Connect with us

കവിത

ട്രാൻസ്

Published

on

സൗദ പൊന്നാനി

പെണ്ണായിരിക്കുക
എന്നതിൽ കവിഞ്ഞൊരാനന്ദം
മറ്റെന്തുണ്ട്

ഏഴഴകുകളടുക്കി വെച്ചൊരു
മയിൽപ്പീലിത്തുണ്ട് പോലെ
കുപ്പിവളച്ചന്തമാർന്ന
കൈത്തണ്ടകളെ
അവൻ കൊതിയോടെ
നോക്കി നിൽക്കും

രാത്രിമുല്ലകളിൽ
നിഗൂഢപ്രണയമൊളിപ്പിച്ച
തേൻമാവിലെ
വള്ളിപ്പടർപ്പുകളെ പോലെ
പെൺകഴുത്തുകളെ
പുണർന്നലസമായ്
തൂങ്ങിയാടുന്ന
മുത്തുമാലകൾക്കെന്തൊരു ചേലാണ്

കൊത്തങ്കല്ലു കളിയിലും
വളപ്പൊട്ടു കളിയുടെ
അതീവ ജാഗ്രതയിലും
അവനെ തോൽപ്പിക്കാനായിട്ടില്ല
ഒരു പെണ്ണിനുമിതേവരെ

കുട്ടിപ്പുര കെട്ടി തൊട്ടിലാട്ടി
കുഞ്ഞിച്ചിരട്ടയിൽ ഇല്ലാക്കഞ്ഞിയാറ്റി
പെണ്ണിടങ്ങളിലവൻ
നുഴഞ്ഞു കയറാറുണ്ട്

ചേച്ചിയുടെ പുളളിപ്പാവാടയിൽ
കൺമഷിച്ചന്തത്തിൽ
കർണ്ണാഭരണത്തിളക്കത്തിൽ
സ്വന്തത്തെക്കണ്ട കണ്ണാടിയെ
കെട്ടിപ്പിടിച്ചവനുമ്മ വെക്കാറുണ്ട്

ആൺസുഹൃത്തുക്കളോടൊപ്പ-
മിരിക്കേണ്ടിവരുന്ന
ക്ലാസ്മുറിയാണവന്
അറപ്പും വെറുപ്പുമുള്ള
ഒരേയൊരു കാരാഗൃഹം

തുടുത്തുയർന്ന മാറിലേക്കിറക്കിയിട്ട
കറുത്തിടതൂർന്ന മുടിയിഴകളെ
തലോടുന്നതാണവന്റെ
ജൻമസാഫല്യ ലക്ഷ്യങ്ങളിലൊന്ന്

illustration – saajo panayamkod

പട്ടുചേലയിൽ
ആടയാഭരണങ്ങളിൽ
അഴകൊഴുകിയ
പെങ്ങൾച്ചിരിക്ക് മാറ്റ് കൂട്ടാൻ
മുഖത്തെഴുത്തുകാരനായ് കൂട്ടായ
ചേച്ചിപ്പെണ്ണിന്റെ കല്യാണനാളിലാണ-
വനാദ്യമായ് ആണാണെന്നതിനാൽ
അവഹേളിക്കപ്പെട്ടത്
പുറത്താക്കപ്പെട്ടത്

പാമ്പ് പടം പൊഴിക്കും പോലെ
ഈ ആണുടലഴിച്ചെറിയാൻ
അവൻ അത്രമേൽ കൊതിച്ചത്.

Continue Reading
2 Comments

2 Comments

  1. ഫൈസൽ ബാവ

    November 24, 2021 at 5:52 pm

    ശ്രദ്ധേയമായ വിഷയം ശ്രദ്ധേയമായ കവിതയും

  2. Lekshmy

    November 27, 2021 at 8:19 am

    Beautiful

You must be logged in to post a comment Login

Leave a Reply

കവിത

മറവിയുടെ പഴംപാട്ട്

Published

on

ജിത്തു നായർ

ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്
ആരൊക്കെയോ ഇല്ലാgതെ പോയവർ
അശരണരായലയുന്ന മരുഭൂവിൽ
മണലിൽ കാലടികൾ പോലും പതിയില്ല…

പിൻവാങ്ങാൻ കഴിയാതെ
അടരുവാൻ കഴിയാതെ
മനസ്സൊട്ടി പോയ പഴംപാട്ടുകളിൽ
പാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്..

ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെ
അകന്നു പോയ വെളിച്ചം തിരികെ
വന്നെങ്കിലെന്നോർത്ത്
ആർത്തിയോടെ കൊതിക്കുന്നവരുണ്ട്..

