Connect with us

കഥ

അർദ്ധനാരി

Published

on

അനിറ്റ മേരി

മുബൈയിലെ രാത്രി കാലങ്ങളിൽ ഹിജടകൾ എന്തിനാണ് അവിടെ അങ്ങനെ നിൽക്കുന്നതെന്ന് ചോദിച്ച പവിക്ക് അമ്മയുടെയും അച്ഛന്റെയും അടുക്കൽ നിന്ന് നല്ല ശാസനയാണ് കിട്ടിയത്. ഇന്ന് നിന്റെ പിറന്നാൾ ആയത് കൊണ്ടാണ് നിന്റെ ആഗ്രഹപ്രകാരം പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചത്. ഇനി ഇത് ഉണ്ടാകില്ല എന്നായിരുന്നു വീട്ടിൽ എത്തിയപ്പോൾ അമ്മ അവനോട് പറഞ്ഞത്. എന്നിട്ടും പവിയുടെ മനസ്സിൽ നിന്നും ആ ചേച്ചിമാരുടെ മുഖം മാഞ്ഞില്ല. ഈ ഇരുട്ടത്ത് എന്തിനായിരിക്കും അവർ ടോർച്ചും മുഖത്തോട്ട് അടിച്ച് അങ്ങനെ നിൽക്കുന്നത്? അവന്റെ കുഞ്ഞ് മനസ്സിൽ ഒരു ചോദ്യം അങ്ങനെ കിടന്നു.

വർഷങ്ങൾ കടന്നുപോയി അവന്റെ പത്താം പിറന്നാൾ ദിനമാണിന്ന്. പിറന്നാൾ സമ്മാനമായി എന്ത് വേണം എന്ന് ചോദിച്ച അച്ഛനോട് ഡെഡിബിയറും ഒരു പിങ്ക് കളർ ക്യുട്ടേക്സും വേണമെന്ന് പറഞ്ഞു. അത് എന്തിനാ നിനക്ക് ക്യുട്ടേക്സ് എന്ന് അച്ഛൻ ചിരിച്ചുകൊണ്ട് ചോദിച്ചു. അത് കേട്ട് വന്ന അമ്മ അച്ഛനോട് പറഞ്ഞു. ഇപ്പോൾ വാളിൽ എല്ലാം ചിത്രം വരയ്ക്കലല്ലേ പണി അതിന് വല്ലതും ആയിരിക്കും. അമ്മ ചിരിച്ച് കൊണ്ട് അവന്റെ തലയിൽ തട്ടി ചോദിച്ചു. ഇത്തവണ അമ്മ മോന് വേണ്ടി ഏത് രീതിയിൽ കേക്ക് ഉണ്ടാക്കണം?
പഴയപടി തന്നെ. ബാർബി ഗേൾ വെച്ച് പിങ്ക് കളറിൽ ഉള്ള കേക്ക് മതി അമ്മേ. ഇത്രയും നാളായി നിന്റെ ഇഷ്ട്ടം മാറിയില്ലേ എന്നും പറഞ്ഞ് അവന്റെ കവിളിൽ ഉമ്മവെച്ചു. കാലങ്ങൾ കഴിയും തോറും അവന്റെ ഇഷ്ട്ടങ്ങൾ മാറി മാറി വന്നു. അവൻ അവന്റെ ചങ്ങാതിമാരോട് കൂട്ടുകൂടുന്നതിൽ നിന്നും പെൺ സുഹൃത്തുക്കളോട് കൂട്ടുകൂടാൻ താല്പര്യം കൂടുതൽ. അവരുടെ കളികളും സംസാരവും മൊക്കെ ആയിരുന്നു അവനിഷ്ട്ടം. അങ്ങനെ ഒരുനാൾ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു നാടകം അവതരിപ്പിക്കാൻ ടീച്ചർ കുട്ടികളെ സെലക്റ്റ് ചെയ്തു. കൂട്ടത്തിൽ പവിയും ഉണ്ടായിരുന്നു. അവന് ഒരു പെൺകുട്ടിയുടെ റോൾ ആയിരുന്നു കിട്ടിയത്. അത് ബാക്കിയുള്ള ആൺകുട്ടികൾ നിരസിച്ചപ്പോൾ താൻ ചെയ്യാം എന്ന് പറഞ്ഞ് അവൻ സ്വയം ആഗ്രഹിച്ച് വാങ്ങിയ റോൾ ആയിരുന്നു. നാടകത്തിനുള്ള ഡ്രെസ്സുകൾ തൈപ്പിച്ച് ടീച്ചർ എല്ലാ കുട്ടികൾക്കും നൽകികൊണ്ട് പറഞ്ഞു നാളെ ഇത് ധരിച്ചാണ് പ്രാക്റ്റീസ് എല്ലാവരും നാളെ വരണം. ആ ഡ്രെസ്സ് കാണാൻ വളരെ മനോഹരമായിരുന്നു. അവൻ ഇന്റർബെല്ലിനും പി ടി പിരിഡും മൊക്കെ ആ ഡ്രെസ്സ് എടുത്ത് കൈയിൽ വെച്ച് അതിന്റെ ഭംഗി ആസ്വദിച്ചു. ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ എത്തിയ അവൻ ഉടനെ തന്നെ സന്തോഷത്തോടെ അമ്മയെ ആ ഡ്രെസ്സ് കാണിച്ചു. പിന്നെ ആ ഡ്രെസ്സ് ധരിച്ച് കണ്ണാടിയുടെ മുൻമ്പിൽ നാളെത്തേക്കുള്ള ഡയലോഗ്കൾ പറഞ്ഞ് പ്രാക്റ്റിസ് തന്നെയായിരുന്നു. അവന്റെ സന്തോഷത്തിൽ അച്ഛനമ്മമാരും പങ്ക് ചേർന്നു. അങ്ങനെ പെൺകുട്ടിയായി ചമയങ്ങളൊക്കെ അണിഞ്ഞു ആ ഡ്രെസ്സ് ധരിച്ചു സ്റ്റേജിൽ ഡയലോഗ്കൾ പറയുമ്പോൾ അവന് ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസവും ആഹ്ലാദവും മായിരുന്നു മനസ്സിൽ. അവന്റെ ക്രോക്ടോർ ഒരു പത്ത്‌ വയസ്സ് കാരനെക്കാൾ മനോഹരമായി തന്നെ ചെയ്തു. അവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടെയും മുൻമ്പിൽ താരമായി മാറി. ആ വർഷത്തെ ബെസ്റ്റ് ആക്ടറിനുള്ള സമ്മാനവും അവനെ തേടിയെത്തി. പിന്നീടുള്ള എല്ലാ വർഷങ്ങളിലും പെണ്ണായി തന്നെയവൻ മിന്നി തിളങ്ങി. അവൻ അഭിനയത്തോട് കാണിക്കുന്ന സത്യസന്തതയും സ്നേഹവും ഒരുനാൾ ക്ലാസ്സ്‌ പി റ്റി എ യ്ക്ക് ചെന്ന അച്ഛനോട് പ്രിൻസിപ്പാൾ പറഞ്ഞിരുന്നു. പക്ഷേൽ അവൻ ആ കഥാപത്രങ്ങളിൽ ജീവിക്കുക തന്നായിരുന്നു. അവന് പതിനഞ്ച് വയസ്സായി ശരീരം പ്രായത്തിനൊത്ത് വളർന്നിട്ടും മനസ്സ് അവന്റെ നാടകത്തിലെ എന്ന പോലെ ഒരു പെൺ കുട്ടിയുടേത് തന്നെയായിരുന്നു. തുടർന്ന് പഠിക്കുന്ന പഠങ്ങളിൽ നിന്നാണ് അവൻ അങ്ങനെ തന്നെയാണ് എന്ന് മനസ്സിലാക്കിയത്. ആദ്യമൊക്ക അവന്റെ മനസ്സ് അത് സമ്മതിച്ചിരുന്നില്ല. പെൺകുട്ടികളുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. സംസാരങ്ങളിലും കളിയിലും അവൻ പങ്കളിയാകാൻ വിസ്സമ്മതിച്ചു. അവൻ അവനിൽ നിന്ന് തന്നെ ഒളിച്ചോടി. യൂത്ത് ഫെസ്റ്റുവലിന് നാടകം അവതരിപ്പിക്കന്നവരുടെ പേര് വിളിച്ച കുട്ടത്തിൽ അവന്റെയും പേര് ടീച്ചർ വിളിച്ചു. എന്റെ പേര് ഞാൻ തന്നില്ലല്ലോ പിന്നെ എന്തിനാ എന്റെ പേര് എഴുതിയതെന്നും പറഞ്ഞ് അവൻ ടീച്ചറോട് തട്ടികയറി. നിന്റെ പേര് തരണ്ട ആവിശ്യമില്ലല്ലോ നീ ഞങളുടെ പെൺകുട്ടി തന്നല്ലേ ചിരിച്ച് കൊണ്ട് ടീച്ചറുടെ മറുപടി. ആ സംസാരം അവനിഷ്ടമായില്ല. അവൻ നാടകത്തിൽ നിന്നും ഒഴിഞ്ഞുമാറി. പക്ഷെ അധിക ദിവസം അവന് അവന്റെ ഇഷ്ടങ്ങളെ ഒളിപ്പിച്ച് വെക്കാൻ സാധിച്ചില്ല. ദിവസങ്ങൾ കടന്നു പോകുംതോറും അവൻ അവനല്ലാതാകുന്നത് പോലെ. അവനെ കൊണ്ട് ഇതൊന്നും വേണ്ടെന്ന് വെക്കാൻ കഴിയില്ല എന്ന തിരിച്ചറിവിന്റെ ഒടുവിൽ എല്ലാം പിന്നേ പഴയ പാടിയായി. ആ തവണയും യൂത്ത് ഫെസ്റ്റുവലിനു പവി താരമായിമാറി എങ്കിലും പണ്ടത്തെ സന്തോഷം അവനുള്ളിൽ നിന്ന് ഇല്ലാതായിരുന്നു. തന്റുള്ളിൽ നാടകത്തിലെന്നപോലെ ഒരു പെൺകുട്ടി ഉണ്ടെന്ന തിരിച്ചറിവിൽ. അതവൻ അവനാൽ കഴിയും വിധം ആരും അറിയാതെ ഒളിപ്പിച്ച് വെച്ചു അവന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വീട്ടിൽ ആരുമില്ലാത്തപ്പോൾ അവന്റെ മുറിയിൽ നിറവേറ്റി. കണ്ണാടിയുടെ മുൻപ്പിൽ സുന്ധരിയായ ഒരു പെൺകുട്ടി ആയിരുന്നു അവൻ. ആ രൂപത്തിലെ ഭംഗി നന്നേ ആസ്വദിച്ചിരുന്നു അവൻ.

