Connect with us

ലോകം

കോളനി വല്‍ക്കരണത്തിന്‍റെ നാള്‍വഴികള്‍

Published

on

റെനി ലോറൽ

1863 ഫെബ്രുവരിയില്‍ പക്ഷിക്കൂട് ശേഖരിക്കുന്ന ചൈനീസ് സഞ്ചാരി അന്‍ഡമാന്‍റെ വടക്കേ മുനമ്പില്‍ അയാളുടെ ബോട്ട് അടുപ്പിച്ചു.

ഉടന്‍ ആദിമ അന്‍ഡമാൻകാര്‍ ബോട്ടു കാണുകയും ചതുപ്പിലൂടെ അവിടെക്ക് എത്തുകയും ചെയ്തു. ദ്വീപ് നിവാസികള്‍ സൗഹാര്‍ദ്ദ പ്രകൃതമുളളവരായി സഞ്ചാരികള്‍ക്ക് തോന്നി. അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങുകയും അതേസമയം ബോട്ടിനുള്ളില്‍ നിന്നും കൈക്കലാക്കുവാന്‍ കഴിയുന്നത് ഒക്കെ കൈക്കലാക്കുകയും ചെയ്തു.

ഈ വിവരം ദ്വീപിലെ ബ്രിട്ടീഷ് തടവറകളുടെ ചുമതലക്കാരനായ കേണല്‍ റോബര്‍ട്ട് ക്രിസ്റ്റഫര്‍ ടെയ്ലര്‍ അറിയുകയും അദ്ദേഹത്തിന്റെ താത്പര്യപ്രകാരം പോള്‍ എന്ന ഉദ്യോഗസ്ഥനെ ബര്‍മ്മക്കാരന്‍ എന്ന വ്യാജേന തേങ്ങയും വാഴക്കുലകളുമായി വടക്കേ മുനമ്പിലേക്ക് അയയ്ക്കുകയും ചെയ്തു. ആ സായാഹ്നത്തില്‍ രണ്ട് ആദിമ വാസികള്‍ ആ ബോട്ടിനെ സമീപിച്ചു. അതില്‍ കിംഗ് ജോണ്‍ എന്നയാള്‍ പോളിനെയും സമ്മാനങ്ങളെയും അത്ഭുത ആദരവോടെ നോക്കുകയും കൂടുയുള്ള ആളോട് എന്തോ പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും കടവിലേക്ക് മടങ്ങി തിരിച്ച് വരാതിരിക്കുകയും ചെയ്തു.

കുറച്ച് സമയത്തിന് ശേഷം ഏതാണ്ട് മുപ്പതോളം ആദിമ നിവാസികള്‍ ചതുപ്പിലൂടെ ബോട്ടില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ബോട്ട് യാത്ര തുടങ്ങി. ബോട്ടിനുള്ളില്‍ അകപ്പെട്ടവര്‍ ഭയചികിതരായി.

പതിനൊന്ന് ആദിമ അന്‍ഡമിസുകളെ ആ ദിവസം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവരെ റോസ് ഐലന്‍റില്‍ കൊണ്ടു വരന്ന, ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥര്‍ ആംഗ്യഭാഷയിലുടെ അവിടെയുണ്ടായ കൊലപാതകത്തിന്‍റെ കാരണം അന്വേഷിച്ചു. ഒന്‍പത് ദ്വീപ് നിവാസികളെ ഉടനെ വിട്ടയച്ചു. എന്നാല്‍ ജംബോ, സ്നോബോള്‍ എന്നിവരെ തടവുകാരാക്കി. ആ രണ്ട് പേര്‍ക്കെതിരെ ഏറ്റവും ഹീനമായ കുറ്റം ചാര്‍ത്തി. ” ഒരു വെള്ളക്കാരന്‍റെ കൊലപാതകികള്‍”.

കോളനി ആകുന്നതിന് മുമ്പ് അന്‍ഡമാന്‍ നിഗൂഡതയില്‍ പൊതിഞ്ഞു നിന്ന പ്രദേശമായിരുന്നു. 1789 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോര്‍ട്ട് കോണ്‍വാലി (ഇപ്പോള്‍ പോര്‍ട്ട് ബ്ലയര്‍) സിന് തെക്ക് ഭാഗത്തുള്ള ചാത്തം ഐലന്‍റില്‍ ഒരു ക്യാമ്പ് സ്ഥാപിക്കുകയുണ്ടായി. 1792 ല്‍ വടക്ക് കിഴക്ക് ഹാര്‍ബറിലേക്ക് അത് മാറ്റുകയുമുണ്ടായി. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയും ഉയര്‍ന്ന മരണനിരക്കും മൂലം 1796 ല്‍ ആ ക്യാമ്പ് അടച്ച് പൂട്ടി. അങ്ങനെ ദ്വീപ് നിവാസികള്‍ അടുത്ത 62 വര്‍ഷം സര്‍വ്വ സ്വതന്ത്രരായി കഴിഞ്ഞു.

പക്ഷേ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്ന വലിയ കലാപത്തെ അടിച്ചമര്‍ത്താനായി, നാടുകടത്തിയ കലാപകാരികളെ അന്‍ഡമാനില്‍ ജയില്‍ സ്ഥാപിച്ച് തടവുകാരാക്കി. ഇരുന്നോറോളം രാഷ്ട്രീയ തടവുകാര്‍ 1858 മാര്‍ച്ചില്‍ ആ ദ്വീപ് സമൂഹത്തില്‍ എത്തിച്ചേര്‍ന്നു. അവരുടെ സംഖ്യ വര്‍ഷങ്ങള്‍ കഴിയും തോറും കൂടി വന്നു. വൈകാതെ , കാടുകള്‍ വെട്ടിത്തെളിക്കുകയും “പ്രാകൃതരായ” ദ്വീപ് നിവാസികളുടെ പരമ്പരാഗത വീടുകള്‍ നശിപ്പിക്കുകയും ചെയ്തു. “നരഭോജികളുടെ ” ആവാസസ്ഥലമെന്ന് ഭയത്തോടെ കണ്ടിരുന്ന ആ പ്രദേശം ഒരു ബ്രിട്ടീഷ് തടവറയായി രൂപാന്തരപ്പെട്ടു. സാമ്രാജ്യത്വ ഭരണത്തെ ദ്വീപ് നിവാസികള്‍ ധീരതയോടെ നേരിട്ടു.

എന്നാല്‍ ദ്വീപ് നിവാസികളുടെ അമ്പും വില്ലും വെള്ളക്കാരുടെ തോക്കിനു മുമ്പില്‍ നിഷ്പ്രഭമായി. നിരവധി ആദിവാസികളെ കൊലപ്പെടുത്തുകയും കുറെയധികം പെരെ തടവിലാക്കുകും ചെയ്തു. ബ്രിട്ടീഷ് അധികാരികള്‍ “സാമദണ്ഡ’ നടപടികളാണ് അവര്‍ക്കെതിരെ സ്വീകരിച്ചത്. 1862-ഓടുകൂടി ആദിമ അന്‍ഡമാൻകാരില്‍ കുറച്ചുപേരെ അവരുടെ സൗഹൃദ വലയത്തിനുള്ളിലാക്കാനും ദല്ലാളാക്കാനുംഅവര്‍ക്ക് സാധിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷത്തില്‍ (1862) ഈ സൗഹൃദം തകര്‍ന്നടിഞ്ഞു.

1863 ജനുവരി 28-ാം തീയതി ബ്രിട്ടീഷ് നാവികര്‍ സൗഹൃദം പുതുക്കാനായി വടക്കേ മുനമ്പിലെ ആദിമ അന്‍ഡമാനീസ് ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. ഏതാണ്ട് മുപ്പതോളം ദ്വീപ് നിവാസികള്‍ സൗഹൃദത്തോടെ അവരോടൊപ്പം ചേര്‍ന്നു. എല്ലാം പദ്ധതിയനുസരിച്ച് നീങ്ങിക്കൊണ്ടിരിക്കെ ദ്വീപ് നിവാസികള്‍ ജയിംസ് പ്രാട്ട എന്നു പേരായ ഒരു താഴ്ന്ന ഉദ്യോഗസ്ഥനെ പിടികൂടി അമ്പെയ്തു കൊലപ്പെടുത്തുകയുണ്ടായി.

തുടര്‍ന്ന് വെള്ളക്കാര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്ത് സ്ത്രീകളും കുട്ടികളുമടക്കം അനവധി പെരെ കൊലപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് ക്യാമ്പില്‍ വിവരമറിഞ്ഞ ടൈറ്റ്ലര്‍ കോപാകുലനായി. ഈ വിവരം ഇന്ത്യാ ഗവണ്‍മെന്‍റിനെ അറിയിച്ചപ്പോള്‍ ദ്വീപ് നിവാസികൾ, ഒരു കൂട്ടം കഠിന ഹൃദയരായ വഞ്ചകരാണെന്നും സൗഹൃദം നടിച്ചു നീചമായ പദ്ധതി നടത്തുന്നവര്‍ എന്നും വിശേഷിപ്പിക്കുകയുണ്ടായി. അര്‍ഹമായ പ്രതികാരം നടപ്പിലാക്കാന്‍ ടൈറ്റ്ലര്‍ തീരുമാനിച്ചു. കുറ്റവാളികളെ പിടികൂടി, അവരെ ദ്വീപില്‍ നിന്നും നാടുകടത്തണമെന്ന് അയാള്‍ അതിയായി ആഗ്രഹിച്ചു.

1863 മാര്‍ച്ച് 31 ന് രണ്ട് അന്‍ഡമിസ് ഗോത്ര വര്‍ഗ്ഗക്കാരായ ജംബോയും സ്നോബെല്ലയും റോസ് ഐലന്‍റ ലെ തടവറ സന്ദര്‍ശിച്ചു. അവര്‍ കണ്ടത് പിച്ചള ചങ്ങലകളാല്‍ ബന്ധനസ്ഥരായി, കല്‍ക്കട്ടയിലെ അലിപ്പോര്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ കാത്തിരിക്കുന്ന അവരുടെ സഹോദരങ്ങളെയാണ്. വിഷമത്തിലായ സന്ദര്‍ശകര്‍ അവരുടെ മോചനത്തിനായി കേണപേക്ഷിച്ചു. ചുരുങ്ങിയ പക്ഷം അവരുടെ ചങ്ങലകളെങ്കിലും മാറ്റാനായിഅവര്‍ ബ്രിട്ടീഷുകാരോട് അപേക്ഷിച്ചു.

പക്ഷെ ഇതൊന്നും ബ്രിട്ടീഷുകാര്‍ ചെവികൊണ്ടില്ല. ഒടുവില്‍ ഹൃദയം തകര്‍ന്നാണ് സന്ദര്‍ശകര്‍ അവിടം വിട്ടുപോയത്. കുടുംബത്തില്‍ നിന്നും സ്നേഹിതന്മാരില്‍ നിന്നും വേര്‍ പെടുത്തപ്പെട്ട ജംബും സ്നോബെല്ലും നേവല്‍ ബാരക്കിന്‍റെ വരാന്തകളില്‍ അവരുടെ ദിനരാത്രങ്ങള്‍ എണ്ണി നീക്കി. അവരുടെ ഗോത്രത്തില്‍ അവര്‍ ഏറ്റവും മതിപ്പുള്ളവരായിരുന്നു. പക്ഷെ റോസ് ഐലന്‍റില്‍ വന്യമൃഗങ്ങളെ കാണാന്‍ എന്നപോലെ എത്തുന്ന സന്ദര്‍ശകരുടെ വെറു കാഴ്ച വസ്തുക്കള്‍ മാത്രമായി അവര്‍ മാറി.

1863 എപ്രിലില്‍ ടൈറ്റ്ലര്‍ക്ക് തന്‍റെ തുടരന്വേഷണത്തില്‍ തനിക്ക് തെറ്റ് പറ്റിയതായി മനസ്സിലായി. പ്രകോപനം ഇല്ലാതെയല്ല പ്രാട്ട കൊല്ലപ്പെട്ടത്. സംഭവദിവസം ക്യാമ്പില്‍ എത്തിച്ചെര്‍ന്ന പ്രാട്ട ഒരു അന്‍ഡമീസ് ഗോത്രവര്‍ഗ്ഗ സ്ത്രീയ ബലാല്‍സംഘം ചെയ്തു. ഒരു വെളളക്കാരന്‍റെ നിന്ദ്യമായ പ്രവൃത്തി ടൈറ്റ്ലര്‍ക്ക് എതിരായി മാറി. എന്നാല്‍ അന്‍ഡമീസ് ജനതയ്ക്ക് എതിരെയുള്ള മുന്‍വിധി മൂലം അയാള്‍ മറിച്ചൊരു തീരുമാനമെടുത്തതുമില്ല.

