കഥ
അധ്യായം മൂന്ന് ആലിയ

രജീഷ് ഒളവിലം
ചിത്രീകരണം _
സാജോ പനയംകോട്
ഒന്നും രണ്ടും അധ്യായങ്ങൾ നിങ്ങളെ പിടിച്ചിരുത്താൻ മാത്രം സംഭവ ബഹുലമല്ലാത്തതിനാലും, കണ്ടും കേട്ടും തഴമ്പിച്ച ക്ളീഷേ ജീവിതത്തിന്റെ നിറം മങ്ങിയ ഏടുകളായതുകൊണ്ടും ചട്ടങ്ങളെ തൃണവൽക്കരിച്ചുകൊണ്ട് നമുക്ക് കഥയെ അവരോഹണ ക്രമത്തിൽ വായിച്ചു തുടങ്ങാം.
അധ്യായം മൂന്ന് ആലിയ

ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് എന്ന സ്ഥിരം വാചകത്തെ തിരുത്തിയെഴുതിയ ഒരു രാത്രി.
കലങ്ങി മറിഞ്ഞ മനസ്സിനെ ലഹരികൊണ്ടു തോല്പിക്കാനുള്ള അശ്രാന്തമായ പരിശ്രമം . നാട്ടിലെ മെഡിക്കൽ കോളേജിന്റെ പിന്നാമ്പുറത്തു ഒറ്റപ്പെട്ടുകിടക്കുന്ന മോർച്ചറിയിൽ. ജഡങ്ങൾ വെട്ടിപ്പൊളിക്കുന്ന പാപ്പിച്ചായൻ മുതൽ, സിറ്റിയിൽ കൊട്ടേഷൻ പിടിച്ചു പള്ളക്ക് കത്തികയറ്റി ആൾക്കാരെ മേലോട്ടേക്കയക്കുന്ന വാറ് ദിലീപൻ വരെ ധൈര്യം കിട്ടാൻ വേണ്ടി മൂക്കറ്റം കള്ളുകുടിക്കാറുണ്ട്.
പക്ഷെ കള്ളുകുടിച്ചിട്ടും ബീഡി വലിച്ചിട്ടും എന്തൊക്കെത്തന്നെ ചെയ്തിട്ടും മരിക്കാനുള്ള ധൈര്യം മാത്രം വിവേകിന് കിട്ടിയില്ല എന്നതാണ് സത്യം. ഒടുക്കം ആ ശ്രമം ഉപേക്ഷിച്ച് ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പലായനം എന്ന ഉപായം തലയിലൂടെ മിന്നിമറഞ്ഞു പോയത്.
ദൂരെ റെയിൽ പാലത്തിലൂടെ നേരം വെളുക്കാറായെന്നു മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു തീവണ്ടി ചിഹ്നം വിളിച്ചു കടന്നുപോയി.
ചുവന്ന തെരുവിലെ ഓരോ ഇടനാഴികൾക്കും പെണ്ണുടലിലെ പച്ചമാംസത്തിന്റെ ഗന്ധമാണ്, നടന്നു നടന്നു സ്ട്രീറ്റ് പത്തിൽ എത്തിയിരിക്കുന്നു. തെരുവിലേക്ക് കടന്നതും, വഴിയോര കച്ചവടക്കാരെ വെല്ലുംവിധം ഓരോ മുറികൾക്കുമുന്നിൽ നിന്നും അകത്തേക്ക് വിളിച്ചുകയറ്റാൻ കടിപിടി കൂടുന്ന സ്ത്രീകളെ കണ്ട് ഉള്ളൊന്നു അറച്ചു. ഇരുപതിന്റെ യവ്വനവും അറുപതിന്റെ വാർദ്ധക്യവും ഒരുപോലെ മത്സരിക്കുന്ന ഒരു പന്തയ നഗരിയിലൂടെ മടിച്ചു മടിച്ചുകൊണ്ടാണെങ്കിലും വിവേക് മുന്നോട്ടേക്ക് നടന്നു.