ഒരു ദിനം താന്നുള്ളിലെ സ്ത്രിയെ അമ്മ കൈയ്യോടെ പിടികൂടി. എല്ലാം പൊട്ടികരഞ്ഞുകൊണ്ട് അമ്മയോടാവാൻ പറഞ്ഞു. ഇനി ഇതെനിക്ക് മറച്ചുവെക്കാൻ ആവില്ല അമ്മേ എന്നും പറഞ്ഞവൻ നിലവിളിച്ചു. സമനില തെറ്റിയവളെ പോലെ അവന്റെ മുൻമ്പിൽ അവൾ കലിതുള്ളി നിന്റെ ഐഡന്റിറ്റിയിൽ സ്ത്രീയെന്നോ അതോ പുരുഷനെന്നോ എന്താണ് എഴുതി ചേർക്കേണ്ടത് ? ഇവ രണ്ടുമല്ലാതെ മറ്റൊരു കോളമില്ലാടാ എന്നും പറഞ്ഞവനെ അവൾ ആക്ഷേപിച്ചു. അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. ഓഫീസിൽ നിന്ന് വന്ന പാടെ അവനെ അയ്യാൾ ശകാരിച്ചു. പിന്നെ അവർ ഇരുവരുംകൂടെ തീരുമാനിച്ച് അവനെ കൗൺസിലിംഗിന് കൊണ്ട് പോയി. അവിടെ നിന്നും തിരിച്ച് വീട്ടിലെത്തിയ പവിക്ക് പഴയപടി എല്ലാവരുടെയും മുൻമ്പിൽ അഭിനയിക്കേണ്ടിവന്നു. പക്ഷെ ആ അഭിനയം അധികനാൾ തുടരനായില്ല. ഓടിവിലവർ ഒറ്റമകനെന്ന ചിന്തയും കാറ്റിൽപറത്തി അവനെ അയ്യാൾ വീട്ടിൽ നിന്നും അടിച്ചൊടിച്ചു. അമ്മയുടെയും അച്ഛന്റെയും തണലിൽ വളർന്ന പവിക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പകലിരവായി. ആകാശത്ത് പറന്ന് നടന്ന കിളികളെല്ലാം കൂടണഞ്ഞു. ചേക്കേറാൻ ചില്ലയില്ലാതെ പവി ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിലൂടെ തെരുവിൽ അലഞ്ഞ് തിരിഞ്ഞു നടന്നു. രാത്രിയുടെ കറുപ്പ് കൂടി കൂടി വന്നു. ആ സമയം താൻ പണ്ട് കണ്ട അതെ കാഴ്ച്ചയിലേക്ക് പവിയുടെ കണ്ണുകൾ അവനെ കൂട്ടികൊണ്ട് പോയി. തെരുവ് വീഥിയിൽ ഒഴിഞ്ഞ കോണിലായി ടോർച്ചും കത്തിച്ച് നിൽക്കുന്ന സ്ത്രീകൾ. അവൻ അവരാരുടെയും ശ്രദ്ധയിൽ പെടാതെ ഒരു അടഞ്ഞ കടമുറിയുടെ തിണ്ണയിൽ സ്ഥാനമുറപ്പിച്ചു. രാത്രിയുടെ കറുപ്പും ചന്ദ്രന്റെ പ്രകാശവും മഞ്ഞിന്റെ തണുപ്പും കൊണ്ടവൻ കരഞ്ഞു തളർന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. പാതി മയക്കത്തിൽ ആരോ തന്നെ തട്ടി വിളിക്കുന്നത് പോലെ പവി ഞെട്ടലോടെ എണീറ്റു ആരാ !
തനിക്ക് എതിരെ നിന്ന ആ രൂപത്തോട് ചോദിച്ചു. റോഡിലൂടെ പായുന്ന വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ പവി ആ രൂപത്തെ വ്യക്തമായി കണ്ടു. നിങ്ങൾ നിങ്ങൾ അവിടെ ടോർച്ചുമായി നിന്ന സ്ത്രീകളുടെ കുട്ടത്തിൽ ഉള്ളതല്ലേ?
അതെ എന്നായിരുന്നു അവരുടെ തിരിച്ചുള്ള മറുപടി. എന്താ നിനക്ക് പറ്റിയത് കാഴ്ച്ചയിൽ ഏതോ നല്ല വീട്ടിലെ പയ്യൻ ആണല്ലോ പിന്നെ എന്തിനാണ് ഇവിടെ കിടക്കുന്നത് ? അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി അവൻ പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. കഥയെല്ലാം കേട്ട്കഴിഞ്ഞ് ഒരു ചെറു ചിരിയോടവൾ പറഞ്ഞു നീ വിഷമിക്കേണ്ട. നീ ഇവിടെ കിടക്കുന്നത് അപകടമാണ് എഴുന്നേറ്റ് എന്റെ കൂടെ വാ. മറുചോദ്യങ്ങൾ ഒന്നുമില്ലാതെ പവി അവരോടൊപ്പം എണീറ്റ് നടന്നു. യാത്രയുടെ അവസാനം ഒരു ഒറ്റപെട്ട കോളനിയിൽ ആയിരുന്നു. അവിടെ അവരെ പോലെ ധാരാളം സ്ത്രീകൾ മാത്രമായിരുന്നു താമസിക്കുന്നത്. ആ സ്ത്രീ അവരുടെ വീട്ടിൽ ഒരു മുറി അവനായ്‌ നൽകി. അവൻ അവളോട് ചോദിച്ചു നിങ്ങൾ ആരാണ് അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്ത എനിക്ക് ഇത്രയും സഹായം ചെയ്തത് എന്തിനാ?. അവന്റെ ചോദ്യങ്ങൾക്കുള്ളമറുപടി എന്നവണ്ണം ഒരു ചെറുപുഞ്ചിരിയോടവൾ പറഞ്ഞു ഞാൻ മിനി. പണ്ട് നിന്നെ പോലെ തന്നായിരുന്നു ഞാനും. ഞാൻ മാത്രമല്ല ഈ കോളനിയിൽ ഉള്ള എല്ലാവരും. ചിലരുടെ കഥ കുറച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം. ഈ വീട്ടിൽ എന്നെ കൂടാതെ രണ്ട് പേരുംകൂടെയുണ്ട് അവർ ജോലിക്ക് പോയിരിക്കയാണ്‌. എന്നെ പോലെന്നു പറഞ്ഞാൽ നിങ്ങളും ആൺകുട്ടികൾ ആയിരുന്നോ?
മിനി : അതെ
പിന്നെയും പവിയുടെ ചോദ്യങ്ങൾ തുടർന്നു. ഈ രാത്രിയിൽ എന്താണ് അവരുടെ ജോലി ? മിനി അവനടുത്ത് വന്നിരുന്നു പറഞ്ഞു. നീ അവിടെ കണ്ടില്ലേ ടോർച്ചിന്റെ വെട്ടം മുഖത്തോട്ടടിച്ച് ഞങ്ങൾ അവിടെ നിൽക്കുന്നത്. ആവിശ്യകാർ ഞങ്ങളെ അവിടെനിന്നും വിളിച്ച്കൊണ്ട് പോകും. അവരുടെ ആവിശ്യം കഴിഞ്ഞ് പണം തരും. അത് തന്നെ ഞങ്ങളെല്ലാവരുടെയും ജോലി. ആ പറച്ചിലിൽ അവനെല്ലാം ബോധ്യമായി. നീ കിടന്നോ നാളെ രാവിലെ നിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താം എന്നും പറഞ്ഞു മിനി മുറിയുടെ ഡോർ പുറത്ത് നിന്നടച്ചു. അവർ എന്താണ് അങ്ങനെ പറഞ്ഞിട്ട് പോയത്?. ഞാനും ഇനി അവരെ പോലെ മാനം വിറ്റ് ജീവിക്കണം എന്നാണോ ? എനിക്കാവില്ല അതിനു നാളെ തന്നെ ഇവിടെ നിന്ന് ഇറങ്ങണം. എന്നവൻ മനസ്സിലുറപ്പിച്ചു. പിറ്റേദിവസം രാവിലെ
ഡോറിൽ പുറത്ത് നിന്ന് ആരോ തട്ടുന്നത് കേട്ട് ചാടി എണീറ്റ പവി ആരാ???
ഞങ്ങളെ അകത്തോട്ടു വരട്ടെ പുറത്ത് നിന്നും ആരോ വിളിച്ചു പറഞ്ഞു.
മ്മ് വാ
അലസ്സ ഭാവത്തോടെ പവി യുടെ മറുപടി. അത് മിനിയും രണ്ട് പെൺകുട്ടികളും മായിരുന്നു. ഞാൻ മാളു ഞാൻ ചിത്ര അവരെ പരിചയപ്പെടുത്തി. ഞാൻ പവി. പവി എന്ന് കേട്ടതും ഒരു കള്ളചിരിയോടെ അവർ പറഞ്ഞു പവിയല്ല പവിത്ര. ഇനി മുതൽ നീ പവിത്രയാണ്. അങ്ങനെ നിന്നെ ഞങ്ങൾ വിളിക്കു.
പവി : പവിത്രയോ ഞാനോ !
ചിത്രം ഒരു പൊട്ടെടുത്ത പവിയുടെ നെറ്റിയിൽ കുത്തി.
പവി : അതെ ഞാൻ ഇനി പവിത്രയാണ്. എനിക്ക് ഞനായി ജീവിക്കണം. പക്ഷെ ഇവിടെ അത് പറ്റില്ല.
മിനി : അതെന്താ പറ്റാത്തത്
Pavi: ഇവിടെ നിങ്ങൾ ചെയ്യുന്ന ജോലി ഒന്നും എനിക്ക് ചെയ്യാൻ ഇഷ്ട്ടമല്ല. അത് ചെയ്യാതെ നിങ്ങൾ എന്നെ ഇവിടെ താമസിപ്പിക്കില്ലല്ലോ?