നൂറ്റാണ്ടുകളായി സ്വതന്ത്ര പക്ഷികളെപ്പോലെ കഴിഞ്ഞവരാണ് ദ്വീപ് നിവാസികള്‍. പക്ഷെ ടൈറ്റ്ലര്‍ അവരെ അതി പ്രാചീന ജൈവാവശിഷ്ടമെന്നും നിചന്മാരായ കാട്ടാളന്മാരെന്നും കണക്കാക്കി. അവരെ തടവിലാക്കി സംസ്ക്കാരം പഠിപ്പിക്കണമെന്നയാള്‍ തീരുമാനിച്ചു. പാശ്ചാത്യ വീക്ഷണകോണിന്റെ സ്വാഭാവിക പരിമിതിയായിരുന്നു അത്. ടൈറ്റ്ലര്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയ്ക്ക് 1863 മേയ് 6 നു എഴുതിയ കത്തില്‍ ഇങ്ങനെ കുറിച്ചു. “രണ്ട് ദ്വീപ് വാസികളെ – ജംബും, സ്നോബെല്‍ – തടവിലാക്കിയത് പ്രയോജനമുള്ള ഫലം തന്നിരിക്കുന്നു. ഈ തടവുകാര്‍ ആക്രമണോല്‍സുകരല്ലാതെ മാന്യമായി ആണ് പെരുമാറുന്നത്.”

ആ വര്‍ഷം മേയിലോ, ജൂണിലോ റോസ് ഐലന്‍സില്‍ ജംബോയുടെ ഭാര്യ ടോപ്സിയും സാമ്പോ എന്ന കുട്ടിയും എത്തിച്ചേര്‍ന്നു. അവിടെ ചെറയെ ഒരു കുടില്‍ കെട്ടി. അംഗരക്ഷകരുടെ മുഴുവന്‍ സമയ നിരീക്ഷണത്തില്‍ എല്ലാ ദ്വീപ് നിവാസികളെയും ഒരുമിച്ച് താമസിപ്പിക്കാന്‍ അനുവദിച്ചു. ഹെന്‍ട്രി ഫിഷര്‍ കോര്‍ബിന്‍ എന്ന ഓഫീസര്‍ ടോപ്സിയെയും സാബോയെയും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തുടങ്ങി. കഠിന മര്‍ദ്ധന മുറകളാണ് അയാള്‍ ഭാഷാ പഠനത്തിനായി തെരഞ്ഞെടുത്തത്.

ദ്വീപു വാസികള്‍ തലവേദന എടുക്കുന്നുവെന്ന് പറഞ്ഞ് പ്രതിഷേധിക്കാന്‍ തുടങ്ങി. ആദിമ അന്‍ഡമീസുകള്‍ക്ക് കാര്യമായ മര്‍ദ്ദനമേറ്റു. അവര്‍ തിരിച്ചടിക്കാനും തുടങ്ങി. അങ്ങനെ സാധിക്കാതെ ആയപ്പോള്‍ അവര്‍ ചീത്തവിളിക്കാന്‍ തുടങ്ങി. പീഢനം സഹിക്കാന്‍ പറ്റാതായപ്പോള്‍ കുട്ടി സാമ്പോ ഒരു തൊലുളി കൊണ്ടുവന്നു തന്‍റെ കണ്ണ് തുളക്കും എന്ന് ആംഗ്യംമൂലം കാണിച്ചതായി കോര്‍ബിന്‍ തന്നെ അറിയിക്കുന്നുണ്ട്. ജംബോയെയും സ്നോബെല്ലിനെയും അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിച്ചു.

ഇതോടൊപ്പം സാധാരണ ആദിമ അന്‍ഡമീസുകളെ റോസ് ഐലന്‍റ് സന്ദര്‍ശിക്കാന്‍ അനു വദിച്ചു. അവരുടെ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനും അവസരമൊരുക്കി. കൂടുതല്‍ കുടിലുകള്‍ ഇതിനായി നിര്‍മ്മിച്ചു. ഈ വലയത്തെ ‘അന്‍ഡമാന്‍ ഹോം’ എന്ന് വിളിച്ചു. അതിന്‍റെ ആദ്യത്തെ മേൽനോട്ടമുള്ള ഓഫീസറായി കോര്‍ബിന്‍ നിയമിതനാവുകയും ചെയ്തു.

അങ്ങനെ അതുവരെ സ്വതന്ത്രരായിരുന്ന അന്‍ഡമീസ് ജനതയുടെ സ്വാതന്ത്ര്യത്തിനു മേൽ അവര്‍ പിടിമുറുക്കി. ആ വര്‍ഷം ജൂണ്‍ 25 ന് ഇരുപത്തെട്ടോളം ആദിമ അന്‍ഡമീസുകൾ തടവിലാക്കപ്പെട്ടു. തങ്ങളുടെ വലിയ ലക്ഷ്യം നേടണമെങ്കില്‍, സ്വതന്ത്ര കാഴ്ചപ്പാട് വഴി അവരെ ആകര്‍ഷിക്കുകയല്ല അവരെ തടവിലാക്കുകയാണ് വേണ്ടതെന്നു കോര്‍ബിന്‍ വിശദീകരിക്കുന്നു.

തടവിലാക്കപ്പെട്ട അന്‍ഡമിസുകള്‍ അവര്‍ക്ക് തോന്നുംപടി കാട്ടിലൂടെ ഓടിച്ചാടി നടക്കുന്നത് ടൈറ്റ്ലര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ” അവരുടെ വിശ്വാസം പഠിപ്പിക്കുന്നത് അന്‍ഡമിസ് പ്രാകൃതരായ നീചന്മാരാണെന്നത്ര ! എല്ലാ അര്‍ത്ഥത്തിലും സംസ്ക്കാര ശൂന്യരായ ഇവരെ നിയന്ത്രിക്കുവാന്‍ തങ്ങൾക്ക് സാധിക്കുന്നതല്ല എന്ന് ജൂണ്‍ 30, 1863 ല്‍ കോര്‍ബിൻ പ്രസ്താവിക്കുന്നു. ഈ പ്രാകൃതന്മാരെ ബന്ധികള്‍ ആക്കുക വഴി ഇവരെ നല്ല പെരുമാറ്റം പരിശീലിപ്പിക്കാനും ബ്രിട്ടീഷുകാരുടെ താമസ സ്ഥലത്തിന് ഭീഷണി ഇല്ലാതാക്കാനും കഴിയുമെന്നയാള്‍ കരുതി.

ടൈറ്റ്ലറിന്‍റെ പദ്ധതി വളരെ ലളിതമായിരുന്നു. “പ്രാകൃതരെ’ അന്‍ഡമാന്‍ ഹോമിലേക്ക് ഭക്ഷണം നല്‍കി ആകര്‍ഷിക്കുക. എന്നിട്ടവരെ ഭീഷണിപ്പെടുത്തി അടിമകളാക്കുക. അവരെ നിസ്സാരന്മാരെന്ന് ബോദ്ധ്യപ്പെടുത്താനായി സാമ്ര്യാജ്യത്വത്തിന്‍റെ സംഹാര ശക്തി പ്രദര്‍ശിപ്പിക്കുക.

ഒരു ദിവസം ടൈറ്റ്ലര്‍ അവരെ ഒരു കൈത്തോക്ക് കാണിച്ച് അതുകൊണ്ട് ഒരു മരത്തിലേക്ക് 6 വെടിയുണ്ടകള്‍ പായിച്ചു. ഭയപ്പെട്ട ദ്വീപ് നിവാസികള്‍ കിടുകിടാ വിറച്ചു. ഇത്ര ചെറിയ ഉപകരണം ഇത്ര മാരകമായി മാറുന്നു എന്നത് അവരുടെ സാമാന്യ ചിന്തകള്‍ക്കപ്പുറമായിരുന്നു. ഇതിന് ഉടനടി ഫലം കിട്ടി. തോക്ക് ചൂണ്ടിയാല്‍ അവര്‍ ഭയന്ന് ജീവനുവേണ്ടി യാചിക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്നതായി കോര്‍ബിന്‍ രേഖപ്പെടുത്തി.

കോര്‍ബിന്‍ ഉള്‍ക്കാട്ടിലൂടെ അതിസാഹസികമായ യാത്രകള്‍ നടത്തി. അയാളുടെ സഹായി ആയി ടോപ്സിയും മറ്റ് ദ്വീപ് നിവാസികളും ഉണ്ടായിരുന്നു. ദ്വീപ് നിവാസികളുമായുള്ള ഈര്‍ഷ്യ മാറ്റി ബന്ധം സ്ഥാപിക്കാനായി എന്നത് പ്രധാനമായിരുന്നു. അരിയും കേടുവന്ന ബിസ്ക്കറ്റുകളും, പഴവും, നിലക്കണ്ണാടിയും കത്തിയും എല്ലാം സുലഭമായി അവര്‍ക്കു നല്‍കി. കമ്മീഷണര്‍ ഓഫീസിലെ സ്റ്റോര്‍ റൂമില്‍ വര്‍ഷങ്ങളായി പൂത്തു നശിച്ചു കിടന്ന ബിസ്ക്കറ്റുകള്‍ ഉപ്പ് വെള്ളത്തില്‍ ഇട്ട് ഉണക്കി ദ്വീപ് നിവാസികള്‍ക്ക് നല്‍കി. അങ്ങനെ നിരവധി ഗോത്ര വര്‍ഗ്ഗക്കാരുമായി ബന്ധം സ്ഥാപിച്ചു.

“അന്യഗ്രഹ ഭക്ഷണം’ അനവധി പേരെ അന്‍ഡമാന്‍ ഹോമിലെക്ക് ആകര്‍ഷിച്ചു. പന്നിയുടെ ഉച്ചത്തിലുള്ള നിലവിളി അവരുടെ നേരേയിടുന്ന ഇരകളാണ്. അവര്‍ വന്യമായി നൃത്ത ചുവട് വെച്ച് അമ്പും വില്ലുമായി ബോട്ടിനുചുറ്റും ഓടികൂടി ‘മിയോ’ (സര്‍) “ശാഗോ’ ( ജ.ഴ) എന്ന ബഹളം വെയ്ക്കുന്നതായി കോര്‍ബില്‍ എഴുതിയിട്ടുണ്ട്.

ഇതിന് പ്രത്യുപകരമായി ദ്വീപ് വാസികളെ റോസ് ഐലന്‍റില്‍ താമസിപ്പിക്കുകയും അവരുടെ അമ്പും വില്ലും നിര്‍ബന്ധപൂര്‍വ്വം വാങ്ങി എടുക്കുകയും ചെയ്തു. പൂര്‍വ്വികരുടെ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും അവരില്‍ നിന്നും മോഷ്ടിക്കുകയോ ബലം പ്രയോഗിച്ച് എടുത്ത് മാറ്റി മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കാനായി കൊണ്ടുപോകുകയും ചെയ്തു. തുടർന്ന്, വെള്ളക്കാരെ കാണുമ്പോള്‍ തന്നെ ദ്വീപ് വാസികള്‍ അവരുടെ വസ്തുവകകള്‍ ഒളിച്ചുവെയ്ക്കാന്‍ തുടങ്ങി.

അവര്‍ ബ്രിട്ടീഷുകാരെ കഠിനമായി വെറുത്തു! പക്ഷെ കൂട്ടക്കൊല നടത്താനുള്ള അവരുടെ ശേഷിയെ ഓര്‍ത്ത് വല്ലാതെ ഭയന്ന് പ്രതിഷേധങ്ങളേതുമില്ലാതെ അവര്‍ക്ക് മുന്നില്‍ കീഴിടങ്ങി.

“ഒരു വൃദ്ധ… വലിയ ശബ്ദത്തില്‍ ശപിക്കുന്നത് പോലെ സംസാരിയ്ക്കുന്നതു കേട്ടു. ഞാന്‍ അവരെ വണങ്ങിയപ്പോള്‍ അവര്‍ പല്ല് ഇറുമ്മിക്കൊണ്ട് എന്‍റെയടുത്തേക്ക് വന്നു. അവരുടെ മുഖഭാവത്തില്‍ നിന്ന് എനിക്ക് മനസ്സിലായത് എന്നെ കടിച്ചു കീറാനുള്ള വിദ്വേഷം അവര്‍ക്കുണ്ടെന്നാണ്. അവര്‍ക്ക് വെള്ളക്കാരോടെല്ലാം ഇതേ മനോഭാവമാണ് പുലര്‍ത്തിയിരുന്നത് എന്ന കോര്‍ബിന്‍ ഈ സംഭവം ഓര്‍ത്ത് പറയുന്നു.

