേദനസംഹാരികളോടൊപ്പം ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് കരുതി മാഷ് ഒരു ഉറക്കഗുളിക കൂടി ടീച്ചർക്ക്കൊടുത്തു. കഥ കേട്ട് തീരും മുൻപേ ടീച്ചർ ഉറങ്ങിപ്പോയി എന്നറിഞ്ഞിട്ടും അൽപനേരം കൂടി കാലുകൾ തടവിക്കൊടുത്തും കഥ പറഞ്ഞും തീർത്തു. ഒപ്പം പതിവുപോലെ മൂർദ്ധാവിൽ ഒരു ചുംബനവും നൽകി കട്ടിൽ നിന്നും എഴുന്നേറ്റു കാലെടുത്ത് ഒരു ചുവടു മുന്നോട്ടു വച്ചതേയുള്ളൂ. നിലത്തുവീണു കിടന്നിരുന്ന ധന്വന്തരം കുഴമ്പ് തുള്ളികളിൽ കാൽവഴുക്കി മലർന്ന് നിലത്തേയ്ക്കൊരു വീഴ്ച്ച. തലയുടെ പിൻഭാഗം ശക്തിയിൽ കട്ടിലിന്റെ തടിമേലിടിച്ചു. ആ കിടപ്പിൽ കിടന്ന് "ടീച്ചറേ…" ന്നൊന്ന് നാവനക്കി. അത്രമാത്രം.


  ടീച്ചറുടെ നിലവിളി ഉച്ചത്തിലായി. മറ്റു ഫ്ലാറ്റുകളിൽ ഉള്ളവർ അപ്പോഴും അവരവരുടെ തിരക്കുകളിൽ വ്യാപൃതരായിരുന്നു.
  "മാഷേ… എഴുന്നേൽക്ക് മാഷേ…"     
  ടീച്ചർ തൻ്റെ സർവ്വശക്തിയും സംഭരിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. എങ്കിലും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ കൈയ്യും മെയ്യുമിളക്കി അൽപ്പമായി നിരങ്ങി കട്ടിലിന്റെ അരികിലേക്ക് വന്നു. അടുത്തക്ഷണം ടീച്ചർ ആഞ്ഞ് നിലത്തേക്ക് വീണു. മുഖം നിലത്തേക്ക് ശക്തിയായി ഇടിച്ചു. നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി. ശരീരം മൂടിയിരുന്ന പുതപ്പ് നിലത്തേക്ക് വീണു. അപ്പോൾ ടീച്ചറുടെ അരയ്ക്കു കീഴേയുള്ള ഭാഗം കടലിൽ തന്നെ കിടന്നിരുന്നു. അത് അരയിൽ ബന്ധിപ്പിച്ചിരുന്ന കൃത്രിമ കാലുകളായിരുന്നു. എങ്കിലും അത് കണ്ട് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ടീച്ചർ ഇഴഞ്ഞ് മലർന്ന് കിടന്നിരുന്ന മാഷിൻ്റെ അരികിലെത്തി    മെല്ലെ കൈതട്ടി വിളിച്ചു.   
  "മാഷേ…എഴുന്നേൽക്ക് മാഷേ…!, ദേ… ഞാൻ കട്ടില് വിട്ട് എഴുന്നേറ്റു മാഷേ…!! എന്നെയൊന്ന് നോക്കു മാഷേ…!!
  പച്ച ജീവനോടെയുള്ള ഒരു അവയവം ഒരു നിമിഷം കൊണ്ട് തുടയ്ക്കുമേലെ മുറിച്ചുമാറ്റുമ്പോൾ എത്ര മരുന്ന് കുത്തിവച്ച് മയക്കിയാലും അത് അവർക്ക് അറിയാം. അന്ന് എനിക്ക് ബോധം തെളിയും മുൻപേ മാഷ് എന്റെ മുറിച്ചുമാറ്റിയ കാലുകൾക്ക് പകരം അതേ വലിപ്പവും നിറവുമുള്ള കൃത്രിമ കാലുകൾ വച്ച് പിടിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ കരുതിയത്. ഞാനെല്ലാം അറിഞ്ഞിരുന്നു. നമ്മുടെ തറവാടും പറമ്പും വിറ്റതും, തറവാട്ടിലെ നമ്മുടെ ശയനമുറി പോലെ ഈ ഫ്ലാറ്റിനെ മാറ്റിയെടുത്തതുമെല്ലാം.
 എൻ്റെ സന്തോഷത്തിനായി മാഷ് ചെയ്ത കാര്യങ്ങളെല്ലാം ഞാൻ മാഷിൻ്റെ സന്തോഷത്തിനായി അറിഞ്ഞില്ലെന്ന് നടിച്ചു. മുറിച്ചുമാറ്റിയ കാലിൻ്റെ ബാക്കി തുണ്ടിൽ വേദന കടുക്കുമ്പോൾ ഞാനത് കാൽപാദങ്ങളിലും കാൽമുട്ടിലും വേദനയെന്നും പെരുപ്പെന്നും മാറ്റിപ്പറഞ്ഞു. അപ്പോൾ കൃത്രിമ കാലുകളിൽ അങ്ങ് ഇളം ചൂടുവെള്ളം മുക്കി പിടിക്കുകയും ധന്വന്തിരംകുഴമ്പിട്ട് തടവി തരികയും ഒക്കെ ചെയ്തു. 
പക്ഷേ, മാഷേ… അങ്ങെൻ്റെ മുഖത്തേയ്ക്ക് നോക്കി കള്ളം പറയാൻ ശ്രമിക്കുമ്പോൾ അങ്ങയുടെ കണ്ണുകളിൽ ചോര പൊടിയുന്നത് ഞാനറിഞ്ഞിരുന്നു. കൃത്രിമ കാലുകളിൽ കുഴമ്പ് പുരട്ടുമ്പോഴും ചൂടുവെള്ളം മുക്കി പിടിക്കുമ്പോഴും എനിക്ക് ഒന്നും അറിയില്ലെന്ന് മാഷിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 
 മാഷേ… എഴുന്നേൽക്ക് മാഷേ… എന്റെ കാൽ വേദനിക്കുന്നു മാഷേ…    
 മാഷേ… എനിക്കുറക്കം വരുന്നില്ല മാഷേ…! മാഷേ…ഒരു കഥ പറഞ്ഞുതാ മാഷേ…"
  മാഷിൻ്റെ ശിരസ്സിലെ ചോര ടീച്ചറുടെ സീമന്തത്തിലെ സിന്ദൂരത്തെ പുണർന്ന് ഒരു പുഴയായി പുറത്തേയ്ക്കൊഴുകി. 
  ഒന്ന് ചേർന്നൊഴുകിയെത്തിയ പുഴയെ വേർതിരിക്കാനാകാതെ കടൽ…

littnow.com

littnowmagazine@gmail.com

Continue Reading

Trending