പെൺശരീരം വിറ്റുകിട്ടിയതിൽ പങ്കുപറ്റി തടിച്ചുകൊഴുത്ത ദല്ലാളൻമാരും ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ ചോരയൂറ്റാൻ നടക്കുന്ന ഇടനിലക്കാരും അവിടവിടെയായി റോന്തു ചുറ്റുന്നുണ്ട്. രത്നഗിരിക്കാരിയായ സാവിത്രി ബായി നടത്തുന്ന കേന്ദ്രത്തിലാണ് തനിക്ക് പോവേണ്ടത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഹരീഷ് പാണ്ഡെ, വഴിയൊക്കെ കൃത്യമായി പറഞ്ഞതാണ് പക്ഷെ ഈ തെരുവിനകത്തു കയറിയപ്പോമുതൽ വല്ലാത്തൊരു ശ്വാസം മുട്ടൽ അന്ധേരി മാർക്കറ്റിലെ അറവുശാലയിലൂടെ നടക്കുന്നതുപോൽ ഭീതിതമായ പ്രതീതി.
മുറിയിൽ നിരന്നു നിൽക്കുന്ന പെൺകുട്ടികളെക്കാണിച്ച് ഏതുവേണമെങ്കിലും തിരഞ്ഞെടുത്തോ എന്നും പറഞ്ഞു മുറുക്കിച്ചുവപ്പിച്ച ചുണ്ട് മലർത്തി സാവിത്രി ബായി വശ്യമായൊരു ചിരി ചിരിച്ചു. പ്രായം വീഴ്ത്തിയ നിഴൽപ്പാടുകൾക്കിടയിലും അവരുടെ നുണക്കുഴികൾ തെളിഞ്ഞു വന്നു.
മലയാളിതന്നെവേണമെന്ന വാശിയിൽ വിവേകും ഉറച്ചു തന്നെ നിന്നു.
പുതിയ ഇറക്കുമതിയാണ് വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ ഇതുവരെ ആർക്കും വഴങ്ങിയിട്ടില്ല. നിങ്ങള് ഒരേ ഭാഷക്കാരല്ലേ.? ഒന്ന് ശ്രമിച്ചു നോക്ക്.
അടഞ്ഞു കിടന്ന ഒരു മുറി ചൂണ്ടിയാണ് മറാത്തിയും ഹിന്ദിയും കലർന്ന ഭാഷയിൽ അവർ അത്രയും പറഞ്ഞത്.
മുറിയിലേക്ക് കേറുംമുന്നേ കാശ് എണ്ണിവാങ്ങുവാനും, നോക്കിയും കണ്ടുമൊക്കെ കൈകാര്യം ചെയ്യണം, ഞങ്ങൾക്ക് പണിയുണ്ടാക്കരുത് എന്നോർമ്മിപ്പിക്കുവാനും അവർ മറന്നില്ല.
പേടിക്കണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല.
എനിക്ക് നിന്റെ ഈ ശരീരത്തിൽ ഒരു താൽപ്പര്യവും ഇല്ല. പക്ഷെ എനിക്ക് പറയാനുള്ളത് നീ കേൾക്കണം, അനുസരണയോടെ നീ കേട്ടേ മതിയാവൂ…
മുറിയുടെ മൂലയിൽ മൂട്ടകൾ തിന്നുനശിപ്പിച്ച അഴുകിയ കിടക്കയിൽ പതുങ്ങിയിരുന്ന ആ പെണ്കുട്ടി എന്താണ് നടക്കുന്നത് എന്നറിയാതെ വിവേകിനെ തന്നെ നോക്കി മിഴിച്ചിരുന്നു.
അവൻ അരയിൽ തിരുകിവച്ചിരുന്ന മദ്യമെടുത്തു വായിലേക്ക് കമിഴ്ത്തി.
ഞാൻ വിവേക്, എന്താ തന്റെ പേര്..?
ആലിയ
അവൾ വിറക്കുന്ന ശബ്ദത്തിൽ ഉത്തരം നൽകി.
മലയാളിയായ അമ്മയ്ക്കും ഹൈദരാബാദ് കാരനായ അച്ഛനും ജനിച്ച മകൾ. ഒരു പ്രണയക്രിയയുടെ ശിഷ്ട്ടം.
ആഹാ.. കറുപ്പഴക്, മാൻ മിഴി, മധു മൊഴി…
ഇങ്ങനെയൊരാളെയാണ് ഞാനും നോക്കിയിരുന്നത്
അവൻ അവളിലേക്ക് ചേർന്നിരുന്നു.
മദ്യത്തിന്റെ അറപ്പിക്കുന്ന ഗന്ധം. അവൾ മറുവശത്തേക്ക് തലവെട്ടിച്ചു.