മിനി : അത് എന്താ താമസിപ്പിച്ചാൽ? ഈ തൊഴിൽ ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല. ഞങ്ങളെ പോലുള്ളവർക്ക് ആരും അന്തസ്സായ മറ്റ് ജോലികൾ തരില്ല. പിന്നെ ജീവിക്കണം വിശപ്പ് ഒരു വില്ലനാണ് അത് ശമിപ്പിക്കാൻ പണം വേണം. പിന്നെ ഞങ്ങളുടെ ചികിത്സയ്ക്ക് നല്ല പണചിലവുണ്ട്. അങ്ങനെ മനസ്സില്ല മനസ്സോടെ ഈ തൊഴിലിലേക്ക് ഞങൾ വഴുതി വീഴുന്നതാണ്.

മാളു : നിനക്കത് ഇഷ്ട്ടമല്ലങ്കിൽ നിന്റെ ഇഷ്ടത്തിന് നീ ജീവിക്ക്. ഞങ്ങൾകൂടെയുണ്ട്.
അവരുടെ മറുപടികൾ അവന്റെ മനസ്സിന് ആശ്വാസം ഏകുന്നതായിരുന്നു.
ചിത്ര : ഇനി നിനക്ക് സ്ത്രീയകാൻ കുറെ കടമ്പകൾ ഉണ്ട് അതിന് ധാരാളം പണച്ചിലവും ഉണ്ട്. നീ പേടിക്കേണ്ട ഞങ്ങൾ നിന്നെ സഹായിക്കാം.
മാളു : നീ എന്ത് ചെയുന്നു?
പവി : പത്തിൽ പഠിക്കുന്നു ക്ലാസ്സ്‌ ടോപ്പർ ആണ്. എനിക്ക് ഒരു ലക്ഷ്യം ഉണ്ട് ഡോക്ടർ ആകണം.
മിനി : ഹാ നീ നിന്റെ ആഗ്രഹത്തിനൊത്ത് നീങ്ങു ഞങ്ങൾ നിന്റെ കൂടെ ഉണ്ട് പക്ഷെ നീ ഞങ്ങൾക്ക് ഒരു വാക്ക് തരണം പഠിച്ച വലിയ ഡോക്ടർ ആയിട്ട് നമ്മളെ പോലുള്ള സമൂഹത്തിന് നിന്നാൽ കഴിയുന്ന സഹായവും ചികിത്സയും നൽകുമെന്ന്.
പവി : നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു ഞാൻ നമ്മളെ പോലുള്ളവർക്ക് തുണയായിരിക്കും.
പിന്നീട് പൂർണ്ണതയായ സ്ത്രീയക്കാനുള്ള വേദനകളുടെയും കഷ്ടപ്പാടുകളുടെ കാലം. അങ്ങനെ കൊല്ലപരീക്ഷയെത്തി തന്നെ പോലെയുള്ള ഒരു കുട്ടിയെ പരീക്ഷ എഴുതിക്കില്ല എന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ മാനേജ്‍മെന്റും രക്ഷകർത്തകളും ഒറ്റകെട്ടായി പറഞ്ഞു. എന്നിട്ടും തളരാതെ ഞാനും എന്റെ സമൂഹവും പോരാടി. കോടതിയിൽ നിന്നും പരീക്ഷ എഴുതാനുള്ള അവകാശം നിയമപരമായി നേടി. വിജയകരമായി തന്നെ പാസ്സായി. പിന്നീടാങ്ങോട്ട് വാശിയോട് തന്റെ ലക്ഷ്യം നേടിയെടുക്കാൻ പഠിച്ചും ചില്ലറ ജോലികൾ ചെയ്തും പവിത്ര വളർന്നു. വർഷങ്ങൾ കടന്നുപോയി. തടസ്സങ്ങളെ എല്ലാം കാറ്റിൽ പാറിച്ച് അവൾ ജീവിച്ചു. ഇന്ന് അവളുടെ സ്വപ്നം യാഥാർഥ്യം ആകുന്ന ദിനമാണ്.
ആ കോളനി മുഴുവൻ ആഹ്ലാദത്തിലാണ്ടു. മിനി അഭിമാനത്തോടെ വിളിച്ച് പറഞ്ഞു ഡോക്ടർ പവിത്ര വരുന്നേ…. പവിത്ര അവൾക്കായി അവർ ഒരുക്കിയിരുന്ന സ്റ്റേജിലേക്ക് കയറി അവൾ പറയാൻ തുടങ്ങി. എന്നെ ഞാനാക്കിയത് നിങ്ങളാണ് എന്റെ ചെറിയ ആഗ്രഹം നിങ്ങളുടെയെല്ലാം വലിയ ആഗ്രഹമായിമാറി ഇപ്പോൾ ഈ ഡോക്ടറിന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത് നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്. ഇനി നമ്മൾക്ക് അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയാം ഞങ്ങളും മനുഷ്യരാണ്. ഇനി നമ്മളെ പോലെ ഉള്ള ഓരോരുത്തർക്കും വേണ്ടി ഞാൻ പ്രവർത്തിക്കും.
അവളുടെ ഓരോ വാക്കുകളും അവരുടെ മനസ്സിൽ ആഴത്തിൽ ചെന്ന്പതിച്ചു.
പവിത്ര ഇനിയുള്ള ഓരോ പവിത്രമാർക്കായി ജീവിച്ചു …

illustration saajo panayamkod

littnow.com

littnowmagazine@gmail.com

കഥ

വാഹസം

Published

on

രാജ്‌കുമാർ ചക്കിങ്ങൾ

ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി , കവികളെല്ലാം വാഴ്ത്തിപാടിയ , കാമുകന്മാരുടെ ഇഷ്ട്ടകാമിനിയാ യിനിൽക്കുമ്പോഴും, ജീവനും മരണത്തിനുമിടയിലെ ” വേലിയേറ്റങ്ങൾക്കും , വേലിയിറക്കങ്ങൾക്കും” ഹേതുവായിമാറി. അകന്നുനിൽക്കുമ്പോൾ കാണുന്ന ശീതളഛായയിൽ ആകൃഷ്ടരായി , നിന്നെ അടുത്ത് കാണാൻ മോഹിക്കുമ്പോൾ , അമ്പരിപ്പിക്കുന്ന, ദുര്‍ഗ്രാഹ്യമായ പ്രത്യക്ഷ ഭാവവും , അടിതെറ്റിവീണാൽ പതിക്കുക അഗാധ ഗർത്തങ്ങൾ…

നിന്നെ അകന്നുനിന്ന് ആസ്വദിക്കുന്നതാണ്, വരികൾക്ക് ഭംഗി.