കോര്‍ബില്‍ എഴുതുന്നത്. ‘നമ്മളോട് അവര്‍ക്ക് പ്രത്യേക സ്നേഹം ഒന്നുമില്ല. ഭക്ഷണത്തോടുള്ള ആര്‍ത്തിയാണ് അവരെ ഇവിടെക്ക് പ്രലോഭിച്ച് വരുത്തുന്നത്.” തീര്‍ച്ചയായും ഭക്ഷണമാണ് അവരെ പ്രലോഭിച്ചിരുന്നത്. പക്ഷെ അതു മാത്രമല്ല. ദ്വീപു നിവാസികള്‍ക്ക് അവരുടെതായ മറ്റു കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നു. ജംബോയേ തട്ടിക്കൊണ്ടുപോയപ്പോള്‍, ടോപ്സി എതിരാളിയുടെ തടങ്കല്‍ പാളയത്തിലേക്ക് പോകുവാന്‍ തയ്യാറായി. അവള്‍ അനുസരണ ശീലമുള്ളവളായി ബ്രിട്ടീഷുകാരുമായി മറ്റ് ഗോത്ര വിഭാഗങ്ങളുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ വഴികാട്ടിയായും , മദ്ധ്യസ്ഥയായും രക്ഷകയായും പ്രവര്‍ത്തിക്കേണ്ടിവന്നു. ജാര്‍വാ ഗോത്ര വിഭാഗങ്ങളുടെ അതിര്‍ത്തിപോലും അവര്‍ ഭേദിച്ചു. അവള്‍ എല്ലാം സഹിച്ചത് ജംബോയോടുള്ള പ്രണയത്തിനുവേണ്ടിയായിരുന്നു.

ടോപ്സിയും ജംബോയും ഗാഢ പ്രണയത്തിലായിരുന്നു. വേര്‍പിരിക്കാനാവാത്ത രണ്ട് ഹൃദയങ്ങള്‍. കോര്‍ബിന്‍ വിവരിക്കുന്ന ഒരു സംഭവത്തില്‍ അവള്‍ അലറി നിലവിളിച്ച് കൊണ്ട് അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട് ടൈറ്റ്ലറിനോട് തങ്ങളെ വേര്‍പെടുത്തരുതേയെന്ന് വിലപിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ പിടുത്തം വിടുവിച്ച് ജംബോയെ കൊണ്ടുപോയപ്പോ അവള്‍ കടപ്പുറത്തേക്ക് തുറിച്ച് നോക്കി. ജംബോയെ ഉച്ചത്തില്‍ വിളിച്ച് കൊണ്ടേയിരുന്നു. ജംബോ തീരത്തുകൂടി കുതറി ഓടി അവളുടെ സമീപത്തേക്ക് വരാന്‍ ശ്രമിച്ചു പരാജിതനായി.

അതുപോലെ മറ്റ് ദ്വീപുവാസികളും അവിടം സന്ദര്‍ശിച്ചത് അവരുടെ ഊരു മൂപ്പന്‍മാരെ കാണാന്‍ വേണ്ടിയായിരുന്നു. ദ്വീപ് വാസികള്‍ തമ്മില്‍ ഗാഢമായ സാമൂഹിക ബന്ധം പുലര്‍ത്തിയുന്നു. അവരെ പ്രാകൃതരെന്ന് വിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാര്‍ വരെ ദ്വീപ് വാസികളുടെ പരസ്പര സ്നേഹ ബന്ധം കണ്ട് അത്ഭുതം കൂറിയിരുന്നു. കോര്‍ബിന്‍ എഴുതുന്നത്. ‘ ഭ്രാന്തോളം ഉള്ള സ്നേഹ വാത്സല്യമാണ് ഇവര്‍ തമ്മിലുള്ളത്. ഒരു രാത്രിയില്‍ പരസ്പരം കാണാതിരുന്നിട്ട് അടുത്ത ദിവസം കാണുമ്പോള്‍ പരസ്പരം ആശ്ലേഷിച്ച് കരയുന്നത് പതിവ് കാഴ്ചയാണ്.”

1863 ജൂലൈ മാസത്തില്‍ രോഗ ബാധിതരായ സ്നോബെല്ലിനെ തടവില്‍ നിന്നും മോചിപ്പിച്ചു. ഇത് ആഘോഷിക്കാനായി അവര്‍ക്ക് രണ്ട് പന്നികളെ നല്കി. ആ വര്‍ഷം അവസാനത്തോടെ അര്‍ഡമാന്‍ ഹോമിലെ ദ്വീപ് നിവാസികളുടെ എണ്ണം വളരെ കൂടി. 1864 ഫെബ്രുവരി ആയതോടെ പിന്നെയും എണ്ണം കൂടികൊണ്ടിരുന്നു. എന്നാല്‍ റോസ്സ് ഐലന്‍റില്‍ ഒന്നും നല്ല നിലയിലായിരുന്നില്ല,. കാട് വെട്ടിത്തെളിച്ച് അവിടെ മുളകൊണ്ടുള്ള നിര്‍മ്മാണം.

പുരമേയാനുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുക, പന്നി, കാലികൂടുകള്‍ എല്ലാം കഠിന പരിശ്രമത്തിലൂടെ ദ്വീപ് വാസികളെ കൊണ്ട് ചെയ്യിക്കുക എന്നൊക്കെയായി. ഒടുവില്‍ അവര്‍ക്ക് കിടക്കാന്‍ കാലി തൊഴുത്തും മറ്റ് ചെറിയ സൗകര്യങ്ങളുംമാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നും അവര്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ” Parwaks'(പോലീസുകാര്‍) അവരെ തടഞ്ഞു.

ദ്വീപ് വാസികള്‍ അവരുടെ ശരീരത്തില്‍ ക്ലേ കൊണ്ട് ചിത്രം വരയ്ക്കാനും ടാറ്റൂ ചെയ്യുവാനും ഇഷ്ടപ്പെട്ടിരുന്നു. തണുപ്പുകാലത്ത് വസ്ത്രങ്ങള്‍ക്ക് പകരമായി ഇവ അവരെ സംരക്ഷിച്ചിരുന്നു. എന്നാല്‍ പ്രാകൃതാചാരങ്ങളാണ് എന്ന് പറഞ്ഞ് ടൈറ്റ്ലര്‍ റോസ് ഐലന്‍റില്‍ ഇവ നിരോധിച്ചു.

പൊടുന്നനേ ഭക്ഷണത്തിലും ജീവിത രീതിയിലും ഉണ്ടായ മാറ്റവും ബല പ്രയോഗത്തിലൂടെ തടവിലാക്കിയത് മൂലവും ശാരീരികവും മാനിസികവുമായി ദ്വീപ് നിവാസികള്‍ ദുരിതത്തിലായി. ഗുരുതര രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ട് അനവധി പേര്‍ മരണപ്പെടുകയുമുണ്ടായി.

സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ച ഗോത്ര വര്‍ഗ്ഗക്കാരെ തടയാനായി “ജമൃമംമഹസവ”െ’ നിരീക്ഷണം ശക്തമാക്കി. ലഹരി വസ്തുക്കള്‍ ഇതിനായി ഉപയോഗിച്ചു. അനവധി ദ്വീപ് നിവാസികളെ ചങ്ങലയ്ക്കിട്ടു. ആദിമ അന്‍ഡമിസുകാരെ അവരുടെ സമ്മതത്തിനെതിരായി ‘ അന്‍ഡമാന്‍ ഹോമില്‍ ‘ പാര്‍പ്പിച്ചു. അവരെ അവിടെ നിലനിര്‍ത്താനായി നിയമവിരുദ്ധമായ പല മാര്‍ഗ്ഗങ്ങളും പ്രയോഗിച്ചതായി എം.വി. പോര്‍ട്ട്മെന്‍ എഴുതുന്നു.

കര്‍ശനമായ ഈ നിയന്ത്രണങ്ങളെല്ലാം മറികടന്ന് മാര്‍ച്ച് 1-ാം തീയതി എല്ലാ ദിപ് വാസികളും രക്ഷപെട്ടു. ധാരാളം പേര്‍ വളരെ ദൂരം നീന്തിയാണ് രക്ഷപെട്ടത്. എന്നാല്‍ കോര്‍ബിന്‍ ഇവരെ പിന്തുടര്‍ന്ന് വടക്കെ മുനമ്പില്‍ വച്ച് ജംബോയോയും ടോപ്സിയെയും പിടികൂടി. ജംബോയെ വീണ്ടും ചങ്ങലയ്ക്കിട്ടു.

രക്ഷപെട്ട അന്‍ഡമീസുകള്‍ നാളെ തന്നെ മടങ്ങി വന്നില്ലെങ്കില്‍ ജംബോയെ വന്ധീകരിക്കുമെന്ന് ഭീഷണപ്പെടുത്തി. അങ്ങനെ ടോപ്സിയുടെ ഭര്‍ത്താവിനെ തടവിലാക്കി. അന്ന് രാത്രി ജംബോ കോപം കൊണ്ടു ജ്വലിച്ചു. അഞ്ചുപേര്‍ ബലം പ്രയോഗിച്ചിട്ടുപോലും അയാളെ നിയന്ത്രിക്കാനായില്ല. ജംബോ രക്ഷപെട്ടാല്‍ ദ്വീപുവാസികളെ ഒരിക്കലും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ ഉത്കണ്ഠപ്പെട്ടു.

എന്നാല്‍ കാതലായ ഭീഷണി വഴി ബ്രിട്ടീഷുകാര്‍ക്ക് ഗോത്ര വര്‍ഗ്ഗക്കാരെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സ്ഥിതിയായി. ബ്രിട്ടീഷുകാര്‍ക്ക് നിശ്ചയമായും ദീപ് വാസികള്‍ ഇവരോടൊപ്പം താമസിക്കാന്‍ വീണ്ടും റോസ് ഐലന്‍റില്‍ വരുമെന്നറിയാമായിരുന്നു. തുടര്‍ന്ന് ദീപ് നിവാസികള്‍ മടങ്ങി വരാന്‍ തുടങ്ങി. നിരവിധി പേര്‍ ടോപ്സിയെ അനുഗമിച്ചു. മാര്‍ച്ച് 7-ാം തീയതി കോര്‍ബിന്‍ ജംബോയേയും കൂട്ടി പോര്‍ട്ട് മെഡോവില്‍ പോയി. 6 ആദിമ ആന്‍ഡമീസുകാരെ മടക്കി കൊണ്ടുവന്നു. ഈ സമയത്ത് ടോപ്സിയും മറ്റ് ആദിമ അന്‍ഡമീസുകളും ഒളിച്ചുപോയി.

മൂന്നാഴ്ച ശേഷം തെക്കേ മുനമ്പില്‍ ഒരു ശവശരീരം പ്രത്യക്ഷപ്പെട്ടു. അഡമീസ് യുവതിയായ ആനീ ആണെന്ന് അതെന്ന് കോര്‍ബിന്‍ കരുതി. എന്നാല്‍ ആനി ജീവിച്ചിരിക്കുന്നതായി പിന്നീട് മനസ്സിലാക്കി. ശവം ടോപ്സിയുടേതായിരുന്നു. തലേദിവസം അവളുടെ ഭര്‍ത്താവ് അകലെയായിരുന്നപ്പോള്‍ ” Parwakhs’ ലെ വൃത്തികെട്ടവന്മാരില്‍ നിന്നും രക്ഷപെടാനായി ടോപ്സി കടലില്‍ ചാടിയെങ്കിലും ക്ഷീണിതയായിരുന്ന അവള്‍ക്ക് അടുത്ത കരയിലേക്ക് നിന്തിക്കയറാന്‍ സാധിച്ചില്ല.

ഏപ്രില്‍ മാസത്തോടെ 17 ആദിമ അന്‍ഡമീസുകാരെ തിരികെ കൊണ്ടുവന്നു. എന്നാല്‍ അവര്‍ രക്ഷപ്പെടാനുള്ള അവസരം നോക്കി നടന്നു. ഇത് ദ്വീപില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് കാരണമായി. അങ്ങനെ “ജമൃമംമഹസവ”െ’ ഉം ദ്വീപ് വാസികളും തമ്മില്‍ നേര്‍ക്കുനേരേയുള്ള ഒരു ഏറ്റുമുട്ടല്‍ അനിവാര്യമായി.

ഉത്കണ്ഠാകുലരായ ബ്രിട്ടീഷുകാര്‍ രണ്ട് പുതിയ സൈറ്റുകള്‍ മുഖ്യ ദ്വീപില്‍ സ്ഥാപിച്ചു. ഇത് റോസ് ഐലന്‍റില്‍ നിന്നും ഏകദേശം 4 മൈല്‍ അകലെയായിരുന്നു. ഉടന്‍ തന്നെ രണ്ട് ഔട്ട് പോസ്റ്റു വീടുകളും സ്ഥാപിച്ചു. പഴയ ‘അന്‍ഡമാന്‍ ഹോം” ഉപേക്ഷിച്ചു. ഭീകരതയുടെയും അടിച്ചമര്‍ത്തലിന്‍റെയും മകുടോദാഹരണമായ ആ കെട്ടിടം ദുരന്ത പര്‍വ്വമായി തീര്‍ന്നു.

പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല. അത് ആദിമ അന്‍ഡമീസ് ജനതയുടെ ഒടുക്കത്തിന്‍റെ പ്രാരംഭമായിരുന്നു. ന്യൂമോണിയയും സിഫിലസും, മംസും, റഷ്യന്‍ ഇന്‍ഫ്ളുവന്‍സായും , ഗൊണോറിയായും മൂലം ആയിരക്കണക്കിന് അന്‍ഡമീസുകള്‍ മരണപ്പെട്ടുകൊണ്ടിരുന്നു. 1858 ല്‍ 3500 പേര്‍ എന്ന കണക്കാക്കപ്പെട്ടിരുന്ന അന്‍ഡമീസുകളുടെ എണ്ണം 1931 ആയപ്പോള്‍ വെറും 90 പേരായി ചുരുങ്ങി. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ എണ്ണം അതിലും തുശ്ചമായി എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

പിന്നിട് ജംബോയും സ്നോബെല്ലും അന്യായമായി ശിക്ഷിക്കപ്പെട്ടതാണെന്ന് തെളിഞ്ഞു. ജാക്കോ എന്നയാളുടെ ഭാര്യയെ ബലാല്‍സംഗം ചെയ്ത പ്രാട്ടായെ അയാള്‍ അമ്പെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പുതിയതായി ചുമതലയേറ്റ മേജര്‍ ബാര്‍നെറ്റ് ഫോര്‍ഡിന്‍റെ അന്വേഷണത്തില്‍ ജംബോയ്ക്കോ സ്നോബെല്ലിനോ ഇതില്‍ യാതൊരു പങ്കുമെല്ലെന്ന് ബോധ്യപ്പെട്ടു.

സ്നോബെല്‍ നേരത്തെ മരണപ്പെട്ടുപോയി. പക്ഷെ ജംബോ എന്നയാള്‍ കുറെകാലം കൂടി ജീവിച്ചരുന്നു. 1882 വൃദ്ധനായ ആ മനുഷ്യന്‍ മരണപ്പെട്ടു. ടോപ്സിയുടെ സ്മരണകള്‍ അങ്ങനെ നിത്യ വിശ്രമത്തിലായി. ഇന്നത്തെ ആന്‍ഡമാനില്‍ ടോപ്സി എന്ന ഒരു ധീര പ്രണയിനി ജീവിച്ചിരുന്നതിന്‍റെ ഒരടയാളം പോലുമില്ല. പക്ഷെ ദ്വീപ് നിവാസികള്‍ ഇപ്പോഴും ഓര്‍ക്കുന്ന രണ്ട് പേരുകള്‍ ഉണ്ട്. അധികാരികളായിരുന്ന ഒരു സ്ത്രീയുടേയും ഒരു പുരുഷന്‍റേതുമാണ്.

കോര്‍ബിന്‍ കോവ് എന്ന പേരില്‍ ദ്വീപിലെ പ്രസിദ്ധമായ ഒരു ബീച്ച് ഉണ്ട്. ദ്വീപിലെ രണ്ടാമത്തെ വലിയ കൊടുമുടിക്ക് മൗണ്ട് ഹാരിയറ്റ് എന്ന പേര് നല്‍കിയിരിക്കുന്നു. ഒന്ന് കോര്‍ബിന്‍റെ പേരിലും, മറ്റൊന്ന് ടൈറ്റ്ലറിന്‍റെ ഭാര്യയായ ഹാര്‍മര്‍ ക്രിസ്റ്റിയ ടൈറ്റ്ലറിന്‍റെ പേരിലുമാണ് . ഇങ്ങനെയാണ് അധികാരത്തിന്‍റെ ചരിത്ര നിര്‍മ്മിതിയുടെ രീതി. വിരോധാഭാസമെന്ന് പറയട്ടെ ടൈറ്റ്ലറിന്‍റെ ഭാര്യക്ക് ഈ ദ്വീപിനെ പരിപൂര്‍ണ്ണ വെറുപ്പുമായിരുന്നു.

ലേഖനം

കോവിടാനന്തരലോകം

Published

on

ഡോക്ടർ എം ഷാജഹാൻ

സത്യാനന്തര കാലം എന്നും ഉത്തര ഉത്തരാധുനികത എന്നും പോസ്റ്റ്
ഫാസിസം എന്നും വർത്തമാനകാല സാംസ്കാരിക ജീവിതത്തെ
വ്യാഖ്യാനിച്ചുകൊണ്ടിരുന്ന നമുക്ക് വരും കാലത്തെയും കഴിഞ്ഞ
കാലത്തെയും കൃത്യമായി വിഭജിക്കുന്ന ഒരു സാംസ്കാരിക ദശാസന്ധി
ഇപ്പോൾ ലഭ്യമായിരിക്കുന്നു. 2019 ഡിസംബറിന് ശേഷം ലോകചരിത്രം
കോവിഡ് പൂർവ്വം( pre covid) എന്നും കോവിടാനന്തരം (post covid) എന്നും
രണ്ടായിത്തന്നെ രേഖപ്പെടുത്തപ്പെടും എന്ന പണ്ഡിത ലോകം
അനുമാനിക്കുന്നു. ലോക ചരിത്രത്തിൻറെ ഒരു നിർണായക ദശാസന്ധിയിൽ
ജീവിച്ചിരിക്കുന്ന നമ്മൾക്ക് കോവിടാനന്ത്തരലോകം എങ്ങനെ ആയിരിക്കും
എന്നതിനെക്കുറിച്ച് ചില ധാരണകളും ആശങ്കകളും പ്രതീക്ഷകളും
തീർച്ചയായും ഉണ്ട്. അത് ജീവിതത്തിലെ തിരക്കുകളിൽ നിന്ന്
നിർബന്ധപൂർവ്വം തിരിച്ചയച്ച് നമ്മെ വീട്ടിലിരുത്തിയപ്പോൾ ലഭിച്ച ഒരു
തിരിച്ചറിവാണ്. പിന്നിട്ട വഴികളിലെ സാമൂഹ്യ ഇടപെടലുകളുടെയും
സാമ്പത്തിക സമവാക്യങ്ങളുടെയും നെല്ലും പതിരും വേർതിരിക്കാനും
അതുവഴി വരാനിരിക്കുന്ന പുതിയൊരു ലോകക്രമം എങ്ങനെ ആയിരിക്കും
അല്ലെങ്കിൽ കോവിടാനന്തര ലോകം ആദർശപരമായി ഊന്നൽ കൊടുക്കേണ്ട
മുൻഗണനാക്രമം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ചിന്തിച്ചു
ഒരുങ്ങാനും മുഴുവൻ ജനങ്ങൾക്കും ഒരു അവസരം ലഭിച്ചിരിക്കുന്നു.
പരിണാമ സാധ്യതയുള്ള ചില മേഖലകൾ

  1. ഭൂമിയുടെ ആരോഗ്യവും സൗന്ദര്യവും
    ഈയിടെ ഒരു പത്രവാർത്തയിൽ പഞ്ചാബിലെ ജലന്ധറിൽ നിന്ന്
    നോക്കിയാൽ ഹിമാലയ പർവതനിരകൾ കണ്ണിൽപെടാവുന്നത്ര സുതാര്യമായി
    ത്തീർന്നു അന്തരീക്ഷം എന്ന് എഴുതിക്കണ്ടു. തിരുവനന്തപുരം നഗരത്തിൽ
    നിന്നു പോലും പശ്ചിമഘട്ടമലനിരകൾ കാണപ്പെടുന്നത്ര സുതാര്യത.
    ആകാശത്തിന് ഇതുവരെ കാണാത്ത തരം നീലിമ. സമുദ്രവും സമുദ്ര
    തീരങ്ങളും കനാലുകളും നദികളു മെല്ലാം സ്വച്‌ഛന്ദവും ശുദ്ധവുമായി
    മാറി. ഈ ഇന്ത്യൻ വേനൽകാലത്തും ചെടികളും മരങ്ങളും പുത്തൻ
    തളിരിലകളും പൂക്കളും വിടർത്തി. ഒരു പ്രദേശത്തെ അന്തരീക്ഷ
    മലിനീകരണത്തിന്റെ തോത് അവിടെ പാറുന്ന ശലഭങ്ങളുടെ എണ്ണത്തിൽ
    നിന്ന് അനുമാനിക്കാം എന്ന് പറയപ്പെടുന്നു. അങ്ങനെ നോക്കിയാൽ

ഇന്നുവരെ കാണാത്ത തരം പക്ഷികളും ശലഭങ്ങളും ഇപ്പോൾ ആദ്യമായി
ജനവാസ മേഖലകളിലേക്ക് പറന്നു വരുന്നതായാണ് കാണുന്നത്.
നഗരങ്ങളിലെ വായു മലിനീകരണ തോത് മൂന്നിലൊന്നായി കുറഞ്ഞുവെന്ന്
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. ഭൂമി വർണശബളവും
സ്വച്ഛസുന്ദരവുമായ ഒരു പുതിയ ഭാവത്തിലേക്ക് ഉണർന്നുയരുന്ന
കാഴ്ചയാണ് എങ്ങും.
ഏതാനും മാസത്തേക്ക്മനുഷ്യൻറെ എല്ലാ സാമൂഹ്യ ഇടപാടുകളും
പ്രകൃതി ഇടപെടലുകളും നിർത്തി വച്ചപ്പോൾ സംഭവിച്ചതാണ് ഇത്രയും.

അങ്ങനെയെങ്കിൽ പ്രകൃതിയെ പരിഗണിച്ചു കൊണ്ട് പ്രകൃതിയെ
പരിരക്ഷിച്ചു കൊണ്ട് മനുഷ്യൻറെ സാമൂഹ്യ ഇടപെടലുകളെ എങ്ങനെ
പരിവർത്തിപ്പിക്കാം എന്ന് ചിന്തിക്കാനുള്ള ഒരു അവസരമായി ഇൗ
ലോക്ക്‌ഡൗൺ കാലത്തെ കാണാൻ കഴിയണം. ആ നിലപാട് വ്യക്തി
തലത്തിലും സമൂഹ തലത്തിലും ഭരണകൂടങ്ങളിലും അന്താരാഷ്ട്ര
ബന്ധങ്ങളിലും ധനപരമായ ആശയങ്ങൾക്ക് ജന്മം കൊടുക്കണം.
ആരോഗ്യകരമായ അന്തരീക്ഷവും പ്രകൃതിയും മനുഷ്യൻറെ
ആരോഗ്യത്തിനും ജീവനും അത്യന്താപേക്ഷിതമാണെന്ന ആത്യന്തികമായ ഒരു
തിരിച്ചറിവ് ഉണ്ടാവണം.

  1. ഭരണകൂടങ്ങളുടെ തിരിച്ചറിവുകൾ
    സർവ്വ സംഹാര ആയുധങ്ങളും അതിനൂതനസാങ്കേതികവിദ്യകളും എല്ലാം
    ഉള്ള ലോകത്തിലെ വൻ ശക്തിരാജ്യങ്ങൾ കൊറോണക്ക് മുന്നിൽ
    പകച്ചുനിൽക്കുന്നതായാണ് കാണുന്നത്. എന്നാൽ നൗറു ലെസോതോ സമോവ
    വൻവാതു എന്നിങ്ങനെയുള്ള നിസാരൻമാരായ രാജ്യങ്ങൾ
    കൊറോണബാധിതരല്ലാതെ സുഖമായി ജീവിക്കുന്നു. വൻശക്തി രാജ്യമായ
    ചൈന സ്വന്തം പൗരന്മാരെ വീടുകൾക്കുള്ളിലാക്കി കതകുകൾ പലകവെച്ച്
    അടയ്ക്കുന്നു. അമേരിക്ക കൊറോണ ബാധിതരായ സ്വന്തം പൗരൻമാരോട്
    ആശുപത്രിയിലേക്ക് വരരുതെന്ന് വിചിത്രമായ നിർദ്ദേശം നൽകുന്നു. സ്വന്തം
    മലേറിയ രോഗികൾക്ക് വേണ്ടി ഇന്ത്യ സൂക്ഷിച്ചുവച്ച മരുന്നുകൾ
    ,,(hydroxychloroquine) കണ്ണുരുട്ടി കാണിച്ചും പേടിപ്പിച്ചും അമേരിക്ക എടുത്തു
    കൊണ്ടു പോകുന്നു. ഒരു മുസ്ലിം ആയ ക്വാജ അബ്ദുൽ ഹമീദ്ൻറെ കയ്യിൽ
    നിന്നും അയച്ചുകിട്ടിയ മരുന്നുകൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി
    പറയുന്നു. ഇന്നലെവരെ അനഭിമതരാക്കി മാറ്റി നിർത്തിയിരുന്ന ക്യൂബൻ
    ഡോക്ടർമാരെ ബ്രസീലും ഇറ്റലിയും വീരോചിതമായ സ്വീകരണം നൽകി
    ആനയിക്കുന്നു. പട്ടിണി രാജ്യമായ സൊമാലിയയിൽ ചെന്നുപെട്ട ഇറ്റാലിയൻ
    വിനോദസഞ്ചാരികൾ തങ്ങൾക്ക് സൊമാലിയയിൽ തുടരാൻ അനുവാദം