സൗ സാല് പെഹലെ ഹമേ തുംസെ പ്യാർ ഹേ…. എന്റെ മുടിയിലൂടൊന്നു തലോടാമോ..?
അവളുടെ മടിയിൽ തലചായ്ച്ചുകൊണ്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ കെഞ്ചി.
എന്നെ ഉപദ്രവിക്കരുത് എനിക്കിതൊന്നും പറ്റില്ല.
അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ നിന്നടർന്നു വീണ ഒരു തുള്ളി അവന്റെ കവിളിലൂടെ ചാലുകീറിയൊഴുകി ചുണ്ടുകളിൽ ഉപ്പിച്ചു.
ഉറക്കിലേക്ക് വഴുതിവീഴാനിരുന്നവനെ നിസ്സഹായതയുടെ ഉപ്പ് വീണ്ടും ഉണർത്തി.
നിനക്ക് സ്നേഹിക്കാൻ അറിയാമോ..?
അവന്റെ മുടിയിഴകളിലൂടെ തടവിക്കൊണ്ടു അവൾ ഇല്ലെന്ന് തലയാട്ടി.
അറിയില്ലെങ്കിലും സ്നേഹിക്കണം.. ചുമ്മാതല്ല, ഞാൻ പണമെണ്ണിക്കൊടുത്തിട്ടാ ഇങ്ങോട്ടു കയറിയത്…
കറിയിൽ ഉപ്പില്ലെന്ന് പറഞ്ഞു അമ്മയോട് കയർക്കുന്ന, താനൊരിക്കലും ഇഷ്ട്ടപ്പെടാത്ത അച്ഛന്റെ മുഖമായിരുന്നു അവനപ്പോൾ.
അവൾ പേടിയോടെ അതേയെന്നു തലയാട്ടി.
പുറകിലെ ചുവരിൽ തൂങ്ങി പഴകി പൊടിപിടിച്ചു കിടന്ന ക്ലോക്കിന് പിന്നിൽ പതിയിരുന്ന ഒരു പല്ലി പറന്നു നടന്ന പാറ്റയെ പിടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു പിടിവിട്ട് താഴെവീണു.
പേടിച്ചോ..?
മറുപടിയില്ലാതെ അവളവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
പേടിക്കണ്ട, ഞാനിങ്ങനെയേ അല്ല… ആവുകയും ഇല്ല. കാരണം ഇങ്ങനെയായാൽ ഞാൻ പിന്നെ ഞാനല്ലാതായിപ്പോവും. ഇനി പറ നിനക്ക് സ്നേഹിക്കാൻ കഴിയുമോ…
ഇപ്പോഴവന് വികൃതി കാട്ടി പിടിക്കപ്പെട്ട ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്.
അവന്റെ മുടിയിഴകളിൽ( വിറയലോടെങ്കിലും) തഴുകി നടന്ന അവളുടെ വിരലുകൾ കഴിയും എന്ന് മറുപടി നൽകി.
സൗ സാല് പെഹലെ……. അവൻ പാടിക്കൊണ്ടേയിരുന്നു. ഇനി പാട്ട് കഴിഞ്ഞാവാം കഥ.
അത്രയും സമയം മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന പിങ്കി എന്ന് ഓമനപ്പേരുള്ള പൂച്ച മാത്രം അവന്റെ പാട്ട് ശ്രദ്ധിക്കാതെ പിടിവിട്ട് താഴെ വീണ പല്ലിയെ എങ്ങനെ പിടിക്കാം എന്ന് ചിന്തിച്ചുകൊണ്ടിരുന്നു.
ഒരു അധ്യാപകയ്ക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ആരതിയിൽ ഉണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ചുരുക്കി പറഞ്ഞാൽ കൂട്ടുകാരികൾക്കും, വിദ്യാർത്ഥി(നി)കൾക്കും റോൾ മോഡൽ തന്നെയാണ് അവൾ. സകലകലാ വല്ലഭ, മധുരമായി സംസാരിക്കുന്നവൾ, മതിവരുവോളം വായിക്കുന്നവൾ, ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവൾ, മനോഹരമായി കവിതകളെഴുതുന്നവൾ. ഇത്തിരി അസൂയയോടെ ആണെങ്കിലും അത്രയേറെ അഭിമാനത്തോടെ തന്നെയാണ് വിവേക് തന്റെ ജീവിത പങ്കാളിയെക്കുറിച്ചു എല്ലാരോടും പറഞ്ഞു നടന്നിരുന്നതും.
