കവിത
കഡാവറിനും മൃതസഞ്ജീവനിക്കുമിടയിൽ

സ്മിത ഒറ്റക്കൽ
മരണവുംജീവിതവും
പ്രണയത്തിലാകുന്ന
അത്മീയതയിൽ
കഡാവറിന്റെ
പുറത്തൊരു
പുഞ്ചിരി
പുൽക്കൊടി,
പാതിവഴിയിലെകാഴ്ച
ജീവൻ പറിച്ചെടുത്തപ്പോൾ
ഒരു കൈ മണ്ണിൽ
മടങ്ങട്ടെയെന്ന്
ഉള്ളറയിലെ
പയർമണിക്കുള്ളൻ.
വിഭജനത്തിന്റെ
വേദനയിൽ
പിളർന്നകരൾ
ഉറവയിലേക്കു
തിരിഞ്ഞൊഴുകും ചോര
വിരഹത്തേക്കാൾ
വിഭ്രാന്തിയിൽ
പ്രണയം
ഓർമ്മയൊരശ്വമായി –
ശ്വാസമവിശ്വാസിയായി
വിറകൊള്ളുന്ന
വിരൽത്തുമ്പ്.
പിടഞ്ഞുകേഴുന്നദേഹം
നിന്നെവിട്ടിനിയെന്തു
പൂക്കാലം,
നിലത്തിഴയുന്ന ഹൃദയം.
പാതിമരിച്ചോന്റെ
ചിരിയിലേക്ക്
പിടിച്ചുയർത്തുമ്പോൾ
എന്റേതല്ലാത്തയെന്നിലേക്ക്
ആർത്തുവരുന്ന
തിരമാലകൾ…

- കഡാവർ – മൃതദേഹം.
- മൃതസഞ്ജീവനി – അവയവങ്ങൾക്കായി റെജിസ്ട്രർ
ചെയ്യുന്നിടം. - littnow.com
Uncategorized5 years agoഅക്കാമൻ
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
സിനിമ4 years agoമൈക്ക് ഉച്ചത്തിലാണ്
ലോകം5 years agoകടൽ ആരുടേത് – 1
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
ലേഖനം5 years agoതൊണ്ണൂറുകളിലെ പുതുകവിത
സിനിമ3 years agoഅപ്പനെ പിടിക്കല്‍





















Aravindan K M
December 21, 2021 at 8:50 am
Anupamam…..