വേണമെന്ന് ഇറ്റാലിയൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. മലയാളികൾ
ബ്രിട്ടനിലും അമേരിക്കയിലും മരിച്ചു വീഴുമ്പോൾ പോലും
കേരളത്തിലെത്തിയ ബ്രിട്ടീഷുകാർ രോഗ വിമുക്ത രായി ഇവിടുന്നു
പോകുന്നു.
അസംഖ്യം ആണവ പോർമുനകളും അത്യാധുനിക ഉപകരണങ്ങളും
ഉണ്ടായിട്ടും തോറ്റുപോയ ഭരണകൂടങ്ങൾ. അവർ തീർച്ചയായും ഒരു
പുനർവിചിന്തനത്തിന് തയ്യാറാവും. ആദ്യം പൗരൻ, പിന്നെ ദേശം, പിന്നെ
മാത്രം അതിർത്തി എന്ന തിരിച്ചറിവ് ജിഡിപിയുടെ ആനുപാതികങ്ങളിൽ
മാറ്റം വരുത്തും. ആരോഗ്യ സംരക്ഷണത്തിന് അത്യാധുനിക ഉപകരണങ്ങൾ
മാത്രം എന്ന സ്ഥിതിയിൽ നിന്ന് മാറി സാങ്കേതികതയുടെ ജനകീയ
വൽക്കരണം വഴി കൂടുതൽ ജനങ്ങളിലേക്ക് ചികിത്സ സങ്കേതങ്ങൾ
എത്തിക്കാൻ ഉള്ള പരിശ്രമം ഉണ്ടാവും. ദേശാതൃത്തികൾ ഇരുമ്പു
മതിലുകളല്ല എന്ന മട്ടിൽ പരമ്പരാഗത വൈരങ്ങൾ ദുർബലമാകും.
യുദ്ധങ്ങളിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പൗരന്മാർ രോഗങ്ങളിൽ
മരിക്കുന്നു എന്ന സത്യം യുദ്ധ ബജറ്റ് എന്ന ആശയത്തെ പുനരാലോചനക്ക്
വിധേയമാക്കും.

  1. വംശീയതയുടെയും വർഗീയതയുടെയും ഭാവി
    ഈ കോവിഡ് കാലത്തിനുശേഷം ഇന്ത്യയിലെ പൗരത്വ പ്രശ്നവും
    അനുബന്ധ വിവാദങ്ങളും ദുർബലംമാവാനാണ് സാധ്യത. പൗരത്വ
    ബില്ലിനെതിരെ പ്രതികരിക്കുന്നവരുടെ ചേരിയിൽ ആളുകൾ അധികരിക്കും.
    കാരണം ഹിന്ദു വേണ്ട മുസ്ലിം വേണ്ട എന്നതിനേക്കാൾ പ്രധാനം
    വീട്ടിൽനിന്ന് പുറത്തിറങ്ങലും സ്വന്തം ഉപജീവനമാർഗ്ഗം
    നിവർത്തിക്കലുമാണെന്ന് എല്ലാവരും തിരിച്ചറിയും.അതിനുള്ള അവകാശവും
    അനുമതിയും ആണ് പരമ പ്രധാനം എന്ന അറിവ് എല്ലാ
    മസ്തിഷ്കങ്ങളിലും പൊടിച്ചു വരും. കാരണം വൈറസ് ആ രൂപത്തിൽ
    ഏറ്റവും മതേതരവും ജനകീയവുമായാണ് അതിൻറെ കിരാതമെങ്കിലും
    സോദ്ദേശപരമായ ചുടല നൃത്തമാടിയത്. ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ
    സിക്ക് പാർസി എന്ന വ്യതിയാനങ്ങളൊന്നും ഒന്നിലും ഉണ്ടായിരുന്നില്ല.
    മരണത്തിലും വെന്റിലേറ്ററിലും ക്വാരന്റൈനിലും ശ്മശാനത്തിലും ഒന്നിലും.
    ഇതിനിടെ ചില വർഗീയ വൈറസുകൾ തല ഉയർത്താൻ നോക്കിയെങ്കിലും
    കൊറോണ ഭീമന്റെ ഒറ്റനോട്ടത്തിൽ അവ ഭസ്മമായിപ്പോയി എന്ന് വേണം
    കരുതാൻ. അല്ലെങ്കിൽ അങ്ങനെ തന്നെ വേണം സംഭവിക്കാൻ.

മത അനുഷ്ഠാനങ്ങളും ആചാരങ്ങളും നിർബന്ധങ്ങ ളും എല്ലാ മതക്കാരും
ഒരേപോലെ ഒഴിവാക്കി. അതിനോടുള്ള എതിർത്തു നിൽപ്പുകളും ഭീമൻറെ
മുന്നിൽ തളർന്നു വീണു. അവസാനം സ്വന്തം മതസ്ഥാപനങ്ങളും
ആരാധനാലയങ്ങളും ജാതിമതഭേദമെന്യേ രോഗികൾക്ക് ഐസൊലേഷൻ
വാർഡുകൾ ആക്കി മാറ്റാൻ അവർ തന്നെ സന്നദ്ധത അറിയിച്ചു. തികച്ചും
ശുഭോദർക്കമായ ഒരു വാർത്തയായിരുന്നു അത്.

  1. വ്യക്തിജീവിതത്തിലെ സൂക്ഷ്മ പരിവർത്തനങ്ങൾ
    കൊരോണയുടെ ലോക് ഡൗൺ എല്ലാവരെയും സ്വന്തം വീടുകളിലേക്കും
    അതിൻറെ നന്മ കളിലേക്കും തിരിച്ചയച്ചു. ഒരിക്കലും മോചനം ഉണ്ടാകില്ല
    എന്നു കരുതിയ തിരക്കുകൾ പോലും അപ്രത്യക്ഷമായി. ഇന്ത്യയിൽ
    റെയിൽവേ സ്ഥാപിതമായ ശേഷം ഇതുവരെ ആർക്കും ഇങ്ങനെ ഒരു
    അവധി ലഭിച്ചിരുന്നില്ല.താൻ ആത്യന്തികമായി ഒരു മകനോ അച്ഛനോ
    ഭർത്താവോ ഭാര്യയോ സഹോദരനോ മകളോ മുത്തശ്ശനോ മാത്രമാണെന്ന്
    എല്ലാവരും തിരിച്ചറിഞ്ഞു. അനാവശ്യമായ യാത്രകൾ, ഒത്തു ചേരലുകൾ,
    ഹോട്ടൽ ഭക്ഷണങ്ങൾ, മാളുകളിൽ കറങ്ങൽ, ആർഭാടവിവാഹങ്ങൾ
    സമ്മേളനങ്ങൾ എല്ലാം ഒഴിവായി മരണാനന്തര ചടങ്ങുകൾ മാത്രം മൂകമായി
    സംഭവിച്ചു കൊണ്ടിരുന്നു. അതിൻറെ പേരിൽ പോലും അനാവശ്യമായ
    ഒത്തുകൂടൽ ഇല്ല. അത്യാവശ്യക്കാർ മാത്രം.
    ഭക്ഷണത്തിലെയും ഇഷ്ടങ്ങളിലെയും കടുംപിടുത്തങ്ങൾ എല്ലാവരും
    ഉപേക്ഷിച്ചു. മൂന്നുനേരം ഭക്ഷണം നടക്കണം എന്നത് മാത്രമായി ആഗ്രഹം.
    അതിനും സൗകര്യപ്പെടാത്തവരെ ഗവൺമെൻറ് അന്നം ഊട്ടി. പറമ്പിലെ
    താളും തകരയും ചേമ്പും ചക്കയും മാങ്ങയും തീൻമേശകളി ലേക്ക് കയറി.
    അവയോട് മുമ്പില്ലാത്ത ഒരിഷ്ടം എല്ലാവരിലും പ്രകടമായി. ഉണക്കമീൻ
    പോലും ഇഷ്ടവിഭവം ആയി മാറി.
    എല്ലാവരും വീട്ടിൽ കൂടിയാൽ മനസ്സംഘർഷങ്ങളും അതുവഴി
    ഗാർഹികകുറ്റകൃത്യങ്ങളും വർദ്ധിക്കും എന്നൊക്കെ പ്രവചിച്ചത്
    തെറ്റായിരുന്നു എന്ന് തെളിഞ്ഞു . ഭാര്യയും ഭർത്താവും ശാന്ത ചിത്തരായി
    കുട്ടികൾ കളിക്കുന്നത് നോക്കി വീട്ടിന്റെ ഉമ്മറത്ത് ഇരുന്നു.ഭർത്താവ്
    അടുക്കള കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി ഇതുവരെ അടുപ്പം
    കുറഞ്ഞിരുന്ന പലരെയും ഫോണിൽ വിളിക്കാൻ തുടങ്ങി .സമൂഹത്തിൽ
    കുറ്റകൃത്യങ്ങൾ കുറഞ്ഞു. റോഡിൽ അപകടങ്ങൾ കുറഞ്ഞു. ആത്മഹത്യകൾ
    പോലും കുറഞ്ഞു. അങ്ങനെ സത്യത്തിൽ കോവിടാനന്ത്തര ലോകം വ്യക്തി
    തലത്തിലും സമൂഹ തലത്തിലും നല്ല പ്രതീക്ഷകളാണ് നൽകുന്നത്.