തെളിഞ്ഞുകത്തുന്ന നിലവിളക്കിനുമുന്നിൽ, കൂപ്പുകൈകളുമായി , ഇഷ്ടദേവനെ മനസ്സിൽ ആവഹിച്ചു , മിഴികളടച്ചു ധ്യാനനിരതയായി , സന്ധ്യകൾക്ക് ആത്മസമർപ്പണം ചെയ്യുമ്പോൾ , അന്നും അവൾ പ്രാർത്ഥിച്ചു. ” ഇവിടെ നീയും ഞാനുമില്ല, നീതന്നെ ഞാനാകുന്നു. തിമിരം ബാധിച്ച ഒരു സൗഹൃദ സന്ധ്യയിൽ.. തുടക്കം തന്നെ ഒടുക്കമായിത്തീർന്ന കാവ്യജീവിതം….. എൻറ്റെ “സർക്കാർ മൊൻറ്റെ” വിധി നാളെയാണ്… അവനെ എനിക്ക് വേണം….

കഥയുടെ പിന്നാമ്പുറം ………..

സന്ധ്യ മേനോൻ…. അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരണമടയുമ്പോൾ, ഏഴുവയസ്സുപ്രായം. മുത്തച്ഛനും അമ്മുമ്മയുമായിരുന്നു പിന്നീട് അങ്ങോട്ട് അവളെ വളർത്തിവലുതാക്കിയത് . കുഞ്ഞുപ്രായത്തിൽത്തന്നെ അക്ഷരങ്ങളുടെ കളിത്തോഴിയായിരുന്നു സന്ധ്യ. പുരാണങ്ങളും , ഇതിഹാസങ്ങളും , മറ്റു സാഹിത്യകൃതികളും , കുഞ്ഞുനാളുതൊട്ടേ അവളോട് കൂട്ടുകൂടിയപ്പോൾ, അമ്മയും അച്ഛനും ഇല്ലാത്ത ബാല്യം , കഥകളും കവിതകളും നിറഞ്ഞതായി . പ്രകൃതിയോടും കൂട്ടുകൂടിയ അവൾ , സന്ധ്യകളെ വല്ലാതെ പ്രണയിച്ചു. ഇതുപോലൊരു സന്ധ്യയിലായിരുന്നു , വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ പ്രാണങ്ങളെ ഉമ്മറക്കോലായിൽ നിലവിളക്കിൻ തിരിക്കരികെ …. അവൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല ..മറ്റുള്ളവരുടെ കണ്ണിലൂറുന്ന കണ്ണുനീരിൻറ്റെ പൊരുൾ അന്നുതൊട്ടേ അവൾ അന്വേഷിച്ചിരുന്നു ….. അവളുടെ കണ്ണിലെന്തോ കണ്ണുനീർ വന്നിരുന്നില്ല ! വേവലാതി തോന്നിയിരുന്നത് , മറ്റുള്ളവർ കരയുന്നതു കാണുമ്പോഴായിരുന്നു.

സന്ധ്യകൾ ഇരുളിന് വഴിമാറുമ്പോൾ അകത്തളങ്ങളിൽ ഏകാന്തത തളംകെട്ടും … ചീവീടുകളുടെ മൂളിപ്പാട്ട് , പരിഭവം പെയ്തൊഴിയുന്ന രാമഴയുടെ നിസ്വനവും , പെയ്തുതീരുമ്പോൾ ഇലകൾ പൊഴിക്കുന്ന തുള്ളികൾ , താളങ്ങൾ തീർക്കും ….. രാവിൻറ്റെ തേങ്ങൽപോലെ .. ഈ മരവിപ്പിൻറ്റെ യാമങ്ങളിൽ മനസ്സിൻറ്റെ മച്ചിൽപ്പുറങ്ങളിൽ കരുതിവച്ച ഈറൻവെടിഞ്ഞ ശാഖികൾ എടുത്തുകത്തിച്ചവൾ ജീവനുചൂടുപകർന്നുക്കൊണ്ടിരിക്കും.
ഏകാശ്രയമായിരുന്നു വയോദമ്പതികളും അവളെ വിട്ടുപിരിഞ്ഞു …….വിദ്യാഭ്യാസം നല്ലരീതിയിൽ കഴിഞ്ഞതിനു ശേഷം , അധ്യാപനമായിരുന്നു അവളുടെ ജീവിത ലക്‌ഷ്യം ..മലയാളം ഭാഷ അധ്യാപികയായി ഗ്രാമത്തിലെ സ്കൂളിൽ നിയമനം കിട്ടിയനാൾ തൊട്ട് , കുഞ്ഞുങ്ങളുമായുള്ള നാളുകൾ അവൾ നന്നായി ആസ്വദിച്ചു . കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്താനും , അതിനെ പരിപോഷിപ്പിക്കാനും , പാഠ്യേതര വിഷയങ്ങൾ പകർന്നുകൊടുക്കാനും എന്നും മുന്നിൽ നിൽക്കും.

സ്കൂളിലെ മറ്റൊരു ഭാഷാധ്യാപകനാണ് വിനയചന്ദ്രൻ. സന്ധ്യ ടീച്ചറെ കണ്ടനാൾതൊട്ട് മനസ്സിൽ ഇഷ്ട്ടം കൊണ്ടുനടന്നു. അവർ ഒരുമിച്ചുള്ള സമയങ്ങൾ സാഹിത്യ ചർച്ചകളും, അധ്യാപനവൃത്തിയും , മറ്റു സാമൂഹിക വിഷയങ്ങളും എല്ലാം ധന്യമാക്കുന്ന നിമിഷങ്ങൾ… വിനയൻ മാഷിൻറ്റെ ഏകാന്ത നിമിഷങ്ങളെല്ലാം നിറയുന്നത് സന്ധ്യാടീച്ചർ…. ഒന്നും വായിച്ചെടുക്കാൻ ആവാത്തവിധമാണ് ആ മുഖം. കൂടുതൽ അടുത്തറിയണമെന്നുണ്ട്. എങ്ങിനെ തുടങ്ങണം , ഉള്ള സൗഹൃദവും നഷ്ടമാകുമോ? എന്നും ആ ഉദ്യമത്തിൽ നിന്ന് അയാൾ പിൻവാങ്ങിയിരുന്നത് ഈ ഭയമാണ്. പറയാതെ എങ്ങിനെ അറിയാനാണ്? ടീച്ചർ എഴുതാറുണ്ട് എന്നറിയാം. ഒന്നും വായിക്കാൻ തരാറില്ല.. ആ വരികളിൽ ഒന്ന് മിഴിനട്ടാലെങ്കിലും എന്തെങ്കിലും…

അവരുടെ പരിചയം രണ്ടുവർഷം പിന്നിടുമ്പോഴും , ഒരടി മുന്നോട്ടോ , പിറകോട്ടോ അനങ്ങാതെ , അനങ്ങാനാവാതെ ഒരേ നിൽപ്പിലാണ് വിനയൻ മാഷ്.
സ്കൂളിൽനിന്നും അടുത്ത ദിവസം പോകുന്ന വിനോദയാത്ര, ടീച്ചറും വരുന്നുണ്ട്.. അവസരം കിട്ടിയാൽ തുറന്നു പറയണം. അയാൾ തീരുമാനിച്ചു.

ഇന്ന് വൈകിട്ടാണ് യാത്രപുറപ്പെടുന്നത്.. കുട്ടികൾ എല്ലാവരും നല്ല ഉത്സാഹത്തിൽ കൂട്ടം കൂട്ടമായിനിന്നു തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റ്റെ അവസാന വർഷം , നല്ലൊരു ഓർമ്മയാക്കാനുളള ഒരുക്കത്തിലാണ്. മൈസൂർ , ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് യാത്ര… മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിവരൂ… യാത്രക്കുള്ള ടൂറിസ്റ്റ് ബസ് വന്നു സ്കൂൾ മൈതാനത്തു പാർക്ക് ചെയ്തു. കുട്ടികൾ തികഞ്ഞ അച്ചടക്കത്തോടെ ഓരോരുത്തരായി അവനവൻറ്റെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി …. ആൺകുട്ടികൾ ബസ്സിൻറ്റെ പിറകിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കുമ്പോൾ, പെൺകുട്ടികൾ ടീച്ചർമാർ ശ്രദ്ധവരുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു . കൃത്യസമയത്തുതന്നെ അവർ യാത്ര പുറപ്പെട്ടു …..