അറ്റ് പോയ കിനാവുകളേക്കാൾ
ചേർത്തു പിടിച്ചിട്ടും മുറിവിന്റെ നോവ്
സൃഷ്ടിക്കുന്ന ചിന്തകളുടെ ഭാരം
സഹിക്കാൻ പറ്റാത്തവരുണ്ട്..

ചേർന്ന് നിൽക്കാൻ ചേർത്ത് പിടിക്കാൻ
കൈകളില്ലാത്ത ലോകത്തെ നോക്കി
മൗനമായി വിലപിക്കുവാൻ മാത്രം
മനസ്സ് വിങ്ങുന്നവരുണ്ട്…

മറവിയുടെ ആഴങ്ങളിൽ പഴമ കഴുകി
പുതുമയുടെ സൗരഭ്യങ്ങളിൽ
മുങ്ങിക്കുളിക്കുന്നവർ ഓർക്കാറില്ല
അറ്റ് പോയ മുറിയുടെ മറു വേദന..

littnowmagazine@gmail.com

Continue Reading

കവിത

വൈസറിക്കാത്ത പെണ്ണ്

Published

on

പ്രകാശ് ചെന്തളം

മാസത്തിലേഴുദിനം
ചേച്ചിയും
അടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളും
ഒരുമറ അകലം വെപ്പ് കാണാം.

ഒരു മാറ്റി നിർത്തപ്പെട്ടവളായി
ഒന്നിലുംകൈ വെക്കാതെ
ഒറ്റയിരിപ്പുകാരിയായി.

ആണായി പിറവിയെടുത്ത എന്നിൽ
ഒരുവളായിരുന്നു
ഉടലിലത്രയും ഒരുവൾ .

വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടും
വൈസറിക്കാത്ത പെണ്ണാണ് ഞാൻ
ആൺ ഉടലിൽ വയ്യനി ജീവിതം
എന്നിലേ പെണ്ണായി
ജീവിച്ചൊടുങ്ങണം.

മാസമുറയില്ലാത്തവൾ
പെറ്റിടാൻ കഴിയാത്തവൾ
ആദി ഏറെ ഉണ്ടെനിൽ
പെറ്റിടാൻ മോഹം ഏറെയുണ്ട്.

എടുത്തുടുക്കും ചേല പോലെ
ഒരു ഉടലിൽ കോമാളി രൂപം ധരിക്കുവാൻ വയ്യാ
പരിഹാസമത്രയും രണ്ടും കെട്ടവൻ.

വാക്കിനാൽ മുനയമ്പുകുത്തുന്നു
ഹൃദയത്തിൽ
മരണത്തിലേക്കൊന്നു വഴുതിവീണിടുവാൻ
ഇരുട്ടിൽ പലക്കുറി ചിന്തിച്ചു പോയ നാൾ.

പിന്നെയും വിളിക്കുന്നു എന്നിലെ
പെണ്ണവൾ
പുലരിയിൽ നല്ല നാൾ
കൺ കാഴ്ച കാണുവാൻ .

ജീവിതം ജീവിച്ചു തീർക്കണം
മണ്ണിതിൽ
എന്നിലെ ഞാനായി
കാലമത്രെ.

littnowmagazine@gmal.com

Continue Reading

കവിത

കൊടും വാതപ്പുതപ്പിലാണിപ്പോൾ

Published

on

പ്രസാദ് കാക്കശ്ശേരി

കയറുമ്പോൾ
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
അമ്പരപ്പുത്സാഹത്തിൽ
ഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾ
കായ്ച്ച മാമ്പഴക്കമ്പ്

ഇറങ്ങുമ്പോൾ
അതേപടി
കാൽ വെക്കാനൊരു കൊമ്പ്
ഇടതോ വലതോ
പിടിയ്ക്കാനൊരു ചില്ല.
വഴുക്കാത്ത ഉള്ളാന്തലിൽ

ഇപ്പോൾ വീണു
ആ കമ്പം; കമ്പും .
കൊടും വാത പുതപ്പിലാണിപ്പോൾ.
യന്ത്രവാതത്തിന്റെ മുരൾച്ചയിൽ
കണ്ണ് നട്ട് ഒരൊറ്റ കിടപ്പിൽ

മനസ്സിൽ കേറുന്നു
തേച്ച കുഴമ്പുളുമ്പ് ,
കാലത്തിന്റെ
ഇത്തിൾച്ചില്ല കേറി
കൊടും വാതത്തിൽ
കടപുഴകി വീണ പൂതൽ തടി .

Continue Reading

Trending