എന്നാൽ ഇതോടൊപ്പം തന്നെ പരിഗണിക്കേണ്ട ചില ആശങ്കകളും
സാധ്യതകളും നമുക്ക് വിസ്മരിക്കുക വയ്യ.
കോവിട് വൈറസ് ഒരു ജൈവായുധ മായിരുന്നു എന്നും അതു കൈവിട്ടു
പോയതാണെന്നും ഉള്ള ആരോപണമാണ് ഒരു കാര്യം. വൻ ശക്തി
രാജ്യങ്ങൾ ജൈവായുധങ്ങൾ രഹസ്യമായി ശേഖരിച്ചു വെച്ചിരിക്കാം എന്നത്
ഒരു സാധ്യത തന്നെയാണ് .
ഫ്രാൻസിൽനിന്ന് നടത്തിയ അപകടകാരിയായ വൈറസ് ചൈനയിലെ
വുഹാൻ പ്രവിശ്യക്കടുത്ത ഒരു പർവ്വത മേഖലയിലെ ലാബിൽ
സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും അത് അബദ്ധത്തിൽ കൈ വിട്ടു
പോയതാണ് എന്നും അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ
അപരാധത്തിന് ചൈനയെ അമേരിക്ക പാഠം പഠിപ്പിക്കും എന്ന്
പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അതും മറ്റൊരു ലോക വിപത്തിലേക്ക്
വഴിതുറക്കും.ചൈന വളരെ പെട്ടെന്ന് വൈറസിനെ വരുതിയിൽ ആക്കിയതും
ബിസിനസ് പുനരാരംഭിച്ചതും കയറ്റുമതി വർദ്ധിപ്പിച്ചതും സംശയകരമായ
കാര്യങ്ങളാണ്.ഒരു നിഗൂഢ ഗവൺമെൻറ് എന്നറിയപ്പെടുന്ന ചൈനയുടെ
തോഴൻ ഉത്തരകൊറിയ കാര്യമായി ബാധിക്കപ്പെട്ടില്ല എന്നതും
ശ്രദ്ധേയമാണ്. അതുപോലെതന്നെ സൗത്ത് കൊറിയ ഇസ്രയേൽ എന്നീ
അമേരിക്കൻ തോഴരും താരതമ്യേന സുരക്ഷിതരാണ്. നാമെല്ലാം ഇനിയും
വർഷങ്ങൾക്കുശേഷം മാത്രം തിരിച്ചറിയാനിരിക്കുന്ന സത്യങ്ങൾ
മാത്രമായിരിക്കാം ഇതിനുപിന്നിൽ.
അമേരിക്കയുടെ ഒരു പൗരൻ ലോകത്ത് എവിടെയെങ്കിലും വെച്ച്
കൊല്ലപ്പെട്ടാൽ അവിടെ സൈനികമായി ഇടപെടാൻ വ്യഗ്രത കാണിക്കാറുള്ള
അമേരിക്കൻ ഭരണകൂടം അമ്പതിനായിരത്തിലധികം പൗരന്മാർ മരിച്ചിട്ടും
അസ്വസ്ഥത പ്രകടിപ്പിക്കാത്ത തിൻറെ കാരണം നിസ്സഹായത മാത്രം
ആണെന്ന് തോന്നുന്നില്ല. 1896 ഇൽ തുടങ്ങി (അപസ്മാരം ഉള്ളവർ കല്യാണം
കഴിക്കരുത് എന്ന നിയമം )1960 ഇല്‍‌ (വന്ധ്യംകരണ നിരോധനം)
അവസാനിച്ചു എന്ന് കരുതിയ യുജനിക്സ്(EUGENICS) അഥവാ വംശ
ശുദ്ധീകരണം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്നു
കരുതുന്നവരുണ്ട്.മരിക്കുന്നവർ അധികവും ലാറ്റിൻ അമേരിക്കക്കാരും
കറുത്തവരും ആണത്രേ. അമേരിക്കയിൽ കടന്നുകൂടി ജോലിയൊന്നും
ചെയ്യാതെ തിന്നു തടിച്ചു പ്രമേഹവും പ്രഷറും ഉണ്ടാക്കിയവരാണ്
അവരെന്നും അവരെ “വൃത്തിയാക്കിയാൽ ” അഥവാ ഇല്ലാതാക്കിയാൽ
സാമ്പത്തികമായി അമേരിക്കക്ക് അത് വലിയ വിജയമായിരിക്കും എന്നും
ഒരു ആശയം അമേരിക്കൻ ജനതയിൽ വളർന്നു വന്നിരിക്കുന്നു.
ഗവൺമെൻറിൻറെ നിസ്സംഗതയും ഈ സന്ദേഹത്തെ
സാധൂകരിക്കുന്നു.അങ്ങനെയെങ്കിൽ വംശ ശുദ്ധീകരണത്തിന്റെ ഒരുരണ്ടാം വരവ് ലോകം കാണാനിരിക്കുന്നു എന്നർത്ഥം ..ഇന്ത്യപോലുള്ള നവ
ഫാസിസ്റ്റ് രാജ്യങ്ങളിൽ ഇത്തരം ആശയങ്ങൾ പെട്ടെന്ന് വേരോടുകയും
ചെയ്യും.ജിഹാദി കൊറോണ എന്ന പേരിലും മറ്റും ചില സൂചനകൾ
ഇതിനകം ഇവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നുവല്ലോ.
ഇതിനിടെ സന്തോഷകരമായ മറ്റൊരു സംഗതി കൂടിയുണ്ട് .നീതിയുടെ
ലോകം പുലരണമെന്ന് നിശബ്ദ പ്രാർഥനയുമായി നമുക്കിടയിൽ എന്നും
ഉണ്ടായിരുന്ന സുമനസ്സുകൾ ഈ കോവിഡാനന്തര
കാലത്തെ ഒരു ശുഭപ്രതീക്ഷയിൽ വിലയിരുത്തുന്നു. അനാവശ്യങ്ങളുടെയും
ആർഭാടങളുടെയും തെറ്റായ രീതികൾ നമുക്ക് ബോധ്യമാക്കിത്തന്ന ഈ
മഹാമാരി പല നല്ല കാര്യങ്ങളിലേക്ക് വഴിതെളി ചെങ്കിൽ എന്ന് അവർ
പ്രത്യാശിക്കുന്നു.
ഉദാഹരണമായി ഏറ്റവും അടിസ്ഥാന വികസനം കൃഷിയിലൂടെ ആണ്
സംഭവിക്കേണ്ടത് എന്നും ഏറ്റവും ആവശ്യ മേഖല ആരോഗ്യമേഖല
ആണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.പട്ടാളക്കാരോട് രാജ്യം
പുലർത്തിയിരുന്ന സ്നേഹവും പരിഗണനയും ഒരുപക്ഷേ അതിനേക്കാൾ
അർഹിക്കുന്നത് കൃഷിക്കാരാണ്. അവർക്ക് എല്ലാവിധ സർക്കാർ
ആനുകൂല്യങ്ങളും സഹായങ്ങളും സാങ്കേതികവിദ്യകളും നൽകുക. അവരുടെ
ഉൽപ്പന്നങ്ങൾക്ക് അഭിമാനാർഹമായ വിപണന സാധ്യതകൾ ഉണ്ടാക്കുക
.അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുക. ആരോഗ്യ മേഖലയിൽ
പ്രവർത്തിക്കുന്ന എല്ലാവർക്കും ഉയർന്ന വേതനവും സുരക്ഷയും
സൗകര്യങ്ങളും ഏർപ്പെടുത്തുക.കൂടുതൽ ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക്
ലഭ്യമാക്കുക. ജിഡിപിയുടെ നല്ലൊരു ശതമാനം ആരോഗ്യം കൃഷി ചെറുകിട
വ്യവസായങ്ങൾ എന്നിവയ്ക്ക് നൽകുക.
ഒപ്പം തന്നെ ഈ സുമനസ്സുകൾ വിദ്യാഭ്യാസം രാഷ്ട്രീയം മതം എന്നിവയിലും
കൊറോണനന്തര കാലത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം ക്ലർക്ക്
മാരെ സൃഷ്ടിക്കുന്നതിനു പകരം നാനാമുഖമായ സേവന മേഖലകളിലേക്കു
പ്രാപ്തരായവരെ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കുക.
രാഷ്ട്രീയത്തിൽ വിദ്യാഭ്യാസവും നല്ല നടപ്പും ഒരു യോഗ്യത ആയി
പരിഗണിക്കുക.മതാനുഷ്ഠാനങ്ങൾ പരസ്പരം പ്രകോപിതരാക്കുന്ന രീതിയിൽ
നിന്നു മാറി പരമ ശാന്തിയുടെ രൂപത്തിലേക്ക് മാറുക. അങ്ങനെ പല പല
മാറ്റങ്ങൾ. അതിനെല്ലാം വേണ്ടി കോവിടാനന്തര ലോകത്തിലേക്ക് നമുക്ക്
പ്രതീക്ഷയോടെ ഉറ്റു നോക്കാം.

Dr m shajahan
കേരള സർക്കാർ ആരോഗ്യവകുപ്പിൽ ഡോക്ടർ
ശിശുരോഗ വിദഗ്ധൻ
ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
പത്തു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയിലെ ചിറ മംഗലത്ത് താമസം.

littnow.com

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.

littnowmagazine@gmail.com

Continue Reading

ലോകം

കൊറോണസ്വപ്നദ്വീപ് 1

Published

on

ഡോ. ഉമർ തറമേൽ

സ്വപ്‌നങ്ങൾ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ വിജ്ര്oഭണമാണെന്ന്, സിഗ്മണ്ട് ഫ്രോയിഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതതുപോലെ വിശ്വാസത്തിലെടുക്കാൻ എനിക്കെന്നല്ല പലർക്കും കഴിയാറില്ല.

അതിനു കരണം സ്വപ്നങ്ങളുടെ ഘടനാപരമായ അനിശ്ചിതത്വമാണ്.സ്വപ്നങ്ങൾക്ക് വ്യാഖ്യാനം അതുകൊണ്ടുതന്നെ എളുപ്പമല്ല എന്നുമാത്രമല്ല അപൂർണവുമാണ്.സ്വപ്നങ്ങൾ നിറമുള്ളവയും കറുപ്പിലും വെളുപ്പിലും ഉള്ളവയും ഉണ്ട്. ഇവയിൽ നിറമുള്ളവ കൂടുതൽ സങ്കീർണമാണെന്ന് ഫ്രോയിഡ് തന്നെ പറഞ്ഞിട്ടുണ്ട്. സ്വപ്നങ്ങളുടെ നിറത്തിന്റെ കാര്യത്തിൽ പോലും കാണിക്ക് പലപ്പോഴും തീർപ്പിലെത്താൻ കഴിയാറില്ല. അതിനു കാരണവും നേരത്തെ പറഞ്ഞ ഘടനാപരമായ അതിന്റെ അനിശ്ചിതത്വം തന്നെ.അതുകൊണ്ടുതന്നെ,

സ്വപ്നവും ഭാഷയും തമ്മിലുള്ള ജൈവബന്ധത്തെ മുനിർത്തിയുണ്ടായ,ഫ്രോയിഡിനു ശേഷമുള്ള മനഃശാസ്ത്ര ചിന്തകളാണ് കൂടുതൽ ശരി എന്നാണ് എന്റെ ബോധ്യം.

സ്വപ്നങ്ങളെക്കുറിച്ച് ഒരു ചിന്താപരമായ മുഖവുരയുണ്ടാക്കാൻ കാരണമുണ്ട്. കോവിഡ് തുടങ്ങിയതിന് ശേഷം ഏതാണ്ട് ഒരുവർഷക്കാലം ഞാൻ അനുഭവിച്ച ഭീതിജനകമായ ഒരു ഉള്ളനുഭവം ഉണ്ട്. മറുപുറത്ത് സംഭവിച്ച വിചിത്രമായ ചില സ്വപ്നങ്ങളും.എല്ലാംകൊണ്ടും തികച്ചും പോസസ്ഡ് അയ ഒരു കാലം.

പൊടുന്നനെ സാമൂഹ്യ ചലന നിയമങ്ങൾ മാറുകയും പലമട്ടിലുള്ള അകലങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുണ്ടായത് ചെറിയ തോതിലൊന്നുമല്ല പലരിലും ഭീതി വിതച്ചിട്ടത് . മാസ്ക് നാടകങ്ങളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും അത് നിത്യജീവിതത്തിൽ പാലിക്കേണ്ടി വന്നപ്പോൾ നാടകം എന്ന കലാരൂപവും ഞാനും തമ്മിലുള്ള അകലം ഒരു പ്രശ്നമായി അനുഭവപ്പെട്ടു.മാസ്ക് കഥാപാത്രത്തിനു വേണ്ടിയാണെങ്കിലും നടന് /നടിക്ക് പൊടുന്നനെയവ എടുത്തണിയേണ്ടിവരുമ്പോൾ ഒരുതരം സ്ഥലജലവിഭ്രമം ഉണ്ടാകാറുണ്ട്. മാസ്ക് അണിയുന്നതോടെ നമ്മിൽ ചിലരുടെയെങ്കിലും ജീവിതത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാവും.ശാരീരിക അകലത്തെ, സാമൂഹ്യ അകലം എന്ന ആശയം കൊടുത്തുകൊണ്ടാണ് നമ്മുടെ സർക്കാരോരോഗ്യമെഷിനറി പോലും അവതരിപ്പിച്ചത്. അതുണ്ടാക്കിയ മാനസിക വിഭ്രാന്തി ചെറുതല്ല.ഒരു സുപ്രഭാതത്തിൽ, സംഭവിച്ച സൗഹൃദങ്ങളുടെ പൊട്ടിപ്പിളരൽ അതോടെ ആരംഭിച്ചു.രോഗമുള്ളവരെയും വൃദ്ധരെയും മാത്രമല്ല, ചിന്താശീലരായ ചെറുപ്പക്കാരെവരെ അത് പിടികൂടി.ഞാൻ,സാമൂഹിക അകലം എന്ന പ്രയോഗത്തെ ശാരീരികം എന്നയർത്ഥത്തിൽ തന്നെയാണ് മനസ്സിലാക്കിയതെങ്കിലും സമൂഹനിഷ്ഠമായ പെരുമാറ്റശീലങ്ങളെ അവ വല്ലാതെ നിയന്ത്രിച്ചു.

മനുഷ്യനെ ജീവിപ്പിക്കുന്നത് വിശ്വാസങ്ങളും സ്വപ്നങ്ങളും സൗഹൃദങ്ങളുമൊക്കെയാണല്ലോ. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർക്ക് വിഷാദം പിടിപെടാൻ അധികം വേണ്ട.

ദുരന്തകൃതമായ ഒരുദിനം.അലോചനകൾ കുറെയെങ്കിലും വഴിയിൽ ഉപേക്ഷിക്കാമല്ലോ എന്നുകരുതിയാണ് ഒറ്റയ്ക്ക് കോഴിക്കോട് അങ്ങാടിയിൽ വെറുതെയലഞ്ഞു.സ്വകാര്യമായിരുന്ന്,

മഹ്ദി ഹസന്റെ ഗസലും കേട്ട് ഒരു ബിയർ നുണയാമെന്ന് തീരുമാനിച്ചിരുന്നപ്പോൾ പ്രവാസിയെപ്പോലെയൊരാൾ വലിയ ബെഗേജുമായി വന്നു തൊട്ടടുത്ത ടേബിളിൽ ഇരുന്നു. തികച്ചും പ്രസാദവനായ അയാളുടെ സാന്നിധ്യം ഏകാന്തതയുടെ നട്ടുച്ചയിലും വലിയ സന്തോഷമുണ്ടാക്കി.

