കവിത
മൂന്ന് തുള്ളികള്‍

രാജന്‍ സി എച്ച്
മഞ്ഞുതുള്ളി
മഞ്ഞുതുള്ളി
മതിയെനി_
ക്കെന്നു ഞാന്‍.
കൊണ്ടുപോകു_
മതിന്‍ തണു_
പ്പെന്നു നീ.
സമ്മതം മൂളി
നമ്മള്‍ പരസ്പരം
രണ്ടു കൈവഴി_
യായന്നു ജീവിതം.
കണ്ടുമുട്ടിയ_
തിപ്പോഴാണിങ്ങനെ:
കൊണ്ടുപോയ
തണുപ്പില്‍ നീ
നിശ്ശബ്ദ_
മുണ്മയായി
ശയിക്കുന്നേകാന്തമായ്.
കാണുമെന്‍ കണ്ണില്‍
അത്രയും ഗൂഢമായ്_
ക്കാത്തുവെച്ചതാം
മഞ്ഞുനീര്‍ത്തുള്ളിയോ?
ഹേമന്തക്കുളിര്‍
മഞ്ഞു വീഴുമെ_
ന്നോര്‍ത്തിരിക്കുമ്പോഴേ
പെയ്തിറങ്ങീ
മഴയുടെ വൈഖരി.
വൃശ്ചികത്തി_
ന്നിലത്തുമ്പിലത്രയും
വിസ്മയാധീന_
മില്ല ശൈത്യക്കുളിര്‍.
കൂട്ടിയിട്ടു
കരീലകള്‍ കത്തിച്ച
കൂട്ടുവിട്ടു
തൊടിയില്‍പ്പുകച്ചുരുള്‍.
എത്രയാകിലും
കാലമച്ചാണിയ,_
റ്റെത്തിടാതായ്
ഋതുരാഗരാവുകള്‍.
ഒരിറ്റ്
വലിയ തുള്ളികള്‍ക്ക്
ഇലത്തുമ്പിലിരുന്നാടാന്‍
പ്രയാസമാണ്.
അവയെളുപ്പം
മണ്ണിലുതിര്‍ന്നലിയും.
എന്നാലെനിക്കാവുമോ
ഒരിറ്റു മിഴിനീര്‍ക്കണത്തിന്
നിന്‍റെ മിഴിപ്പീലിയില്‍?

littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ, ഫോട്ടോ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പ്രസിദ്ധീകരിക്കുന്നവയിൽ കമൻ്റുകൾ എഴുതുക. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞങ്ങൾ വലിയവില കല്പിക്കുന്നുണ്ട്.
littnowmagazine@gmail.com
കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
SANIL NADUVATH
January 31, 2022 at 3:01 am
👌