നോക്ക് വിവേക്, പക്വതയില്ലാത്ത പ്രായത്തിലാണ് ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയത്. അന്ന് പറഞ്ഞുപോയ വാക്കിന്റെ ഒറ്റ കാരണത്തിലാണ് ഇന്ന് ഞാൻ നിന്നെ കല്യാണം കഴിച്ചിരിക്കുന്നത്. രാജിസ്ട്രാഫിസിൽ ഇട്ട ഒരൊപ്പിന്റെ ബലത്തിൽ നിന്റെ ആണധികാരം പുറത്തെടുക്കാനാണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ ആ നിമിഷം തീരും നമ്മൾ തമ്മിലുള്ള ബന്ധം…
കല്യാണം കഴിഞ്ഞു നാലാം നാൾ സെക്സ് ചെയ്യണം എന്നാവശ്യപ്പെട്ട എന്നോട് അവൾ പ്രതികരിച്ചത് അങ്ങനെയായിരുന്നു.
ഞാനും പെണ്ണിസത്തിന്റെ കട്ട ഫാൻ ആയതോണ്ടു ആ ഡയലോഗുകൾ എന്നെ ചൊടിപ്പിക്കുന്നതിന് പകരം കോരിത്തരിപ്പിക്കുകയാണ് ചെയ്തത്. ആ നിമിഷത്തിൽ ഞാൻ രതി മറന്നു എന്നതാവും സത്യം.
വിവേക് അത്രയും പറഞ്ഞതും ആലിയ ഇളകിയിളകി ചിരിച്ചു. ഇളക്കത്തിൽ അവന്റെ മുഖത്തു തട്ടിയുരുമ്മിയ അവളുടെ മാറിടം അവനിൽ ഒരു വികാരവും ജനിപ്പിച്ചില്ല. മടിയിൽനിന്നും തലയിളക്കാതെ അവനാ ചിരി ആസ്വദിച്ചു.
ധ്രുവങ്ങൾ എത്രയോ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നിട്ടും അവയ്ക്ക് തമ്മിൽ എന്തോരം സാമ്യങ്ങളാണ്.
ഞാൻ ഇത്രേം ഗൗരവത്തിൽ ഒരു കാര്യം പറയുമ്പോ നീ ചിരിക്കുകയാണോ…
ഏയ് ഇല്ല… ഇയാള് പറ
ഇനിയധികമൊന്നും പറയാനില്ല. അവൻ മുഖം കറുപ്പിച്ചു എഴുന്നേൽക്കാനോങ്ങി.
ഇനി ചിരിക്കില്ല സത്യം … ബാക്കി പറഞ്ഞോളൂ അവന്റെ തല മടിയിലേക്ക് തന്നെ വച്ചുകൊണ്ട് അവൾ സത്യം ചെയ്തു.
അപ്പൊ നിങ്ങൾക്കിടയിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടേയില്ലേ..?
കൂടെ ജീവിച്ച ചുരുങ്ങിയ കാലംവരെ ഉണ്ടായിട്ടില്ല എന്നുപറയുന്നതാവും സത്യം.
അപ്പൊ അതാണല്ലേ ഇവിടെ വന്നു കയറിയത്..?
അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്തതുപോൽ അവളവന്റെ കണ്ണുകളിലേക്ക് കൗതുകത്തോടെ നോക്കി.
അതിനുമൊക്കെ മുന്നേ വേണ്ട മറ്റെന്തൊക്കെയോ ഉണ്ടല്ലോ ആലിയാ
അവൻ അവളെ ചേർത്തുപിടിച്ചു.
മുറിക്ക് പുറത്ത് സാവിത്രി ഭായിയുടെ കച്ചോടം പൊടിപൊടിക്കുന്നുണ്ട്. ആൺശബ്ദങ്ങളും പെൺശബ്ദങ്ങളും മാറിമാറി മുറികൾ തേടിപ്പോവുന്നത് ആ നിശബ്ദതയിൽ അത്രയേറെ വ്യക്തമായിരുന്നു.
ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ഒരു പെണ്ണിനു സാധിക്കുന്ന കാര്യമാണോ..? പറ ആലിയാ…
അവൾ, അല്ലെന്ന് വളരെ പതിയെ തലയാട്ടി.
പല്ലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വെള്ളം കുടിച്ചൊഴിഞ്ഞ മൺകൂജ തട്ടി താഴെയിട്ടു തകർത്ത പിങ്കി ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും മുറിയുടെ മൂലയിൽ തന്നെ പോയി ഇരിപ്പുറപ്പിച്ചു.