സന്ധ്യക്ക്‌ വീട്ടിലെത്തി ടീവി തുറന്നപ്പോൾ, കോവിഡ് ബാധിതരുടെ റൂട്ട്മാപ്പ് വിവരണവും പോലീസിന്റെ പിന്തുടരലും പൊടിപൊടിക്കുന്നു.

സന്തുഷ്ടനായ, വലിയ ബെഗേജുള്ള ആ മനുഷ്യൻ പൊടുന്നനെ മനസ്സിലുടക്കി.അയാൾ എന്തോ ഒരുകാര്യം എന്നോട് ചോദിച്ചതായി ഓർത്തു.

ദൈവമേ, ചതിച്ചോ?

ശരീരത്തിലേയ്ക്ക് ഒരു വിറയൽ കയറിയപോലെ.

യാത്രയിലും എനിയ്ക്കെന്തോ പ്രശ്നമുണ്ടായിരുന്നില്ലേ? ഞാൻ ബസ് യാത്രയുടെ റിട്രോസ്പെക്റ്റീവ് ഓർമയിൽ ഓടിച്ചു നോക്കി.അടുത്ത സുഹൃത്തുക്കളുടെ വിട്ടുപോകലിൽ

മനസ് വല്ലാതെ അലോസരപ്പെട്ട ഒരു ദിനം, പിന്നെങ്ങനെയല്ലാതിരിക്കുമോ എന്നൊക്കെ സമാധാനിച്ചു. മഹ്ദി പാടിത്തന്ന പ്രണയത്തിന്റെ ഗസൽ നൽകിയ ആശ്വാസം അപ്പോൾ മനസ്സിൽ തീരെയുണ്ടായിരുന്നില്ല.

അതോടെ കാര്യം പുലിവാലായി.നോക്കുന്ന ഏത് ദൃശ്യവും കേൾക്കുന്ന ഒച്ചയും ഒരുതരം അനിർവചനീയമായ ഭീതിജനിപ്പിച്ചു.

വാതിലിന്റെ സാക്ഷനീക്കുന്ന ഒച്ച, പൂച്ചകളുടെ വന്യമായ കരച്ചിൽ, മരം വീഴുന്ന ഒച്ച… എന്നിങ്ങനെ എന്തുകെട്ടാലും ഒരു ചിലന്തി തലച്ചോറ്റിലേയ്ക്ക് തുളച്ചുകയറുന്നപോലെ.കൊറോണ കയറിമേയുന്ന ഒരു ശരീരത്തിന്റെ അങ്കലാപ്പുകൾ ആവുമോ ഇവ, എന്നു ഞാൻ ശങ്കിച്ചുതുടങ്ങി.പനി മാത്രമില്ലാത്തത് ഒരു പിടിവള്ളിയായി.എന്താണ് മനസിലും ശരീരത്തിലും മേഞ്ഞുനടക്കുന്നത്. ടീവി ഓഫാക്കി നേരത്തെകിടന്നു.

വൈറസ് ബാധിച്ചയാളുടെ മാനസികവും ശാരീരികവുമായ കാര്യങ്ങൾ കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ എന്റെ മനസ്സ് വെമ്പി. വൈറസ്ബാധയുമായി ബന്ധപ്പെട്ട മുൻകാലസാഹിത്യം,സിനിമ, പെയിന്റിംഗ് എന്നിവ ഗൂഗിളിൽ സർച്ച്‌ചെയ്തു കണ്ടുപിടിച്ചു വായിക്കാനും കാണാനും തിടുക്കമായി.

13,14 നൂറ്റാണ്ടുകളിൽ ഫ്ലോറൻസിലുണ്ടായ പകർച്ചവ്യാധികളുടെ സ്ഥല-കാല പശ്ചാത്തലത്തിലാണല്ലോ, ഡെക്കാമാറോൺ കഥകൾ ഉണ്ടാവുന്നത്. അന്ന് എഴുത്തുകരും ആർട്ടിസ്റ്റുകളും യൂറോപ്പിന്റെ നാലു ദിക്കുകളിൽനിന്നും ഫ്ലോറൻസിലേയ്ക്കും പ്രാന്തപ്രദേശങ്ങളിലേയ്ക്കും ഒഴുകുകയുണ്ടായി-പെന്റെമിക് കാലത്തെയും മനുഷ്യഭാഗധേയത്തെയും അടയാളപ്പെടുത്താൻ, എന്ന് ചരിത്രത്തിൽ വായിക്കാം.

1947-ൽ രചിക്കപ്പെട്ട, ആധുനിക മനുഷ്യന്റ രോഗാതുര മനഃശാസ്ത്രത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഒരു രാഷ്ട്രീയ നോവൽ ആണല്ലോ, കമ്യുവിന്റെ പ്ളേഗ്, ഞാൻ മുമ്പ് വായിച്ചവയാണ്. സരമാഗുവിന്റെ അന്ധത (Blindness )മറ്റൊരു ശ്രദ്ധേയകൃതി.

എലികളുടെ മരണത്തിലൂടെ മെല്ലെ മെല്ലെയാരംഭിക്കുന്നതും ക്രമേണ മനുഷ്യ ശവങ്ങൾ കുന്നുകൂടുന്നതും സർക്കാർ അതിർത്തി അടയ്ക്കുന്നതും പിന്നെപ്പിന്നെ നിരവധി അധികാരക്കസർത്തുകളിലൂടെ ചുരുക്കപ്പെടുന്ന മനുഷ്യസ്വാതന്ത്ര്യവും ഉയർത്തപ്പെടുന്ന ഭീതിയും മരുന്നുകമ്പനികളുടെ ചൂഷണങ്ങളും എല്ലാം ചേർന്നു മനുഷ്യന്റെ വ്യക്തിസ്വത്വത്തിനും സാമൂഹ്യസ്വത്വത്തിനും നേരേ ഭവിക്കുന്ന തികച്ചും അമാനവീകൃതമായ ഒരു രാഷ്ട്രീയം അവതരിപ്പിക്കുന്നു, പ്ളേഗ്.(നമ്മുടെ കോവിഡ് കാലം ഇങ്ങനെത്തന്നെയല്ലേ മനുഷ്യരോടും അവരുടെ സാഹചര്യങ്ങളോടും പെരുമാറിയത്. കോർപ്പറേറ്റ് മരുന്ന് -വാക്സിൻ കമ്പനികളുടെ മല്പിടുത്തത്തിലല്ലേ, ഇപ്പോൾ നമ്മുടെ ജീവിതം ).

പ്ളേഗ് സിനിമയായതും കണ്ടിട്ടുണ്ട്.

അവയൊക്കെ വീണ്ടും കാണണമെന്ന് തോന്നി. കലാരൂപമായ സിനിമയോടുള്ള ആഭിമുഖ്യമല്ല അപ്പോൾ ഉണർന്നത്. സ്വന്തം നിലനിൽപ്പിനെചൊല്ലിയുള്ള ആധികൊണ്ട്.എന്നാലും അവ വീണ്ടും കാണണമെന്ന് തോന്നി.

സിനിമയും നോവലും ഒരു കലാരൂപമാണെന്ന എന്നിലെ നിർബന്ധവിശ്വാസങ്ങൾക്ക് ഇളക്കം തട്ടിയപോലെ.

ആദ്യം ചില ശാസ്ത്രസിനിമകൾ കണ്ടു.പിന്നെ ഡോക്യുമെന്ററികൾ.അവയിലെ മനുഷ്യർ കാണിക്കുന്ന രോഗലക്ഷണങ്ങൾ എന്നെ വീണ്ടും പ്രശ്നത്തിലാക്കി.അവരുടെ ചുമയുടെയും വേച്ചുനടപ്പിന്റെയും സ്വഭാവം ഞാൻ കൂടുതൽ ശ്രദ്ധിച്ചു.അവരുടെ ശരീരചേഷ്ഠകൾ.

സിനിമ മുഴുവൻ കാണേണ്ടെന്നു തോന്നി.അതോടെ അത്തരം സിനിമകൾ ഉപേക്ഷിച്ചു.

റിയലിസത്തിന് റിയലിസത്തോട് മാത്രമേ ഏറ്റുമുട്ടാനാവൂ.

ഫിക്ഷൻ ആവുമ്പോൾ നമ്മിലെ ഭാവനാപരമായ അംശങ്ങളോട് ഏറ്റുമുട്ടി ഏറെക്കുറെ നമുക്ക്മാത്രം ബോധ്യപ്പെടാവുന്ന ഒരു റിയലിസം ഉണ്ടാക്കാൻ പറ്റുമായിരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം ചില ആൽഗോരിതങ്ങളായിരിക്കും ശരി, എന്നാശ്വസിച്ചു.

അത്തരം അൽഗോരിതങ്ങളെ ശരിയെന്നുസ്ഥാപിക്കാൻ ഇത്തരം പെൻഡെമിക് ഘട്ടങ്ങളിൽ ഒരുപക്ഷേ നാം പലതും തേടിപ്പോയേക്കും.എന്നാൽ കലാരൂപങ്ങളിലെ മനുഷ്യരുടെ ചെഷ്ഠകളും ചലനങ്ങളും എന്നെ കൂടുതൽ ആശങ്കകളിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്തത്. ആക്കാലത്ത് ഒരുപക്ഷേ,എന്നെപ്പോലെ ഇത്തരം സിനിമകളും മറ്റുംകണ്ട് കൂടുതൽ വ്യധിതചിത്തരായ പരശ്ശതം മനുഷ്യർ ഉണ്ടായിട്ടുണ്ടാവുമെന്ന് എനിയ്ക്ക് തീർച്ചയുണ്ട്.

ഷുസെ സരമാഗുവിന്റെ Blindness (അന്ധത )എന്ന നോവൽ 2008-ൽ ഫെർണാണ്ടോ മെർലെ (Fernando Meirlles) സിനിമയാക്കുകയുണ്ടായി. അന്ധതയുമായി ബന്ധപ്പെട്ട സാംക്രമികരോഗപ്പകർച്ചയുടെയും തന്നിമിത്തം ഉണ്ടാകുന്ന സാമൂഹ്യ-മനുഷ്യ -വ്യക്തി ദുരന്തത്തിന്റെയും കഥയാണത്.ഭൗതിക സമൂഹത്തിന്റെ ശാരീരിക പ്രശ്നത്തേക്കാൾ സിംബോളിക് ആയ മനുഷ്യസമൂഹത്തിന്റെ രോഗാതുരമായ അവസ്ഥയെയാണ് ആ നോവലും സിനിമയും പ്രകാശിപ്പിക്കുന്നത്.

സിനിമയിലെ കൂട്ടംകൂടിവരുന്ന മനുഷ്യരുടെ അന്ധത,ഇരുട്ടും ഭീതിയുംവച്ചുകൊണ്ട് മുന്നോട്ടുള്ള അവരുടെ പ്രയാണങ്ങൾ സിനിമയിൽ പകർത്തിയിരിക്കുന്നത് ജലഛായ ചിത്രമാതൃകയിലുള്ള ഷോട്ടുകൾ കൊണ്ടാണ്.അന്ധതബാധിച്ചയാളുടെ കാഴ്ചപ്പാടിലൂടെ അവർപെരുമാറുന്ന സ്ഥലസീമയുടെ സ്വഭാവം കൂടുതൽ നല്ല ഭാഷയാക്കി മാറ്റാൻ ഇതുകൊണ്ടായി.

ആ സിനിമയ്ക്ക് നേരിട്ടല്ല രോഗവുമായുള്ള ബന്ധമെന്നും അവ രൂപകാത്മകമാണെന്നുമുള്ള വിചാരങ്ങൾ കരുതിക്കൂട്ടി ഉറക്കെ ഉള്ളിൽ പറഞ്ഞുശീലിച്ചു. എന്നിട്ടും ആ മനുഷ്യരുടെ നിസ്സഹായാവസ്ഥ എന്നെ വേട്ടയാടി.

മധ്യകാലത്തെ പെൻഡെമിക് യഥാർഥ്യങ്ങൾ പകർത്തിയ നൂറുകണക്കിന് പെയിന്റിംഗുകൾ ഏറെ നോക്കി.പെയിന്റിംഗിന്റെ നില സിനിമയെക്കാൾ ഭീതി ജനിപ്പിക്കുന്നതായിരുനന്നു.സിനിമ അതിന്റെ ചലനക്രമത്തോടെ അത് നമ്മിൽനിന്ന് ഒഴുകിപ്പോകുമെങ്കിൽ പെയിന്റിംഗ് കൂടുതൽ ആഴത്തിൽ ഹൃദയത്തിൽ ഒട്ടിനിൽക്കും.സ്ഥലം അതിന് നങ്കൂരമിടാവുന്ന ഇടമാകുന്നതുകൊണ്ടുകൂടിയാവണം അങ്ങനെ സംഭവിക്കുക.

