കവിത
ആരണ്യകം

രതീഷ് കൃഷ്ണ
പണ്ട് ഭൂമിയിലെ ജീവികൾ
നൈട്രജനും മറ്റു വാതകങ്ങളും ശ്വസിച്ചിരുന്നു .
അന്ന് ഓക്സിജൻ വിഷം !
പരിണാമം –
ഒരിക്കൽ ആ വിഷത്തെയും അമൃതമാക്കി.
അന്നത്തെ ജീവികളൊന്നും
പിന്നീട് ഉണ്ടായിരുന്നില്ല .
ഒന്നുകിലവ നിലനിൽപ്പിനായി രൂപാന്തരപ്പെട്ടു,
അല്ലെങ്കിൽ വംശനാശംവന്നു.
ആമസോൺ –
വിശുദ്ധ വായുവിന്നുറവിടമായ മഴക്കാടുകൾ.
ആമസോൺ-
യജ്ഞ ഭോഗിയുടെ
ഇരട്ട നാവുകളിലുരുകിപ്പോകും
ഒരു ശാർങ്ഗകപ്പക്ഷിതൻ
കണ്ണുനീർ.
കാട് കത്തുന്നു –
ഒരു ഉത്സവാനയിൽ
പക്ഷിച്ചുണ്ടിൽ
കൊന്നമരത്തിൽ
സമകാലികമൊരു
കവിയിൽ
മുകളിൽനിന്ന് താഴേക്ക്
താഴെനിന്ന് മുകളിലേക്ക്
എല്ലാ ദിക്കുകളിലേക്കും
ഭൂമിയുടെ മുടിക്ക് തീപ്പിടിച്ചതുപോലെ.
ഈ മഴക്കാടുകളെ,
അതിലിറ്റു നിൽക്കും മഞ്ഞ് തുള്ളിയെ
കടലാസ് പുലികളും
രഥവുമാക്കുന്നൂ പ്രജാപതി.
അനന്തമായ ജീവവൈവിദ്ധ്യങ്ങൾ,
കരിപുരണ്ട്മനുഷ്യാർത്തിയുടെ
ശ്മശാന ശിലാരൂപങ്ങളായിരിക്കുന്നു.
ഓക്സിജനില്ലാതെ
സ്പന്ദിക്കും ജീവിവർഗങ്ങൾ
ഭൂമിയിലുണ്ടാവാമിനിയും;
പക്ഷേ, പ്രകൃതിതൻ സ്വാഭാവിക
പരിണാമത്തിൽനിന്ന്
വിച്ഛേദിക്കപ്പെടുവോരുണ്ടാവില്ല.
അമ്മയുടെ വസ്ത്രങ്ങൾക്ക് തീകൊടുക്കുന്ന,
ഗർഭപാത്രത്തിലെ ശിശുവാണ്
മനുഷ്യൻ .

കവിത
പെൺകവിയുടെ ആൺസുഹൃത്ത്
കവിത
ആത്മഹത്യക്കു മുൻപ്
കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
You must be logged in to post a comment Login