ബിസിനസ്സൊക്കെ പൊളിഞ്ഞു കടം കയറി പണ്ടാരമടങ്ങി നിക്കുമ്പോഴാണെടോ അവളത് പറഞ്ഞത്.
അവന്റെ കണ്ണുകൾ നിറയുന്നു എന്ന് കണ്ടത് കൊണ്ടാവാം, പൊട്ടിയ പാത്രത്തുണ്ടുകൾ പെറുക്കിക്കൂട്ടുന്നതിനിടയിലും ചുണ്ടുകൾ കൊണ്ട് ആലിയ ആ കണ്ണുനീർ തുള്ളികൾ ഒപ്പിയെടുത്തത്.
എന്നിട്ട്..?
അവൾ ഡിവോഴ്സ് ആവശ്യപ്പെട്ടു.
നിങ്ങൾ ഡിവോഴ്സ് ആയോ?
ആവും.
ആലിയയുടെ വിരലുകളിപ്പോൾ നേരത്തെതിനേക്കാൾ മൃദുവായിരിക്കുന്നു.
ഇപ്പോഴവരെ കാണാറില്ലേ..?
ഇല്ല.. ഞങ്ങൾ അവസനാമായി കണ്ട ദിവസം അവളോട് ഞാൻ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ.
എന്താത്….?
എന്റെ കണ്ണുകളിലേക്ക് ഒരേയൊരുവട്ടം പ്രണയാർദ്രമായൊന്ന് നോക്കാൻ, എന്റെ നെറ്റിതടത്തിൽ ഒരു തവണയെങ്കിലും സ്നേഹത്തോടൊന്നു ചുംബിക്കാൻ നഷ്ടമായിപ്പോയ പ്രണയത്തിന്റെ അവസാന ഓർമ്മകളിൽ സൂക്ഷിക്കാൻ എനിക്കതെങ്കിലും ആവശ്യമായിരുന്നു.
അവരത് ചെയ്തോ..?
ഇല്ല.. അവൾ തിരിഞ്ഞു നടന്നു.
ഇരുട്ട് മുറിയിലെ വവ്വാലുകളുടെ ചിറകടി ശബ്ദത്തെ അനുസ്മരിപ്പിച്ചുകൊണ്ടു വാതിലിൽ ആരോ ശക്തിയായി തട്ടിക്കൊണ്ടിരിക്കുന്നു.
ഏയ് മലബാറി ഭായ്.. ടൈം ഹോ ഗയാ.. ബാഹർ നികലോ…
അനുവദിക്കപ്പെട്ട സമയം കഴിഞ്ഞെന്ന് സവിത്രിബായി വിളിച്ചോർമ്മിപ്പിച്ചു.
ആ സാമ്രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കാൻ മാത്രം ശക്തനല്ല താൻ എന്ന ബോധം ഉള്ളതിനാൽ വാതിൽ ലക്ഷ്യമാക്കി നടക്കാനൊരുങ്ങിയ വിവേകിനെ അവൾ പിടിച്ചു നിർത്തി.

സൗ സാല് പെഹലെ…… ഹമേ തുംസേ……
അവന്റെ ഇഷ്ടഗാനം മൂളിക്കൊണ്ടു ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് പ്രണയാർദ്രമായൊന്ന് നോക്കി,
മുഖം താഴേക്ക് കുനിച്ച് അവന്റെ നെറ്റിതടത്തിൽ സ്നേഹത്തോടെ ചുംബിച്ചു.
സമയമായി പൊയ്ക്കോ…
നോക്കിയിരിക്കെ ചുറ്റിലും നിറഞ്ഞു വന്ന ഇരുട്ട് ചുവപ്പായി രൂപാന്തരം പ്രാപിച്ചു. വീശിയടിച്ച കാറ്റിൽ ജനൽപ്പാളികളും കതകുകളും കിടുകിടാ വിറച്ചു. സാവിത്രി ബായിയും മറ്റുപെൺകുട്ടികളും നോക്കിനിൽക്കെ വിവേക് ആലിയയുടെ കൈകൾ പിടിച്ചു പുറത്തേക്ക് നടന്നു. തെരുവിൽ തടഞ്ഞു നിർത്താനെത്തിയ കശാപ്പുകാരെ അമാനുഷിക ശക്തിയുള്ള അഭ്യാസിയെപ്പോലെ അവൻ തുരത്തിയോടിച്ചു.