ഡക്കാമറൺകഥകൾ വായിച്ചു.ആക്കാലത്ത് ഫ്ലോറെൻസിൽ ഉണ്ടായ വൈറസ് ബാധയെ കുറിച്ചു വായിച്ചു. അവയെ മുൻനിർത്തിയുണ്ടായ പെയിൻറ്റിംഗുകളിടെ ഒരു കലവറ തന്നെയുണ്ട്. ദൈവമേ എത്ര മനോഹരമാണവ, പറഞ്ഞിട്ടെന്താ എന്റെ ശരീര മാനസികാവസ്ഥകൾ അവയൊക്കെ സ്വശരീരത്തിലേയ്ക്ക് സ്വീകരിക്കുമ്പോലെ.ഫ്ലോറൻസിലും പരിസരദേശത്തും ലോകത്തിന്റെ നനാഭാഗത്തുനിന്നും ആർട്ടിസ്റ്റുകൾ വന്നു തമ്പടിച്ചതും കഥകൾ എഴുതിയതും ചിത്രങ്ങളും വരച്ചതും വലിയ ചരിത്രമാണ്.

രാത്രിയാവാതിരിക്കാൻ പ്രാർത്ഥിച്ചു. കരണം, ഉറക്കമില്ലായ്മ കൊണ്ടുവരുന്ന ഭീതി. നേരം വെളുക്കുമോ എന്ന ഭയം. നേരം വെളുത്ത ഉണരുമ്പോൾ ഒരു പുതുവസന്തം പി റന്നപോലെ തോന്നും. അത്ഭുതത്തോടെ ലോകത്തെനോക്കും.ബഷീറിന്റെ മതിലുകളിലെ നായകൻ പറയുംപോലെ, പ്രപഞ്ചമേ സലാം എന്നുറക്കെ പറഞ്ഞു ജീവിച്ചിരിക്കുന്നതിന്റെ സന്തോഷം ഉറപ്പുവർത്തും.

ഏകദേശം ഒരുവർഷക്കാലം ഇതുപടി ഇഴഞ്ഞുനീങ്ങുന്ന നാളുകളിൽ ഞാൻ ഒറ്റ സ്വപ്നവും കണ്ടില്ല. ഒരുപക്ഷേ, ദുഃസ്വപ്നം കൂടിയുണ്ടായിരുന്നെങ്കിൽ എന്റെ ശരീരത്തിന്റെ മെറ്റാബോളിസം അമ്പേ അപടത്തിലാകുമായിരുന്നു. ദൈവമായിരുന്നു അന്നു എനിയ്ക്ക് ഏക സുഹൃത്ത്.പ്രാർത്ഥനയായിരുന്നു കവിത.

നിത്യേനവരുന്ന ടീവി വാർത്തകൾ. വേട്ടകൾ. റൂട്ട്മാപ്പുകൾ,പത്രവർത്തകൾ മുഖ്യന്ത്രിയുടെ കോവിഡ് കണക്കെടുപ്പുകൾ… ലോകത്ത് ഇന്ത്യയുടെ സ്ഥാനം ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായി.

ട്രമ്പിന്റെയും ചൈന ഏകാധിപതിയുടെയും ക്രൂരമായ കോമാളിത്തങ്ങൾ, അതിർത്തിയിലെ വെടിയൊച്ചകൾ… എന്നുവേണ്ട എല്ലാം രാഷ്ട്രീയ മനുഷ്യനായ എന്നെ ആഴത്തിൽ തൊട്ടു.

ഒരേനേരം ഒരാൾ വ്യക്തിയാവുന്നതിന്റെയും സമൂഹമാകുന്നതിന്റെയും സുഖത്തേക്കാൾ അതിന്റെ ഭീതിയും വിഹ്വലതയും എന്നെ വേട്ടയാടി. Personal is political എന്നു പറയുന്നതും ഇങ്ങനെ എല്ലായർത്ഥത്തിലുമാണല്ലോ.

മനസിന്റെയും ശരീരത്തിന്റെയും സന്തുലിതത്വം ചിന്നിച്ചിതറി പ്പോകാവുന്ന ഇത്തരം സമയങ്ങളിൽ ഭരണകൂടങ്ങളുടെ നിയമ നിർമാണങ്ങളും നിർദ്ദേശങ്ങളും പരമാവധി സാമൂഹ്യ മനഃശാസ്ത്രത്തെ അടിമുടി മനസ്സിലാക്കികൊണ്ട് വേണം എന്ന് ഞാൻ അലോചിച്ചുപോയി.

ഞാനടക്കം അന്ന് ജോലിചെയ്തിരുന്ന നമ്മുടെ സമൂഹത്തിലെ സർവകലാശാലകളെ കുറിച്ചും ഞാൻ അലോചിച്ചു . എനിക്ക് ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വല്ലാത്ത നിരാശ തോന്നി. സ്കൂളുകൾ പോലെ അടച്ചിട്ടു കേവലം ഓൺലൈൻ ക്ലാസുകൾ കൊണ്ട് ഓട്ടയടക്കേണ്ട സ്ഥാപനങ്ങളാണോ അവ? പൂർണമായും ആരോഗ്യവകുപ്പിന് അടിയറവ്പറഞ്ഞു ഒരു സ്റ്റാൻഡേർഡ് തൊമ്മിയെപ്പോലെ മാറിനിൽക്കേണ്ടവയാണോ സ്വയം ഭരണസ്വാതന്ത്ര്യമുള്ള ജ്ഞാനോല്പാദന സ്ഥാപനങ്ങൾ. അറിവുല്പാദന കേന്ദ്രങ്ങൾ എന്ന നിലയ്ക്ക്, ഇത്തരം നിസ്സഹായ ഘട്ടങ്ങളിൽ സർവ്വകലാശാലകൾക്ക് പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്താനില്ലേ?അവയ്ക്ക് വേദനതിന്നുന്ന സമൂഹത്തോട് ബാധ്യതയില്ലേ? അങ്ങനെ എത്തുംപിടിയും കിട്ടാതെയുഴലുമ്പോഴാണ് അറിയാതെ മനസ്സിൽ ഒരു സാന്ത്വനത്തിന്റെ കാലവർഷം പിറന്നത്.എന്നാൽ കാർമേഘപടലങ്ങളുടെ ഇരുണ്ട തിരശീല വകഞ്ഞുമാറ്റിക്കൊണ്ട് കുറേ വിചിത്രസ്വപ്‌നങ്ങൾ എന്നിൽ സംഭവിച്ചത്!

littnow

Continue Reading

ലോകം

കടൽ ആരുടേത് 6

Published

on

By

എം.ഷൈറജ്

ഇറ്റാലിയൻ നാവികരും കടൽ നിയമവും

2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ നാവികർ രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവം നടന്നത് നീണ്ടകര തീരത്തു നിന്നും 20.5 നോട്ടിക്കൽ മൈൽ അകലെ,

അതായത് ഇന്ത്യയുടെ കോണ്ടിഗസ് സോണിൽ വച്ചായിരുന്നുവല്ലോ? കോണ്ടിഗസ് സോണിൽ വച്ചു നടന്ന സംഭവത്തിൽ അന്വേഷണം നടത്തുവാനോ വിചാരണ നടത്തുവാനോ അന്താരാഷ്ട്ര കടൽനിയമപ്രകാരം ഇന്ത്യക്ക് അധികാരമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്നാം കടൽ നിയമ ഉടമ്പടിയിലെ നിയമവ്യവസ്ഥകൾ മുന്നിർത്തി ഇറ്റലി വാദിച്ചു. ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നാവുന്ന ഈ വാദം പക്ഷേ ഇന്ത്യൻ നിയമവുമായി യോജിച്ചുപോകുന്നതല്ല.

ഐക്യരാഷ്ട്രസഭയുടെ മൂന്നാം കടൽനിയമ കൺവെൻഷൻ നിലവിൽ വരുന്നതിനു മുമ്പുതന്നെ സമുദ്രമേഖലാ ആക്ട് (The Territorial Waters, Continental Shelf, Exclusive Economic Zone and Other Maritime Zones Act, 1976) ഇന്ത്യയിൽ നിലവിലുണ്ട്. ഈ നിയമത്തിൽ വിവിധ തീരക്കടൽമേഖലകളുടെ ദൂരപരിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ പരിധികളാവട്ടെ അന്താരാഷ്ട്ര ഉടമ്പടിയുടെ നിദ്ദേശങ്ങൾക്കു തുല്യവുമാണ്. അതോടൊപ്പം തന്നെ, പ്രത്യേക വിജ്ഞാപനത്തിലൂടെ ഏത് ഇന്ത്യൻ നിയമത്തിന്റെ അധികാര പരിധിയും തീരസമുദ്രമേഖലകളിലേക്കു വ്യാപിപ്പി ക്കുവാനും സമുദ്രമേഖലാ ആക്ട് ഭാരത സർക്കാരിന് അധികാരം നൽകുന്നുണ്ട്. ഈ അധികാരമുപയോഗിച്ച് പ്രത്യേക സാമ്പത്തികമേഖല വരെ ഇന്ത്യൻ പീനൽ കോഡിനും (IPC) ഇന്ത്യൻ ക്രിമിനൽ നടപടിക്രമത്തിനും (CrPC) 1981 മുതൽ സാധുത നൽകിയിട്ടുമുണ്ട്. ഇമ്മട്ടിൽ തദ്ദേശനിയമവും അന്താരാഷ്ട്രക്കരാറും തമ്മിൽ ഉള്ളടക്കത്തിൽ വ്യത്യാസപ്പെട്ടാൽ തദ്ദേശീയ നിയമമാവും നിലനിൽക്കുകയെന്ന് ഒട്ടേറെ വിധി ന്യായങ്ങളിൽ സുപ്രീം കോടതി കണ്ടെത്തിയിട്ടുള്ളതുകൂടി ഇതോടു കൂട്ടിവായിച്ചാൽ, ഇറ്റാലിയൻ നാവികരെ നമ്മുടെ കോടതിയിൽ വിചാരണ ചെയ്യുവാനും കുറ്റക്കാരെന്ന് കണ്ടാൽ ശിക്ഷിക്കുവാനും കഴിയുമെന്നാണർത്ഥം.

എന്നാൽ അന്താരാഷ്ട്ര ട്രിബൂണലിsâ പരിഗണനയിൽ അന്താരാഷ്ട്രക്കരാറുകളിലെ നിയമങ്ങൾ മാത്രമേ വരൂ. അന്താരാഷ്ട്ര ട്രിബൂണലിന്റെ 2020 മെയ് 21 ലെ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരമുൾപ്പെടെയുള്ള ഇന്ത്യൻ നിലപാടുകൾക്ക് അനുകൂലമാണെങ്കിലും പ്രതികളായ നാവികരെ വിചാരണ ചെയ്യുവാനുള്ള അധികാരം ഇറ്റലിക്കാണെന്നാണ് കണ്ടെത്തിയത്. കോണ്ടിഗസ് സോണിൽ തീര-രാജ്യത്തിന് ക്രിമിനൽ അധികാരങ്ങൾ ഉണ്ടോയെ ന്നചർച്ചയ്ക്കുപരിയായി പ്രതികൾ ഇറ്റാലിയൻ പ്രതിരോധസേനാംഗങ്ങളായതിനാൽ അവർക്ക് പ്രത്യേക നിയമപരിരക്ഷയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിധിയെന്നത് സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു. കൂടുതൽ ചർച്ചകളും വിവാദങ്ങളും അന്താരാഷ്ട്രതലത്തിൽ ഈ വിഷയത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. ഇറ്റാലിയൻ നാവികർ കേരളതീരത്തു വച്ചു നടത്തിയ കടൽക്കൊലപാതകവും അതിന്മേലുള്ള അന്താരാഷ്ട്ര ട്രിബൂണൽ വിധിയും തുടർ ചർച്ചകളും കടൽനിയമങ്ങളുടെ ഭാവിവികാസത്തിൽ നിർണായക പങ്കുവഹിക്കാനൊരുങ്ങുമ്പോൾ കടൽ നിയമരൂപീകരണത്തിൽ കേരളം വീണ്ടുമൊരു ഫോക്കൽപോയിന്റ് ആവുകയാണ്, ചരിത്രമാവട്ടെ ഒരു വൃത്തം പൂർത്തിയാക്കുകയും ചെയ്യും.

(അവസാനിച്ചു)

References:

  1. United Nations Convention on the Law of the Sea of 10 December 1982 (www.un.org)
  2. Hugo Grotius, The Free Sea, (Liberty fund, Indianapolis, 2004)
  3. R.P. Anand, Origin and Development
  4. of the Law of the Sea (Martinus Ninjhoff Publishers, Hague, 1983)
  5. K.M. Panikkar, India and the Indian Ocean (London, 1945)
  6. Donald R Rothwell and Tim Stephens, The International Law of the Sea (Hart Publishing, Oxford )

littnow

Continue Reading

Trending