മൈസൂർ ബൃന്ദാവൻ ഗാർഡൻ… മനോഹരമായ ഒരു സന്ധ്യ…. സംഗീത സാന്ദ്രമായ ജലധാരകൾ….സന്ധ്യടീച്ചർ ഒരു സ്വപ്നത്തിൽ എന്നപോലെ ആകാശത്തിൽ നക്ഷത്രകുമാരനെ നോട്ടമിട്ട് ഇരിക്കുകയായിരുന്നു … തെല്ലകലെ നിന്ന് വിനയചന്ദ്രൻ പതിയെ ടീച്ചറുടെ അരികിൽ വന്നുനിന്നു ….

ടീച്ചറെ ….. അയാൾ പതിയെ വിളിച്ചു …
അ… മാഷേ …. അവൾ എഴുനേൽക്കാൻ തുടങ്ങി …
ഞാൻ ടീച്ചറെ ബുധിമുട്ടിച്ചോ? എന്തോ ആലോചനയിൽ ആയിരുന്നു …..
ഹായ് അങ്ങിനെ ഒന്നുമില്ല …… മാഷിന് എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു …..
പറയാനുള്ളത് എന്താണ് എന്ന് ടീച്ചർക്ക് അറിയാമായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് …
മാഷ് പറയു ….. എനിക്ക് എങ്ങിനെ അറിയാനാണ് …… മുഖവര വേണ്ട ….

അയാളിൽ അവശേഷിച്ച ധൈര്യവും ചോർന്നുപോയപോലെ ….. ടീച്ചറുമായുള്ള സൗഹൃദം …. അതാണ് അയാൾ ഇഷ്ടപ്പെടുന്നത് …. ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെയായാൽ . പറയാത്തതുകൊണ്ട് ഇഷ്ട്ടം അറിയാതെ പോയാൽ ?

അയാൾ പെട്ടന്ന് മൗനിയായി …….
മാഷേ … എന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ? മാഷ് വിഷമിക്കണ്ട . എനിക്കറിയാം മാഷിന് എന്താണ് പറയാനുള്ളത് എന്ന് …. വർഷങ്ങളായുള്ള ഏകാന്ത ജീവിതമാണ് എനിക്ക്. ഒരു ചികിത്സക്ക് പോലും ബാക്കിയില്ലാത്തതാണ് ഈ ജീവിതം , എന്റ്റെ സ്വഭാവം .. ആശ്വസിപ്പിക്കാനാരുമില്ലാത്തതിനാൽ വിഷമം എന്താണ് എന്ന് അറിയില്ല. നാളേക്കുറിച്ചു ഞാൻ ഒന്നും കാണാറില്ല മാഷേ …. ഒരു സ്ത്രീക്ക് ജീവിക്കാൻ കൂടെ ഒരു പുരുഷൻ വേണം എന്ന് ഞാൻ കരുതുന്നില്ല! ഈ ജീവിതത്തിൽ ഇനി അങ്ങിനെ ഒന്ന് തോന്നിക്കൂടായ്കയില്ല ! ഇതാണ് എനിക്ക് പറയാനുള്ളത് …..

മാഷേ …..
ഉം … അയാൾ അവളുടെ മുഖത്തേക്ക് നോക്കി …… ” നമുക്ക് നമ്മുടെ സൗഹൃദം തുടരാം” എന്നും നല്ല സുഹൃത്തുക്കൾ ….

മാഷ് എന്നും കയ്യിൽ കരുത്താറുള്ള “നാരങ്ങാ മിടായി” ഉണ്ടോ ? സ്നേഹത്തോടെ തരുന്ന ആ മിടായിയിൽ ഞാൻ ഒരുപാട് മധുരം നുകരാറുണ്ട് ..
അയാൾ , പുറത്തു തൂക്കിയിരുന്ന ബാഗിൽനിന്നും ഒരു പൊതിയെടുത്തു .. നിറച്ചും നാരങ്ങാമിടായികൾ
“ഇത് മുഴുവനും എടുത്തുകൊള്ളൂ” അയാൾ അത് അവൾക്കുനേരെ നീട്ടി …

വേണ്ട മാഷേ …. ഒരെണ്ണം മതി …. ആ ഓറഞ്ചുനിറമുള്ളത് …….
അതിൽനിന്നും ഒരു മിടായി എടുത്ത് നുണഞ്ഞുകൊണ് അവൾ ആ വെള്ളി വെളിച്ചത്തിലേക്ക് നടന്നു ….. ജലധാരയിൽനിന്നും പാറിവരുന്ന കണികകൾ അവളെ പൊതിഞ്ഞു …..

മ്യൂസിക്കൽ ഫൗണ്ടൻ കഴിഞ്ഞപ്പോൾ അവർ മടങ്ങാൻ തുടങ്ങി …വെളിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓരോരുത്തരായി വന്നുകേറുന്നു ….

ടീച്ചർ …..വനജയെയും, ഫഹദിനെയും കാണുന്നില്ല …. ഒരു ഇടിവെട്ട് പോലെയാണ് എല്ലാവരും അത് കേട്ടത്!

വന്നകുട്ടികളെ ബസ്സിൽ ഇരുത്തി കുറച്ചുഅധ്യാപകർ അവരെ തിരക്കി ഇറങ്ങി …. അവർ ഗാർഡൻ മുഴുവൻ തിരഞ്ഞു … ഉടൻതന്നെ പോലീസിൽ അറിയിക്കാം .. ഒരു മാഷ് അഭിപ്രായപ്പെട്ടു …

അവർ തമ്മിൽ ഇഷ്ട്ടത്തിലാണ് ടീച്ചർ …. ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ..
എല്ലാര്ക്കും അറിയുന്ന കാര്യമാണെങ്കിലും , അവർ ഒളിച്ചോടും എന്ന് ആർക്കും അറിയില്ലായിരുന്നു ..

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് , ഒരു നാൾ വൈകിയാണ് അവരുടെ മടക്കയാത്ര …കുട്ടികളുടെ വീടുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു ..
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല , ഫഹദിന് പതിനെട്ട് വയസ്സാണ് ….

വിനോദയാത്രകഴിഞ്ഞുവെന്ന് ഒരു മാസം കഴിയുകയാണ് … കുട്ടികളുടെ തിരോധാനത്തെക്കുറിച്ചു അന്വേഷണം എവിടെയും എത്തിയിട്ടില്ല അന്നുവരെ …പന്ത്രണ്ടാം ക്ലാസ്കാരുടെ കൊല്ലവര്ഷ പരീക്ഷയുടെ തിയതി വന്നു .. കുട്ടികൾ ഹാൾടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ്… അന്ന് സന്ധ്യടീച്ചറുടെ വീട്ടിൽ ..

വായനാമുറിയിലിരുന്ന് സന്ധ്യ വായനയിലായിരുന്നു …. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു … നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം കേട്ട് അവർ ഉമ്മറവാതിൽ തുറന്നു ….

ടീച്ചർ ഞങ്ങളെ രക്ഷിക്കണം….
സന്ധ്യ നടുങ്ങി നിൽക്കുകയാണ് , മുന്നിൽ ഫഹദും വനജയും …..
നിങ്ങൾ എവിടായിരുന്നു കുട്ടികളെ , നിങ്ങൾ എന്ത് അവിവേകമാണ് ഈ കാട്ടിയത്.? അവരുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി ….
ഞങ്ങൾ എല്ലാം പറയാം ടീച്ചർ…..
ശരി നിങ്ങൾ അകത്തോട്ട് വരൂ … അവർ കുട്ടികളെ അകത്തുകയറ്റി വാതിൽ അടച്ചു ….

എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും നിങ്ങൾ ചെയ്തത് ശരിയായില്ല … ഒന്നും തിരിച്ചറിയുന്ന പ്രായമല്ല നിങ്ങളുടേത്. ഒരു ആവേശത്തിൽ തീർക്കാൻ ഇത് സിനിമയല്ല , ജീവിതമാണ്…. ഇത് എന്തെങ്കിലും ആലോചിച്ചോ നിങ്ങൾ?
ശരി നിങ്ങൾ വിശ്രമിക്കു… ഞാൻ വഴിയുണ്ടാക്കാം…. അവർ ഫോണെടുത് വിനയചന്ദ്രൻ മാഷിനെ വിളിച്ചു , കാര്യങ്ങൾ ധരിപ്പിച്ചു … മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം , സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു …..

കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … നിയമപരമായി മാത്രമേ ഇനി ഈ വിഷയം തീർക്കാൻ പറ്റു. നിങ്ങൾ അവിവേകം ഒന്നും കാട്ടരുത്. ഞാൻ നിങ്ങളെ സഹായിക്കാം ..
ഇല്ല ടീച്ചർ , ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. ടീച്ചറെ വിശ്വാസമാണ്… ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ. അറിയാതെ ചെയ്ത തെറ്റ് പൊറുക്കണം ..
അല്പസമയത്തിനുള്ളിൽ പ്രധാനഅധ്യാപകനും , വിനയൻ മാഷും അവിടെ എത്തി ….

ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട് …
അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു …

പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. വികാരപരമായ ഒരുപാട് രംഗങ്ങൾ…
“നാളെ കോടതിയിൽ ഹാജരാക്കി , കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ
പോയിക്കൊള്ളുക .. നാളെ കോടതിയിൽ വന്നാൽ മതി ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു …

വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ…..പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ. അതാ വരുന്നു അടുത്ത വാർത്ത .. പെൺകുട്ടി ഗർഭിണിയാണ്.. ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ .

ഫഹദ് പീഡിപ്പിച്ചതല്ല , ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ….

ഇങ്ങിനെ ഒരു മകൾ നമ്മൾക്കിനിയില്ല , അവളായി അവളുടെ പാടായി …. വനജയെ വീട്ടുകാർ കൈ ഒഴിഞ്ഞു .. ഫഹദിൻറ്റെ മാതാപിതാക്കന്മാർ വലിയ ബിസിനസ്സുകാരാണ്. ധാരാളം സ്വാധീനം ചെലുത്തിയും ധനം വിനിയോഗിച്ചും മകനെ അവർ കേസിൽനിന്നും രക്ഷപ്പെടുത്തി …..

എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് വനജയോടൊപ്പമാണ് . ഫഹദ് ടീച്ചറോട് പറഞ്ഞു … അവളെ ഞാൻ നോക്കും…
എല്ലാരും ഉപേക്ഷിച്ച വനജയെ കോടതി സർക്കാർ അനാഥമന്ദിരത്തിൽ സംരക്ഷിക്കാൻ കല്പിച്ചു .. സംഭവ ബഹുലമായ ഒരുപാട് ദിവസങ്ങൾക്കൊടുവിൽ വനജയുടെ സംരക്ഷണം സന്ധ്യടീച്ചർ ഏറ്റെടുത്തു ..വനജ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ് .. നഗരത്തിലെ നല്ലൊരു നഴ്സിംഗ് ഹോമിലാണ് അവളെ അഡ്മിറ്റ് ചെയ്തത് ..
എല്ലാം നോർമൽ ആണ് …. ഇത് ഇപ്പോൾ ഡെലിവറി സിംറ്റംസ്‌ തന്നെയാണ്. പൈനും തുടങ്ങിട്ടുണ്ട് …. ഡോക്ടർ സന്ധ്യയോട് പറഞ്ഞു .. എവെരിതിങ് ഈസ് പെർഫെക്റ്റ് …..

അഡ്മിറ്റ് ആയതിന്റെ രണ്ടാം നാൾ വനജ പ്രസവിച്ചു… ആൺകുട്ടി … സുഖപ്രസവം …
സന്ധ്യ കുഞ്ഞിനെ എടുത്ത് ലാളിച്ചു … എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു… പ്രസവശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം, ഡോക്ടർമാരുടെ നിയത്രണങ്ങൾക്കും അപ്പുറമായിരുന്നു വിധി …..

നിയമപരമായി കുഞ്ഞിനുള്ള സംരക്ഷണം നൽകാനുള്ള കേസ് ഫഹദിൻറ്റെ വീട്ടുകാർ ശക്തമായി നടത്തി … കോടതി വിധി വരുന്നതുവരെ കുഞ്ഞിന്റ്‌റെ സംരക്ഷണം സർക്കാർ മേൽനോട്ടത്തിൽ ശിശു സംരക്ഷണ വകുപ്പിൻകീഴിൽ … നാലുവർഷം നീണ്ട നിയമയുദ്ധം.. വനജയുടെ കുഞ്ഞിന് സർക്കാർ എന്നാണ് പേരിട്ടിരുന്നത്.. സർക്കാർ കുഞ്ഞിന് “ഓട്ടിസം” എന്ന അസുഖം ഉണ്ട് എന്ന് അറിഞ്ഞ ഫഹദിൻറ്റെ വീട്ടുകാർ കേസിൽനിന്നും പിൻവാങ്ങിയിരുന്നു ….. തുടർന്നുളള നിയമപോരാട്ടത്തിൽ അവസാന വിധിയുടെ നാളാണ് നാളെ….അവനെ ഞാൻ വളർത്തും …..ഇവനായിട്ടായിരിക്കാം ഞാൻ ഇങ്ങിനെ ജനിച്ചത്………

അവൾക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല ………..