തെരുവിനുപുറത്തു വിശാലമായ പുൽമൈതാനിയിൽ കെട്ടിപ്പുണർന്നു നിൽക്കുന്ന ‘അവനും’ ‘അവൾക്കും’ മീതെ പുലർകാല സൂര്യൻ ചെങ്കിരണങ്ങൾ വർഷിച്ചു.
ഒരു നിമിഷം, ഒരേയൊരു നിമിഷം.
അവർ ഒരുമിച്ചു കണ്ട സ്വപ്നം മുഴുമിക്കാൻ അനുവദിക്കാതെ രണ്ട് മല്ലന്മാർ വാതിൽ തല്ലിത്തുറന്നു അകത്തേക്ക് കയറി. അവളിൽനിന്നും അവനെ അടർത്തിയെടുത്തു മുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു.
പാറ്റ ക്ലോക്കിന്റെ ചില്ലിലിരുന്നും, പല്ലി വാതിൽപ്പടിക്ക് മുകളിലിരുന്നും, പിങ്കി അവളുടെ സ്വ ഇടത്തിൽ ഇരുന്നും ദയനീയമായി അവനെ നോക്കി.
ഇത് അറവ് ശാലയാണ് മോനെ, ഇവിടെ ഹൃദയം വിൽക്കപ്പെടില്ല. ഇറച്ചിക്ക് മാത്രം വിലപറയുക.
ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാൻ ചാറ് തുടച്ചുകൊണ്ടു സാവിത്രി ബായി അവന് താക്കീത് നൽകി.
വിവേക് നിങ്ങൾ പൊയ്ക്കൊള്ളു…
അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവൻ തിരിഞ്ഞു നടന്നു. കഥകളിലും സിനിമകളിലും മാത്രമേ നായകൻ അമാനുഷികനാവുന്നുള്ളൂ. ജീവിതത്തിൽ അവന്റെ പോരായ്മകളെ പേറിക്കൊണ്ടുതന്നെ അവൻ ജീവിച്ചേ മതിയാവൂ.
കാലത്തിന് ചിതലിരിക്കാൻ കഴിയാത്ത ഉറപ്പുള്ള താളുകളിൽ ആലിയ എന്ന അധ്യായം എഴുതിചേർത്തുകൊണ്ട് അവൻ ആ തെരുവിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇനിയെത്ര അധ്യായങ്ങൾ കൂട്ടിച്ചേർക്കാനിരിക്കുന്നു. ജീവിതമേ നിനക്ക് നടുവിരൽ നമസ്ക്കാരം.
littnow
കഥ
വാഹസം

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…
നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.
തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….
കഥയുടെ പിന്നാമ്പുറം ………..
സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.
സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.
സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…
അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.
ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..
മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….
ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….
അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?
അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..
മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….
മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …
വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..
മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….
ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!
വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …
അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….
വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..
വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….
ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….
എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..
കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….
ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …
പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …
വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .
ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….
ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..
എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ് തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..
അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..
നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………
അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..
littnow.com
design: Sajjayakumar proam
littnowmagazine@gmail.com
കഥ
പെണ്ണ് ചത്ത എഴുത്തുകാരൻ

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക് വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക് വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ് ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”
littnow.com
design Sajjayakumar proam
littnowmagazine@gmail.com
കഥ
മുഖംമൂടികൾക്കിടയിൽ

കഥ. ശ്രുതി വൈ ആർ
വര: സാജോ പനയംകോട്
എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”

അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി
സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “
littnow.com
littnowmagazine@gmail.com
-
സാഹിത്യം8 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്12 months ago
ബദാം
-
സിനിമ10 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ10 months ago
ചിപ്പിക്കുൾ മുത്ത്
-
സാഹിത്യം11 months ago
പെൺപഞ്ചതന്ത്രത്തിലൂടെ
-
സിനിമ11 months ago
ഇരുട്ടിൽ
നൃത്തമാടാൻ
കൂടെ പോന്നവൾ… -
കഥ9 months ago
കറുപ്പിന്റെ നിറം
-
സാഹിത്യം8 months ago
നഞ്ചിയമ്മയുടെ പാട്ട് / ഇരുളഭാഷ
You must be logged in to post a comment Login