littnow.com

design: Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

പെണ്ണ് ചത്ത എഴുത്തുകാരൻ

Published

on

അർജുൻനാഥ് പാപ്പിനിശ്ശേരി

അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ ,മരിച്ച അപ്പന്റെ അതെ കണ്ണുകൾ അവളിലും ചേർന്നത് പോലെ.
പുലർച്ചക്കോഴി ഉണരുന്നതിന് മുൻപുണരുന്ന പെണ്ണ് പതിവിന് വിപരീതമായി അന്ന് എഴുന്നേക്കാതെ കട്ടിലിൽ തന്നെ പറ്റിപിടിച്ചിരുന്നതും കണ്ട് ഭ്രാന്ത്പിടിച്ചു തൊഴിക്കാൻ നോക്കിയപ്പോഴാണ് മാക്സിയിൽ പുതഞ്ഞ അവളുടെ മരവിച്ച ശരീരത്തിലേക്ക് എന്റെ കൈകൾ പതിഞ്ഞത്.കഴിഞ്ഞ രാത്രി നാൽക്കാലിയായി വന്ന എന്റെ മുന്നിലേക്ക്‌ വന്ന അവളെ ഞാൻ അടിച്ചതും, ആ അടിയുടെ ബാക്കിപത്രമെന്ന പോലെ അവളുടെ കരണത്ത് ഇപ്പോഴും അവശേഷിച്ച ആ വിരൽപാടും പേറി അവൾ പോയി.
അവൾ ഒരു പാവമായിരുന്നു.ഭ്രാന്തനായി ഇഴഞ്ഞു വരുന്ന എന്റെ മുന്നിലേക്ക്‌ വരുന്ന, ഓച്ഛാനിച്ചു നിൽക്കുന്ന ഒരു പാവം.എന്നും എന്റെ തുപ്പലും ആട്ടും മാത്രം സമ്മാനിക്കപ്പെട്ട ആ “എച്ചിൽ പാത്ര”ത്തിന്റെ രൂപമുണ്ടായിരുന്ന അവൾ ഈയിടെയാണ് ”മനുഷ്യസ്ത്രീ”യായി മാറിയത്.അപ്പന്റെ വലുത് വശത്തായി അവൾ മറഞ്ഞപ്പോൾ, ഒന്ന് കരയാൻ പോലും പറ്റാതെ, ഒരു ഉമ്മ വെക്കാൻ പോലും പറ്റാതെ ചത്തവനെ പോലെ ഞാൻ ഇരുന്നു….
മകനിപ്പോൾ വയസ് 8 ആണ്, മകൾക്ക് 7.ആ രണ്ട് ശരീരത്തിൽ ചിരി കാണാറില്ല. അതിന് കാരണങ്ങളായി ഒന്നാം സ്ഥാനത്ത് ഞാനും രണ്ടാം സ്ഥാനത്ത് മദ്യപാനവും ഉണ്ട്.
ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് അടിപൊള്ളി കരിഞ്ഞുങ്ങിയ ചായയുടെ കരിഞ്ഞ മണം എന്റെ മൂക്കിലെത്തിയത്.മൂത്രത്തിൽ കുഴഞ്ഞ മക്കൾ ഇനിയും ഉണർന്നിട്ടില്ല. അവരുടെ ആ പുതിയ ശീലവും അടുത്തിടെയാണ് തുടങ്ങിയത്.എന്നും പുലർച്ചെ കുട്ടികളെ ഉണർത്തി മൂത്രം ഒഴിപ്പിച്ചു കിടത്തുന്ന അവളുടെ ആ പതിവിൽ നിന്നും മാറ്റം വന്നതിനാലാകാം അവരുടെ ഈ പുതിയ ശീലം.
അടുപ്പിനും പത്രങ്ങൾക്കും എല്ലാം ഒരു മൂകത. പെണ്ണ് ചത്തതിന്റെ സങ്കടവും ഉണ്ട്, കൂടെ എന്നോടുള്ള ദേഷ്യവും. എന്നും നാലുകാലിൽ വന്ന ശേഷമുള്ള യുദ്ധത്തിൽ മരിക്കുന്നത് ഇവരാണ്.
കറി വയ്ക്കാനായി ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഓക്കാനത്തിന്റെ ആ ചുവ എന്റെയുള്ളിൽ വന്നത്.വിവാഹസമ്മാനമായി അമ്മാവൻ തന്ന ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ഇതു വരെ അതുപോലൊരു മണം ഉണ്ടായിരുന്നില്ല.ലൈറ്റ് ഓഫ്‌ ചെയ്യുമ്പോൾ അറിയാതെ പറ്റിയതാകാം, അതിനു കാരണവും പെണ്ണ് തന്നെ.മരണശേഷമുള്ള മൂന്ന് ദിവസവും മക്കൾക്ക് ആ വീട്ടിൽ പുകയുയർന്നിരുന്നില്ല.എല്ലാ ദിവസവും അതിരാവിലെ ആറുമണിയാകുമ്പോൾ വീട്ടിൽ നിന്നും ഉയരുന്ന പുകയും പെണ്ണിന്റെ ചുമയും, മൂന്ന് ദിവസം പതിവിന് വിപരീതമെന്ന പോലെ ഇല്ലാതായിരുന്നു. ഹോട്ടലിൽ നിന്നും വാങ്ങിയ പൊതിച്ചോറിൽ ഞാൻ കഴിച്ച കുറച്ചു വറ്റൊഴിച്ചു,ബാക്കിയെല്ലാം കഞ്ഞിപാത്രത്തിലായിരുന്നു.എന്നും പഴത്തൊലിയും ചോറും നിറഞ്ഞ ആ കഞ്ഞിവെള്ളം സേവിച്ചിരുന്ന നാല് ‘പശു’ക്കളിൽ ഒന്ന് ഇന്നലെയായിരുന്നു ചത്തത്.പെണ്ണിന് ഏറ്റവും പ്രീയപ്പെട്ടത് പെണ്ണും ആ കാലിയും ഒരുപോലെയായിരുന്നു എന്നതും സത്യം.
അവൾക്ക് ഏറെയും ആ കാലികളുടെ മണമായിരുന്നു.ചിലപ്പോഴൊക്കെ അവയുടെ ശബ്ദം കേട്ടാണ് ഉണരാറുള്ളത്.പെണ്ണിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുട്ടനെയാണ്.പച്ചപുല്ലും കാടിവെള്ളവും ആണ് അവനിഷ്ടം.
രാവിലെ ഏഴുമണിയാകുമ്പോൾ എത്തുന്ന മീൻക്കാരന് ചിലപ്പോൾ അവൾ പശുവിന്റെ പാലും കൊടുക്കാറുണ്ട്.അയാൾ അവൾ വാങ്ങിയ മീനിന്റെ പൈസയിൽ നിന്നും കുറയ്ക്കും. അപ്പോൾ അവിടെ ചേരുന്ന വർത്തമാനത്തിന്റെ പിന്നിൽ എന്റെ കറുത്തകണ്ണുകളും ഉണ്ടാകാറുണ്ട്.
ചിലപ്പോളൊക്കെ അവളുടെ വിയർപ്പിന് കണ്ണീരിന്റെ ഉപ്പ് മണമായിരിക്കും. അതിനും കാരണക്കാരനായി ഞാൻ മുന്നിൽ തന്നെയുണ്ട്.അടുത്ത വീട്ടിലെ വാടകക്കാർ കഴിഞ്ഞ ആഴ്ചയാണ് മാറിയത്.ഉയരം കൂടിയ മതിലിൽ ഏന്തിവലിഞ്ഞു സൊറ പറയുന്ന പെണ്ണിനെ അവരുടെ മുന്നിൽ വച്ചു തല്ലി, അതായിരുന്നു കാരണം. അപ്പൻ തന്ന ശീലത്തിന്റെ പുറത്ത് അപ്പോൾ ചെയ്ത കുറ്റത്തിന് അന്ന് രാത്രി തന്നെ കിടപ്പുമുറിയിൽ വച്ചു കുമ്പസാരം നടത്തിയിട്ടുമുണ്ട്.പക്ഷെ അതിന്റെ എട്ടാം നാൾ പെണ്ണ് ചത്തു.
പെണ്ണ് ചത്തതിനാൽ മക്കൾക്ക് നൽകിയ നാല് ദിവസത്തെ അവധി ഇന്ന് കഴിയും.അലക്കാനുള്ള തുണി തിരയുന്നതിനിടയിലാണ് പെണ്ണിന്റെ മണം വീണ്ടും വന്നത്.അന്ന് ഞാൻ വാങ്ങി കൊടുത്ത സാരീയും ആ കൂട്ടത്തിൽ കണ്ടു.
“നാളെ യൂണിഫോം വേണമച്ഛാ”എന്ന് മോൾ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ വന്നത്. മോൾ പഠിക്കുന്ന അതെ സ്കൂളിലാണ് മകനും പഠിക്കുന്നത്.അപ്പന്റെ നീല സ്കൂട്ടറിൽ പോകാനുള്ള പൂതികൊണ്ട് ചിലപ്പോഴൊക്കെ അവർ ബസ് മിസ്സാക്കാറുണ്ടായിരുന്നു.
പെണ്ണുമായി ഞാൻ ആകെ മിണ്ടാറുള്ളത് ഫോണിൽ കൂടെ മാത്രമാണ്.അതും ചിലപ്പോൾ ഒരു മൂളൽ അല്ലെങ്കിൽ ദേഷ്യത്തിൽ.പെണ്ണിനോടുള്ള പ്രേമായിരുന്നു അതിനും കാരണം.അപ്പൻ കെട്ടിച്ചു തന്നതെങ്കിലും അവളോടുള്ള പ്രേമം ഉള്ളിൽ മാത്രമായിരുന്നു.
പെട്ടെന്ന് വയറിൽ നിന്നും നോട്ടിഫിക്കേഷൻ സൗണ്ട് വന്നപ്പോഴാണ് ഉച്ചയൂണിന്റെ കാര്യത്തെ പറ്റി ഓർമ്മവന്നത്. സമയം 12 മണി കഴിഞ്ഞിരുന്നു.വീടിനോടുള്ള കവലയിലെ തട്ടുകടയിൽ ചെന്നു.വർഷം 8 കഴിഞ്ഞ ആ ചായക്കടയിലെ പതിവ് ചായയ്ക്ക് ഇന്ന് അത്ര രുചി തോന്നിയിരുന്നില്ല.മക്കൾക്കുള്ള പാർസലിന് പൈസ കൊടുത്ത് കാത്തുനിൽക്കുമ്പോഴാണ്, പെണ്ണിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടത്.അതിനിടയിൽ ചില ചൂണ്ടുവിരലുകൾ എന്റെ നേരെയും ഉണ്ടായിരുന്നു.പാർസൽ തുകയും ചായയുടെയും തുകയായ നൂറ്റിയിരുപതു രൂപയിൽ അൻപതു രൂപ കടം പറയേണ്ടി വന്നു.പെണ്ണുള്ളപ്പോൾ ഈ അവസ്ഥ ഇല്ലായിരുന്നു,സിപ്പ് പൊട്ടിയ അവളുടെ ബാഗിൽ നിന്നും ഇടയ്ക്കിടെ കാശ് എടുക്കുന്നത് ഒരു പതിവായിരുന്നു.
പാർസൽ വാങ്ങി തിരികെ വരുമ്പോൾ വീടിന്റെ വരാന്തയിൽ മുറ്റമടിക്കുന്ന മോളെയാണ് കണ്ടത്.അവളിൽ പെണ്ണിനേയും.
പെണ്ണ് ചത്തിട്ടു ഇന്ന് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.പക്ഷെ ഇപ്പോഴും അവൾ ഇവിടെ തന്നെയുണ്ട്.മക്കൾ വരാൻ സമയമായിരിക്കുന്നു.അവർ വന്നാൽ വാർത്ത കാണാൻ കഴിയാൻ പറ്റില്ലെന്ന ഓർമയിൽ ഏറെ നേരത്തെ തിരച്ചിലിനോടുവിൽ റിമോട്ട് കണ്ടെത്തി വാർത്ത കാണുന്ന തിരക്കിനിടയിലാണ് ഫോണിൽ ആ ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷൻ വന്നത്. “Today is Priya rajesh birthday!”

littnow.com

design Sajjayakumar proam

littnowmagazine@gmail.com

Continue Reading

കഥ

മുഖംമൂടികൾക്കിടയിൽ

Published

on

കഥ. ശ്രുതി വൈ ആർ

വര: സാജോ പനയംകോട്

എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെ
രാ ത്രി കളി ൽ ചുരുട്ടുപന്തങ്ങൾ ആളി കത്തി വൃത്താ കൃതി യി ൽ നൃത്തം ചെ യ്തു. ശവ പറമ്പുകളി ൽ നി റങ്ങളി ൽ
മുക്കി യ രണ്ടുകോ ൽ വീ തം കൂട്ടി കെ ട്ടി യി രി ക്കുന്നു.
“ആരാ ണ് വരുന്നത്?” അവൾ ടാ ങ്കി നു പി ന്നി ലേ ക്ക് മറഞ്ഞു നിന്നു.
നി ലാ വെ ളി ച്ചത്തി ൽ ഒരു രൂപം തെ ളി ഞ്ഞു വന്നു.
“ഹൈ വ,.. ഇയാ ൾ ഇവി ടെ ?.. ഇയാ ൾക്കി തു റക്കമി ല്ലേ ?.. ഇയാ ൾ എന്തി നാ ണ് കമ്പി പ്പാ രകൊ ണ്ട് ഈ
ശവപ്പറമ്പി ൽ കുത്തുന്നത്?.
“ഹൈ വ.. ഹൈ വാ ..”


അയാ ൾ കുത്തൽ നി ർത്തി ശബ്ദം കേ ട്ടയി ടത്തേ ക്ക് കാ തു കൂർപ്പി ച്ചു കൊ ണ്ടു നി ന്നു.”നീ എന്താ ണി വി ടെ
തി രയുന്നത്? ” അവൻ ഗയയെ നോ ക്കാ തെ തന്നെ ശബ്ദം കേ ട്ടി ടത്തേ ക്ക് മുഖം ചരി ച്ചു കൊ ണ്ട് പറഞ്ഞു… “
നെ യമത്തി ന്റെ പൈ ത് അടക്കാ ൻ വല്ലോം … കി ട്ട്യാ ലാ … “
“നി ന്റെ പെ ങ്ങൾ ഇനി തി രി ച്ചുവരാ ൻ പോ കുന്നി ല്ല ഹൈ വ… പാ തി വഴി യി ൽ ഉപേ ക്ഷി ക്കപ്പെ ട്ട എന്നെ പോ ലെ “
ഗയയുടെ ശബ്ദം അവി ടെ യൊ ന്നടങ്കം മുഴങ്ങി കേ ട്ടു. “ചുവരുകളാ ൽ മൂടപ്പെ ട്ടവരാ ണ് ഞങ്ങൾ.. … ജനനം മുതൽ
ശി രസ്സി ന് ചുറ്റും നി ങ്ങളെ ല്ലാം കെ ട്ടി പടുത്ത ഉഷ്ണ ചുവരുകളാ ൽ മൂടപ്പെ ട്ടവർ.. പത്രങ്ങളെ പോ ലെ .. ചൂടാ റി യതെ ല്ലാം
വലി യ ചുമരുകൾക്കി ടയി ലെ ചെ റി യ കുടുസുറൂമുകളി ലേ ക്ക് ഉപേ ക്ഷി ക്കുകയാ യി രുന്നി ല്ലേ ..”
ഇതൊ ന്നും ശ്രദ്ധി ക്കാ തെ ഹൈ വ നി ലത്ത് ആഞ്ഞുകുത്തി കൊ ണ്ടി രുന്നു..
“ദേ ഇപ്പൊ കി ട്ടും നോ ക്കി ക്കോ “..അവന്റെ ഉരുണ്ട കണ്ണുകൾ പുറത്തേ ക്ക് തള്ളി കൊ ണ്ട് ഭ്രാ ന്തനെ പോ ലെ
പുലമ്പി .
“ദേ അതാ ന്റെ .. മരി ച്ചുപോ യ മരം .. നെ നക്ക് അറയോ പൊ ഴേ ടെ ഒരറ്റത്താ യെ വൻ നി ന്നി ട്ട്ണ്ടാ ർന്ന്.. പൊ ഴ
മരി യ്ക്കണേ നും മുന്നേ യെ വനെ കൊ ന്ന് ..യെ വന്റെ കൈ യി ലേ ഒര് തേ നി ച്ച കൂട്ണ്ടാ ർന്നു ..” ഗയ ഹൈ വക്ക്
അഭി മുഖമാ യി നി ന്നു. ന്നാ ലും നീ മരി ച്ചല്ലോ ടാ … അവന്റെ ചാ വി ന് വി രുന്ന്ണ്ടാ ക്കാ ൻ..” ഹൈ വ വി റകുകൊ ള്ളി
നെ ഞ്ചോ ട് ചേ ർത്തു വി തുമ്പുവാ ൻ തുടങ്ങി … അന്നേ രം ഗയയുടെ കണ്ണി ലേ ക്ക് ഒരു താ ക്കോ ൽ കൂട്ടം തെ ളി ഞ്ഞു
വന്നു..താ ക്കോ ൽ കൂട്ടത്തോ ട് ചേ ർന്ന് അസ്ഥി കഷ്ണം ..
പ്രളയം പറി ച്ചെ ടുത്ത താ ക്കോ ൽ കൂട്ടമാ ണോ …..? ആവും … കൈ പ്പത്തി യാ ണ്… ഹൈ വ.. ആയി ടത്തോ ട്
ചേ ർന്ന് പി ന്നെ യും കുത്തി കുത്തി ഒരു തലയോ ട്ടി പുറത്തെ ടുത്തു..അവളതി നെ തഴുകി കൊ ണ്ട് ചോ ദി ച്ചു.. ” ഇന്ന്
നി നക്ക് ചി രി ക്കാ ൻ നി റങ്ങൾ വേ ണോ ?..ഇന്ന് നി നക്ക് ചി രി ക്കാ ൻ കൊ ടി കൾ വേ ണോ ?പണം വേ ണോ ..?
ഹൈ വ ഒരു ചുള്ളി കമ്പെ ടുത്ത് വലി യ തക്കോ ൽ കൂട്ടത്തെ തി രുകി തല്ലി ക്കൊ ന്ന പാ മ്പി നെ
എടുത്തുകൊ ണ്ടുപോ കുന്നത് പോ ലെ എടുത്ത് തീ ട്ടചാ ലി ലേ ക്ക് എറി ഞ്ഞു.. അത് നണുങ്ങി യ ഒരു
പി ഞ്ഞാ ണത്തി ൽ ചെ ന്നി ടി ച്ചു.. അതി നുള്ളി ൽ നി ന്നും ഒരു നുറുങ്ങു ശരീ രം നി ലവി ളി ച്ചു…
ഹൈ വയെ ആ വി ളി ആസ്വ സ്ഥമാ ക്കി . അവൻ കമ്പി പ്പാ രയെ ടുത്ത് ആഴത്തി ൽ കുത്താ ൻ തുടങ്ങി …
ഗയ ശവപറമ്പി നടുത്തെ വലി യൊ രു പ്രതി മക്കടുത്തു ചെ ന്നു.
“ഹൈ വ… ഇങ്ങോ ട്ട് വാ … ഈ രക്ഷകനെ കുത്ത്..”
“ഇല്ല.. ന്റെ പെ ങ്ങക്ക് ഇയാ ൾ വല്യ കാ ര്യാ …”
“നീ യി ത് കുത്ത്.നി ന്റെ പെ ങ്ങൾ ഇതി നകത്താ ണ്.. എനി ക്കറി യാം .”
“നെ നക്ക് എങ്ങനെ അറയാ ..”
“വി ശ്വ സി ച്ചവർക്കൊ ക്കെ അറി യാം .. എനി ക്കറി യാം “
അത് കേ ട്ടതും ഹൈ വ കമ്പി പ്പാ രയെ ടുത്ത് ആഞ്ഞു കുത്തി . നി രവധി തവണ.. പ്രതി മയുടെ മുഖം വലി യ
അലർച്ചയോ ടെ നി ലം പതി ച്ചു. അവി ടമൊ ന്നടങ്കം നാ റാ ൻ തുടങ്ങി .അതി നകത്തു നി ന്നും വി കൃതമാ യ മറ്റൊ രു
മുഖം തെ ളി ഞ്ഞു വന്നു.. ദൂരേ ക്ക് പാ ഞ്ഞടുത്ത ഹൈ വയും ഗയയും അത്ഭുതത്തോ ടെ നോ ക്കി . നി രവധി

സി റി ഞ്ചുകൾ കൊ ണ്ടുണ്ടാ ക്കി യ ഒരു മുഖം .. ചോ രയി ൽ കുതി ർത്ത ഒരു സി റി ഞ്ചി ന്റെ അറ്റം കണ്ട് ഹൈ വ
കമ്പി പ്പാ ര താ ഴെ യി ട്ടു ..
“മെ ഹരി … ന്റെ വാ വേ ..”
പ്രതീ ക്ഷകൾ നഷ്ടപ്പെ ട്ട ഉടലുകൾക്കി ടയി ൽ വച്ച് ഹൈ വ തന്റെ പെ ങ്ങളെ തി രി ച്ചറി ഞ്ഞു. സി റി ഞ്ചുകൾ
ഓരോ ന്നാ യി അടർന്നു വീ ഴുവാ ൻ തുടങ്ങി .. പേ രും ഇടവും നഷ്ടപ്പെ ട്ടവർ. ഗയ ഹൈ വയെ പി ടി ച്ചു വലി ച്ചു മാ റ്റി .
ഒരി ടത്തി രുത്തി . ഹൈ വ നന്നേ തളർന്നി രു ന്നു ..
ഏതാ നും മണി ക്കൂറുകൾക്കു ശേ ഷം .. ഹൈ വ.. എഴുന്നേ റ്റു.. അയാ ൾ നി ലം പതി ച്ച മുഖം മൂടി യുടെ വാ യ് ഭാ ഗത്ത്
തന്റെ കാ ൽ പരത്തി വച്ചു..
“നീ യെ ന്താ ചെ യ്യുന്നേ ..?”
ഹൈ വ പറഞ്ഞു.. ” ഞാ ൻ തൂറാ ൻ പോ വുകയാ ണ് “

littnow.com

littnowmagazine@gmail.com

Continue Reading

Trending